ആർദ്രയുടെ വായിലേക്ക് ആരോ വിഷം ഒഴിച്ചിട്ടുണ്ട്; നിങ്ങൾ എല്ലാം ആരാണ്? കുട്ടിയുടെ വീട്ടുകാർ എവിടെ? എന്തുകൊണ്ട് ആർദ്രയുടെ അകത്ത് വിഷം ചെന്ന കാര്യം ഒളിച്ചുവച്ചു? ആർദ്ര കൊല്ലപ്പെട്ടതോ എന്ന ചോദ്യം ഉയരുമ്പോൾ ചർച്ചയായി ആദ്യം ചികിത്സിച്ച ഡോക്ടർമാരുടെ ചോദ്യങ്ങൾ; തൂങ്ങിമരണമെന്ന് പറയുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കടക വിരുദ്ധമായി വിഷം കഴിച്ചെന്ന മെഡിക്കൽ ഡയറി; ആർദ്രയുടെ വായിൽ വിഷമൊഴിച്ചത് 'രക്ഷക വേഷത്തിൽ' വന്ന കാമുകൻ അമിതാബ് തന്നെയെന്ന് പെൺകുട്ടിയുടെ വീട്ടുകാർ
എം മനോജ് കുമാർ
തിരുവനന്തപുരം: വെള്ളനാട് സ്വദേശിയും മൈസൂർ യൂണിവേഴ്സിറ്റി എംഎസ്സി ജിയോളജി റാങ്ക് ഹോൾഡറും ആയിരുന്ന ആർദ്രയുടെ മരണം ആത്മഹത്യയോ അതോ കൊലപാതകമോ? വഴിവിട്ട ബന്ധങ്ങളുടെയും മരണങ്ങളുടെയും പേരിൽ പൊലീസ് മിനിസ്റ്റീരിയൽ സ്റ്റാഫ് അമിതാബ് അറസ്റ്റിലായതോടെയാണ് ആർദ്രയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആർദ്രയുടെ ബന്ധുക്കൾ ഉറപ്പിക്കുകയാണ്. ഇതിനായി നിയമപോരാട്ടം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ആർദ്രയുടെ വീട്ടുകാർ. തന്റെ ഭാര്യയെ അമിതാബ് വളച്ചെടുത്തുവെന്ന് വ്യക്തമായതോടെ മനംനൊന്ത് വിശാഖ് എന്ന സൈനികൻ സ്വയം വെടിവച്ച് മരിച്ച സംഭവത്തിൽ ഇയാൾ അറസ്റ്റിലായതിന് പിന്നാലെയാണ് അമിതാബിന്റെ പഴയ പ്രണയത്തിന്റെയും അതിലും പെൺകുട്ടി മരണപ്പെട്ടതിലും ഇയാളുടെ പങ്ക് അന്വേഷിക്കുന്നത്.
ആർദ്ര മരിച്ചത് വിഷം അകത്തു ചെന്നിട്ടാണ് എന്നാണു മെഡിക്കൽ കോളെജ് ആശുപത്രിയിലെ ആർദ്രയുടെ കേസ് സ്റ്റഡിയിൽ രേഖപ്പെടുത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത് വെറും തൂങ്ങിമരണം എന്നാണ്. മരണകാരണങ്ങളിലേക്ക് സമഗ്രതയിൽ സഞ്ചരിക്കുന്ന ഒരേയൊരു റിപ്പോർട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാത്രമാണ്. ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം തൂങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയത്. ഇതാണ് ഇപ്പോൾ സംശയങ്ങൾക്ക് വഴിവെയ്ക്കുന്നത്. ഇതോടെ വിഷത്തിന്റെ കാര്യം മറച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരിമറി നടന്നോ എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ കേസ് സ്റ്റഡിയിൽ ആർദ്രയുടെ മരണത്തിനു കാരണം അകത്ത് ചെന്ന ഫ്യുരിഡാൻ എന്ന കീടനാശിനി എന്നാണ് പറയുന്നത്. ഫ്യുരിഡാൻ അകത്ത് ചെന്നാണ് ആർദ്ര മരിച്ചത് എന്ന കാര്യം എന്തിനു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താതെ പോയി എന്നാണ് ആർദ്രയുടെ വീട്ടുകാർ ചോദിക്കുന്നത്.
ആർദ്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംശായാസ്പദമാണെന്ന് ആർദ്രയുടെ ബന്ധു മറുനാടൻ മലയാളിയോട് പറഞ്ഞു. ആർദ്ര വിഷം കഴിച്ചതല്ല. ആർദ്രയുടെ വായിലേക്ക് വിഷം ഒഴിച്ച് നൽകിയതാണ് എന്നാണ് അവളുടെ വീട്ടുകാർ വിശ്വസിക്കുന്നത്. അമിതാബ് ആണോ ആർദ്രയുടെ വായിലേക്ക് വിഷം ഒഴിച്ച് നൽകിയത് എന്ന സംശയത്തിലാണ് ഇപ്പോൾ അവർ. ആർദ്ര തൂങ്ങിമരിക്കാൻ ശ്രമിച്ചുവെന്നതിന് ഒരേയൊരു ദൃക്സാക്ഷി അമിതാബ് മാത്രമാണ് എന്നതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.
അമിതാബ് പറഞ്ഞാണ് ആർദ്ര തൂങ്ങിമരിച്ചു എന്ന് ബന്ധുക്കൾ അറിയുന്നത്. ആർദ്ര തൂങ്ങുമ്പോൾ വേറെയാരും സാക്ഷികളില്ല. വീട്ടിൽ ആർദ്ര തനിച്ചായിരുന്നു. ഈ സമയത്ത് എത്തിയത് അമിതാബ് മാത്രമാണ്. കഴിഞ്ഞ ജൂലൈ രണ്ടിലാണ് ആർദ്ര ആത്മഹത്യാ ശ്രമം നടത്തിയതായി പുറത്തറിയുന്നത്. 'തനിക്കൊരു സമ്മാനമുണ്ട്. വീട്ടിലേക്ക് വാ' എന്ന് സന്ദേശമയച്ച് അമിതാബിനെ വീട്ടിലേക്ക് വരുത്തുകയായിരുന്നു ആർദ്ര. എത്തിയപ്പോൾ ആർദ്ര തൂങ്ങിമരിക്കുന്നത് താൻ കണ്ടു എന്നാണ് അമിതാബ് പറഞ്ഞത്.
കാലുകൾ ഉയർത്തിവെച്ച് അമിതാബ് ബഹളം കൂട്ടിയപ്പോഴാണ് അടുത്തുള്ള ആളുകൾ എത്തുന്നത്. അവർ എത്തിയശേഷമാണ് കെട്ടഴിച്ച് ആർദ്രയെ വെള്ളനാടുള്ള ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴാണ് ആർദ്രയുടെ മാതാപിതാക്കൾ എത്തുന്നത്. അതിനു ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.തൂങ്ങിമരിക്കാൻ ശ്രമിച്ചു എന്നാണു ഇവർ ഡോക്ടർമാരോട് പറഞ്ഞത്. അതിനനുസരിച്ചുള്ള ചികിത്സയാണ് ആർദ്രയ്ക്ക് മെഡിക്കൽ കോളേജിൽ നൽകിയത്.
പിന്നീടാണ് ആർദ്രയുടെ ഉള്ളിൽ വിഷം ചെന്നകാര്യം ഡോക്ടർമാർ മനസിലാക്കുന്നത്. ഇതോടെ ഡോക്ടർമാർക്ക് മുഴുവൻ സംശയങ്ങൾ ഉയർന്നു. ആർദ്രയെ ആശുപത്രിയിൽ എത്തിച്ചവരുടെ നേർക്ക് അവർ നിരവധി ചോദ്യങ്ങൾ ചോദിച്ചു.'എന്തുകൊണ്ട് വിഷം അകത്ത് ചെന്ന കാര്യം നിങ്ങൾ രഹസ്യമാക്കി വെച്ചു. ആരോ ആർദ്രയുടെ വായിലേക്ക് വിഷം ഒഴിച്ച് നൽകിയിട്ടുണ്ട്.
പെട്ടെന്ന് ആർദ്രയുടെ വീട്ടിൽ പോയി ആ വിഷം എന്തെന്ന് അറിഞ്ഞു വരണം. അതിനനുസരിച്ചുള്ള മരുന്ന് ആർദ്രയ്ക്ക് നൽകേണ്ടതുണ്ട്. ആർദ്രയുടെ മാതാപിതാക്കൾ ഇവിടെ വേണം.' - ഇങ്ങനെയായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. ഡോക്ടർമാരുടെ വാക്കുകളിൽ നിന്നാണ് ആർദ്രയ്ക്ക് വിഷം അകത്ത് ചെന്ന കാര്യം വീട്ടുകാർ മനസിലാക്കുന്നത്-ബന്ധു മറുനാടനോട് പറഞ്ഞു.
ആർദ്രയുടെ വീട്ടിൽ പക്ഷെ ഫ്യൂരിഡാന്റെ പോയിട്ട് ഏതെങ്കിലും വിഷത്തിന്റെ ബോട്ടിലോ അംശങ്ങളോ ഒന്നും കണ്ടതുമില്ല. പിന്നീടാണ് ഡോക്ടർമാർ സ്ഥിരീകരിക്കുന്നത് ഫ്യുരിഡാൻ എന്ന കീടനാശിനി മാരകമാംവിധം ആർദ്രയുടെ അകത്ത് പടർന്നിരിക്കുന്നു എന്ന്. രക്ഷപ്പെടാൻ സാധ്യത കുറവാണ്. കീടനാശിനിയുടെ വീര്യം കാരണം ആർദ്രയുടെ കിഡ്നി രണ്ടും തകർന്നു കഴിഞ്ഞിരുന്നു. ഇതോടെ ആർദ്രയുടെ മരണം ഉറപ്പാകുകയും ചെയ്തു.
അതുവരെ അബോധാവസ്ഥയിൽ ആയിരുന്നെങ്കിലും ആർദ്രയ്ക്ക് ജീവനുണ്ടായിരുന്നു ഫ്യുരിഡാൻ എന്ന കീടനാശിനി കാരണമാണ് ആർദ്ര മരിക്കുന്നത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു മരണം. ഇതാണ് കേസ് സ്റ്റഡിയിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ രേഖപ്പെടുത്തിയത്. പക്ഷെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാകട്ടെ മരണകാരണം തൂങ്ങിമരണമായി മാറുകയുംയ ചെയ്തു.
ഒരേ ആശുപത്രിയിലെ മെഡിക്കൽ വിഭാഗം പറയുന്നതിന് നേരെ എതിരെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. ആർദ്ര തൂങ്ങിയ സമയത്ത് മരിച്ചെങ്കിൽ പിന്നെയെന്തിന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഫ്യുരിഡാന്‍ പ്രതിമരുന്നു തേടി. ആർദ്രയെ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചിരുന്നു. പക്ഷെ രണ്ടു കിഡ്നികളും തകർന്നതോടെ ആർദ്രയെ രക്ഷിക്കാൻ കഴിയില്ലാ എന്ന് ഡോക്ടർമാർക്ക് ഉറപ്പായി.
പക്ഷെ ആർദ്രയുടെ മരണശേഷം കേസ് ഡയറിയിൽ ഡോക്ടർമാർ രേഖപ്പെടുത്തിയ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വന്നില്ല. വിഷം ഏതോ രീതിയിൽ അകത്ത് ചെന്നതിനെ തുടർന്നാണ് ആർദ്ര മരണത്തിനു കീഴടങ്ങിയത്. ഇത് ഡോക്ടർമാർ രേഖപ്പെടുത്തി. തൂങ്ങി മരണം ആയിരുന്നെങ്കിൽ ആർദ്രയുടേത് തൂങ്ങിമരണം എന്ന് ഡോക്ടർമാർ രേഖപ്പെടുത്തുമായിരുന്നു.
പക്ഷെ ഇവിടെ അങ്ങിനെയല്ല സംഭവിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ആധികാരിക രേഖയായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എന്തുകൊണ്ട് ആർദ്രയുടെ മരണം തൂങ്ങിമരണം എന്ന് രേഖപ്പെടുത്തിയെന്ന ചോദ്യമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഫ്യുരിഡാൻ പോലുള്ള വിഷം അകത്ത് ചെന്ന് ആർദ്ര മരിച്ച ശേഷം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ എന്തിനു ഒളിച്ചുവെച്ചു.
അമിതാബിന്റെ ക്രിമിനൽ സ്വഭാവവും വഴിവിട്ട ബന്ധങ്ങളും ഇയാൾ കാരണമുള്ള മരണങ്ങളും എല്ലാം പുറത്തുവന്ന ഈ സമയത്ത് ആർദ്രയുടെ ബന്ധുക്കൾ ഉറച്ചു വിശ്വസിക്കുകയാണ്. ഈ മരണം കൊലപാതകമെന്ന്. ഇതിനായി നിയമവഴികൾ തേടാനും ആർദ്രയ്ക്ക് മരണാനന്തര നീതി ഉറപ്പ് വരുത്താനുമുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ആർദ്രയുടെ വീട്ടുകാർ.
വിഷം അകത്തുചെന്ന് മരണമെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട്
തൂങ്ങിമരണമെന്ന് വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍