സലഫികൾക്ക് കൂനിന്മേൽ കുരുവായി പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ; സലഫി സെന്ററിലേക്കുള്ള മാർച്ച് തടഞ്ഞ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ മുജാഹിദുകൾക്ക് കൂടുതൽ ചീത്തപ്പേരായെന്ന് നേതാക്കൾ; ഐസിസ് സംശയത്തിന്റെ ക്ഷീണം തീർക്കാൻ നടത്തിയ മുഖം മിനുക്കൽ ശ്രമങ്ങളും ചങ്ങാത്തത്തിൽ തകർന്നു
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ഹിന്ദു ഐക്യ വേദിയുടെ മാർച്ചും പോപ്പുലർ ഫ്രണ്ടിന്റെ പ്രതിരോധ വലയവുമെല്ലാം അവസാനിച്ചതോടെ കൂനിന്മേൽകുരു ആയെന്ന അവസ്ഥയിലായിരിക്കുകയാണ് കേരളത്തിലെ സലഫി സംഘടനകൾക്ക്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ യുവതി യുവാക്കൾ കാണാതായത് മുതൽ സലഫി സംഘടനകൾ ഏറെ പ്രതിരോധത്തിലാകുകയുണ്ടായി. ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകളും അന്വേഷണ ഏജൻസികൾ നൽകുന്ന വിവരങ്ങളും സലഫി സംഘടനകളുടെ നിലനിൽപ്പ് ത്രിശങ്കുവിലാണെന്നാണ് സൂചിപ്പിക്കുന്നത്. കാണാതായ മലയാളികളെല്ലാം സലഫികളാണെന്നതും മതം മാറ്റവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സലഫി ആശയമുള്ളവർ പ്രതി ചേർക്കപ്പെട്ടതും ഈ പ്രതിസന്ധി രൂക്ഷമാക്കി. ഇതു മറികടന്ന് മുഖം മിനുക്കാനായി ഐഎസ് വിരുദ്ധ സമ്മേളനങ്ങളും കാമ്പയിനിംഗുകളുമെല്ലാം നടത്തിയെങ്കലും സലഫികളുടെ പങ്ക് വീണ്ടും വ്യക്തമായിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഹിന്ദു ഐക്യവേദി സലഫി സെന്ററിലേക്കും സത്യസരണിയിലേക്കും മാർച്ച് സംഘടിപ്പിക്കുകയും മാർച്ച് തടയാനായി പോപ്പുലർ ഫ്രണ്ട് രംഗത്തിറങ്ങിയതും. പോപ്പുലർ ഫ്രണ്ടിന്റെ ഈ ഇടപെടൽ തീവ്രവാദ മുദ്ര സലഫികൾക്കു മേൽ കൂടുതൽ ചാർത്തപ്പെടാൻ കാരണമാകുമെന്നാണ് മുജാഹിദ് നേതാക്കളുടെ വിലയിരുത്തൽ.
തങ്ങൾ സലഫി സെന്ററിനും സലഫി മസിജിദിനും പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷണം തേടിയിട്ടില്ലെന്നായിരുന്നു മുജാഹിദ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം സലഫി സെന്ററിന്റെ മുന്നിൽ പോപ്പുലർഫ്രണ്ടുകാർ പ്രതിരോധ കവചം തീർത്തതോടെയാണ് സലഫി നേതാക്കൾ ഈ അഭിപ്രായം പ്രകടമാക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കും വിധത്തിൽ പരസ്യ ഏറ്റുമുട്ടൽ നടത്തുന്നതിലൂടെ സ്ഥാപനം അടച്ചിടേണ്ട അവസ്ഥ വരുമെന്നും ഇതിനാൽ സലഫികളുടെ സംരക്ഷണം പോപ്പുലർഫ്രണ്ട് ഏറ്റെടുക്കേണ്ടെന്നുമാണ് ചില മുജാഹിദ് നേതാക്കൾക്കെങ്കിലുമുള്ളത്. മജീദ് സ്വലാഹി, മുജാഹിദ് ബാലുശ്ശേരി അടക്കുമുള്ള നേതാക്കൾ ഇത് വ്യക്തമാക്കുകയും ചെയ്തു.
പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള മഞ്ചേരിയിലെ സത്യസരണിയിലേക്കും മുജാഹിദ് സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ സലഫി സെന്ററിലേക്കും ഇന്നലെ ഹിന്ദു ഐക്യ വേദി മാർച്ചു നടത്തുകയും അതു തടയാനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിരോധ വലയം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. ഇരു കൂട്ടരും നിശ്ചയിച്ചതു പോലൈ പരിപാടി നടന്നെന്നും വിജയം തങ്ങൾക്കൊപ്പമാണെന്ന് ഇരുകൂട്ടരും അവകാശപ്പെടുകയും ചെയ്യുന്നു. മാർച്ചും, തടയലും നടന്ന രണ്ടിടത്തും അതീവ സുരക്ഷയൊരുക്കാനും ക്രിത്യമായ ഇടപെടൽ നടത്താനും പൊലീസ് മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഹിന്ദു ഐക്യ വേദി സംസ്ഥാന കമ്മിറ്റി മാർച്ച് ആഹ്വാനം ചെയ്തതിനു പിന്നാലെ പോപ്പുലർ ഫ്രണ്ട് തടയുമെന്ന പരസ്യ പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതോടെ പൊലീസും ഇന്റലിജൻസും രഹസ്യാന്വേഷണ വിഭഗവുമെല്ലാം ഇരു കേന്ദ്രങ്ങളിലും അതീവ സുരക്ഷയും മുൻകരുതലും എടുക്കുകയായിരുന്നു.
ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ച് ഇരുവിഭാഗവും നടത്തിയ ഈ പരിപാടികളെ പൊതു സമൂഹവും സോഷ്യൽ മീഡിയയും ഒന്നായി എതിർക്കുകയുണ്ടായി. മുസ്ലിംങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ പോപ്പുലർഫ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു എല്ലാ മുസ്ലിം സംഘടനകളും. തീവ്രവാദവും നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെയും ശക്തമായ നടപടികൾ പൊലീസ് കൈകൊള്ളുന്ന സാഹചര്യത്തിൽ മുസ്ലിം സ്ഥാപനങ്ങളിലേക്ക് നടത്തിയ മാർച്ച്് വർഗീയ ദ്രുവീകരണത്തിനുള്ള ശ്രമമായാണ് പൊതുവെയുള്ള വിലയിരുത്തൽ.
അടുത്ത കാലത്തായി കേരളത്തിലെ മുജാഹിദ് സംഘടനക്കേറ്റ പിളർപ്പുകളും അപചയവും കേരള സലഫികളെ നിവർന്നു നിൽക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തിച്ചിട്ടുണ്ട്. മുസ്ലിം നവോത്ഥാന സംഘമായി പ്രവർത്ഥനമാരംഭിച്ച മുജാഹിദ് സംഘടന ഈ സാഹചര്യത്തിൽ നിന്നും കരകയറാനായി ഏറെ പ്രയാസപ്പെടുമ്പോഴായിരുന്നു മലയാളികളുടെ തിരോധാനവും ആട് സലഫിസവുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടത്്. ഇതിനു പിന്നാലെ സംഭവങ്ങൾ ഓരോന്നായി പുറത്തുവന്നു കൊണ്ടിരുന്നു. ഈ സാഹചര്യത്തിൽ തീവ്രസ്വഭാവം പുലർത്തുന്ന സംഘടനക്കു മേൽ സലഫി സംഘടനകളെ ചേർത്തുവായിക്കുന്നതിനെതിരെയാണ് ഇവർ രംഗത്തു വന്നിരിക്കുന്നത്.
തീവ്രവാദത്തെ എതിർത്തും ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമർപ്പിച്ചുമുള്ള പ്രവർത്തനങ്ങളായിരുന്നു കേരള സലഫികൾ എന്നറിയപ്പെട്ടിരുന്ന കേരള നജിവത്തുൽ മുജാഹിദീൻ നടത്തി വന്നിരുന്നത്. എന്നാൽ തീവ്രസലഫിസം മുജാഹിദ് സംഘടനയെ പിടിമുറുക്കിയതോടെ പല പിളർപ്പുകളിലേക്കും എത്തുകയായിരുന്നു. മുജാഹിദ് സംഘടനക്ക് നേതൃത്വം നൽകിയ പല പണ്ഡിതരും തീവ്ര സലഫി ആശയം വച്ചു പുലർത്തുന്നവരും ദമ്മാജ് സലഫിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലേക്കും പിന്നീട് കാര്യങ്ങൾ എത്തപ്പെട്ടു.അതേസമയം, ജനാധിപത്യ സംവിധാനത്തോട് പൊരുത്തപ്പെടുകയും തീവ്രവാദത്തോട് കണിശമായ നിലപാടെടുക്കുകയും ചെയ്യുന്ന മോഡേൺ സലഫി ആശയം വച്ചു പുലർത്തുന്ന മുജാഹിദ് നേതാക്കളും പ്രവർത്തകരും കേരളത്തിൽ ഉണ്ടെന്നത് മറ്റൊരു വസ്തുതയാണ്. എന്നാൽ ഇസ്ലാമിക്ക് സ്റ്റേറ്റ്, അൽഖ്വായിദ തുടങ്ങിയ ആഗോള ഭീകരവാദ സംഘടനകളുടെ ആശയവും അടിസ്ഥാനവും സലഫിസമാണെന്നതും സലഫി പിൻബലമുള്ളവർക്ക് ഈ ആശയങ്ങളിലേക്ക് വഴുതി വീഴാൻ പെട്ടെന്ന് കാരണമാകുകയും ചെയ്യപ്പെടുന്നു.
കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും കാണാതായ ദമ്പതികളടക്കമുള്ള സംഘം തീവ്ര സലഫീ ആശയങ്ങൽ വച്ചു പുലർത്തുന്നവരായിരുന്നു. ഇക്കാരണങ്ങളാൽ തന്നെ കേരളത്തിലെ സലഫികൾ കൂടുതൽ വേട്ടയാടപ്പെട്ടു. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടന മുജാഹിദ് പ്രസ്ഥാനത്തിനൊപ്പമാണെന്നത് കൂടുതൽ ക്ഷീണം ചെയ്യുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്്. മുജാഹിദ് നേതാവ് എം.എം അക്ബറും അദ്ദേഹത്തിന്റെ പീസ് ഫൗണ്ടേഷൻ സ്ഥാപനവും അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലാണിപ്പോൾ.
നാടുവിട്ട പലരും എം.എം അക്ബറുമായി നിരന്തരം ബന്ധം സ്ഥാപിച്ചവരാണെന്നും പീസ് സ്കൂളിലെ ജീവനക്കാരാണെന്നതും അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കുകയുണ്ടായി. മലയാളികളുടെ നാടുവിടൽ, മലപ്പുറം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത മതം മാറ്റൽ കേസ് എന്നിവയുമായി ബന്ധപ്പെട്ട് ചില മുജാഹിദ് നേതാക്കൾ നിരീക്ഷണത്തിലാണിപ്പോൾ. നിലമ്പൂരിൽ സലഫി ഗ്രാമം ഉണ്ടാക്കി ആട് ജീവിതത്തിന് തുടക്കമിട്ട സുബൈർ മങ്കടയെയും അദ്ദേഹത്തിന്റെ കൂട്ടാളിയായിരുന്ന സാജിദിനെയും ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയുണ്ടായി. മതം മാറ്റൽ കേസിലെ മുഖ്യ പ്രതി അക്ബറിന്റെ നിച്ച് ഓഫ് ട്രൂത്ത് പ്രവർത്തകൻ പെരിന്തൽമണ്ണയിലെ നൗഫൽ വിദേശത്തേക്ക് കടന്നിരുന്നു.
ഈ സംഭവങ്ങളെല്ലാം ചേർത്തു വായിക്കുമ്പോഴാണ് കേരളത്തിലെ സലഫികളും മുജാഹിദ് സംഘടനകളും പ്രതിരോധത്തിലാകുന്നത്. ഈ പ്രതിസന്ധി കരകയറാനാകാത്ത തലത്തിലേക്ക് മുജാഹിദ് സംഘടനയെ എത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖം മിനുക്കുകയും നിലനിൽപ്പ് ഭദ്രമാക്കണമെന്നും മുജാഹിദ് നേതാക്കൾക്കുണ്ട്. അതിനുള്ള പരിശ്രമങ്ങൾ സാമുദായിക രാഷ്ട്രീയ പിൻബലത്തിലൂടെ നേടിയെടുക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ടുമായുള്ള കൂട്ട് ഈ സാഹചര്യത്തിൽ ദോശം ചെയ്യുമെന്നാണ് വിലയിരുത്തൽ. പോപ്പുലർഫ്രണ്ടിന്റെ സംരക്ഷണം എതിർത്ത് ഒളിഞ്ഞും തെളിഞ്ഞും മുജാഹിദ് നേതാക്കൾ എത്തിയിരിക്കകുന്നതും ഇക്കാരണങ്ങളാലാണ്. അതേസമയം മുസ്ലിം സംഘടനകളുടെ സംരക്ഷകരാണെന്നും സലഫി സംഘടനകൾ തങ്ങളോടൊപ്പമാണെന്ന് വരുത്തിതീർക്കാനുമുള്ള തീവ്രശ്രമത്തിലാണ് പോപ്പുലർഫ്രണ്ട് ഉള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍