Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വൈകുന്നേരങ്ങളിൽ അടക്കം ഫാം മാനേജർ റിജേഷിന്റെ വീട്ടിലെ നിത്യ സന്ദർശകരൻ; രാത്രിയിൽ വീട്ടിൽ തങ്ങിയത് മണിക്കൂറുകളോളം; വഴിവിട്ട ബന്ധം കണ്ടെത്തിയ ജീവനക്കാരനെ പുറത്താക്കിയതും രഹസ്യ ബന്ധം മുമ്പോട്ട് കൊണ്ടു പോകാൻ; ലിജി ജോലിക്കെത്തി രണ്ടാം മാസം പണി പോയത് സത്യം കണ്ടെത്തിയതു കൊണ്ടെന്ന് വെളിപ്പെടുത്തി റോയി; റിജോഷിനെ മദ്യത്തിന് അടിമയാക്കി ഇരിങ്ങലാക്കുടക്കാരൻ വസീം കുളംതോണ്ടിയത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളെ; ശാന്തൻപാറയിലെ രണ്ട് ജീവനുകളെ കൊണ്ടുപോയതും അവിഹിതം

വൈകുന്നേരങ്ങളിൽ അടക്കം ഫാം മാനേജർ റിജേഷിന്റെ വീട്ടിലെ നിത്യ സന്ദർശകരൻ; രാത്രിയിൽ വീട്ടിൽ തങ്ങിയത് മണിക്കൂറുകളോളം; വഴിവിട്ട ബന്ധം കണ്ടെത്തിയ ജീവനക്കാരനെ പുറത്താക്കിയതും രഹസ്യ ബന്ധം മുമ്പോട്ട് കൊണ്ടു പോകാൻ; ലിജി ജോലിക്കെത്തി രണ്ടാം മാസം പണി പോയത് സത്യം കണ്ടെത്തിയതു കൊണ്ടെന്ന് വെളിപ്പെടുത്തി റോയി; റിജോഷിനെ മദ്യത്തിന് അടിമയാക്കി ഇരിങ്ങലാക്കുടക്കാരൻ വസീം കുളംതോണ്ടിയത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളെ; ശാന്തൻപാറയിലെ രണ്ട് ജീവനുകളെ കൊണ്ടുപോയതും അവിഹിതം

മറുനാടൻ മലയാളി ബ്യൂറോ

രാജകുമാരി: ഇടുക്കി ജില്ലയിലെ ശാന്തൻപാറ കഴുതക്കുളം മേട്ടിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷ് വധക്കേസിലെ ഗൂഢാലോചന തെളിയിക്കുന്ന മൊഴി പുറത്ത്. പ്രതി വസീമും(32) കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും(28) തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇത് പുറത്തറിയാതിരിക്കാൻ ജീവനക്കാരെ പിരിച്ചുവിട്ടെന്നുമാണ് വെളിപ്പെടുത്തൽ. ഇടുക്കിയിൽ നിന്നും മുങ്ങിയ ലിജിയേയും ഫാം ഹൗസ് മാനേജർ വസീമിനേയും മുംെബെയിൽ വിഷം കഴിച്ച് അത്യാസന്ന നിലയിൽ നിലയിൽ കണ്ടെത്തിയിരുന്നു. റിജോഷിന്റെ രണ്ടു വയസുകാരിയായ മകളെ വിഷം കൊടുത്തു കൊന്ന ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.

ഫാം ഹൗസിലെ മുൻ ജീവനക്കാരനാണ് അവിഹിതത്തിന്റെ കഥ പുറത്തു പറയുന്നത്. വസീം റിജോഷിന്റെ വീട്ടിൽ രാത്രികാലങ്ങളിലടക്കം നിത്യ സന്ദർശകനായിരുന്നെന്ന് അയൽവാസികളും സമ്മതിക്കുന്നു. വർഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന റോയിയെ റിജോഷിന്റെ ഭാര്യ റിസോർട്ടിൽ ജോലിക്കെത്തി രണ്ട് മാസം കഴിഞ്ഞപ്പോൾ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം പുറത്തറിയുമോയെന്ന് ഭയന്നാണ് പറഞ്ഞയച്ചതെന്നാണ് ആരോപണം.

വസീം വൈകുന്നേരങ്ങളിലടക്കം റിജോഷിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നെന്നും രാത്രികാലങ്ങളിൽ മണിക്കൂറുകൾ തങ്ങുന്നതായി കണ്ടിട്ടുണ്ടെന്നും സമീപവാസികളും പറയുന്നു. മദ്യം കഴിക്കില്ലാത്ത വസീം മിക്ക ദിവസങ്ങളിലും റിജോഷിന് മദ്യം വാങ്ങി നൽകുമായിരുന്നെന്നും കഴിഞ്ഞ 30 ന് മദ്യം നൽകാമെന്ന് പറഞ്ഞ് വസീം റിജോഷിനെ റിസോർട്ടിലേയ്ക്ക് വിളിപ്പിച്ചതായും ബന്ധുക്കളും പറയുന്നുണ്ട്. ഇന്നലെ ഉച്ചയോടെയാണു രണ്ടു വയസുകാരി ജൊവാനയെ മരിച്ച നിലയിലും വസീമിനേയും ലിജിയേയും വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്.

മുംബൈ പൻവേലിലെ സ്വകാര്യ ലോഡ്ജിലായിരുന്നു ഇവരെ കണ്ടെത്തിയത്. ലോഡ്ജ് മാനേജർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പനവേൽ സെന്റർ സ്റ്റേഷനിലെ പൊലീസെത്തി ഇരുവരെയും സർക്കാർ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കും മാറ്റി. വിസീമും ലിജിയും അപകട നില തരണം ചെയ്തിട്ടുണ്ട്. വഴിവിട്ട ബന്ധം പുറത്തറിയാതിരിക്കുന്നതിന് പ്രതി വസീം വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് റിജോഷിനെ കെലപ്പെടുത്തിയതെന്നാണ് പുറത്തു വരുന്ന വെളിപ്പെടുത്തലുകളും വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് വസീമിന്റെ സഹോദരൻ ഫഹദിനെ(25) നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു.

സംഭവത്തിൽ വസീമിനെയും ഫഹദിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതക കേസിൽ അന്വേഷണം വഴിതിരിച്ച് വിടുന്നതിനും പൊലീസിനെ തെറ്റിധരിപ്പിച്ചതിനും പ്രതി വസീമിന്റെ സഹോദരൻ ഫഹദിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതിന് ശേഷം തൃശൂരിൽ നിന്നും റിജോഷ് ഭാര്യ ലിജിയെ വിളിച്ചിരുന്നതായി ലിജി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് തെളിവായി ലിജിയെ വിളിച്ച നമ്പർ പൊലീസിന് നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോണിന്റെ ഉടമ പ്രതി വസീമിന്റെ സഹോദരൻ ഫഹദാണെന്നും കണ്ടെത്തി.

മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് തന്റെ ഫോണിൽ നിന്നും റിജോഷ് വീട്ടിലേയ്ക്ക് വിളിച്ചിരുന്നതായി ഇയാൾ പൊലീസിനോട് പറയുകയും ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ ഇയാൾ പൊലീസിനെ പറഞ്ഞ് തെറ്റിധരിപ്പിച്ചതായി ബോധ്യപ്പെട്ടതോടെ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടാൽ ലിജിയുടെയും വസീമിന്റെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഒക്ടോബർ 31 നാണു റിജോഷിനെ കാണാതായത്. തുടർന്നു നവംബർ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

പുത്തടി മഷ്‌റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമായ വസീമും ചേർന്ന് കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ. 11 വർഷം മുൻപ് പ്രണയിച്ചു വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്.

ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുൻപ് ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വർഷം മുൻപ് ഫാമിൽ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പോയിരുന്നത്. വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല.

ഒക്ടോബർ 31ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കിയതും ഇതുകൊണ്ടാണ്. റിജോഷിന്റെ ഫേസ്‌ബുക് അക്കൗണ്ടിൽ മക്കൾക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. ലത്തീൻ സഭയിലെ വൈദികനായ മൂത്ത സഹോദരൻ വിജോഷും ഇളയ സഹോദരൻ ജിജോഷും റിജോഷുമായി പിരിയാനാവാത്ത സ്‌നേഹ ബന്ധത്തിലായിരുന്നു. സഹോദരങ്ങളെ പോലെ തന്നെ അച്ഛൻ വിൻസെന്റിനും അമ്മ കൊച്ചുറാണിക്കും റിജോഷിന്റെയും കൊച്ചുമകൾ ജൊവാനയുടെയും വേർപാട് താങ്ങാവുന്നതിലധികമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP