വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ ദുരൂഹമരണത്തിൽ ഐജി തല അന്വേഷണത്തിനു സാധ്യത; ബന്ധുക്കൾ ഡിജിപിയെ കണ്ടതോടെ പൊരുത്തക്കേടുകൾ ദൃശ്യമായാൽ ഉന്നതതലഅന്വേഷണമെന്ന് മറുപടി; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നിലും മൊഴി നൽകി ബന്ധുക്കൾ; കേസിൽ അന്വേഷണം ചൂടുപിടിക്കുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ ദുരൂഹമരണത്തിൽ ഐജി തല അന്വേഷണത്തിനു സാധ്യത. സാജിദിന്റെ ബന്ധുക്കൾ ഡിജിപി ലോക്നാഥ് ബെഹ്റയെ സന്ദർശിച്ചതോടെയാണ് സാധ്യത തെളിഞ്ഞത്. മൊഴിയുമായും കേസുമായും ബന്ധപ്പെട്ട അന്വേഷണത്തിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ വന്നാൽ ഐജി തല അന്വേഷണത്തിനു ആലോചിക്കാം എന്നാണ് ഡിജിപി ബന്ധുക്കളെ അറിയിച്ചത്. അതേസമയം സാജിദിന്റെ ബന്ധുക്കൾ ഇന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. അപകടമരണം എന്നെഴുതി ഏഴുവർഷം മുൻപ് പൊലീസ് അവസാനിപ്പിച്ച ഈ കേസ് പുനരന്വേഷിക്കണം എന്നാണ് മൊഴിയിൽ ബന്ധുക്കൾ ആവശ്യപ്പെട്ടത്. സാജിദിന്റെ മരണത്തിൽ അവസാനം വന്ന ഫോൺ കോൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. അന്ന് തന്നെ സാജിദിന്റെ സുഹൃത്തുക്കൾ സാജിദിന്റെതുകൊലപാതകം എന്ന രീതിയിൽ സൂചനകൾ നൽകിയിരുന്നു. ഉന്നത രാഷ്ട്രീയനേതാവിന്റെ മകളുമായി സാജിദിന് ബന്ധം ഉണ്ടെന്ന കാര്യം സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. പക്ഷെ പൊലീസ് സത്വരമായ രീതിയിൽ അന്വേഷണം മുന്നോട്ട് നീക്കിയില്ല.
പകൽ തിരഞ്ഞപ്പോൾ കാണാതിരുന്ന സാജിദിന്റെ ചെരുപ്പുകൾ കിണറ്റിന്റെ കരയിൽ നിന്ന് രാത്രി കണ്ടു കിട്ടിയത് സംശായാസ്പദമാണ്, ഈ കാര്യത്തിൽ അന്വേഷണം വേണം. -ബന്ധുക്കൾ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. 'ശക്തമായ മൊഴിയാണ് ഞങ്ങൾ ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്നത്. എല്ലാ വിശദാംശവും ഞങ്ങൾ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ നൽകിയിട്ടുണ്ട്. ഡിജിപിയെ കണ്ടിട്ടും സത്വര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴികൾ എല്ലാം പഠിക്കട്ടെ. എന്നാണ് ഡിജിപി പറഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ പൊരുത്തക്കേടുകൾ വന്നാൽ ഐജി തല അന്വേഷണം എന്നാണ് ഡിജിപി പറഞ്ഞത്-'സാജിദിന്റെ ബന്ധുക്കൾ മറുനാടനോട് പ്രതികരിച്ചു. -ബന്ധുക്കൾ പറഞ്ഞു. കേരളാ കോൺഗ്രസ് നേതാവായ ഹാഫിസ് ഈ കാര്യത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതി പ്രകാരം വർക്കല കഹാറിന്റെ മൊഴിയും , സാജിദിനെ കൊലപ്പെടുത്തി എന്ന കാര്യം ഹാഫിസിനോട് വെളിപ്പെടുത്തിയ കഹാറിന്റെ ഭാര്യാ സഹോദരൻ മൂസയുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
സാജിദിന്റെ ബന്ധുക്കൾ ഇന്ന് നൽകിയ മൊഴിയും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. അതിനു ശേഷം മാത്രമേ ഐജി തല അന്വേഷണ സാധ്യതകൾ പൊലീസ് പരിശോധിക്കുകയുള്ളൂ. നേരത്തെ മുഖ്യമന്ത്രിയെ സന്ദർശിച്ച സാജിദിന്റെ ബന്ധുക്കൾ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സത്വര നടപടികൾ ഈ കാര്യത്തിൽ പൊലീസ് കൈക്കൊള്ളും എന്നാണ് മുഖ്യമന്ത്രിയും ബന്ധുക്കൾക്ക് ഉറപ്പ് നൽകിയത്. മൊഴിയിലെ ദുരൂഹതകൾ നീക്കാൻ ഇനിയും കഹാറിന്റെ ഭാര്യാ സഹോദരൻ മൂസയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. അതേ സമയം സാജിദിനെ കൊലപ്പെടുത്തി എന്ന് മൊഴി നൽകിയ ഭാര്യാ സഹോദരനെ കഹാർ ക്രൈംബ്രാഞ്ചിന് മുന്നിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭാര്യാ സഹോദരൻ മൂസ തട്ടിപ്പുകാരനാണെന്നാണ് കഹാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഭാര്യാ സഹോദരനായ മൂസയെ പല കാരണങ്ങൾ കൊണ്ട് താൻ അകറ്റി നിർത്തിയിരുന്നു. ഇങ്ങനെ അകറ്റി നിർത്തിയതിലുള്ള വൈരാഗ്യം കാരണമാണ് മൂസ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് കഹാർ മൊഴി നൽകുന്നത്.
തന്റെ പേരിൽ നിന്നും പലരിൽ നിന്നും പണപ്പിരിവ് നടത്തിയതായി അറിഞ്ഞപ്പോൾ മൂസയെ വിലക്കിയിരുന്നു. അതിനാൽ അകറ്റി നിർത്തിയതിനെ തുടർന്ന് മൂസയ്ക്ക് വൈരാഗ്യമുണ്ടായിരുന്നു. അതിനാലാണ് മൂസ തനിക്കെതിരായുള്ള വെളിപ്പെടുത്തൽ നടത്തിയത് കഹാറിന്റെ മൊഴി തുടരുന്നു. . എന്നാൽ കഹാറിന്റെ ഈ മൊഴി തട്ടിപ്പാണെന്നു കഹാറിനെതിരെ മൊഴി നൽകിയ കേരളാ കോൺഗ്രസ് നേതാവ് ഹഫീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു. കഹാറിന്റെ എല്ലാ ഇടപാടുകളിലും പങ്കു ചേർന്ന ആളായിരുന്നു ഭാര്യാ സഹോദരൻ എന്ന നിലയിൽ മൂസ. കഹാറിന്റെ പേരിൽ പണപ്പിരിവ് മൂസ നടത്തിയിട്ടുണ്ടെങ്കിൽ അതും കഹാറിന്റെ നിർദ്ദേശ പ്രകാരമാകും- ഹഫീസ് പറയുന്നു. സാജിദിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായപ്പോൾ പിടിച്ചു നിൽക്കാനുള്ള അടവാണ് കഹാറിന്റെ മൊഴി. കഹാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കഹാറും ഭാര്യാ സഹോദരനായ മൂസയും കൂട്ടുകച്ചവടക്കാരനായിരുന്നു. ഇപ്പോൾ താൻ വെട്ടിലായെന്നു കഹാർ മനസിലാക്കുന്നു അതുകൊണ്ടാണ് കഹാർ ഇപ്പോൾ ഈ രീതിയിൽ മൊഴി നൽകുന്നത്-ഹഫീസ് പ്രതികരിക്കുന്നു. ഈ മൊഴി നൽകുന്ന അന്നും കഹാറും മൂസയും ബന്ധപ്പെട്ടിട്ടുണ്ട്. അന്വേഷണത്തെ വഴിതെറ്റിക്കാൻ ഉതകുന്ന മൊഴിയാണ് കഹാർ നൽകുന്നത്. സാജിദിന്റെ കൊലപാതകത്തിൽ പിടിക്കപ്പെടുമെന്നു മനസിലായപ്പോൾ ഇപ്പോൾ കഹാർ രക്ഷപ്പെടാനുള്ള തന്ത്രം പയറ്റുകയാണ്-ഹഫീസ് പറയുന്നു. സാജിദിനെ കൊന്നെന്നു ഹാഫിസിനോട് വെളിപ്പെടുത്തൽ നടത്തിയ വർക്കല കഹാറിന്റെ ഭാര്യാ സഹോദരൻ മൂസ താൻ അങ്ങിനെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെന്ന് മറുനാടനോട് പ്രതികരിച്ചിരുന്നു.
മൂസ അങ്ങിനെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെങ്കിൽ പിന്നെന്തിനാണ് കഹാർ മൂസ തന്നോട് വ്യക്തിവിരോധം തീർക്കുന്നു എന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത് എന്ന ചോദ്യം ഉദിക്കുന്നുണ്ട്. കഹാറിനു തീർച്ചയുണ്ടെങ്കിൽ മൂസ അങ്ങിനെ പറഞ്ഞിട്ടില്ലാ എന്ന് കഹാറിനു മൊഴി നൽകാമായിരുന്നു.അതോടുകൂടി അന്വേഷത്തിലും പ്രതിസന്ധി വന്നേനെ. പക്ഷെ കഹാർ നൽകിയ മൊഴി മൂസ തന്നോട് വ്യക്തിവിരോധം തീർക്കുന്നു എന്നാണ്. അപ്പോൾ മൂസ അങ്ങിനെ മൊഴി നൽകിയെന്ന് കഹാറും വിശ്വസിക്കുന്നുണ്ടെന്നു വിലയിരുത്തേണ്ടി വരുന്നു. സാജിദിന്റെതുകൊലപാതകം എന്ന് വെളിപ്പെടുത്തൽ നടത്തിയ മൂസയെ വിശ്വാസത്തിൽ എടുക്കാൻ കഹാറും ഇപ്പോൾ തയ്യാറാകുന്നില്ല.
ഇത് സാജിദിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ നിർണായക ഘടകമായി മാറുന്നു. കഹാറും മൂസയും തമ്മിൽ അകൽച്ചയിലാണ് എന്നുള്ള കഹാറിന്റെ മൊഴി വിശ്വാസത്തിൽ എടുക്കേണ്ടതില്ലാ എന്നാണ് ഹഫീസും മൊഴി നൽകുന്നത്. സാജിദിനെ കൊലപ്പെടുത്തി എന്ന കാര്യം ഹഫീസിനോട് പറഞ്ഞിട്ടില്ലെന്നാണ് മൂസ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. പക്ഷെ ഹഫീസിനെ വിളിച്ച് തെറി പറഞ്ഞു എന്ന കാര്യം മൂസ സമ്മതിക്കുകയും ചെയ്തു. നല്ല തെറിവിളിയാണ് ഹഫീസിനു നേരെ നടത്തിയത്. പക്ഷെ ആ സംഭാഷണത്തിൽ സാജിദിനെ കൊലപ്പെടുത്തിയതാണ് എന്ന് പറഞ്ഞിട്ടില്ല. തെറി വിളിച്ചപ്പോൾ ഹാഫിസിനെ വണ്ടിയിടിച്ച് കൊല്ലുമെന്നും പറഞ്ഞിട്ടില്ല. ഒരാളെ ചീത്ത വിളിക്കുമ്പോൾ വണ്ടിയിടിച്ച് കൊല്ലും കുത്തിക്കൊല്ലും എന്നൊന്നും ആരും പറയില്ലല്ലോ- മൂസ പ്രതികരിച്ചിരുന്നു. . ഹഫീസിനെ നേരത്തെ അറിയാമായിരുന്നു. പക്ഷെ ഫോൺ മാറിയാണ് ഹഫീസിനു പോയത്. അപ്പോൾ ഒന്നും രണ്ടും പറഞ്ഞു ചീത്തവിളിയായി.
പക്ഷെ ഈ ചീത്ത വിളിക്കിടയിൽ സാജിദിനെ കൊലപ്പെടുത്തി എന്ന് ഞാൻ പറഞ്ഞിട്ടില്ല. സാജിദിന്റെ മരണം എനിക്ക് അറിയാമായിരുന്നു. കൊലപാതകമാണെന്ന് പക്ഷെ ഞാൻ പറഞ്ഞിട്ടില്ല. സാജിദിനെ ഞാൻ കണ്ടിട്ടില്ല. ഡ്രൈവർ ഇല്ലാത്ത സമയത്ത് താത്കാലികമായി വന്ന ആളാണ് സാജിദ്. ഹഫീസിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ആ മൊഴിയിലും സാജിദിന്റെ മരണത്തെ കുറിച്ച് അറിയില്ലാ എന്നാണ് പറഞ്ഞത്. പക്ഷെ ഹാഫിസുമായി സംസാരിച്ചപ്പോൾ ഹാഫിസിനെ തെറിവിളിച്ചു എന്ന കാര്യം സമ്മതിച്ചിട്ടുണ്ട്-മൂസ പറയുന്നു. സാജിദിന്റെ മരണം വിവാദമായ പശ്ചാത്തലത്തിൽ മൂസയുടെ മൊഴി രണ്ടാമതും രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. മൊഴികളിലെ വൈരുധ്യം മുൻ നിർത്തിയാണിത്. അതെ സമയം വർക്കല കഹാറിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ചാനൽ ക്യാമറകളുടെ കണ്ണ് വെട്ടിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് കഹാർ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകാൻ എത്തിയത്. പക്ഷെ ചാനലുകൾ രാത്രി ആ സമയത്തും ക്രൈംബ്രാഞ്ച് ഓഫീസ് പരിസരത്ത് ഉണ്ടായിരുന്നതിനാൽ കഹാറിന്റെ ശ്രമം വിഫലമായി. 18 ചോദ്യങ്ങളാണ് രണ്ടു ഡിവൈഎസ്പിമാരടങ്ങിയ സംഘം കഹാറിനോട് ഇന്നലെ ചോദിച്ചത്. സാജിദിന്റെ മരണവുമായി ബന്ധപ്പെട്ടു മുൻ കോൺഗ്രസ് നേതാവും എംഎൽഎയുമായ വർക്കല കഹാർ കുരുക്കിലേക്ക് നീങ്ങുകയാണ്. കഹാറിന്റെ അളിയൻ മൂസ കേരളാ കോൺഗ്രസ് നേതാവ് ഹഫീസിനോട് നടത്തിയ അബദ്ധ സംഭാഷണത്തിലാണ് കൊലപാതക വിവരം മറ നീങ്ങുന്നത്. സാജിദിനെ കൊന്നത് പോലെ നിന്നെയും കൊല്ലും എന്നാണ് വഴിമാറി നടന്ന സംഭാഷണത്തിൽ പ്രകോപിതനായ ഹംസ പറഞ്ഞത്. മറുനാടനോടും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയോടും ഈ കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ഓഡിയോ ക്ലിപ്പ് ഹഫീസിന്റെ കയ്യിൽ സുരക്ഷിതമാണ്. സാജിദിന്റെ ബന്ധുക്കളും ഏഴു വർഷം മുൻപ് നടന്ന ഈ ദുരൂഹ മരണത്തിൽ ഇപ്പോൾ സത്യം തേടി രംഗത്തുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സാജിദിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതും ഇന്ന് ഡിജിപി ലോക്നാഥ് ബഹ്റയെ നേരിട്ട് കണ്ടതും ഇതേ ആവശ്യം മുൻ നിർത്തിയാണ്. ഇതുവരെ രേഖപ്പെടുത്തപ്പെട്ട മൊഴികളും പഴയ കേസ് റെക്കോഡും പരിശോധിച്ച ശേഷം മാത്രമേ സാജിദിന്റ മരണത്തിൽ ഐജി തല അന്വേഷണം വേണമോ എന്ന് തീരുമാനിക്കപ്പെടുകയുള്ളൂ.
Stories you may Like
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- കമൽനാഥ് അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരും
- മുതിർന്ന നേതാവ് കമൽനാഥും മകനും ബിജെപിയിലേക്കെന്ന് സൂചന
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്