Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രി എട്ടുമണിക്ക് എത്തിയ അക്രമികൾ മഹേഷിനോട് പുറത്തേക്കു വരാൻ ആവശ്യപ്പെട്ടു; പൂമുഖത്ത് ഇറങ്ങിയപ്പോൾ റോഡിലേക്ക് വരാനും നിർദ്ദേശം; കൂട്ടാക്കാതിരുന്നപ്പോൾ കമ്പി വടികളും ഹോക്കി സ്റ്റിക്കുമായി പാഞ്ഞെത്തി; ആക്രമണമെന്ന് ബോധ്യമായതോടെ വീടിനുള്ളിൽ കയറി വാതിൽ അടച്ച് മഹേഷും ഭാര്യയും; വാതിൽ തള്ളിത്തുറക്കാനും ശ്രമിച്ചതോടെ നിലവിളിച്ച് അമ്മയും; ആളുകൾ ഓടുക്കൂടിയതോടെ കാറിൽ കയറി രക്ഷപെട്ടു അക്രമികൾ; മണ്ണ് മാഫിയയുടെ അക്രമണത്തിന് ഇരയായ കോട്ടയത്തെ വിവരാവകാശ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

രാത്രി എട്ടുമണിക്ക് എത്തിയ അക്രമികൾ മഹേഷിനോട് പുറത്തേക്കു വരാൻ ആവശ്യപ്പെട്ടു; പൂമുഖത്ത് ഇറങ്ങിയപ്പോൾ റോഡിലേക്ക് വരാനും നിർദ്ദേശം; കൂട്ടാക്കാതിരുന്നപ്പോൾ കമ്പി വടികളും ഹോക്കി സ്റ്റിക്കുമായി പാഞ്ഞെത്തി; ആക്രമണമെന്ന് ബോധ്യമായതോടെ വീടിനുള്ളിൽ കയറി വാതിൽ അടച്ച് മഹേഷും ഭാര്യയും; വാതിൽ തള്ളിത്തുറക്കാനും ശ്രമിച്ചതോടെ നിലവിളിച്ച് അമ്മയും; ആളുകൾ ഓടുക്കൂടിയതോടെ കാറിൽ കയറി രക്ഷപെട്ടു അക്രമികൾ; മണ്ണ് മാഫിയയുടെ അക്രമണത്തിന് ഇരയായ കോട്ടയത്തെ വിവരാവകാശ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

ആർ പീയൂഷ്

കോട്ടയം: മണ്ണ് മാഫിയയുടെ അക്രമണത്തിനിരയായ വിവരാവകാശ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. എസ്.എച്ച് മൗണ്ട് ആറ്റുവയിൽ വീട്ടിൽ മഹേഷ് വിജയന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. മുൻപ് നഗര സഭയിൽ വച്ച് മഹേഷിനെ ആക്രമിച്ചവരുടെ ഒപ്പമുണ്ടായിരുന്ന കെ.എസ് അജയൻ എന്നയാളുടെ നേതൃത്വത്തിലെത്തിയ ഗുണ്ടാ സംഘങ്ങളാണ് ആക്രമണം നടത്തിയത്. അക്രമത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു അക്രമം. കെ.എൽ 05 എ.യു 6003 എന്ന നമ്പരിലുള്ള മാരുതി കാറിലെത്തിയ സംഘം മഹേഷിന്റെ വീട്ടിലെത്തി ഭാര്യയോട് മഹേഷിനെ കാണാൻ വന്നതാണെന്നും പുറത്തേക്ക് വരാനും ആവശ്യപ്പെട്ടു. ഭാര്യ പ്രീതി മഹേഷിനോട് ആരോ കാണാനെത്തിയിട്ടുണ്ടെന്നറിയിച്ചു. ഭാര്യക്കൊപ്പം പൂമുഖത്തെത്തിയപ്പോൾ രണ്ട് പേർ മഹേഷിനോട് റോഡിലേക്ക് വരാൻ ആവിശ്യപ്പെട്ടു. മണ്ണ് മാഫിയ സംഘങ്ങളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ മഹേഷ് പുറത്തേക്കിറങ്ങാൻ തയ്യാറായില്ല. വന്നവരോട് വീട്ടിലേക്ക് വരാൻ ആവിശ്യപ്പെട്ടു.

ഈ സമയം അജയനും ഒപ്പമുണ്ടായിരുന്ന മൂന്നുപേരും കൂടി ഹോക്കി സ്റ്റിക്കും കമ്പിവടികളുമായി വീട്ടിലേക്ക് പാഞ്ഞെത്തി. അക്രമികളാണ് എന്ന് മനസ്സിലായതോടെ മഹേഷും ഭാര്യയും വേഗം വീടിനുള്ളിലേക്ക് കടന്ന് വാതിലടയ്ക്കാൻ ശ്രമിച്ചു. എന്നാൽ അക്രമികൾ വാതിലിൽ തള്ളി അകത്തേക്ക് കടക്കാൻ ശ്രമിച്ചു. വലിയ മൽപ്പിടുത്തത്തിനൊടുവിൽ വാതിൽ അടയ്ക്കാനായി. അടച്ച വാതിൽ തല്ലിപ്പൊളിച്ച് അകത്ത് കടക്കാൻ ശ്രമിച്ചതോടെ ഭാര്യയും അമ്മയും നിലവിളിച്ചു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമികൾ കാറിൽ കയറി രക്ഷപെട്ടു. ഉടൻ തന്നെ പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു.

വീടിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ലാത്തതിനാൽ ഉറപ്പുള്ള വാതിൽ ഇല്ല. കൂടാതെ ജനാലകൾക്ക് പാളിയും ഇല്ല. പ്ലൈവുഡ് കൊണ്ടുള്ള താൽക്കാലിക വാതിലായതിനാൽ അക്രമികൾ വാതിൽ പൊളിക്കാൻ ശ്രമിച്ചപ്പോൾ മഹേഷ് തള്ളി പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അകത്തെ ലോക്ക് ഇളകിയിരുന്നു. അസഭ്യം പറയുികയും കൊന്നു കളയും എന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ടായിരുന്നു ഇവർ. നാട്ടുകാർ എത്തിയതിനാലാണ് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നത്. നഗരസഭാ കോൺട്രാക്ടർ അജയനെതിരെ മഹേഷ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ജനുവരി 22 ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മഹേഷിന് കരാറുകരുടെ മർദ്ദനമേൽക്കെണ്ടിവന്നത്. മണൽ മാഫിയയ്ക്കെതിരെ നിരന്തരമായി പരാതി നൽകുകയും നടപടി എടുപ്പിക്കുകയും ചെയ്തതിനുള്ള പ്രതികാരമായിരുന്നു മർദ്ദനത്തിന് പിന്നിൽ. കോട്ടയം നഗരസഭാ ഓഫീസിനുള്ളിലിട്ടായിരുന്നു മർദ്ദനം. മർദ്ദനത്തിൽ തലയ്ക്ക് പൊട്ടലുണ്ടാകുകയുംശരീരത്തിലാകമാനം പരിക്കേൽക്കുകയും ചെയ്തു. മർദ്ദനം നടക്കുമ്പോൾ നഗരസഭയിലെ ഉദ്യോഗസ്ഥരെല്ലാം കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു. നഗരസഭയിലെത്തിയ നാട്ടുകാരാണ് ഇയാള മർദ്ദനത്തിൽ നിന്നും രക്ഷപെടുത്തിയത്.

കഞ്ഞിക്കുഴി ഭാഗത്തെ മണ്ണെടുപ്പ് സംബന്ധിച്ച പരാതി അസിസ്റ്റന്റ്് എൻജിനീയറെ നേരിൽ കണ്ട് സംസാരിക്കാൻ എത്തിയതായിരുന്നു മഹേഷ്. എ.ഇ സീറ്റിൽ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തെ മൊബൈലിൽ വിളിച്ച് പരാതിയെ പറ്റി മഹേഷ് സംസാരിച്ചു. ഫോണിൽ സംസാരിക്കുന്നത് കരാറുകാർ കേൾക്കുകയും തുടർന്ന് അവരിലൊരാൾ തൊട്ടടുത്ത് തന്നെയുള്ള കരാറുകാരുടെ വിശ്രമമുറിയിലേക്ക് വിളിച്ച് കയറ്റുകയായിരുന്നു. പിന്നെ അവിടെ നടന്നത് ഇങ്ങനെയായിരുന്നു. രണ്ട് പേരാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത്. അനധികൃത മണ്ണ് ഖനനത്തിനെതിരേ മഹേഷ് പരാതികൾ നൽകുന്നത് ഇരുവരും ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് മഹേഷ് മൊബൈലിൽ റെക്കോർഡ് ചെയ്യാനാരംഭിച്ചു. പൊടുന്നനെ, മറ്റ് മൂന്ന് കരാറുകാർ കൂടി മുറിയിലേക്ക് കടന്ന് വരികയും എല്ലാവരും ചേർന്ന് മർദ്ദനം ആരംഭിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരചരിച്ചതോടെ വലിയ പ്രതിേധമാണ് ഉയർന്നത്.

പത്ത് വർഷത്തിനടുത്ത് പൊതു പ്രവർത്തന രംഗത്തുള്ള ആളാണ് മഹേഷ്. കംപ്യൂട്ടർ എഞ്ചിനീയറായ ഇദ്ധേഹം ബാംഗ്ലൂരിലെ ഐ.ടി കമ്പനിയിലെ ലക്ഷം രൂപയുടെ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചിട്ടാണ് പൊതു പ്രവർത്തന രംഗത്തേക്ക് കടന്ന് വന്നത്. ജാവ എക്സപർട്ടായ ഇദ്ധേഹം അമേരിക്കയില്ഡ# ലഭിച്ച ജോലിയും ഉപേക്ഷിച്ചിരുന്നു. നാടിനെ നശിപ്പിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും പരാതി നൽകുകയും ചെയ്യുന്നയാളാണ് മഹേഷ്. അടുത്തിടെ അസെറ്റ് ഹോംസിന്റെ പുത്തനങ്ങാടി സൈറ്റിൽ അനധികൃതമായി കുഴിച്ചെടുത്ത 400 ലോഡോളം മണ്ണ് അവിടെ നിന്നും മാറ്റുന്നതിനെതിരെ പരാതി നൽകുകയും തുടർന്ന് സ്റ്റോപ്പ് മെമോ നൽകുകയും ചെയ്തിരുന്നു. അതിനാൽ അസെറ്റ് ഹോംസിന്റെ ഭീഷണിയും മഹേഷിനുണ്ട്.

കോട്ടയം പുത്തനങ്ങാടിയിൽ അസറ്റ് ഹോംസ് അനധികൃതമായി മണ്ണ് ഖനനം നടത്തി അപകടാവസ്ഥ ഉണ്ടാക്കിയത് സംബന്ധിച്ച് ആർ.ഐ.ടി എഞ്ചിനീയറിങ് കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. അതിന്റെ തലേ ദിവസമാണ് തനിക്കെതിരെ ആക്രമണം ഉണ്ടായത് എന്ന് മഹേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. സാങ്കതിക വിദ്യയുടെ സഹായത്താൽ നടത്തിയ പരിശോധന നാലു മണിക്കൂറിലധികം നീണ്ടു നിന്നു. അതിൽ പങ്കാളിയാകാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അവിടെ തുടർനടപടികൾ സ്വീകരിക്കുന്നതും പ്രദേശവാസികൾക്ക് നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതും. പരിശോധനയ്ക്ക് മുൻപ് അവിടെ നിന്നും അനധികൃതമായി മണ്ണ് പുറത്തുകൊണ്ട് പോയി പരിശോധന അട്ടിമറിക്കാനുള്ള അസറ്റ് ഹോംസിന്റെ ശ്രമം കഴിഞ്ഞ ദിവസവും പൊലീസിൽ അറിയിച്ച് ഞാൻ തടഞ്ഞിരുന്നു.

അനധികൃതമായി ഖനനം ചെയ്ത്, പ്ലോട്ടിൽ കൂന കൂട്ടിയിട്ടിരിക്കുന്ന ഉദ്ദേശം 700 ലോഡോളം മണ്ണ്, പുറത്തുകൊണ്ട് പോകാനുള്ള അസറ്റ് ഹോംസിന്റെ ശ്രമം ഒരു മാസം മുൻപ് ഞാൻ നൽകിയ പരാതി കാരണം തടസ്സപ്പെട്ടിരുന്നു. എന്നെ ആക്രമിച്ചത്, മണ്ണ് നീക്കം ചെയ്യാൻ കരാർ എടുത്തിരിക്കുന്നവരോ അവരുമായി ബന്ധമുള്ളവരോ ആകാനും സാധ്യതയുണ്ട്. മണ്ണ് നീക്കം ചെയ്താൽ മാത്രമേ രണ്ടാമത്തെ ടവറിന്റെ നിർമ്മാണം ആരംഭിക്കാനാകൂ. കൂടാതെ ടെക്നിക്കൽ കമ്മിറ്റിയുടെ പരിശോധന തിരിച്ചടിയാകുമോ എന്ന ഭയവും അവർക്കുണ്ട്. സ്ഥലത്തെ മണ്ണെടുപ്പിന് നഗരസഭ എ.എക്സ്.ഇ. എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണ് എന്ന് കാണിച്ച് ഞാൻ സെക്രട്ടറിക്ക് മറ്റൊരു പരാതി നൽകിയിട്ട് ഒരു മാസം ആകുന്നതെ ഉള്ളൂ എന്നും മഹേഷ് പറഞ്ഞു. കഴിഞ്ഞ വർഷവും മണ്ണ് കടത്തുന്ന കരാറുകാർ മഹേഷിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൊതു പ്രവർത്തനം ജീവിതചര്യയാക്കിയ മഹേഷ് പിന്നോട്ട് പോകാതെ നാടിന് വേണ്ടി നിർലാഭം പ്രവർത്തിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP