അമ്മ ഭക്തി മൂത്ത് നാടുവിട്ട മകന്റെ മൃതദേഹം കിട്ടിയ ഞെട്ടൽ മാറാതെ ബിഹാറിലെ ഗ്രാമീണ കുടുംബം; സത്നാം സിങ്ങിന്റെ ആത്മാവിന് നീതി തേടി കുടുംബാംഗങ്ങൾ വീണ്ടും കേരളത്തിൽ; ഉമ്മൻ ചാണ്ടി ഭരണം കാട്ടിയത് കുറ്റകരമായ അനാസ്ഥയെന്ന് ഹരീന്ദർ സിങ്ങ് മറുനാടനോട്; കള്ളക്കളികൾ അമൃതാനന്ദമയീ മഠത്തെ രക്ഷിക്കാനോ?
അരുൺ ജയകുമാർ
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച ബീഹാർ സ്വദേശി സത്നാംസിങ്ങിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യവുമായി അദ്ദേഹത്തിന്റെ കുടുംബം വീണ്ടും കേരളത്തിലെത്തി. നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും തന്റെ മകന് നീതി ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളതായും സത്നാം സിങ്ങിന്റെ അച്ഛൻ ഹരീന്ദർ സിങ്ങ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാർ മകന്റെ മരണത്തിനുത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിന് വേണ്ടത്ര ശ്രമങ്ങൾ നടത്തിയിട്ടില്ലെന്നും കുറ്റകരമായ അനാസ്ഥയാണ് തന്റെ മകനോട് അവർ കാണിച്ചതെന്നും സത്നാം സിങ്ങിന്റെ പിതാവ് പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ അനാസ്ഥകളെകുറിച്ചും നീതി ലഭിക്കാത്ത സാഹചര്യങ്ങളെകുറിച്ചും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. സത്നാമിന്റെ കൊലപാതകത്തിന് ഉ്ത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നതിനായി സർക്കാർ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സത്നാമിന്റെ അച്ഛൻ ഹരീന്ദർ സിങ്ങ് പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി സത്നാമിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു.
സത്നാം സിങ്ങ് കൊല്ലപ്പെട്ട ശേഷം കേസുമായി ബന്ധപ്പെട്ട് ഇരുപതിലേറെ തവണയാണ് പിതാവിന് കേരളത്തിലേക്ക് വരേണ്ടി വന്നത്.തന്റെ മകന് മാനസിക പ്രശ്നങ്ങളുണ്ടെന്ന രീതിയിൽ വന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. നിയമ വിധ്യാർഥിയായിരുന്ന സത്നാംസിങ്ങ് പഠിക്കാൻ വലിയ താലപര്യവും പഠനത്തിൽ വലിയ മികവുമാണ് പുലർത്തിയിരുന്നത്. ആത്മീയമായ ചിന്തകളുണ്ടായിരുന്നതായും പറയുന്നു. തന്റെ മകൻ രാജ്യമറിയുന്ന ഒരാളാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ അത് ഇങ്ങനെയായിരിക്കുമെന്ന് കരുതിയില്ലെന്നും പിതാവ് പറയുന്നു. കേരളം തനിക്കും തന്റെ കുടുംബത്തിനും വലിയ പിന്തുണയാണ് നൽകുന്നതെന്നും ഇതിൽ വലിയ സന്തോഷം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്നാം സിങ്ങ് കൊല്ലപെട്ട് നാല് വർഷം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്തി ശിക്ഷനൽകാൻ നമ്മുടെ നിയമ വ്യവസ്ഥയ്ക്കായിട്ടില്ല. സത്നാം കേരളത്തിൽ എത്തിയതിനെകുറിച്ച് വീട്ടുകാർക്ക് അരിവില്ലായിരുന്നു. മകന്റെ വിയോഗത്തിൽ നിന്നും സത്നാമിന്റെ അമ്മയും കുടുംബാംഗങ്ങളും ഇനിയിയും പൂർണമായി മുക്തരായിട്ടില്ലെന്നും ഹരീന്ദർ സിങ്ങ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കേരളാ യുക്തിവാദ സംഘടനയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന ധർണയിൽ പങ്കെടുക്കാനായാണ് സത്നാമിന്റെ പിതാവും ബന്ധുക്കളും കേരളത്തിലെത്തിയത്. മരണമടഞ്ഞ് നാലുവർഷം കഴിഞ്ഞിട്ടും സത്നാമിന്റെ മരണത്തിലെ ദുരൂഹത നീക്കാത്തതിൽ പ്രതിഷേധിച്ച് കേരള യുക്തിവാദിസംഘം നടത്തിയ സെക്രട്ടേറിയറ്റ് ധർണയിലാണ് സത്നാമിന്റെ കുടുംബം പങ്കെടുത്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്ന് ആരംഭിച്ച പൊലീസ് അന്വേഷണമാകട്ടെ എങ്ങുമെത്തിയില്ല. തുടർന്ന് അമൃതാനന്ദമയി മഠത്തെയും, കരുനാഗപ്പള്ളി പൊലീസിനെയും അന്വേഷണപരിധിയിൽ നിന്ന് ഒഴിവാക്കുകയും കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങളും ഉണ്ടായി സത്നാം സിങ്ങിന്റെയും 22 വർഷം മുൻപ് അമൃതാനന്ദമയി മഠത്തിൽവച്ച് അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് കൊല്ലപ്പെടുകയും ചെയ്ത കൊടുങ്ങല്ലൂരിലെ വി. നാരായണൻകുട്ടിയുടെയും ദുരൂഹ മരണങ്ങളുടെയും അന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്നും സിബിഐ ഏറ്റെടുക്കണമെന്നാണ് പിതാവ് ഹരീന്ദ്രകുമാർ സിങ്ങ് ആവശ്യപ്പെടുന്നത്.
2012 ഓഗസ്റ്റ് ഒന്നാം തിയതിയായിരുന്നു ബീഹാർ സ്വദേശിയായ നിയമവിദ്യാർത്ഥിയായ സത്നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തിൽ എത്തുന്നത്. തുടർന്ന് അമൃതാനന്ദമയി കടന്നു വരുമ്പോൾ അവരെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അമൃതാനന്ദമയിയുടെ സുരക്ഷാജീവനക്കാർ സത്നാമിനെ മർദ്ദിച്ചിരുന്നു. ഇതിന് ശേഷം ഇയാളെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സത്നാംസിങ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. 70 ഓളം മുറിവകളായിരുന്നു സത്നാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. സത്നാമിന്റെ മരണം കേരള പൊലീസിലെ മികച്ച ഉദ്യോഗസ്ഥരെ കൊണ്ടോ, സിബിഐയെ കൊണ്ടോ അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായാണ് സത്നാമിന്റെ അച്ഛൻ ഹരീന്ദ്രകുമാർ സിങ്ങും ബന്ധുക്കളും വീണ്ടും കേരളത്തിൽ എത്തിയിരിക്കുന്നത്.
സത്നാംസിങിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാൻ പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് പ്രഹസനമാണെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപെട്ട് സത്നാമിന്റെ പിതാവ് ഹരീന്ദ്രകുമാർ സിങ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസിൽ അനുകൂല നിലപാടല്ല കഴിഞ്ഞ സർക്കാർ സ്വീകരിച്ചിരുന്നതെന്നും അവർ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ആറ് പേർക്കെതിരെയായിരുന്നു വിചാരണ. എന്നാൽ സത്നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എന്നാൽ ഇതൊന്നും കേസ് അന്വേഷണത്തെ ശരിയായ ദിശയിലെത്തിച്ചില്ലെന്നാണ് ആക്ഷേപം.
ഈ സാഹചര്യത്തിൽ സത്നാം സിംഗിന്റെ ദുരൂഹമരണത്തിന്റെ വിവരങ്ങൾ സമൂഹത്തിന് മുന്നിലെത്തിക്കാൻ സത്നാം സിംഗിനെ കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാതാ അമൃതാനന്ദമയി ഭക്തർക്ക് ദർശനം നൽകുമ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് പിന്നീട് ഊളൻപാറ മാനസിക രോഗാശുപത്രിയിൽ മരിക്കുകയായിരുന്നു. ബീഹാർ സ്വദേശിയായ സത്നാം സിങ് മാൻ എന്ന ഇരുപത്തെട്ടുകാരൻ കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിൽ അമൃതാനന്ദമയി ദർശനം നൽകുമ്പോൾ പരിഭ്രാന്തിയുണ്ടാക്കി ചാടി വീണെന്നും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇയാളെ കീഴടക്കി കൊല്ലം സബ്ജയിലിൽ അടയ്ക്കുകയുമായിരുന്നു. ജയിലിൽ ഇയാൾ അക്രമാസക്തനായതിനെത്തുടർന്ന് പേരൂർക്കട മാനസീകാരോഗ്യകേന്ദ്രത്തിലെത്തിക്കുകയും അവിടെ വച്ച് മരിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ മരിച്ചതിന് ശേഷമാണ് എത്തിച്ചതെന്നാണ് ആക്ഷേപം ഉയർന്നത്.
യുവാവിന്റെ മരണം മർദ്ദനം മൂലമാണെന്ന് വിവരമറിഞ്ഞ് തിരുവനന്തപുരത്തെത്തിയ ഇയാളുടെ അടുത്ത ബന്ധു വിമൽ കിഷോർ ആരോപിച്ചിരുന്നു. മരിച്ച യുവാവിന്റെ ദേഹത്ത് മുപ്പത്തഞ്ചോളം മുറിവുകളാണുണ്ടായിരുന്നതെന്ന് വിമലിന്റെ ആരോപണം ഉന്നയിക്കുമ്പോൾ കണ്ട ടിവി വാർത്തകളിലെ വിഷ്വലുകളിൽ മൃതദേഹത്തിലെ മുറിവുകൾ കാണാമായിരുന്നു. സത്നാം സിംഗിനൊപ്പം സെല്ലിലുണ്ടായിരുന്നവരുടെ മർദ്ദനമാണ് മരണകാരണമായതെന്നാണ് പൊലീസ് അനേഷണത്തിൽ പറയുന്നതെങ്കിലും സത്നാം സിംഗിന്റെ വീട്ടുകാരും ഒരു വിഭാഗം മനുഷ്യാവകാശ പ്രവർത്തകരും ഈ കൊലപാതകത്തിൽ സംശയങ്ങൾ പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു. സത്നാംസിങ് വധക്കേസിൽ കോടതി കുറ്റപത്രം വായിച്ചുരുന്നു. തിരുവനന്തപുരം രണ്ടാം അതിവേഗകോടതി ജഡ്ജി പി. മാധവനാണ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചത്. പ്രതികളെല്ലാം തന്നെ കുറ്റം നിഷേധിച്ചു. കൊലപാതകം. അന്യായമായി തടഞ്ഞുവയ്ക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാരും രോഗികളായ നാല് തടവുകാരും ചേർന്ന് 2012 ഓഗസ്റ്റ് നാലിന് കമ്പി, കേബിൾവയർ, സ്കെയിൽ എന്നിവ ഉപയോഗിച്ച് മർദ്ദിച്ചും തല സെല്ലിന്റെ ചുവരിൽ ഇടിച്ചും സത്നാംസിംഗിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. നാലാം പ്രതി ബിജു നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അനിൽ കുമാർ, വിവേകാനന്ദൻ, മഞ്ജേഷ്, ശരത്പ്രകാശ്, ദിലീപ് എന്നീ പ്രതികളാണുള്ളത്. എന്നാൽ അന്വേഷണത്തിന്റെ ദിശ ശരിയായിരുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് നീതിതേടി സത്നാംസിങ്ങിന്റെ കുടുംബം വീണ്ടും കേരളത്തിലെത്തിയത്.
സത്നാമിന്റെ മരണം കേരള പൊലീസിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരെ കൊണ്ടോ, സിബിഐയെ കൊണ്ടോ അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായാണ് സത്നാമിന്റെ അച്ഛൻ ഹരീന്ദ്രകുമാർ സിങ്ങും ബന്ധുക്കളും വീണ്ടും കേരളത്തിൽ എത്തിയിരിക്കുന്നത്. 2012 ഓഗസ്റ്റ് ഒന്നാം തിയതിയായിരുന്നു ബീഹാർ സ്വദേശിയായ നിയമവിദ്യാർത്ഥിയായ സത്നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തിൽ എത്തുന്നത്. തുടർന്ന് അമൃതാനന്ദമയി കടന്നു വരുമ്പോൾ അവരെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അമൃതാനന്ദമയിയുടെ സുരക്ഷാജീവനക്കാർ സത്നാമിനെ മർദ്ദിച്ചിരുന്നുവെന്നാണ് ഇവരുടെ സംശയം. ഇതിന് ശേഷം ഇയാളെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സത്നാംസിങ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. 77 ഓളം മുറിവകളായിരുന്നു സത്നാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
സത്നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എന്നാൽ ആ അന്വേഷണവും എവിടേയും എത്തിയിരുന്നില്ല. തുടർന്ന് അമൃതാനന്ദമയി മഠത്തെയും, കരുനാഗപ്പള്ളി പൊലീസിനെയും അന്വേഷണപരിധിയിൽ നിന്ന് ഒഴിവാക്കുകയും കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങളും ഉണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്