രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ റാപ്പിഡ് ടെസ്റ്റ് കിറ്റിനു വില 380 രൂപ; ഫലമറിയാൻ വേണ്ടത് പതിനഞ്ചു മിനിട്ടും; ഐസിഎംആർ അനുമതി ലഭിച്ചെങ്കിൽ കേരളത്തിൽ നിന്നും നിർമ്മിക്കുക പ്രതിദിനം രണ്ടു ലക്ഷത്തോളം കിറ്റുകൾ; രാജ്യം കാത്തിരിക്കുന്ന കിറ്റ് നിർമ്മാണത്തിനു തിരിച്ചടിയായത് ലോക്ക് ഡൗണും ഇന്റേണൽ വാല്യുവേഷൻ കഴിയാത്തതും; റാപ്പിഡ് ടെസ്റ്റ് കിറ്റ് അനുമതിക്കായി ഐസിഎംആറിനു കൈമാറിയില്ലെന്ന് ഡയറക്ടർ രാധാകൃഷ്ണ പിള്ള മറുനാടനോട്; ആർജിസിബി റാപ്പിഡ് ടെസ്റ്റ് കിറ്റ് വൈകും
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണാ കാലത്ത് ശുഭാപ്രതീക്ഷയായി മുന്നിലുള്ള രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ റാപ്പിഡ് ടെസ്റ്റ് കിറ്റ് നിർമ്മാണം വൈകുന്നു. കിറ്റിന്റെ ഇന്റേണൽ വാല്യുവേഷൻ കഴിയാത്തതിനാലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് അനുമതിക്കായി ഐസിഎംആറിനു കൈമാറാത്തത്. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. രാധാകൃഷ്ണൻ ആർ. നായരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രണ്ടാഴ്ചത്തെ ശ്രമഫലമായാണ് ഈ കിറ്റ് വികസിപ്പിച്ചെടുത്തത്. കൊവിഡ് 19 വൈറസിന്റെ സാന്നിദ്ധ്യം 15 മിനിട്ടിൽ കണ്ടെത്തുന്ന യഥാർത്ഥ റാപ്പിഡ് ടെസ്റ്റ് കിറ്റ് ആണിത്. ഇന്ത്യയിൽ ആദ്യമായി ആർജിസിബിയാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. കോവിഡ്-19 വൈറസിന്റെ സാന്നിധ്യം 15 മിനിട്ടിൽ കണ്ടെത്താനുതകുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് ആണിത്.
സാമ്പിളുകൾ ലാബുകളിലെത്തിച്ച് യന്ത്രസഹായത്തോടെയുള്ള പി.സി.ആർ. പരിശോധനകളാണ് കൊറോണ കാര്യത്തിൽ ഇപ്പോൾ നടക്കുന്നത്. ഈ പി.സി.ആർ. കിറ്റിന് 4,000 രൂപ വരെ വിലയുള്ളപ്പോൾ രാജീവ് ഗാന്ധി സെന്റർ വികസിപ്പിച്ച കിറ്റിന് 380 രൂപ മാത്രമാണു വില. പിസിആറിൽ പരിശോധനാ ഫലമറിയാൻ മൂന്നു മണിക്കൂറിലേറെ വേണ്ടിവരുമ്പോൾ റാപ്പിഡ് ടെസ്റ്റ് കിറ്റ് വഴി പതിനഞ്ചു മിനിട്ട് വഴി ഫലമറിയാം. മൂന്നു മണിക്കൂറിൽ കൂടുതൽ ഫലം അറിയാൻ എടുക്കുന്ന ടെസ്റ്റുകൾ ഒന്നും റാപ്പിഡ് ടെസ്റ്റ് അല്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ ഘട്ടത്തിലാണ് ആർ.ജി.സി.ബി കിറ്റിനു പ്രാധാന്യം ലഭിച്ചത്. ഐസിഎംആർ അനുമതി ലഭിച്ചെങ്കിൽ മാത്രമേ കിറ്റിന്റെ ഉത്പാദന പ്രക്രിയകൾ ആരംഭിക്കാൻ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിസിന് കഴിയുകയുള്ളൂ.
കൊറോണ പിടിമുറുക്കിയത് കാരണം ഗവേഷകർക്ക് എത്താൻ കഴിയാത്തതും ഇന്റേണൽ വാല്യുവേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതുമാണ് കൊറോണാ കാലത്ത് പ്രതീക്ഷയായി മുന്നിലുള്ള കിറ്റിന്റെ നിർമ്മാണം വൈകിപ്പിക്കുന്നത്. ഏപ്രിൽ എട്ടിന് കിറ്റ് അനുമതിക്കായി ഐസിഎംആറിനു കൈമാറുമെന്നാണ് രാജീവ് ഗാന്ധി സെന്റർ മുൻപ് അറിയിച്ചിരുന്നത്. പക്ഷെ ഇപ്പോൾ പതിനഞ്ചു ആയിട്ടും കിറ്റ് അനുമതിക്കായി ഐസിഎംആറിനു മുന്നിൽ എത്തിച്ചിട്ടില്ല. കിറ്റിന്റെ അനുമതി ലഭിച്ചാലുടൻ ഉൽപ്പാദനം ആരംഭിക്കുന്നത് കളമശേരി കിൻഫ്ര പാർക്കിൽ ആർജിബിസിയുടെ നിർമ്മാണ യൂണിറ്റായ യൂ ബയോടെക്നോളജീസിലാണ്. ഇതിനുള്ള ഒരുക്കങ്ങൾ ഇവിടെ പൂർത്തിയായിട്ടുണ്ട്.
റാപ്പിഡ് ടെസ്റ്റ് കിറ്റ് അനുമതിക്കായി ഐസിഎംആറിനു കൈമാറിയില്ലെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫസർ എം.രാധാകൃഷ്ണ പിള്ള മറുനാടനോട് പറഞ്ഞു. കരുതും പോലെ അത്ര എളുപ്പമല്ല കിറ്റിന്റെ ഇന്റേണൽ വാല്യുവേഷൻ പൂർത്തീകരിക്കാൻ. അതിനു അതിന്റെതായ നടപടിക്രമങ്ങളുണ്ട്. ഓരോന്നും കഴിഞ്ഞു മാത്രമേ ഐസിഎംആറിനു കിറ്റ് സമർപ്പിക്കാൻ കഴിയൂ. ലോക്ക് ഡൗൺ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയെയും ബാധിച്ചിട്ടുണ്ട്. ബയോ മെഡിക്കൽ ഡിവൈസ് ആണിത്. ഒട്ടനവധി പ്രോട്ടോക്കോളുണ്ട്. ഇത് പാലിച്ചു മാത്രമേ ഐസിഎംആറിനു കിറ്റ് സമർപ്പിക്കാൻ കഴിയുകയുള്ളൂ. നാളെ കിറ്റ് അനുമതിക്കായി സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ-രാധാകൃഷ്ണ പിള്ള പറയുന്നു.
കൊവിഡ് 19 വൈറസിന്റെ സാന്നിദ്ധ്യം 15 മിനിട്ടിൽ കണ്ടെത്തുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റാണ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് വീടുകളിൽ പോയി പരിശോധന നടത്താൻ കഴിയുന്ന കിറ്റ് ആണിത്. പക്ഷെ അനുമതിക്കും അംഗീകാരത്തിനുമായി കിറ്റ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന് (ഐ.സി.എം.ആർ) കൈമാറേണ്ടതുണ്ട്. കിറ്റ് കൈമാറിയാൽ അംഗീകാരം നൽകുന്നതിനു ഐസിഎംആറിനു അതിന്റേതായ നടപടിക്രമങ്ങളുണ്ട്. അവിടെയും കാലതാമസം വന്നേക്കും. ഐസിഎംആറിനു ഇത് കൈമാറണമെങ്കിൽ രാജീവ് ഗാന്ധി സെന്ററിലെ നടപടിക്രമങ്ങൾ കഴിയണം. അത് തന്നെ പൂർത്തിയാകാത്ത അവസ്ഥയിൽ റാപ്പിഡ് ടെസ്റ്റ് കിറ്റ് വൈകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. നിലവിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പക്ഷെ ഇതിനു ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ പരാതിയുണ്ട്. ഇറ്റലി ഉൾപ്പെടെ ചൈനീസ് കിറ്റിനെ ആശ്രയിച്ചെങ്കിലും ഫലം കൃത്യമായിരുന്നില്ല. ഇത് കിറ്റിനെ ആശ്രയിച്ച ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ രോഗപ്രതിരോധത്തെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട് വന്നത്.
ഈ കൊറോണ കാലത്ത് കേരളവും രാജ്യവുമെല്ലാം ആശാവഹമായി കരുതുന്ന ഒന്നാണ് രാജീവ് ഗാന്ധി സെന്ററിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റ്. കിറ്റിന്റെ വില 350 രൂപയായിരിക്കുമ്പോൾ ഫലം പതിനഞ്ചു മിനിട്ട് കൊണ്ട് അറിയാം. നിലവിലെ പിസിആർ കിറ്റിനു 4500 രൂപ വേണം. മൂന്നു മണിക്കൂറിലധികം സമയവും വേണം. ഈ ഘട്ടത്തിലാണ് ആർജിസിബി ശാസ്ത്രജ്ഞർ റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഐസിഎംആർ അനുമതി ലഭിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ കിറ്റ് നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് ആർജിസിബി അറിയിച്ചിരുന്നത്. പക്ഷെ ലോക്ക് ഡൗൺ പ്രശ്നങ്ങളും ഇന്റേണൽ വാല്യുവേഷൻ നടപടിക്രമങ്ങൾ നീണ്ടുപോയതുമാണ് ഐസിഎംആറിനു മുന്നിലേക്കുള്ള അനുമതി വൈകിപ്പിച്ചത്. അനുമതി ലഭിച്ചിരുന്നെങ്കിൽ 30 ദിവസം 60ലക്ഷം കിറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 24മണിക്കൂറുള്ള ഷിഫ്റ്റിലായിരിക്കും നിർമ്മാണം. . നാലു ഷിഫ്റ്റുകളിലായി ദിവസം രണ്ട് ലക്ഷം കിറ്റുകൾ ആണ് നിർമ്മിമ്മിക്കപ്പെടുക. ഇതോടെ 30 ദിവസത്തിനുള്ളിൽ 60ലക്ഷം കിറ്റുകൾ വിപണിയിലെത്തും. അതിന് കഴിഞ്ഞാൽ രാജ്യത്തിനാകെ ആവശ്യമുള്ള കിറ്റുകൾ കേരളത്തിൽ നിന്നാകും എത്തിക്കുക.
കിറ്റ് വഴിയുള്ള പരിശോധന ഇങ്ങനെ
ഗർഭപരിശോധന കിറ്റ് പോലുള്ള ലളിതമായ ഒരു സ്ട്രിപ്പാണിത്.
മൂന്നു വരകളെ (ലൈൻ) അടിസ്ഥാനമാക്കിയാണ് പരിശോധന.
വിരൽ തുമ്പിലെ ഒരു തുള്ളി രക്തം കിറ്റിൽ പതിപ്പിക്കും.
കൺട്രോൾ ലൈൻ - രക്തം പതിക്കുമ്പോൾ ഈ വര തെളിഞ്ഞാൽ കിറ്റിന്റെ പ്രവർത്തനം കൃത്യം
ഐ. ജി. എം. ലൈൻ- ശരീരത്തിൽ വൈറസ് എത്തിയാൽ ഉത്പാദിപ്പിക്കുന്ന ആന്റി ബോഡികളുടെ സാന്നിദ്ധ്യം വ്യക്തമാക്കും.
ഐ.ജി.ജി ലൈൻ - ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി തിരിച്ചറിയാം.
പോസിറ്റീവ് ആണെങ്കിൽ അഞ്ച് മിനിട്ടിലും നെഗറ്റീവാണെങ്കിൽ പതിനഞ്ച് മിനിട്ടിലും ഫലം അറിയാം.
കിറ്റ് ഉപയോഗിക്കാൻ പ്രത്യേക പരിശീലനം വേണ്ട.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്