ഐസിസ് പോലുള്ള തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ഗ്രൂപ്പ് പോളിസിക്ക് വിരുദ്ധം; സജീർ മംഗലശ്ശേരി രണ്ട് വർഷം മുമ്പ് ഗ്രൂപ്പ് വിട്ടു; രണ്ട് ലക്ഷത്തോളം വരുന്ന ഗ്രൂപ്പ് മെമ്പഴേസിനെ സക്രീനിങ് ചെയ്യുക അസാധ്യം: റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിന്റെ വിശദീകരണം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഐസിസ് പോലുള്ള തീവ്ര സ്വഭാവമുള്ള സംഘങ്ങളെ കുറിച്ച് പോസ്റ്റിടുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ഗ്രൂപ്പ് പോളിസിക്കു വിരുദ്ധമാണെന്നും സജീറിനെ കുറിച്ചുള്ള വാർത്തയുടെ പശ്ചാത്തലത്തിൽ ഗ്രൂപ്പിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും ഫേസ്ബുക്ക് ഗ്രൂപ്പ് റൈറ്റ് തിങ്കേഴ്സ്. ഇന്ത്യയിൽ ഐസിസ് ആശയം പ്രചരിപ്പിക്കുന്നതിലെ പ്രധാനി കോഴിക്കോട് മൂഴിക്കലിലെ സജീർ മംഗലശേരി അബ്ദുള്ളയെ സംബന്ധിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. സജീർ മുമ്പ് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് മെമ്പറായിരുന്നതിനാൽ ഗ്രൂപ്പിനെതിരെ ശക്തമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഗ്രൂപ്പിന്റെ പോളിസിയും നിലപാടും വ്യക്തമാക്കി അഡ്മിൻപാനൽ രംഗത്തെത്തിയിട്ടുള്ളത്.
2014 അവസാനത്തിൽ സജീറിന്റെ സ്വന്തം പേരിലുള്ള അക്കൗണ്ട് ഫേസ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം വിവിധ പേരുകളിലുള്ള ഐഡികളിൽ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുകയും ഇതിലൂടെ ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. ഐസിസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായവരുമായും ബന്ധം സ്ഥിരീകരിച്ച് വിദേശ നാടുകളിൽ കഴിയുന്നവരുമായ എൻ.ഐ.എ നിരീക്ഷണം ശക്തമാക്കിയ നൂറോളം അക്കൗണ്ടുകളെ കുറിച്ചും നാലു ഫേസ്ബുക്ക് ഗ്രൂപ്പുകളെ കുറിച്ചും ഒക്ടോബർ പത്തിന് മറുനാടന്മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സജീർ മംഗലശേരി റൈറ്റ്തിങ്കേഴ്സ് ഗ്രൂപ്പിൽ ഉണ്ടായിരുന്നതായി അഡ്മിന്മാർ തന്നെ സ്ഥിരീകരിക്കുന്നു. എന്നാൽ രണ്ടു വർഷങ്ങൾക്ക് ശേഷം കേൾക്കുന്ന വാർത്തകൾക്ക് ഒരു ഗ്രൂപ്പ് മറുപടി പറയണമെന്ന വാദം ബാലിശമാണെന്നും യുക്തിക്കു നിരക്കുന്നതല്ലെന്നും അഡ്മിൻ പാനൽ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് അഡ്മിൻ പാനൽ നൽകിയ വിശദീകരണ കുറിപ്പിലൂടെ പറയുന്നതിങ്ങനെ:
' 2014 ൽ ഫേസ്ബുക്ക് ഉപേക്ഷിച്ചു പോയ സജീർ മംഗലശേരി എന്നയാൾ റൈറ്റ് തിങ്കേഴ്സിൽ ഉണ്ടായിരുന്നു എന്നും അതിനാൽ ഇപ്പോൾ അപ്രത്യക്ഷനായ അയാളെ കുറിച്ചുള്ള ദുരൂഹതകൾക്ക് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് മറുപടി പറയണമെന്നുമുള്ള പ്രചരണങ്ങൾ ഗൂഢമായ വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണ്. റൈറ്റ് തിങ്കേഴ്സ് ഒരു രഹസ്യ ഗ്രൂപ്പല്ല. 1,82,000 ലധികം മെമ്പർമാരുള്ള ഒരു പബ്ലിക്ക് ഗ്രൂപ്പാണ്. ദിനേനയെന്നോണം പലരും വന്നു പോയി കൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പിൽ 2014 ൽ ഉണ്ടായിരുന്ന ഒരാളെ കുറിച്ച് രണ്ടു വർഷങ്ങൾക്ക് ശേഷം കേൾക്കുന്ന വാർത്തകൾക്ക് ഒരു ഗ്രൂപ്പ് മറുപടി പറയണമെന്ന വാദം ബാലിശമാണ്. അങ്ങനെയൊരാൾ ഗ്രൂപ്പിലെ അഡ്മിനോ സ്ഥിരമായി പോസ്റ്റുകൾ ഇടുന്ന മെമ്പറോ ആയിരുന്നില്ല. അക്കാലയളവിൽ പ്രകോപനപരമായ പോസ്റ്റുകൾ അയാൾ ഇട്ടതായി തെളിവുകളുമില്ല.
രണ്ടു ലക്ഷത്തോളം വരുന്ന ഗ്രൂപ്പിലെ എല്ലാ മെമ്പര്‍മാരെയും സ്ക്രീനിങ് ചെയ്യുക അസാധ്യമായ കാര്യമാണ് എങ്കിലും ഐസിസ് പോലുള്ള തീവ്ര സ്വഭാവമുള്ള സംഘങ്ങളെ കുറിച്ച് പോസ്റ്റിടുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ബാൻ അർഹിക്കുന്ന തെറ്റായിട്ടാണ് ഗ്രൂപ്പ് പോളിസി 15 ൽ വ്യക്തമാക്കിയിരിക്കുന്നത്. അതനുസരിച്ചു ദുരൂഹമായ എല്ലാ പ്രൊഫൈലുകളെയും ബാൻ ചെയ്യാറുണ്ട് എന്ന് മാത്രമല്ല അത്തരം പ്രൊഫൈലുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പലതവണ അഡ്മിന്മാർ മെമ്പര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.
അപ്രത്യക്ഷനാവുന്ന സമയത്ത് സജീർ ഫ്രീതിങ്കേഴ്സ്, ട്രൂ തിങ്കേഴ്സ് തുടങ്ങി മറ്റു പ്രമുഖ ഗ്രൂപ്പുകളിലെല്ലാം മെമ്പർ ആയിരുന്നുവെന്നത് തന്നെ അയാൾ എല്ലാ പബ്ലിക്ക് ഗ്രൂപ്പുകളിലും ഇടപെടാറുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. അക്കാലത്ത് ഒരു സാധാരണ ഐഡിയിൽ ഒതുങ്ങി നിന്നിരുന്ന അയാൾ ഐസിസ് ആശയം പ്രചരിപ്പിക്കാൻ വേണ്ടിയാണ് പിന്നീട് സമീർ അലി പോലുള്ള വ്യാജ ഐഡികൾ സ്വീകരിച്ചത് എന്നാണു മനസ്സിലാവുന്നത്. സമീർ അലി എന്ന ഐഡിക്കെതിരെ ജാഗ്രത നിർദ്ദേശം ഗ്രൂപ്പിൽ നൽകിയതിന്റെ പേരിൽ സമീർ അലിയുടെ വാളിൽ റൈറ്റ് തിങ്കേഴ്സ് അഡ്മിനെതിരെ രൂക്ഷമായ ഭാഷയിൽ പരാമർശങ്ങൾ ഉണ്ടായിരുന്നു.
റൈറ്റ് തിങ്കേഴ്സ് ഒരു മത ഗ്രൂപ്പല്ല. അഡ്മിൻ പാനലിൽ വരെ അമുസ്ലിംകളും നിരീശ്വരവാദ നിലപാട് സ്വീകരിക്കുന്നവരുമുള്ള ഒരു പൊതു ഗ്രൂപ്പാണ്. സിപിഐ(എം) ഉൾപ്പടെയുള്ള എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും അനുഭാവികൾ അഡ്മിൻ പാനലിൽ തന്നെയുണ്ട്. സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെടുന്ന ഗ്രൂപ്പെന്ന നിലയ്ക്ക് വർഷാവർഷം സംഘടിപ്പിക്കുന്ന സൗഹൃദ സംഗമങ്ങളിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. മാത്രമല്ല തുടക്കം മുതൽ നടന്ന എല്ലാ സംഗമങ്ങളിലും പ്രമുഖ ദൃശ്യ -മാദ്ധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.
ഇപ്രകാരം ഒട്ടും രഹസ്യ അജണ്ടകൾ ഇല്ലാതെ മുന്നോട്ടു പോവുന്ന ഗ്രൂപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിർഭാഗ്യകരമാണ്. അതും രണ്ടു വര്‍ഷം മുൻപ് ഫേസ്ബുക്കിൽ ഉണ്ടായിരുന്ന ഒരാളുടെ പേരിൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത് സദുദ്ദേശ പരമല്ല. അങ്ങനെയങ്കിൽ അയാൾ ആക്റ്റീവ് ആയിരുന്ന എല്ലാ ഗ്രൂപ്പുകൾക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമാണ്. ഒരു രഹസ്യ ഗ്രൂപിനെതിരെയോ ഒരേ ആശയക്കാരുടെ ഒരു നിഗൂഢമായ ഗ്രൂപിനെതിരെയോ ആരോപിക്കുന്നത് പോലെ വിവിധ ആശയക്കാരുള്ള രണ്ടു ലക്ഷത്തോളം വരുന്ന മെമ്പർമാരുടെ ഒരു ഗ്രൂപ്പിനെതിരെ കഥകൾ മെനയുന്നത് തീർത്തും യുക്തിക്ക് നിരക്കുന്നതല്ല.
ഇപ്രകാരം ഒട്ടും രഹസ്യ അജണ്ടകൾ ഇല്ലാതെ മുന്നോട്ടു പോവുന്ന ഗ്രൂപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിർഭാഗ്യകരമാണ്. അതും രണ്ടു വര്‍ഷം മുൻപ് ഫേസ്ബുക്കിൽ ഉണ്ടായിരുന്ന ഒരാളുടെ പേരിൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത് സദുദ്ദേശ പരമല്ല. അങ്ങനെയങ്കിൽ അയാൾ ആക്റ്റീവ് ആയിരുന്ന എല്ലാ ഗ്രൂപ്പുകൾക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമാണ്. ഒരു രഹസ്യ ഗ്രൂപിനെതിരെയോ ഒരേ ആശയക്കാരുടെ ഒരു നിഗൂഢമായ ഗ്രൂപിനെതിരെയോ ആരോപിക്കുന്നത് പോലെ വിവിധ ആശയക്കാരുള്ള രണ്ടു ലക്ഷത്തോളം വരുന്ന മെമ്പർമാരുടെ ഒരു ഗ്രൂപ്പിനെതിരെ കഥകൾ മെനയുന്നത് തീർത്തും യുക്തിക്ക് നിരക്കുന്നതല്ല. ഗ്രൂപ്പിന്റെ ഇടപെടലിൽ അസംതൃപ്തരായ ശത്രുക്കളുടെ ദുഷ്പ്രചരണങ്ങളിൽ യാതൊരു സത്യവുമില്ല.'
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍