Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ് ഒതുക്കിയത് പരാതി പിൻവലിപ്പിച്ച്; കൊലക്കേസിൽ ജയിലിൽ കിടന്ന സഖാവ് മാനസിക വൈകല്യമുള്ള 25കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിയിൽ; ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയിലെ പീഡനം യുവാവിന് നൽകിയത് ജനനേന്ദ്രിയത്തിൽ ആറു തുന്നൽ കെട്ടുകൾ; അഴിക്കുള്ളിലായത് തിരുമൂലപുരം സാബു സൗണ്ട്സ് ഉടമയായ മുൻ ബ്രാഞ്ച് സെക്രട്ടറി; സഖാവ് സാബുവിനെ രക്ഷിക്കാൻ നടന്ന നീക്കം പൊളിയുമ്പോൾ

സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ് ഒതുക്കിയത് പരാതി പിൻവലിപ്പിച്ച്; കൊലക്കേസിൽ ജയിലിൽ കിടന്ന സഖാവ് മാനസിക വൈകല്യമുള്ള 25കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിയിൽ; ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയിലെ പീഡനം യുവാവിന് നൽകിയത് ജനനേന്ദ്രിയത്തിൽ ആറു തുന്നൽ കെട്ടുകൾ; അഴിക്കുള്ളിലായത് തിരുമൂലപുരം സാബു സൗണ്ട്സ് ഉടമയായ മുൻ ബ്രാഞ്ച് സെക്രട്ടറി; സഖാവ് സാബുവിനെ രക്ഷിക്കാൻ നടന്ന നീക്കം പൊളിയുമ്പോൾ

എസ് രാജീവ്‌

തിരുവല്ല : മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാൻ കള്ളക്കളികൾ. പീഡനത്തെ തുടർന്ന് രഹസ്യ ഭാഗത്ത് ഗുരുതര പരിക്കുകളോടെ യുവാവ് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. സംഗതി പുലിവാലായതാടെ കേസൊതുക്കാൻ സി പി എമ്മിന്റെ നെട്ടോട്ടം. ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ മാധ്യമങ്ങളിൽ നിന്നടക്കം സംഭവം മൂടിവെച്ച് പ്രതിയെ റിമാന്റ് ചെയ്യാൻ പൊലീസിന്റെ ഒത്താശയും.

2019 ലെ വനിതാ മതിലിന്റെ കുറ്റൂർ പഞ്ചായത്തിലെ സംഘാടകരിൽ പ്രധാനിയും തിരുമൂലപുരം സാബു സൗണ്ട്‌സ് ഉടമയുമായ ചന്തപ്പറമ്പിൽ വീട്ടിൽ സി സി സാബു ( 55 ) വിന്റെ അറസ്റ്റും റിമാന്റുമാണ് പാർട്ടിക്ക് പുതിയ നാണക്കേടിന് വഴിയൊരുക്കിയിരിക്കുന്നത്. 25 കാരനായ യുവാവാണ് പീഡനത്തിന് ഇരയായത്. തിരുമൂലപുരത്തെ ആളൊഴിഞ്ഞ ഇരുനില കെട്ടിടത്തിൽ വെച്ച് ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് യുവാവിനെ പീഡീപ്പിച്ചത്.

തുടർന്ന് രഹസ്യ ഭാഗത്തെ കടുത്ത വേദന മൂലം അസ്വസ്ഥത പ്രകടിപ്പിച്ച യുവാവിനെ ബന്ധുക്കൾ ചേർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവ് പീഡന വിവരം ഡോക്ടറന്മാരോട് വെളിപ്പെടുത്തുകയായിരുന്നു. പീഡനത്തെ തുടർന്ന് മുറിവേറ്റ ഭാഗത്ത് ആറ് തുന്നലകളും ഇടേണ്ടതായി വന്നു. ഇതോടെ ബന്ധുക്കൾ സാബുവിനെതിരെ പൊലീസിൽ പരാതി നൽകി. കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയ തന്നെ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സാബു പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ സാബുവിനെ പൊലീസ് വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തു. സംഭവം പൊല്ലാപ്പായതോടെയാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയായ സഖാവിനെ രക്ഷിക്കാൻ സി പി എം പ്രദേശിക നേതൃത്വം അരയും തലയും മുറുക്കിയിറങ്ങിയത്. യുവാവിന്റെ ബന്ധുക്കളെ സ്വാധീനിച്ച് പരാതി പിൻവലിപ്പിക്കാനായി ആദ്യ ശ്രമം. അതു നടക്കില്ലെന്ന് കണ്ടപ്പോൾ സ്വരം മാറ്റി നോക്കി. രക്ഷയില്ലാതെ വന്നതോടെ നിസാര വകുപ്പുകൾ ചുമത്തി എഫ് ഐ ആർ തയാറാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് മേൽ നേതാക്കൾ ചേർന്ന് സമ്മർദ്ദം ചെലുത്തി.

എന്നാൽ യുവാവിന്റെ കുടുംബം യാതൊരു വിധ ഒത്തുതീർപ്പുകൾക്കും തയ്യാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്തൽ, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസ് രെജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അറസ്റ്റ് അടക്കമുള്ള വിവരങ്ങൾ മാധ്യമങ്ങൾ അടക്കമുള്ളവരിൽ നിന്നും മറച്ചു വെയ്ക്കാൻ സി പി എം നേതൃത്വം ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയതായും ആരോപണം ഉയരുന്നുണ്ട്.

സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു വർഷം മുമ്പ് സാബുവിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. പാർട്ടി ഇടപെട്ട് പീഡന ശ്രമത്തിന് ഇരയായ യുവതിയെക്കൊണ്ട് പരാതി പിൻവലിപ്പിക്കുകയായിരുന്നു. 20 വർഷം മുമ്പ് തിരുമൂലപുരത്ത് നടന്ന ഒരു കൊലപാതക കേസിലും സാബു പ്രതിയായിരുന്നു. ആ കേസിൽ വർഷങ്ങളോളം സാബു ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP