ആനയും പുലിയുമിറങ്ങുന്ന ആളുകേറാ മാമലയിൽ കോന്നി മെഡിക്കൽ കോളജ് സ്ഥാപിച്ചതിന് പിന്നിൽ അടൂർ പ്രകാശിന്റെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളോ? കുത്തനെയുള്ള പാറക്കെട്ടിന് മുകളിൽ കെട്ടിടം നിർമ്മിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ; പണിതതത്രയും മതി ശേഷിച്ചതിന് വേറെ സ്ഥലം നോക്കണമെന്നും കെകെ ശൈലജ; അട്ടിമറി നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളെന്ന് അടൂർ പ്രകാശ് എംഎൽഎ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ആനയും പുലിയും രാജവെമ്പാലയുമിറങ്ങുന്ന കൊടുംകാട്ടിലെ ആളുകേറാ മാമലയിൽ കൊണ്ടുപോയി കോന്നി മെഡിക്കൽ കോളജ് സ്ഥാപിച്ചത് അടൂർ പ്രകാശിന്റെ റിയൽ എസ്റ്റേറ്റ് താൽപര്യം കൊണ്ടാണോ? പ്രകാശും സിൽബന്തിയായ പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് നിയോഗിച്ച ബിനാമികൾ ചുറ്റുമുള്ള സ്ഥലമെല്ലാം വാങ്ങിക്കൂട്ടിയതിന് ശേഷമാണ് ആൾക്കാർ എത്താൻ മടിക്കുന്ന നെടുമ്പാറയിൽ മെഡിക്കൽ കോളജ് സ്ഥാപിച്ചത് എന്നത് സിപിഎമ്മിന്റെ എക്കാലത്തെയും ആരോപണമാണ്. അത് ശരിവയ്ക്കുന്ന രീതിയിൽ ആരോഗ്യമന്ത്രിയും നിയമസഭയിൽ പ്രതികരിച്ചതോടെ കോന്നി മെഡിക്കൽ കോളജ് എന്ന അടൂർ പ്രകാശിന്റെ സ്വപ്നപദ്ധതി അടുത്തിടെയൊന്നും പച്ച തൊടുന്ന ലക്ഷണമില്ല. മെഡിക്കൽ കോളജ് പൂർത്തിയാക്കണമെങ്കിൽ വേറെ സ്ഥലം വേണ്ടി വരുമെന്നാണ് വകുപ്പു മന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്.
യുഡിഎഫ് സർക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് കോന്നിയിൽ സർക്കാർ മെഡിക്കൽ കോളേജിന് അനുമതി നൽകി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ നെടുമ്പാറയിൽ കൃഷി വകുപ്പിൽ നിന്നും ആരോഗ്യ വകുപ്പ് ഏറ്റെടുത്ത 50 ഏക്കർ സ്ഥലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 167 കോടിയുടെ ആദ്യ ഘട്ട പണികളുടെ 80 ശതമാനം പൂർത്തിയായ സാഹചര്യത്തിലാണ് വകുപ്പ് മന്ത്രി കെകെശൈലജയുടെ നിയമസഭയിലെ പ്രതികരണം. ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നു പറഞ്ഞ മന്ത്രി രണ്ടാം ഘട്ടത്തിനും തുടർന്നുമുള്ള പ്രവർത്തനങ്ങൾക്ക് വേറെ സ്ഥലം കണ്ടെത്തണമെന്നാണ് നിർദ്ദേശിച്ചത്.
കഴിഞ്ഞ വർഷം താലൂക്ക് ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിന്റെ നിർമ്മാണ ഉദ്ഘാടനത്തിനെത്തിയ മന്ത്രി മെഡിക്കൽ കോളേജിന്റെ തുടർ നിർമ്മാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി പറഞ്ഞത് മെഡിക്കൽ കോളേജ് നിർമ്മാണം അശാസ്ത്രീയമാണന്നും, ഇത് പരിഹരിച്ചെങ്കിൽ മാത്രമേ മുന്നോടുള്ള നടപടികൾ സുഗമമായി നടക്കുകയുള്ളൂവെന്നുമാണ്. ഇതിന്റെ കാരണം വ്യക്തമാക്കിയാണ് വ്യാഴാഴ്ച മന്ത്രി മെഡിക്കൽ കോളേജിന് കണ്ടെത്തിയ സ്ഥലത്തിന്റെ ന്യൂനതകൾ ചൂണ്ടിക്കാട്ടിയത്. 50 ഏക്കർ സ്ഥലത്ത് 25 ഏക്കറിൽ മാത്രമേ മനുഷ്യസഞ്ചാരം സാധ്യമാകൂ. ബാക്കി പ്രദേശം ഭീതിജനകമായ ചരിവാണ്. മൂന്നു ലക്ഷം മെട്രിക് ടൺ പാറയോളം പൊട്ടിച്ച് മാറ്റിയാണ് ഇതുവരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പാറ നീക്കുന്നത് വെല്ലുവിളിയാണെന്നും, അടുത്ത ഘട്ടത്തിന് വേറെ സ്ഥലം കണ്ടെത്തണമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ചുരുക്കത്തിൽ ഈ സർക്കാരിന്റെ കാലത്ത് കോന്നി സർക്കാർ മെഡിക്കൽ കോളേജ് പൂർണമായും യാഥാർത്ഥ്യമാകില്ലെന്നു വ്യക്തം.
കോന്നിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തുകയും, ഇവിടെ മെഡിക്കൽ കോളേജിന്റെ ചികിൽസാ വിഭാഗം ആരംഭിക്കുകയും ചെയ്യാനായിരുന്നു നീക്കം. പിന്നീട് ഇത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ ആളുകളെ കൂടി നിയമിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമം നടന്നെങ്കിലും ഡോക്ടർമാരുടെയും, ജീവനക്കാരുടെയും സമരം മൂലം നടപ്പാക്കാൻ കഴിഞ്ഞില്ല. ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്, തസ്തിക ഉയരുന്നതോടെ തടസപ്പെടുമെന്നതായിരുന്നു പ്രധാന പ്രശ്നം. അധിക ജോലിഭാരം ഏൽക്കേണ്ടി വരുകയും ചെയ്യും.
നിലവിൽ യാത്രാ സൗകര്യങ്ങൾ, കുടിവെള്ളം എന്നിങ്ങനെയുള്ള അസൗകര്യങ്ങൾ നെടുമ്പാറയിലെ മെഡിക്കൽ കോളേജിനെ ദോഷമായി ബാധിക്കുന്നുണ്ട്. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പോലും നടത്തുന്നത്. ഈ വർഷം 50 സീറ്റുകൾ ഇവിടെ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഈ വിദ്യാർത്ഥികൾക്ക് പ്രാക്ടീസ് നടത്തണമെങ്കിൽ നിലവിലെ സാഹചര്യമനുസരിച്ച് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളെ ആശ്രയിക്കേണ്ടി വരും.
കോന്നി മെഡിക്കൽ കോളേജ് അനുയോജ്യമായ സ്ഥലത്തല്ലെന്നുള്ള ആരോഗ്യ മന്ത്രിയുടെ നിയമസഭയിലെ പരാമർശം വസ്തുതകൾ മനസിലാക്കാതെയുള്ളതാണെന്ന് അടൂർ പ്രകാശ് എം എൽ എ കുറ്റപ്പെടുത്തി. മെഡിക്കൽ കോളേജിന്റെ നിർമ്മാണം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിക്കാനിരിക്കെ ഉണ്ടായ ഇത്തരം പരാമർശങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണ്. ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് മന്ത്രിക്ക് നൽകിയിട്ടുള്ളത്. ഇവിടെ സന്ദർശനം നടത്താതെ മന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്തിയത് ദുഃഖകരമാണെന്നും അടൂർ പ്രകാശ് എം എൽ എ അഭിപ്രായപ്പെട്ടു.
ഇപ്പോഴും പുലിയും കാട്ടുപന്നിയും രാജവെമ്പാലയും ആനയുമിറങ്ങുന്ന സ്ഥലമാണ് നെടുമ്പാറ. ഇവിടേക്ക് ശരിയായ വഴി പോലുമില്ല. കുടിവെള്ളക്ഷാമം ശക്തമാണ്. ഇവിടേക്ക് പോകുന്ന റോഡിനിരുവശവുമുള്ള സ്ഥലങ്ങളെല്ലാം എന്നേ റിയൽ എസ്റ്റേറ്റ് മാഫിയ കൈപ്പിടിയിൽ ഒതുക്കിയതാണ്. ചുരുക്കിപ്പറഞ്ഞാൽ ബാലികേറാമലയാണ് ഇവിടം. നിർദിഷ്ട മെഡിക്കൽ കോളജിനോട് ചേർന്ന് കേന്ദ്രീയ വിദ്യാലയവും അനുവദിച്ചിട്ടുണ്ട്. ഇവിടെ തന്നെ കെട്ടിടനിർമ്മാണം ആരംഭിക്കുന്നതിന് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു വരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍