ഐസിസ് തീവ്രവാദി റിയാസ് അബൂബക്കർ കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടു; സ്വയം ചാവേറായി പൊട്ടിത്തെറിക്കാൻ റിയാസ് മാനസികമായി തയ്യാറെടുക്കുകയായിരുന്നു; സ്ഫോടനത്തിന് നിർദ്ദേശം നൽകിയത് ഇപ്പോൾ സിറിയയിലുള്ള ഐഎസ് കമാൻഡറും മലയാളി യുവാക്കളെ തീവ്രവാദ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന അബ്ദുൾ റാഷിദിന്റെ നിർദ്ദേശ പ്രകാരം; സമാന ചിന്താഗതിക്കാർ സഹകരിക്കാത്തതു കൊണ്ട് മാത്രം കേരളം രക്ഷപെട്ടു; എൻഐഎയുടെ വെളിപ്പെടുത്തൽ കേട്ടു നടുക്കം മാറാതെ ദൈവത്തിന്റെ സ്വന്തം നാട്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തെ നടുക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജൻസി. ഐസിസ് ആശയങ്ങളിൽ ആകൃഷ്ടനായ മലയാളി തീവ്രവാദി റിയാസ് അബൂബക്കർ കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. കൊളംബോ സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിൽ എൻഐഎ കസ്റ്റഡിയിലെടുത്ത തീവ്രവാദിയാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ സിദ്ധീഖ്. കേരളത്തിൽ ചാവേറാക്രമണം നടത്താൻ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എൻഐഎയുടെ കണ്ടെത്തലുകൾ ദൈവത്തിന്റെ സ്വന്തം നാടിനെ ഞെട്ടിക്കുന്നതാണ്.
ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായി സ്വയം മാറാനാണ് റിയാസ് തീരുമാനിച്ചിരുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ വേണ്ടി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ഇപ്പോൾ സിറിയയിലുണ്ടെന്ന് കരുതുന്ന ഐഎസ് കമാൻഡറും ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയുമായ അബ്ദുൾ റാഷിദിന്റെ നിർദ്ദേശ പ്രകാരമാണ് കേരളത്തിൽ പലയിടത്തായി ചാവേർ സ്ഫോടനങ്ങൾ നടത്താൻ റിയാസ് തീരുമാനിച്ചത്. ചാവേർ സ്ഫോടനങ്ങൾ നടത്തുക എന്നതായിരുന്നു റിയാസിന്റെ ലക്ഷ്യം.
ആക്രമണത്തിനായി സമാനചിന്താഗതിയുള്ള ഒരു സംഘത്തെ റിയാസ് ഒപ്പംകൂട്ടുകയും ഇവർക്കൊപ്പം ആക്രമണപദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു. എന്നാൽ ആക്രമണപദ്ധതിയോട് ഒപ്പമുള്ളവർ സഹകരിക്കാതെ വന്നത് റിയാസിന് തിരിച്ചടിയായി. സ്വയം ചാവേറായി സ്ഫോടനം നടത്താൻ ഇയാൾ തയ്യാറായിരുന്നുവെങ്കിലും മറ്റുള്ളവർ അതിന് തയ്യാറായില്ല. റിയാസിനൊപ്പം ആക്രമണത്തിന്റെ ആസൂത്രണ യോഗങ്ങളിൽ പങ്കെടുത്ത ഫൈസൽ, അബ്ദുൾ അറാഫത്ത്, അബ്ദുൾ റാഷിദ് എന്നീ മൂന്ന് പേരേ എൻഐഎ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദക്കേസിൽ എൻഐഎ പ്രതി ചേർത്തിട്ടുണ്ട്.
കേരളത്തിൽ നിന്നും ഐസിസിൽ ചേർന്ന് കൊല്ലപ്പെട്ട മലയാളി യുവാക്കളുണ്ട്. ഇതിനിടെയാണ് സ്വന്തം നാട്ടിൽ സ്ഫോടനം നടത്താനും ഇയാൾ പദ്ധതിയിട്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നത്. റിയാസ് അബൂബക്കർ ഇസ്ലാമിക സ്റ്റേറ്റിന്റെ കേരളത്തിലെ കമാണ്ടറാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഐസിസ് പ്രവർത്തനങ്ങൾ മുഴുവൻ ഏകോപിപ്പിച്ചിരുന്നത് റിയാസാണെന്ന സൂചനയാണ് പുറത്തു വരുന്നത്. ഐസിസിന് വേണ്ടി എന്തും ചെയ്യാൻ റിയാസ് തയ്യാറായിരുന്നു. സിറിയയിലും ഇറാഖിലും ഉണ്ടായ തിരിച്ചടികൾ ഐസിസിനെ തളർത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് അടക്കം കൂടുതൽ പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും റിയാസ് ശ്രമിച്ചിരുന്നു.
തൊപ്പിയും അത്തറും വിറ്റിരുന്ന ഇയാൾ കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ ആഗ്രഹിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഐസിസിൽ ചേർന്ന കാസർകോട് സ്വദേശി അബ്ദുൾ റാഷീദുമായി ഇയാൾ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. വളപട്ടണം ഐസിസ് കേസിൽ പ്രതിയും സിറിയയിൽ കഴിയുന്ന അബ്ദുൾ ഖയൂം എന്നയാളുമായി നിരന്തരം ഓൺലൈൻ ചാറ്റും നടത്തിയിരുന്നതായി റിയാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
കഴിഞ്ഞ ന്യൂഇയർ ദിനത്തിലും കേരളത്തിലെ വിവിധ ഇടങ്ങളിൽ സ്ഫോടനം നടത്താൻ റിയാസ് അടക്കമുള്ള ഐസിസ് അനുഭാവികൾ പദ്ധതിയിട്ടിരുന്നത്. ഇതിനായി വൻ തോതിൽ സ്ഫോടക വസ്തുക്കൾ ശേഖരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കേരളത്തിൽ ആക്രമണം നടത്താൻ തങ്ങളുടെ മനസ് അനുവദിച്ചില്ലെന്നാണ് റിയാസ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഓസ്ട്രേലിയയിലെ ആക്രമണങ്ങളോടെ മനസ്സ് മാറി. അടുത്ത പുതുവൽസരത്തിൽ കൊച്ചിയെ തകർക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
പുതുവർഷ ദിനത്തിൽ കേരളത്തിൽ എത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ഇവർ കുടുതലെത്തുന്ന സ്ഥലങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. കൂട്ടത്തിലുള്ളവർ പിന്തുണ നൽകാതിരുന്നതിനാൽ ഒറ്റയ്ക്ക് ചെയ്യാനുള്ള നീക്കത്തിലായിരുന്നു താനെന്നും റിയാസ് അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും ഇസ്ളാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയിയലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരാണ് കേരളത്തിൽ സ്ഫോടനം നടത്താൻ നിർദ്ദേശം നൽകിയത്. ഇത് കൂട്ടത്തിലുള്ളവരോട് റിയാസ് പറഞ്ഞെങ്കിലും അവർ വേണ്ട പിന്തുണ നൽകിയില്ല. എന്നിരുന്നാലും റിയാസ് വിദേശത്തേക്ക് പോയവരുടെ സഹായത്താൽ ആവശ്യമായ സാധന സാമഗ്രികൾ ശേഖരിച്ചു വരികയായിരുന്നു. പുതുവർഷ ദിനത്തിൽ കൊച്ചിയിൽ അടക്കമുള്ള പ്രദേശങ്ങളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ യഹൂദ പ്രദേശങ്ങളാണ് ഇയാൾ ലക്ഷ്യമിട്ടതെന്നാണ് സൂചന.
ന്യൂസിലണ്ടിലെ മുസ്ലിം പള്ളി അക്രമത്തോടെ ഭീകരാക്രമണത്തിനുള്ള നീക്കങ്ങൾ ഇയാൾ സജീവമാക്കി. മാർച്ച് 15നായിരുന്നു ന്യൂസിലണ്ടിലെ ആക്രമണം. ഇതിന് അടുത്ത ദിവസം ഇയാളിട്ട ഫെയസ് ബുക്ക് പോസ്റ്റ് ഈ നീക്കത്തിന് തെളിവാണ്. അപരിചിതർ എപ്പോഴും ഒരു ജോലിയിൽ ആയിരിക്കും.ചില സ്ഥലങ്ങളിൽ ആ ജോലി നിർവഹിക്കാൻ പ്രയാസം കൂടുമ്പോൾ അവർ ആ സ്ഥലത്തു നിന്നും കുറച്ചു ദിവസത്തേക്ക് പിന്മാറും പിന്നീടവർ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ കൂടുതൽ ശക്തിയോടെ തിരിച്ചു വരും......... കുറച്ചു ദിവസത്തേക്ക് ളയ യിൽ നിന്നും ഒഴിവാകുന്നു. അല്ലാഹു മ്വ്വമ ്മഷമഹ അവന്റെ മാർഗത്തിൽ സമരത്തിൽ ഏർപ്പെടുന്നുവർക്ക് വിജയം നൽകട്ടെ.-എന്നായിരുന്നു റിയാസ് മാർച്ച് 16ന് ഫെയ്സ് ബുക്കിൽ കുറിച്ചത്. എല്ലാ ദിവസവും ഫെയ്സ് ബുക്കിൽ കുറിപ്പിട്ടിരുന്ന റിയാസ് ഇതോടെ കുറച്ചു ദിവസത്തേക്ക് അപ്രത്യക്ഷനായി. മാർച്ച് 28നായിരുന്നു അടുത്ത പോസ്റ്റ്. ഇത് 23നും 28നും ഇടയിൽ വയസ്സ് പ്രായമുള്ള സലഫി യുവതികളെ തേടിയുള്ളതായിരുന്നു. നിക്കാഹ് കഴിച്ച് ഐസിസിനൊപ്പം ചേരാൻ റിയാസ് പദ്ധതിയിട്ടിരുന്നതിന് തെളിവായി ഈ പോസ്റ്റും വിലയിരുത്തുന്നു.
ശ്രീലങ്കയിലെ ആക്രമണങ്ങൾ ന്യൂസിലണ്ടിലേ മുസ്ലിം പള്ളി ആക്രമണത്തിനുള്ള പ്രതികാരമാണെന്ന് ഐസിസ് വിശദീകരിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് റിയാസിന്റെ മാർച്ച് 16ലെ പോസ്റ്റ് എൻ ഐ എയുടെ കണ്ണിൽ പെട്ടത്. ഇതിൽ നിന്ന് തന്നെയാളുടെ തീവ്രവാദ സ്വഭാവം വ്യക്തമായി. കാസർഗോഡ്നിന്ന് 15 യുവാക്കളെ കാണാതായ സംഭവത്തിൽ 2016 ജൂെലെയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റിയാസിന്റെ അറസ്റ്റ്. 2016ൽ റാഷിദിന്റെ നേതൃത്വത്തിലാണ് കാസർഗോട്ടുനിന്ന് 15 പേർ ഐ.എസിൽ ചേരാൻ രാജ്യം വിട്ടത്. റിയാസിനെ ഇന്ന് കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസെന്നും എൻ.ഐ.എ വൃത്തങ്ങൾ പറയുന്നു.
ഇയാളുടെ പ്രസംഗങ്ങളും വീഡിയോകളും റിയാസ് പിന്തുടരുമായിരുന്നു. സഫ്രാൻ ഹഷീമുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ളവരെക്കുറിച്ച് എൻ.ഐ.എ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഫ്രാൻ ഹാഷിം കേരളം സന്ദർശിച്ചിരുന്നതായി അന്വേഷണ ഏജൻൻസികൾ വ്യക്തമാക്കിയിട്ടുണ്ട്. കാസർകോട്ടു നിന്നും എൻഐഎ കസ്റ്റഡിയിലെടുത്ത കാസർകോട് സ്വദേശികൾക്കും ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. കാസർകോട് ജില്ല കേന്ദ്രീകരിച്ച് നടന്ന ഐഎസ് റിക്രൂട്ട്മെന്റുമായാണ് ഇവർക്ക് ബന്ധമുള്ളത്. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഫ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളിൽ ഇവർ ആകൃഷ്ടരായിരുന്നുവെന്നും എൻഐഎ തിരിച്ചറിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്