പത്ര പരസ്യം നൽകി സഹതാപത്തിൽ വീഴ്ത്തി കല്യാണം; പത്തുകൊല്ലത്തിനിടെ എട്ട് ഭാര്യമാർ; സ്ത്രീധനമായി ലഭിക്കുന്ന സ്വർണവും പണവും വിറ്റ് ധൂർത്തടിക്കും; ഒടുവിൽ വിവാഹ കുബേരൻ സജികുമാരൻ നായർ പൊലീസ് പിടിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ യുവാവ്, 35 വയസ് , റിയൽ എസ്റ്റേറ്റ് ബിസിനസ് , വെളുത്ത നിറം, സുന്ദരൻ, ജാതി പ്രശ്നമല്ല . ബാദ്ധ്യതകളുള്ളവരെയും പരിഗണിക്കും. നന്ദിയോട് പച്ച പാലുവള്ളിക്കര പുത്തൻവീട്ടിൽ സജികുമാരൻ നായർ (40) സ്ഥിരമായി നൽകുന്ന വിവാഹ പരസ്യമാണിത്. തന്റെ ബന്ധുക്കൾക്ക് വേണ്ടിയല്ല ഈ പരസ്യം, സ്വന്തം വിവാഹക്കാര്യത്തിനുതന്നെ. ഇതെല്ലാം കണ്ടാൽ സജികുമാരൻ നായരെ പോലെ നിഷ്കളങ്കനായ വ്യക്തി വേറെയില്ലെന്ന് തോന്നും. പക്ഷേ, കഴിഞ്ഞ ദിവസം പാലോട് പൊലീസിന്റെ പിടിയിലായതോടെയാണ് കള്ളി വെളിച്ചത്തായത്- നല്ല ഒന്നാന്തരം വിവാഹത്തട്ടിപ്പ് വീരൻ. പത്രങ്ങളിൽ പരസ്യം നൽകി വിവാഹം കഴിക്കാൻ ഇറങ്ങുന്ന സൂത്രശാലി. പത്തുവർഷത്തിനിടെ വിവാഹം ചെയ്തത് എട്ട് സ്ത്രീകളെ. അതെല്ലാം തിരുവനന്തപുരത്തും പരിസരത്തുമുള്ളവർ. ഒടുവിൽ മുൻ ഭാര്യ മാറനല്ലൂർ വെള്ളയംകോട് സ്വദേശിനിയായ 35 കാരിയുടെ പരാതിയിൽ അറസ്റ്റിലായി.
പത്താംതരം വരെമാത്രം വിദ്യാഭ്യാസം. തൊഴിൽ രഹിതനായി കറങ്ങി നടന്ന സജികുമാരൻനായർ മീശകുരുക്കുംമുമ്പേ സ്ത്രീകളെ വലയിലാക്കുന്നതിൽ ഡോക്ടറേറ്റ് നേടി. നാട്ടിൻപുറത്തെ പെൺകുട്ടികളെയും സ്ത്രീകളെയും വലവീശി പിടിക്കുന്നതിൽ വിരുതൻ. ഇരുപത്തിയഞ്ചാം വയസിൽ വീടിന് ഏറെ അകലെയല്ലാത്ത കിള്ളിപ്പാറ സ്വദേശിനിയായ യുവതിയുമായി ആദ്യവിവാഹം. രണ്ട് മക്കൾക്ക് ജന്മം നൽകി ഇയാൾക്കൊപ്പം കഴിയവേയാണ് നാട്ടിലെ പല സ്ത്രീകളുമായും ഇയാൾക്കുള്ള അടുപ്പം അവരറിയുന്നത്. അതോടെ വിവാഹ മോചനം നേടി മക്കളുമായി അവർ സ്ഥലംവിട്ടു.
പത്രങ്ങളിൽ നൽകുന്ന വിവാഹ പരസ്യങ്ങളിലെ ഫോൺനമ്പരുകളിലേക്ക് നിരവധി പേരാണ് വിളിക്കുന്നത്. പരസ്യം കണ്ട് യുവതികൾ നേരിട്ട് വിളിക്കുന്ന കോളുകൾക്കാണ് സജികുമാരൻ നായർ മുൻഗണന നൽകുന്നത്. രക്ഷിതാക്കളോ ബന്ധുക്കളോ ആണ് ബന്ധപ്പെടുന്നതെങ്കിൽ അത് കഷ്ടിച്ച് പെണ്ണുകാണൽ ചടങ്ങിനപ്പുറം നീളാറില്ല. വിധവകളോ വിവാഹമോചനം നേടിയവരോ ആയ ഇടത്തരം കുടുംബത്തിൽ നിന്നുള്ള യുവതികളുടെ ഫോൺ വന്നാൽ, പെണ്ണുകാണൽ ചടങ്ങിനിറങ്ങുന്ന സജി ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അവരുടെ മനസിൽ കയറിക്കൂടും. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് കോടികളുടെ നിക്ഷേപമുള്ള യുവ ബിസിനസുകാരനാണ് താനെന്നാണ് ഇവരെ ധരിപ്പിക്കുമെങ്കിലും അതൊന്നും പുറമേ കാണിക്കാത്ത പഞ്ചപാവമെന്ന നിലയിലാകും ഇടപെടൽ. പെണ്ണുകാണാനെത്തുന്ന വീട്ടിൽ പെൺകുട്ടിയുടെ ബന്ധുക്കളോ അയൽക്കാരോ പ്രായമുള്ളവരോ ഉണ്ടെങ്കിൽ അവരോട് ഉപചാരവൂർവ്വമേ സംസാരിക്കൂ. വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ തനിക്ക് ഡിമാന്റൊന്നുമില്ലെന്നും മകൾക്കെന്താണ് കൊടുക്കാൻ ആഗ്രഹിക്കുന്നതെന്നുവച്ചാൽ അത് നൽകിയാൽ മതിയെന്നും പറയും.
സജിയുടെ വാക്കുകളിലെ ദുരുദ്ദേശം ചിന്തിക്കാതെ വീട്ടുകാർ മകൾക്ക് കൊടുക്കാനുദ്ദേശിക്കുന്ന സ്വർണവും പണവും വസ്തുവകകളും പറയും. ഇത് കേൾക്കുമ്പോൾ സജികുമാരന്റെ മനസിൽ ലഡുപൊട്ടും. ആലോചന തള്ളണോ കൊള്ളണോയെന്ന് അപ്പോൾ തന്നെ തീരുമാനിക്കുന്ന ഇയാൾ കൊള്ളാനാണ് തീരുമാനമെങ്കിൽ പെൺകുട്ടിയോട് അൽപ്പം സംസാരിക്കണമെന്ന് ശഠിക്കും. പെൺകുട്ടിയെ തന്റെ വാക് ചാതുരിയിൽ വീഴ്ത്തും. പലസ്ഥലങ്ങളിലായി കോടികളുടെ റിയൽ എസ്റ്റേറ്റ് ബിസിനസുള്ള തന്റെ സമ്പാദ്യത്തിൽ നല്ലൊരു പങ്കും മുൻ ഭാര്യ അപഹരിച്ചതായും വഞ്ചിച്ചതായും പറഞ്ഞ് സഹതാപം നേടും. തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായെന്നും സ്നേഹിക്കാനും സംരക്ഷിക്കാനും തയ്യാറാണെന്നും തിരിച്ച് സ്നേഹം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും പറയുന്നതോടെ പെൺകുട്ടി വലയിൽ വീഴും. സജികുമാരൻ നായർ ഇപ്പോൾ അകത്താകാൻ ഇടയായ പരാതി നൽകിയ യുവതിയെ ഇത്തരത്തിൽ വീഴ്ത്തി പെണ്ണുകാണൽ ചടങ്ങ് ദിവസം തന്നെ വിവാഹം ചെയ്തതാണ്.
വിവാഹം മാമാങ്കമാക്കിയ മകന്റെ ലീലാവിലാസങ്ങൾ നന്നായി അറിയാവുന്ന മാതാപിതാക്കളുടെ ഒത്താശയാണ് സജികുമാരൻനായരുടെ വിവാഹത്തട്ടിപ്പുകൾക്ക് തുണയായത്. ആദ്യഭാര്യയുമായി നിയമപരമായി വിവാഹബന്ധം വേർപിരിയുന്നതിന് മുമ്പും ശേഷവും നിരവധി സ്ത്രീകളുമായി ഇയാൾക്കുള്ള ബന്ധത്തെപ്പറ്റി വീട്ടുകാർക്കും അറിവുള്ളതായിരുന്നെങ്കിലും അവരാരും ഇയാളെ പിന്തിരിപ്പിക്കാനോ കൂട്ടിക്കൊണ്ടുവരുന്ന പെൺകുട്ടികളോട് ഇതേപ്പറ്റി പറയാനോ തയ്യാറായിട്ടില്ല.
സ്ത്രീധനമായി ലഭിക്കുന്ന സ്വർണവും പണവും റിയൽ എസ്റ്റേറ്റ് ബിസിനസിനെന്ന പേരിൽ വസൂലാക്കുന്ന ഇയാൾ അവ വിറ്റ് ധൂർത്തടിക്കും. ജോലിക്കൊന്നും പോകാതെ കറങ്ങിനടന്നും ആർഭാട ജീവിതം നയിച്ചും പണം അടിച്ചുപൊളിച്ച് കഴിയുമ്പോൾ ഭാര്യമാരുമായി കലഹിക്കും. വഴക്കും ഉപദ്രവങ്ങളും കൂടുമ്പോൾ സ്ത്രീകൾ ജീവനുംകൊണ്ട് സ്വന്തം വീട്ടിലേക്ക് പോകും. അതോടെ അടുത്ത പരസ്യത്തിലൂടെ അടുത്ത ഇരയെ കണ്ടെത്തും. സജിയുടെ വിവാഹത്തട്ടിപ്പ് നാട്ടിൽ പാട്ടായതോടെ ഇയാൾ വെമ്പായത്തെ ഒരു വാടകവീട്ടിലാണ് കഴിഞ്ഞ കുറേ നാളായി താമസിച്ചുവരുന്നത്.
കൊല്ലം ശാസ്താംകോട്ട പടിഞ്ഞാറെ കല്ലട സ്വദേശിനിയായ ഒരു യുവതിയെയാണ് സജികുമാരൻ നായർ ഒടുവിൽ വിവാഹം കഴിച്ചത്. പൊലീസ് നൽകുന്ന കണക്കനുസരിച്ച് എട്ടാമത്തെ വിവാഹം. ആദ്യഭാര്യയുൾപ്പെടെ ഏഴ് പേർ വഞ്ചിക്കപ്പെട്ടെങ്കിലും അവരിൽ പലരും പിന്നീട് പുതിയ പങ്കാളികളും കുടുംബവും പ്രാരാബ്ധവുമായി കഴിയുന്നതിനാൽ പരാതിയുമായി രംഗത്തെത്തിയില്ല. വീട്ടുകാരുടെ അറിവോടെ എട്ടുപേരെ വിവാഹം ചെയ്ത ഇയാൾക്ക് ഇതിനു പുറമേ, നാട്ടിലുള്ള പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കണ്ടെടുത്ത പത്ത് സിം കാർഡുകളിൽ നിന്നായി നിരവധി സ്ത്രീകളുടെ ഫോൺ നമ്പരുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹത്തട്ടിപ്പ് അരങ്ങ് തകർത്ത ഒരുപതിറ്റാണ്ടിനിടെ മാറനല്ലൂർ സ്വദേശിനിയായ യുവതിയും ആദ്യഭാര്യയുമൊഴികെ മറ്റാരും പരാതിക്കാരായി എത്താതിരുന്നത് തട്ടിപ്പുകൾക്ക് കൂടുതൽ പ്രേരണയായി.
ഏറ്റവുമൊടുവിൽ ഏതാനും മാസം മുമ്പ് ഇയാൾ നൽകിയ പരസ്യത്തിലാണ് ശാസ്താംകോട്ട സ്വദേശിയും കുടുങ്ങിയത്. ഭർത്താവും മകനും അപകടത്തിൽ മരിച്ചതിനെ തുടർന്ന് അനാഥയായ യുവതിയെ ജീവിത പങ്കാളിയായി കൂടെ കൂട്ടിയ ഇയാൾ വെമ്പായത്തെ വാടകവീട്ടിലായിരുന്നു താമസം. ആശ്രിതർക്കുള്ള ഇൻഷുറൻസ് ആനുകൂല്യ ഇനത്തിൽ യുവതിക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരമായി കോടതി വിധിച്ചിട്ടുണ്ട്. ഇത് മനസിലാക്കിയാണ് സജികുമാരൻനായർ ഇവരെ കുടുക്കിയതെന്നാണ് പൊലീസ് പറയുന്നത്
Stories you may Like
- ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ
- സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്
- നവകേരള സദസിൽ മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി
- ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ മോശം പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെ
- കെസിബിസിയും തിരിച്ചടിക്ക്; ക്രിസ്മസ് വിരുന്നിൽ 2024ലെ ആദ്യ വിവാദം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍