കേരളത്തിലെ ഐ ജി കോപ്പി അടിച്ചതു പോലെയല്ല തമിഴ്നാട്ടിൽ ഡിസിപി കോപ്പി അടിക്കുന്നത്! ഐഎഎസ് പരിശീലന കേന്ദ്രം വരെയുള്ള മലയാളി ഐപിഎസുകാരനെ കോടതി റിമാൻഡു ചെയ്തു; കോപ്പിയടിക്കാൻ സഹായിച്ച ഭാര്യയും സിവിൽ സർവീസ് പരിശീലന കേന്ദ്രം ഉടമയും അറസ്റ്റിൽ; സഫീർ കരീമിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടേക്കുമെന്നും റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: കേരളത്തിലെ ഐജി കോപ്പിയടിക്ക് പിടിയിലായപ്പോൾ കാര്യമായ നടപടികളൊന്നും എടുക്കാതെ ഒരു സസ്പെൻഷനിൽ ഒതുക്കി പൊലീസുകാരും ഉദ്യോഗസ്ഥരും ചേർന്ന്. എന്നാൽ, തമിഴ്നാട്ടിൽ ഡിസിപിയായ വ്യക്തി കോപ്പിയടിച്ചെന്ന് വ്യക്തമായതോടെ കാര്യം മാറി മുഖം നോക്കാതെ നടപടിയാണ് അവിടത്തെ അധികാരികൾ കൈക്കൊണ്ടത്. സിവിൽ സർവീസ് മെയിൻ പരീക്ഷക്ക് കോപ്പിയടിച്ച് പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരീമിന് ജോലി തെറിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതിനിടെ സഫീർ കരീമിനെ അറസ്റ്റു ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കോപ്പിയടിക്കാൻ സാഹായിച്ച ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ പറഞ്ഞുകൊടുത്ത ഭാര്യ ജോയ്സി ജോയ്സ്, സഫീറിന്റെ സുഹൃത്തും ഐഎഎസ് പരിശീലനസ്ഥാപന ഉടമയുമായ ഡോ.പി.രാം ബാബു എന്നിവരെയും അറസ്റ്റു ചെയ്തു. ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘത്തിനു കൈമാറിയ ഇരുവരെയും ചോദ്യംചെയ്യലിനു ശേഷം ഇന്നു ചെന്നൈ കോടതിയിൽ ഹാജാരാക്കും. അതിനിടെ, കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട സഫീർ കരീമിനെ പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. പ്രൊബേഷൻ കാലയളവായതിനാൽ സഫീറിനെ ഉടൻ സർവീസിൽനിന്നു പുറത്താക്കുമെന്നു പൊലീസ് അറിയിച്ചു.
എഗ്മൂർ പ്രസിഡൻസി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷയ്ക്കിടെ തിങ്കളാഴ്ചയാണു സഫീർ പിടിയിലായത്. ആദ്യദിവസമായ ശനിയാഴ്ച കോപ്പിയടിച്ചതായി സൂചന ലഭിച്ചതിനെ തുടർന്നു സഫീറും ഭാര്യയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച പരീക്ഷ തുടങ്ങി 20 മിനിറ്റിനകം ഹാളിലെത്തിയ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സഫീറിൽനിന്നു സോക്സിൽ ഒളിപ്പിച്ചു കടത്തിയ മൊബൈൽ ഫോണും ഹെഡ്ഫോണും ബട്ടണിൽ ഘടിപ്പിക്കുന്ന ക്യാമറയും പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ കൊല്ലം വാഹനാപകടത്തിൽ സഫീറിനു പരുക്കേറ്റിരുന്നു. ഇതു പൊലീസ് സർവീസിൽ തുടർന്നുള്ള ശാരീരികക്ഷമതാ പരീക്ഷകൾ വിജയിക്കുന്നതിനു തടസ്സമാകുമെന്ന് ആശങ്ക പങ്കുവച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഹൈദരാബാദ് സ്വദേശിയായ രാം ബാബുവും സഫീറും ഡൽഹിയിലെ സിവിൽ സർവീസ് പരീക്ഷാപരിശീലന കാലത്താണു സൗഹൃദത്തിലായത്. പിന്നീടു രാം ബാബുവിന്റെ സിവിൽ സർവീസ് പരിശീലന സ്ഥാപനത്തിൽ സഫീർ പങ്കാളിയായി.
കൊച്ചിയിലും തിരുവനന്തപുരത്തും ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയും ചെയ്തു. സിവിൽ സർവീസിനു തയ്യാറെടുക്കുന്ന ജോയ്സി, രാം ബാബുവിന്റെ സ്ഥാപനത്തിൽ പരിശീലകയായി പ്രവർത്തിക്കുകയായിരുന്നു. സഫീറിന്റെ സ്ഥാപനത്തിൽ ജോയ്സി പരിശീലനത്തിനെത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായതും തുടർന്ന് വിവാഹം കഴിച്ചതും. സഫീർ നെടുമ്പാശേരി വയൽക്കര സ്വദേശിയാണ്; ജോയ്സി കാഞ്ഞിരപ്പള്ളി സ്വദേശിയും.
സഫീറും ഭാര്യയും നടത്തുന്ന സിവിൽ സർവീസസ് പരിശീലനകേന്ദ്രത്തിന്റെ ഡയറക്ടർമാരിൽ ഒരാളാണ് രാമബാബു. ചെന്നൈയിലെ സ്വകാര്യ സ്കൂളിൽ സിവിൽ സർവീസസ് പരീക്ഷയ്ക്കിടെ സഫീർ ബ്ളൂടൂത്ത് ഉപയോഗിച്ച് ഭാര്യയിൽനിന്ന് ഉത്തരങ്ങൾ കേട്ടെഴുതിയെന്നാണ് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സഫീറിനെ എഗ്മൂർ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് അറസ്റ്റുചെയ്തത്. മൊബൈൽ ഫോൺ, ബ്ളൂടൂത്ത്, ഇതുമായി ഘടിപ്പിച്ച ചെറുക്യാമറ, വയർലെസ് ശബ്ദസഹായി എന്നിവ പിടിച്ചെടുത്തു.
തിരുനൽവേലി നങ്കുനേരി സബ്ഡിവിഷനിൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി പ്രൊബേഷനിൽ ജോലിചെയ്യുകയായിരുന്നു സഫീർ. ഐ.എ.എസ്. നേടണമെന്ന മോഹമാണ് സിവിൽ സർവീസസ് പരീക്ഷ വീണ്ടും എഴുതാൻ കാരണം. ഹൈദരാബാദിൽനിന്ന് ഭാര്യയും സഹായിയും ചേർന്ന് മൊബൈൽ ഫോണിലൂടെ നൽകിയ ഉത്തരങ്ങൾ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ച് ബ്ലൂടൂത്ത് വഴി മനസ്സിലാക്കിയാണ് സഫീർ ഉത്തരം എഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഷർട്ടിന്റെ ബട്ടണിൽ ഘടിപ്പിച്ച ബ്ളൂടൂത്ത് ക്യാമറ വഴി ചോദ്യപ്പേപ്പറിന്റെ ചിത്രം പകർത്തി ജോയ്സിക്ക് അയച്ചുകൊടുത്താണ് ഉത്തരം തേടിയത്.
പരീക്ഷ ആരംഭിച്ച ശനിയാഴ്ച തന്നെ സഫീർ കൃത്രിമം കാണിക്കുന്നതായി ഇൻവിജിലേറ്റർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാളെയും ഭാര്യയെയും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു. ഇതിനിടെ ദേഹപരിശോധന നടത്തിയ പൊലീസിനെ കബളിപ്പിച്ച് തിങ്കളാഴ്ചയും ഇയാൾ ബ്ളൂടൂത്തുമായി പരീക്ഷാഹാളിൽ കയറിയതായി പറയുന്നു. പിടികൂടിയപ്പോൾ അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ചുവെച്ചനിലയിലാണ് മൊബൈൽ ഫോണും മറ്റു സാമഗ്രികളും കണ്ടെത്തിയത്.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ഐ.ടി. നിയമം തുടങ്ങിയ വകുപ്പുകളിലാണ് സഫീറിനെതിരേ കേസെടുത്തിട്ടുള്ളത്. കരീംസ് ലാ എക്സലൻസ് എന്നപേരിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഭോപ്പാൽ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഐ.എ.എസ്. പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട് സഫീർ. ഭാര്യയും ഇതിന്റെ ഡയറക്ടറാണ്. തനിക്ക് ഐ.പി.എസിൽ ഒന്നാം റാങ്ക് ലഭിച്ചു എന്നാണ് ഇയാൾ സ്ഥാപനത്തിന്റെ പരസ്യത്തിൽ പറയുന്നത്. എന്നാൽ, 2014-ലെ സിവിൽ സർവീസസ് പരീക്ഷയിൽ 112-ാം റാങ്കുകാരനാണ്.
Stories you may Like
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- മുൻ എസ്പി ബാസ്റ്റിൻ സാബുവിന് മുൻകാല പ്രാബല്യത്തോടെ ഐപിഎസ്
- മാനദണ്ഡം മറികടന്ന നാലു വർഷത്തെ ഐപിഎസ് കൺഫർ പട്ടിക യുപിഎസ് സി മടക്കുമ്പോൾ
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍