ശബരിമല കൊടിമരത്തിൽ മെർക്കുറി ഒഴിച്ച സംഭവം കേരളാ പൊലീസ് അട്ടിമറിച്ചു; പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണമില്ല; അട്ടിമറിക്ക് പിന്നിൽ സർക്കാർ നിലപാടും, നക്സൽ ബന്ധം അന്വേഷിച്ചില്ല: പ്രതികളെ സ്പോട്ടിൽ എത്തിച്ച് തെളിവെടുത്തില്ല: ചുമത്തിയത് നിസാര വകുപ്പുകളും
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ശബരിമല സ്വർണ കൊടിമരത്തിൽ മെർക്കുറി ഒഴിച്ച കേസ് കൂടുതൽ അന്വേഷണം നടത്താതെ പൊലീസ് പൂട്ടിക്കെട്ടുന്നു. പ്രതികളുടെ മറ്റു ബന്ധങ്ങളെ കുറിച്ച് അന്വേഷണം നടത്താതെയാണ് ഫയൽ മടക്കുന്നത്. സർക്കാരിന്റെ താൽപര്യപ്രകാരമാണ് കേസ് കൂടുതൽ അന്വേഷിക്കാത്തത് എന്നാണ് അറിയുന്നത്. ആന്ധ്രാസർക്കാരിൽ നിന്നും ഇതിനായി സമ്മർദം ശക്തമായിട്ടുണ്ടെന്ന് ചില ദേവസ്വം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 25 നാണ് കൊടിമരത്തിൽ വാജിവാഹനം സ്ഥാപിച്ചതിന് പിന്നാലെ ആന്ധ്രയിൽ നിന്നുള്ള അഞ്ചുപേർ ചേർന്ന് പഞ്ചവർഗത്തറയിൽ മെർക്കുറി ഒഴിച്ചത് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് ഇവരെ പമ്പയിൽ നിന്നും പൊലീസ് പിടികൂടി. ഇവരെ പിടികൂടിയതോടെ അന്വേഷണവും നിലച്ചു. കേരളാ പൊലീസിന്റെ ചരിത്രത്തിൽ കേട്ടുകേഴ്വിയില്ലാത്ത കാര്യങ്ങളാണ് പിന്നീട് നടന്നത്. ചോദ്യം ചെയ്യലിന് എന്ന പേരിൽ വന്ന ഐജി മനോജ് ഏബ്രഹാം പറഞ്ഞതുകൊടിമരച്ചുവട്ടിൽ രസം ഒഴിക്കുന്നത് ആന്ധ്രയിലെ ആചാരമാണെന്നാണ്. ഇതിന് പിൻബലമേകാൻ ആന്ധ്രയിൽ നിന്നുള്ള പൂജാരിമാരുടെ പ്രസ്താവനയും എത്തി.
അപ്പോഴും അവർ പറഞ്ഞിരുന്ന ഒരു പോയിന്റ് പൊലീസ് സൗകര്യപൂർവം കണ്ടില്ലെന്ന് വച്ചു. കൊടിമരത്തിന്റെ തറയിൽ അല്ല, ചുവട്ടിലാണ് പാദരസം ഒഴിക്കുന്നത് എന്നതാണ് ആന്ധ്രയിലെ ആചാരം. ഇക്കാര്യം പൂജാരിമാർ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ ഒരു പ്രധാനകാര്യം മറച്ചു വച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കൊടിമരത്തിൽ തന്നെ രസം ഒഴിച്ചതിന് പിന്നിൽ മറ്റു കാര്യങ്ങൾ ഉണ്ടെന്നത് വ്യക്തമാണ്. ആ കാരണങ്ങളിലേക്ക് കേരളാ പൊലീസ് ഇനിയും കടന്നു ചെന്നിട്ടില്ല. ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് എസ്ഐ അശ്വിത്ത് എസ്ഐ കാരാണ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ ആന്ധ്രയിൽ അന്വേഷണം നടത്തുകയാണ്. പ്രതികളെ കൂടാതെയാണ് തെളിവെടുപ്പ് എന്നതാണ് ഏറെ രസകരം. പ്രതികളുടെ ചിത്രവുമായി പോയാണ് മെർക്കുറി വാങ്ങിയ കട ഏതെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പമ്പയിൽ നിന്ന് പിടിയിലായ പ്രതികളെ തിരികെ സന്നിധാനത്ത് എത്തിച്ച് തെളിവെടുത്തിരുന്നില്ല. പ്രതികൾ കൈയിൽ ഉണ്ടായിരിക്കേ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാതിരുന്നത് കേരളാ പൊലീസ് മറന്നുപോയിട്ടല്ല, ഉന്നതതല ഇടപെടൽ കാരണമാണ്. ഇതേ രീതി തന്നെയാണ് ആന്ധ്രയിലുള്ള തെളിവെടുപ്പിലും നടന്നത്. തൊണ്ടി വാങ്ങിയ സ്ഥലം കണ്ടെത്താൻ പ്രതികളെ കൊണ്ടുപോയില്ലെങ്കിൽ ഈ കേസ് എങ്ങനെ നിലനിൽക്കുമെന്നും നിയമവിദഗ്ദ്ധർ ചോദിക്കുന്നു.
പ്രതികളുമായി ആന്ധ്രയിലേക്ക് പോകാൻ കേരളാ പൊലീസിനു ധൈര്യമുണ്ടായിട്ടില്ല എന്നതും ചൂണ്ടിക്കാണിക്കേണ്ട വസ്തുതയാണ്. പൊലീസിന്റെ അനാസ്ഥ കാരണമാണ് കൊടിമര സംഭവം ഉണ്ടായത്. ഈ വീഴ്ച മറയ്ക്കണമെങ്കിൽ കേസ് തുടക്കത്തിലേ ഒതുക്കുകയും വേണം. ഇതിനുള്ള നീക്കമാണ് ഇപ്പോൾ നടന്നുവരുന്നത്. കേസ് കോടതിയിൽ നിലനിൽക്കണമെങ്കിൽ ക്രിമിനൽ ഗുഢാലോചനയ്ക്കുള്ള 120 ബി, 153 എന്നീ വകുപ്പുകളും ചേർക്കേണ്ടിയിരുന്നു. ഇവിടെയാണ് കഴിഞ്ഞ ദിവസം മറുനാടൻ ചൂണ്ടിക്കാട്ടിയ പ്രതികളൂടെ നക്സൽ ബന്ധം അന്വേഷിക്കേണ്ടത്. ഫീനിക്സ് ഗ്രൂപ്പ് എന്ന ട്രസ്റ്റാണ് ശബരിമല കൊടിമരം സ്പോൺസർ ചെയ്തത്.
ഇവർക്ക് എന്നും എതിരാണ് നക്സൽ ഗ്രൂപ്പുകൾ. മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ തുടങ്ങി സമൂഹത്തിലെ ഉന്നതരാണ് ഈ ഗ്രൂപ്പിന്റെ 90 ശതമാനവും. അതു കൊണ്ടു തന്നെ നക്സൽ ഗ്രൂപ്പുകൾക്ക് ഇവർ അനഭിമതരാണ്. ആന്ധ്രയിൽ നടന്നിട്ടുള്ള ഈ ഗ്രൂപ്പിന്റെ ഒട്ടുമിക്ക പരിപാടികൾക്കും അവർ തുരങ്കം വച്ചിട്ടുമുണ്ട്. നക്സൽ അട്ടിമറി തന്നെയാണ് കേന്ദ്ര ഇന്റലിജൻസ് സംശയയിക്കുന്നത്. അതിന് പ്രധാന കാരണം ഇത് ചെയ്ത രീതിയാണ്. ഒരു അയ്യപ്പ ഭക്തൻ ഒരിക്കലും ഇത്തരമൊരു പ്രവൃത്തിക്ക് ധൈര്യപ്പെടില്ല. വിശ്വാസിയായ ഒരാൾ ഈശ്വരന് ഹിതകരമല്ലാത്ത പ്രവൃത്തി ചെയ്യില്ല. നക്സലുകൾ യുക്തിവാദികളാണ്. ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന് ഇവർക്ക് യാതൊരു സങ്കോചവുമില്ല താനും.
ശബരിമലയിൽ കൊടിമര പ്രതിഷ്ഠ നടക്കുന്ന വിവരം ഇവർ അറിഞ്ഞത് ആന്ധ്രയിലെ ആഘോഷങ്ങളിൽ നിന്നാണ്. ഒരാഴ്ച മുൻപു തന്നെ ഇവിടെ കൊടിമരപ്രതിഷ്ഠയുടെ ആഘോഷം നടന്നിരുന്നു. ഒരു ഉത്സവം പോലെയാണ് കൊണ്ടാടിയത്. ഇതിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത് ആന്ധ്രാ മന്ത്രിമാരും എംഎൽഎമാരും എംപിമാരുമാണ്. കൊടിമര പ്രതിഷ്ഠയിൽ നാല് മന്ത്രിമാരും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ മകൻ അടക്കമുള്ളവരും പങ്കെടുത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. ആന്ധ്ര വിയ്യൂർ സ്വദേശികളായ വെങ്കിട്ടറാവു, സഹോദരൻ ഇഎൻഎൽ ചൗധരി, സത്യനാരായണ റെഢി, ഉമാമഹേശ്വര റെഢി, സുധാകര റെഢി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.
ശബരിമലയിലെ കൊടിമരം സ്പോൺസർ ചെയ്യുന്നതിലൂടെ ഫീനിക്സ് ഗ്രൂപ്പിന് ആന്ധ്രയിൽ വലിയ സാമ്പത്തിക നേട്ടം ലഭിക്കും. ഇത് അട്ടിമറിക്കുക എന്ന ലക്ഷ്യമായിരുന്നു നക്സലുകൾക്ക് ഉണ്ടായിരുന്നത്.
ശബരിമല കൊടിമരം ഹൈന്ദവരുടെ വികാരം തന്നെ ഇളക്കിയിട്ടും ഹൈന്ദവ സംഘടനകൾക്കും അനക്കമില്ല. മെർക്കുറി ഒഴിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണണെന്ന് ഒരു നേതാവും പ്രസ്താവന നടത്തിയിട്ടില്ല. സർക്കാർ മുൻകൈ എടുത്ത് അന്വേഷണം അട്ടിമറിച്ചിട്ടും ബിജെപി നേതാക്കൾ ആരും തന്നെ ഒരു പ്രതിഷേധ കുറിപ്പു പോലും ഇറക്കാൻ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍