Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസ് തീവ്രവാദി റിയാസ് അബൂബക്കർ കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടു; സ്വയം ചാവേറായി പൊട്ടിത്തെറിക്കാൻ റിയാസ് മാനസികമായി തയ്യാറെടുക്കുകയായിരുന്നു; സ്‌ഫോടനത്തിന് നിർദ്ദേശം നൽകിയത് ഇപ്പോൾ സിറിയയിലുള്ള ഐഎസ് കമാൻഡറും മലയാളി യുവാക്കളെ തീവ്രവാദ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന അബ്ദുൾ റാഷിദിന്റെ നിർദ്ദേശ പ്രകാരം; സമാന ചിന്താഗതിക്കാർ സഹകരിക്കാത്തതു കൊണ്ട് മാത്രം കേരളം രക്ഷപെട്ടു; എൻഐഎയുടെ വെളിപ്പെടുത്തൽ കേട്ടു നടുക്കം മാറാതെ ദൈവത്തിന്റെ സ്വന്തം നാട്

ഐസിസ് തീവ്രവാദി റിയാസ് അബൂബക്കർ കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടു; സ്വയം ചാവേറായി പൊട്ടിത്തെറിക്കാൻ റിയാസ് മാനസികമായി തയ്യാറെടുക്കുകയായിരുന്നു; സ്‌ഫോടനത്തിന് നിർദ്ദേശം നൽകിയത് ഇപ്പോൾ സിറിയയിലുള്ള ഐഎസ് കമാൻഡറും മലയാളി യുവാക്കളെ തീവ്രവാദ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന അബ്ദുൾ റാഷിദിന്റെ നിർദ്ദേശ പ്രകാരം; സമാന ചിന്താഗതിക്കാർ സഹകരിക്കാത്തതു കൊണ്ട് മാത്രം കേരളം രക്ഷപെട്ടു; എൻഐഎയുടെ വെളിപ്പെടുത്തൽ കേട്ടു നടുക്കം മാറാതെ ദൈവത്തിന്റെ സ്വന്തം നാട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തെ നടുക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജൻസി. ഐസിസ് ആശയങ്ങളിൽ ആകൃഷ്ടനായ മലയാളി തീവ്രവാദി റിയാസ് അബൂബക്കർ കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. കൊളംബോ സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിൽ എൻഐഎ കസ്റ്റഡിയിലെടുത്ത തീവ്രവാദിയാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ സിദ്ധീഖ്. കേരളത്തിൽ ചാവേറാക്രമണം നടത്താൻ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എൻഐഎയുടെ കണ്ടെത്തലുകൾ ദൈവത്തിന്റെ സ്വന്തം നാടിനെ ഞെട്ടിക്കുന്നതാണ്.

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായി സ്വയം മാറാനാണ് റിയാസ് തീരുമാനിച്ചിരുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ വേണ്ടി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ഇപ്പോൾ സിറിയയിലുണ്ടെന്ന് കരുതുന്ന ഐഎസ് കമാൻഡറും ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയുമായ അബ്ദുൾ റാഷിദിന്റെ നിർദ്ദേശ പ്രകാരമാണ് കേരളത്തിൽ പലയിടത്തായി ചാവേർ സ്‌ഫോടനങ്ങൾ നടത്താൻ റിയാസ് തീരുമാനിച്ചത്. ചാവേർ സ്‌ഫോടനങ്ങൾ നടത്തുക എന്നതായിരുന്നു റിയാസിന്റെ ലക്ഷ്യം.

ആക്രമണത്തിനായി സമാനചിന്താഗതിയുള്ള ഒരു സംഘത്തെ റിയാസ് ഒപ്പംകൂട്ടുകയും ഇവർക്കൊപ്പം ആക്രമണപദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു. എന്നാൽ ആക്രമണപദ്ധതിയോട് ഒപ്പമുള്ളവർ സഹകരിക്കാതെ വന്നത് റിയാസിന് തിരിച്ചടിയായി. സ്വയം ചാവേറായി സ്‌ഫോടനം നടത്താൻ ഇയാൾ തയ്യാറായിരുന്നുവെങ്കിലും മറ്റുള്ളവർ അതിന് തയ്യാറായില്ല. റിയാസിനൊപ്പം ആക്രമണത്തിന്റെ ആസൂത്രണ യോഗങ്ങളിൽ പങ്കെടുത്ത ഫൈസൽ, അബ്ദുൾ അറാഫത്ത്, അബ്ദുൾ റാഷിദ് എന്നീ മൂന്ന് പേരേ എൻഐഎ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദക്കേസിൽ എൻഐഎ പ്രതി ചേർത്തിട്ടുണ്ട്.

കേരളത്തിൽ നിന്നും ഐസിസിൽ ചേർന്ന് കൊല്ലപ്പെട്ട മലയാളി യുവാക്കളുണ്ട്. ഇതിനിടെയാണ് സ്വന്തം നാട്ടിൽ സ്‌ഫോടനം നടത്താനും ഇയാൾ പദ്ധതിയിട്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നത്. റിയാസ് അബൂബക്കർ ഇസ്ലാമിക സ്റ്റേറ്റിന്റെ കേരളത്തിലെ കമാണ്ടറാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഐസിസ് പ്രവർത്തനങ്ങൾ മുഴുവൻ ഏകോപിപ്പിച്ചിരുന്നത് റിയാസാണെന്ന സൂചനയാണ് പുറത്തു വരുന്നത്. ഐസിസിന് വേണ്ടി എന്തും ചെയ്യാൻ റിയാസ് തയ്യാറായിരുന്നു. സിറിയയിലും ഇറാഖിലും ഉണ്ടായ തിരിച്ചടികൾ ഐസിസിനെ തളർത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് അടക്കം കൂടുതൽ പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും റിയാസ് ശ്രമിച്ചിരുന്നു.

തൊപ്പിയും അത്തറും വിറ്റിരുന്ന ഇയാൾ കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ ആഗ്രഹിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഐസിസിൽ ചേർന്ന കാസർകോട് സ്വദേശി അബ്ദുൾ റാഷീദുമായി ഇയാൾ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. വളപട്ടണം ഐസിസ് കേസിൽ പ്രതിയും സിറിയയിൽ കഴിയുന്ന അബ്ദുൾ ഖയൂം എന്നയാളുമായി നിരന്തരം ഓൺലൈൻ ചാറ്റും നടത്തിയിരുന്നതായി റിയാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

കഴിഞ്ഞ ന്യൂഇയർ ദിനത്തിലും കേരളത്തിലെ വിവിധ ഇടങ്ങളിൽ സ്‌ഫോടനം നടത്താൻ റിയാസ് അടക്കമുള്ള ഐസിസ് അനുഭാവികൾ പദ്ധതിയിട്ടിരുന്നത്. ഇതിനായി വൻ തോതിൽ സ്ഫോടക വസ്തുക്കൾ ശേഖരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കേരളത്തിൽ ആക്രമണം നടത്താൻ തങ്ങളുടെ മനസ് അനുവദിച്ചില്ലെന്നാണ് റിയാസ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഓസ്ട്രേലിയയിലെ ആക്രമണങ്ങളോടെ മനസ്സ് മാറി. അടുത്ത പുതുവൽസരത്തിൽ കൊച്ചിയെ തകർക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

പുതുവർഷ ദിനത്തിൽ കേരളത്തിൽ എത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ഇവർ കുടുതലെത്തുന്ന സ്ഥലങ്ങളിൽ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. കൂട്ടത്തിലുള്ളവർ പിന്തുണ നൽകാതിരുന്നതിനാൽ ഒറ്റയ്ക്ക് ചെയ്യാനുള്ള നീക്കത്തിലായിരുന്നു താനെന്നും റിയാസ് അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും ഇസ്‌ളാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയിയലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരാണ് കേരളത്തിൽ സ്‌ഫോടനം നടത്താൻ നിർദ്ദേശം നൽകിയത്. ഇത് കൂട്ടത്തിലുള്ളവരോട് റിയാസ് പറഞ്ഞെങ്കിലും അവർ വേണ്ട പിന്തുണ നൽകിയില്ല. എന്നിരുന്നാലും റിയാസ് വിദേശത്തേക്ക് പോയവരുടെ സഹായത്താൽ ആവശ്യമായ സാധന സാമഗ്രികൾ ശേഖരിച്ചു വരികയായിരുന്നു. പുതുവർഷ ദിനത്തിൽ കൊച്ചിയിൽ അടക്കമുള്ള പ്രദേശങ്ങളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ യഹൂദ പ്രദേശങ്ങളാണ് ഇയാൾ ലക്ഷ്യമിട്ടതെന്നാണ് സൂചന.

ന്യൂസിലണ്ടിലെ മുസ്ലിം പള്ളി അക്രമത്തോടെ ഭീകരാക്രമണത്തിനുള്ള നീക്കങ്ങൾ ഇയാൾ സജീവമാക്കി. മാർച്ച് 15നായിരുന്നു ന്യൂസിലണ്ടിലെ ആക്രമണം. ഇതിന് അടുത്ത ദിവസം ഇയാളിട്ട ഫെയസ് ബുക്ക് പോസ്റ്റ് ഈ നീക്കത്തിന് തെളിവാണ്. അപരിചിതർ എപ്പോഴും ഒരു ജോലിയിൽ ആയിരിക്കും.ചില സ്ഥലങ്ങളിൽ ആ ജോലി നിർവഹിക്കാൻ പ്രയാസം കൂടുമ്പോൾ അവർ ആ സ്ഥലത്തു നിന്നും കുറച്ചു ദിവസത്തേക്ക് പിന്മാറും പിന്നീടവർ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ കൂടുതൽ ശക്തിയോടെ തിരിച്ചു വരും......... കുറച്ചു ദിവസത്തേക്ക് ളയ യിൽ നിന്നും ഒഴിവാകുന്നു. അല്ലാഹു മ്വ്വമ ്മഷമഹ അവന്റെ മാർഗത്തിൽ സമരത്തിൽ ഏർപ്പെടുന്നുവർക്ക് വിജയം നൽകട്ടെ.-എന്നായിരുന്നു റിയാസ് മാർച്ച് 16ന് ഫെയ്സ് ബുക്കിൽ കുറിച്ചത്. എല്ലാ ദിവസവും ഫെയ്സ് ബുക്കിൽ കുറിപ്പിട്ടിരുന്ന റിയാസ് ഇതോടെ കുറച്ചു ദിവസത്തേക്ക് അപ്രത്യക്ഷനായി. മാർച്ച് 28നായിരുന്നു അടുത്ത പോസ്റ്റ്. ഇത് 23നും 28നും ഇടയിൽ വയസ്സ് പ്രായമുള്ള സലഫി യുവതികളെ തേടിയുള്ളതായിരുന്നു. നിക്കാഹ് കഴിച്ച് ഐസിസിനൊപ്പം ചേരാൻ റിയാസ് പദ്ധതിയിട്ടിരുന്നതിന് തെളിവായി ഈ പോസ്റ്റും വിലയിരുത്തുന്നു.

ശ്രീലങ്കയിലെ ആക്രമണങ്ങൾ ന്യൂസിലണ്ടിലേ മുസ്ലിം പള്ളി ആക്രമണത്തിനുള്ള പ്രതികാരമാണെന്ന് ഐസിസ് വിശദീകരിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് റിയാസിന്റെ മാർച്ച് 16ലെ പോസ്റ്റ് എൻ ഐ എയുടെ കണ്ണിൽ പെട്ടത്. ഇതിൽ നിന്ന് തന്നെയാളുടെ തീവ്രവാദ സ്വഭാവം വ്യക്തമായി. കാസർഗോഡ്‌നിന്ന് 15 യുവാക്കളെ കാണാതായ സംഭവത്തിൽ 2016 ജൂെലെയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റിയാസിന്റെ അറസ്റ്റ്. 2016ൽ റാഷിദിന്റെ നേതൃത്വത്തിലാണ് കാസർഗോട്ടുനിന്ന് 15 പേർ ഐ.എസിൽ ചേരാൻ രാജ്യം വിട്ടത്. റിയാസിനെ ഇന്ന് കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസെന്നും എൻ.ഐ.എ വൃത്തങ്ങൾ പറയുന്നു.

ഇയാളുടെ പ്രസംഗങ്ങളും വീഡിയോകളും റിയാസ് പിന്തുടരുമായിരുന്നു. സഫ്രാൻ ഹഷീമുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ളവരെക്കുറിച്ച് എൻ.ഐ.എ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഫ്രാൻ ഹാഷിം കേരളം സന്ദർശിച്ചിരുന്നതായി അന്വേഷണ ഏജൻൻസികൾ വ്യക്തമാക്കിയിട്ടുണ്ട്. കാസർകോട്ടു നിന്നും എൻഐഎ കസ്റ്റഡിയിലെടുത്ത കാസർകോട് സ്വദേശികൾക്കും ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. കാസർകോട് ജില്ല കേന്ദ്രീകരിച്ച് നടന്ന ഐഎസ് റിക്രൂട്ട്മെന്റുമായാണ് ഇവർക്ക് ബന്ധമുള്ളത്. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഫ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളിൽ ഇവർ ആകൃഷ്ടരായിരുന്നുവെന്നും എൻഐഎ തിരിച്ചറിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP