പ്രാണവേദനയാൽ പിടഞ്ഞ സനലിനെ ഏമാന്മാർ നേരെ കൊണ്ടു പോയത് പൊലീസ് സ്റ്റേഷനിലേക്ക്; പൊലീസ് സ്റ്റേഷന് മുമ്പിൽ ആംബുലൻസിൽ കിടന്നതിനെ ചോദ്യം ചെയ്യാൻ നാട്ടുകാർ തുനിഞ്ഞതോടെ താലൂക്ക് ആശുപത്രിയിലേക്ക്; മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടും ഡിവൈഎസ്പി ഹരികുമാറിന് വേണ്ടി സനലിനെ കൊല്ലാക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തം ആംബുലൻസുമായി എത്തിയ പൊലീസിനും
മറുനാടൻ മലയാളി ബ്യൂറോ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ടു കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ബി.ഹരികുമാറിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നെന്ന ആരോപണം ശക്തമാണ്. ഒളിവിൽ പോയെന്ന് പറഞ്ഞുള്ള റിപ്പോർട്ടുകളാണ് കൊടുത്തിരിക്കുന്നത്. ഹരികുമാർ പൊലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന സൂചന നേരത്തെയും ലഭിച്ചിരുന്നു. എന്നിട്ടും ബഹ്റ അടക്കമുള്ളവർ നടപടി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
നെയ്യാറ്റിൻകരയിൽ വെച്ച് യുവാവിനെ ഡിവൈ.എസ്പി. കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ നെയ്യാറ്റിൻകരയിലും കൊടങ്ങാവിളയിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് ഇന്നലെ ഉണ്ടായത്. സനൽകുമാറിന്റെ മൃതദേഹവുമായി നാട്ടുകാർ മൂന്നുകല്ലിന്മൂട്ടിൽ റോഡും ഉപരോധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ ഹർത്താലാചരിച്ചു. സനൽകുമാറിനെ ഡിവൈ.എസ്പി. ബി.ഹരികുമാർ റോഡിലേക്കു തള്ളിയിടുമ്പോൾ കൊടങ്ങാവിളയിൽ വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രമാണുണ്ടായിരുന്നത്. സംഭവമറിഞ്ഞതോടെ നാട്ടുകാർ അവിടെ പ്രതിഷേധവുമായി തടിച്ചുകൂടി. തിങ്കളാഴ്ച രാത്രി പത്തരമണിക്കു തുടങ്ങിയ പ്രതിഷേധം അവസാനം സനൽകുമാറിന്റെ മൃതദേഹവുമായി മൂന്നുകല്ലിന്മൂട് കവലയിലെ ഉപരോധസമരംവരെ നീണ്ടു പോകുകയായിരുന്നു.
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു സനൽകുമാർ. എന്ത് അത്യാവശ്യമുണ്ടായാലും നാട്ടുകാർ വിളിച്ചാൽ സനൽകുമാർ എത്തും. അതുകൊണ്ടുതന്നെ യാതൊരു പ്രകോപനവുമില്ലാതെ ഡിവൈ.എസ്പി. സനൽകുമാറിനെ മർദിക്കുകയും റോഡിലേക്കു പിടിച്ചുതള്ളിയിടുകയുംചെയ്ത സംഭവത്തിൽ പ്രതിഷേധിക്കാൻ രാഷ്ട്രീയപ്പാർട്ടികളുടെ കൊടികളുടെ നിറംനോക്കാതെ നാട്ടുകാർ തടിച്ചുകൂടി. ഡിവൈ.എസ്പി. ബി.ഹരികുമാർ കൊടങ്ങാവിള എ.ബി.എസ്. ഫിനാൻസ് നടത്തുന്ന ബിനുവിന്റെ വീട്ടിലെ നിത്യസന്ദർശകനാണ്. തുടർച്ചയായ ദിവസങ്ങളിൽ ഡിവൈ.എസ്പി. ഇവിടെ തങ്ങാറുണ്ട്. സനൽകുമാറിന്റെ മരണത്തിൽ ബിനുവിന്റെ പങ്കും അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രതിഷേധിച്ച നാട്ടുകാർ കൊടങ്ങാവിള-കമുകിൻകോട് റോഡിൽ കയർകെട്ടി ഉപരോധിച്ചു. പ്രതിഷേധിക്കാൻ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബിജെപി.യുടെയും കാമരാജ് കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കളെത്തിയിരുന്നു. ഇവരെല്ലാം പ്രതിഷേധത്തിന്റെ തുടക്കം മുതൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹം നാട്ടുകാർ വിലാപയാത്രയായാണ് മൂന്നുകല്ലിന്മൂട്ടിലെത്തിച്ചത്. തുടർന്ന് നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. സംഭവത്തിൽ ഉത്തരവാദിയായ ഡിവൈ.എസ്പി. ഹരികുമാറിനെ അറസ്റ്റുചെയ്യുക, സനൽകുമാറിന്റെ കുടുംബത്തിനു സർക്കാർ സഹായം ലഭ്യമാക്കുക എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
സനൽകുമാറിന്റെ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം വിലാപയാത്രയായിട്ടാണ് മൂന്നുകല്ലിന്മൂട്ടിൽ റോഡ് ഉപരോധിക്കാനായി നാട്ടുകാരെത്തിയത്. ഒരു വാഹനവും കടത്തിവിടാതെ ആയിരത്തോളംവരുന്ന നാട്ടുകാർ റോഡിൽ കുത്തിയിരുന്നു. നാട്ടുകാർക്ക് പിന്തുണയുമായി എല്ലാ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും ഉപരോധത്തിൽ പങ്കെടുത്തു.
എംഎൽഎ.മാരായ കെ.ആൻസലൻ, എം.വിൻസെന്റ് എന്നിവരും ഉപരോധക്കാർക്കൊപ്പം കൂടി. മുൻ എംഎൽഎ. എ.ടി.ജോർജ്, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബിജെപി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു, കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, ഡീൻകുര്യാക്കോസ് തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.
ഉപരോധത്തെ തുടർന്ന് റൂറൽ എസ്പി. അശോക് കുമാർ സമരക്കാരുമായി ചർച്ച നടത്താനെത്തിയെങ്കിലും കളക്ടർ അല്ലെങ്കിൽ ആർ.ഡി.ഒ. എത്തണമെന്ന് നാട്ടുകാർ ശഠിച്ചു. അവസാനം വൈകിട്ട് ആറരയോടെ ആർ.ഡി.ഒ. കെ.വിനീഷ്, തഹസീൽദാർ മോഹൻകുമാർ എന്നിവരെത്തി ഉപരോധക്കാരുമായി ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ പരമാവധി നഷ്ടപരിഹാരം സർക്കാരിൽ നിന്നും ലഭ്യമാക്കുമെന്ന് ആർ.ഡി.ഒ. അറിയിച്ചു. മാത്രവുമല്ല സനൽകുമാറിന്റെ ഭാര്യ വിജിക്ക് സർക്കാർ ജോലി നൽകുന്നകാര്യം സർക്കാരിൽ ശുപാർശ ചെയ്യുമെന്ന് ആർ.ഡി.ഒ. അറിയിച്ചു.
സനലിന്റെ ജീവൻ പൊലിഞ്ഞത് പൊലീസ് അനാസ്ഥയാൽ
തിങ്കളാഴ്ച രാത്രി പത്തരയോടെ കൊടങ്ങാവിള-കമുകിൻകോട് റൂട്ടിലായിരുന്നു സംഭവം. ഇവിടെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈ.എസ്പി. തന്റെ വാഹനവുമായി പുറത്തേക്കിറങ്ങുമ്പോൾ ഗേറ്റിനുമുന്നിൽ ഒരു കാർ നിർത്തിയതുകണ്ടു. ആരുടെ കാറാണെന്നു തിരക്കിയപ്പോൾ സനലിന്റേതാണെന്ന് നാട്ടുകാർ പറഞ്ഞു. വാഹനം നിർത്തി സനൽ അടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു.
തുടർന്ന്, അവിടെ കാറിട്ടതാരാണെന്നാക്രോശിച്ച് ഹരികുമാർ ഹോട്ടലിൽ കയറി സനലിനെ മർദിച്ചു. ഔദ്യോഗിക വേഷത്തിലല്ലാതിരുന്നതിനാൽ ഡിവൈ.എസ്പി.യെ സനലിന് തിരിച്ചറിയാനായില്ല. എന്നിട്ടും ആഹാരം കഴിച്ചുകൊണ്ടിരുന്ന സനൽ കാർ മാറ്റിയിടാൻ തയ്യാറായി. ദേഷ്യംതീരാതെ ഡിവൈ.എസ്പി. വീണ്ടും ഹോട്ടലിൽനിന്ന് സനലിനെ വലിച്ചുപുറത്തിറക്കി മർദിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. പിടിവലിക്കിടയിൽ റോഡിലേക്കുവീണ സനലിനെ എതിരേവന്ന കാർ ഇടിച്ചുതെറിപ്പിച്ചു. വലതുകൈയ്ക്കും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ സനൽകുമാർ ആശുപത്രിയിലെത്തുംമുമ്പേ മരിച്ചു. അപകടം ഉണ്ടായ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ സനലിനെ പൊലീസ് സ്റ്റേഷനിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. ഇത് പൊലീസ് സ്റ്റേഷന് മുമ്പിൽ ആംബുലൻസിൽ കിടന്നതിനെ ചോദ്യം ചെയ്യാൻ നാട്ടുകാർ തുനിഞ്ഞതോടെ താലൂക്ക് ആശുപത്രിയിലേക്ക് പൊലീസ് കൊണ്ടുപോകുകയായിരുന്നു.
സംഭവം നടന്നയുടൻ നാട്ടുകാർ ഡിവൈ.എസ്പി.ക്കെതിരേ തിരിഞ്ഞു. ഇതോടെ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ഇദ്ദേഹത്തെ സുഹൃത്ത് ബിനു കാറിൽ രക്ഷപ്പെടുത്തി. സംഭവം നടന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് സനലിനെ സ്ഥലത്തെത്തിയ പൊലീസുകാർ ആശുപത്രിയിലേക്കു കൊണ്ടുപോയത്. സംഭവസ്ഥലത്തുനിന്ന് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലാണ് ആദ്യമെത്തിച്ചത്. അവിടെനിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇതിനിടെയായിരുന്നു മരണം. തൊഴുക്കൽ സ്വദേശി ഓടിച്ച കാറാണ് സനലിനെ ഇടിച്ചത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹരികുമാറിനെതിരായ ഇന്റലിജന്റ്സ് റിപ്പോർട്ടും അവഗണിച്ചു
ഡിവൈഎസ്പി ഹരികുമാറിന്റെ വഴിവിട്ട പോക്കിനെ ഡിജിപിയും അവഗണിച്ചെന്നാണ് ആരോപണം. സ്ഥാനത്തുനിന്നു നീക്കണമെന്ന് ഇന്റലിജൻസ് മൂന്നു തവണ നൽകിയ മുന്നറിയിപ്പും ഡിജിപി ലോക്നാഥ് ബെഹ്റ അവഗണിച്ചു. ഹരികുമാറിന്റെ വഴിവിട്ട പോക്കിനെതിരെ ഇന്റലിജൻസ് രണ്ടുതവണ സ്വന്തം നിലയ്ക്കും ഒരുതവണ ഡിജിപി ആവശ്യപ്പെട്ടിട്ടുമാണു റിപ്പോർട്ട് നൽകിയത്. ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപാടുകൾക്കെതിരെ പരാതി ഉയർന്നപ്പോഴായിരുന്നു ഇന്റലിജൻസിന്റെ ഇടപെടൽ. ആദ്യ റിപ്പോർട്ട് 2017 ജൂൺ 22നാണ് നൽകിയത്. ഉള്ളടക്കം ഇങ്ങനെ നെയ്യാറ്റിൻകരയിൽ എസ്െഎ ആയിരുന്ന കാലം മുതൽ കൊടുങ്ങാവിളയിലെ സ്വർണവ്യാപാരിയായ ബിനുവിന്റ വീട്ടിൽ ഹരികുമാർ നിത്യസന്ദർശകനാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ദുരൂഹതയുണ്ട്. നാട്ടുകാർക്കെല്ലാം ഇതറിയാം.
പൊലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന ഈ പോക്ക് അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥലത്ത് അക്രമമുണ്ടാകും. ഡിവൈഎസ്പിയുടെ അവിഹിത ബന്ധങ്ങൾ ചൂണ്ടിക്കാണിച്ചു വി എസ്ഡിപി പരാതി നൽകിയപ്പോഴായിരുന്നു ഇന്റലിജൻസിന്റ രണ്ടാമത്തെ മുന്നറിയിപ്പ്. 2018 ഏപ്രിൽ മൂന്നിന്. ഇതിലും നടപടിയൊന്നുമുണ്ടായില്ല. പരാതികൾ വ്യാപകമായതോടെ ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ നേരിട്ട് ഇന്റലിജൻസിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏപ്രിൽ 25ന് ഇന്റലിജൻസ് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ഡിവൈഎസ്പി സ്ഥാനത്തുനിന്നു നീക്കണമെന്നുമായിരുന്നു. മാസം ഏഴു കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നു മാത്രമല്ല, ഭരണരംഗത്തുള്ളവർ തന്നെ ഹരികുമാറിന്റെ വഴിവിട്ടപോക്കിനു ചൂട്ടുപിടിച്ചു.
അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ
ഡി.വൈ.എസ്പിയുടെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജി. കേസന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെടണമെന്നും വിജി ആവശ്യപ്പെട്ടു.ഒളിവിൽ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനൽ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാർ ഇന്നലെ മൂന്ന് മണിക്കൂർ ദേശീയ പാത ഉപരോധിച്ചിരുന്നു.
Stories you may Like
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- സിദ്ധാർത്ഥനെതിരെ ഒരു പെൺകുട്ടിയും പരാതി നൽകിയിട്ടില്ല
- താനൂരിലെ കസ്റ്റഡി മരണത്തിൽ എസ്ഐ അടക്കം എട്ട് പേർക്ക് സസ്പെൻഷൻ
- ഹരിപ്പാടിലെ ലോക്കൽ മർദ്ദനത്തിൽ വഴിത്തിരവ്; അരുണിന്റെ പോരാട്ടം മുമ്പോട്ട്
- 'മോദി സർക്കാരിന്റെ സ്ട്രോങ് അവിടെയാണ് മനസ്സിലാകുന്നത്'
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്