ഓരോ 20 കോടിയും 10 കോടിയായി മാറുന്ന മറിമായം! വിൽപ്പനക്കണക്കിലെ തിരിമറിക്കായി പ്രത്യേക സോഫ്റ്റ് വെയർ; അക്കൗണ്ടുകൾ സൂക്ഷിക്കാൻ തുടങ്ങിയിട്ട് വെറും മൂന്നുമാസം; 433 കോടിയുടെ കള്ളപ്പണം പിടിച്ച ശരവണ സ്റ്റോഴ്സ്-ഹോട്ടൽ ശൃംഖലയുടെ അക്കൗണ്ടിങ് സോഫ്റ്റ് വെയറിൽ കണ്ടെത്തിയത് വൻക്രമക്കേട്; മൂന്നുമാസത്തിനിടെ പൂഴ്ത്തിവച്ചത് 35 കോടിയുടെ ആദായം; ശരവണയും റിയൽ എസ്റ്റേറ്റ് ഗ്രുപ്പുകളായ ലോട്ടസും ജി-സ്വകയറും തമ്മിലുള്ള അനധികൃത ഇടപാടുകളുടെ രഹസ്യങ്ങളും പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ശരവണ സ്റ്റോർ-ഹോട്ടൽ ശൃംഖലയിൽ നടന്ന റെയ്ഡിൽ 433 കോടിയുടെ കള്ളപ്പണം പിടിച്ചെന്ന വാർത്തയിൽ കണ്ണുതള്ളിയിരിക്കുകയാണ് തമിഴ്നാട്ടുകാർ. 12 ദിവസത്തെ തീവ്രപരിശ്രമത്തിന് ശേഷമാണ് കള്ളത്തരത്തിന്റെ വ്യാപ്തി ആദായനികുതി വകുപ്പിന് പോലും പിടികിട്ടിയത്. ആദായ നികുതിക്കാരെയും പൊലീസിനെയും വെട്ടിക്കാൻ കള്ളപ്പണവും സ്വർണവുമായി ഒരു ഡ്രൈവറെ എസ് യുവിയിൽ ചെന്നൈ നഗരം ചുറ്റിക്കുക, ശ്മശാനത്തിൽ ബാഗിൽ നിറയെ കൊള്ളമുതൽ കുഴിച്ചിടുക തുടങ്ങിയ പരിപാടികളൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ തന്നെ പൂഴ്ത്തി വച്ച ആദായം 35 കോടിയോളം വരും. ഒരുദിവസം ശരവണയുടെ കച്ചവടം ഏകദേശം 1.2 കോടിയോളം വരും. ഇങ്ങനെ മൂന്നുവർഷത്തെ കണക്കുകൂട്ടിയപ്പോഴാണ് ഭീമമായ തുകയുടെ വെട്ടിപ്പ് പിടിച്ചത്. 25 കോടിയുടെ കള്ളപ്പണത്തിന് പുറമേ 12 കിലോ സ്വർണം, 626 കാരറ്റ് വജ്രം എന്നിവയെല്ലാം വിവിധ സ്ഥലങ്ങളിലെ റെയ്ഡിൽ നിന്ന് കണ്ടെടുത്തു. ശരവണ സ്റ്റോർ റെയ്ഡിൽ, ടെക്സറ്റൈൽ, ജൂവലറി ഷോറൂമുകളിലായിരുന്നു പരിശോധന അധികവും. ഇവരുടെ വ്യാപാര പങ്കാളികളായ റിയൽ എസ്റ്റേറ്റ് ഭീമന്മാർ ലോട്ടസ് ഗ്രൂപ്പിന്റെയും ജി-സ്വകയറിന്റെയും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. സംസ്ഥാനത്തുടനീളം ഭൂമി വാങ്ങിക്കൂട്ടാൻ ശരവണയെ സഹായിച്ചത് ലോട്ടസും, ജി-സ്ക്വയറുമാണ്. ശരവണ സ്റ്റോഴ്സിന്റെ ഉടമയുടെ മകൻ യോഗരത്തിനം പോണ്ടുരൈയുടെ വസതിയിലും റെയ്ഡ് നടന്നു. ഇയാൾക്ക് റിയൽ എസ്റ്റേറ്റിലും മറ്റുബിസിനസിലും താൽപര്യമുണ്ട്.
തട്ടിപ്പ് ഇങ്ങനെ:
ശരവണ സ്റ്റോറുകളുമായി ബന്ധപ്പെട്ട ഔട്ട്ലെറ്റുകളിലെ അക്കൗണ്ടിങ് സോഫ്റ്റ് വെയറിൽ തിരിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗിരി ടെക്നോളജീസ് എന്ന കമ്പനിയാണ് സോഫ്റ്റ് വെയർ നൽകിയിരുന്നത്. ഓരോ 20 കോടിക്കും 10 കോടി വീതമാണ് വിൽപ്പന രേഖകളിൽ കുറച്ചുകാണിച്ചിരുന്നത്. കഴിഞ്ഞ മൂന്നുമാസത്തിന് മുമ്പ് ഈ ഗ്രൂപ്പിന് അക്കൗണ്ടുകൾ പോലും ഇല്ലായിരുന്നുവെന്നാണ് ഐടി ഉദ്യോഗസ്ഥർ പറയുന്നത്. 120 ടീമുകളെയാണ് തമിഴ്നാട്ടിലുടനീളം അന്വേഷണത്തിനായി നിയോഗിച്ചത്. ഇതിൽ 800 ഉദ്യോഗസ്ഥരെ റെയ്ഡിന് മാത്രമായി ചുമതലപ്പെടുത്തി. റെയ്ഡിന്റെ അടിസ്ഥാനത്തിൽ ഉടമകളായ പോണ്ടുരൈ, ബാല എന്നിവർക്ക് നോട്ടീസ് അയയ്ക്കും. പിന്നീട് ഇവരെ വിചാരണയ്ക്ക് വിളിക്കുമെന്ന് ആദായനികുതി ഉദ്യോഗസ്ഥർ അറിയിച്ചു.
ശരവണ റെയ്ഡിൽ പിടിച്ചത് 433 കോടി കള്ളപ്പണം
തമിഴ്നാട്ടിൽ ശരവണ സ്റ്റോറുകളുടെയും ഹോട്ടലുകളുടെയും ഉടമകളിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 433 കോടി രൂപയുടെ കള്ളപ്പണം. ശരവണ സ്റ്റോറുകൾ, ലോട്ടസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ, ചെന്നൈ, കോയമ്പത്തൂർ ജിസ്ക്വയർ തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു ഒരാഴ്ച മുൻപ് റെയ്ഡ്. റെയ്ഡിനിടെ ശ്മശാനങ്ങളിൽ നിന്ന് കുഴിച്ചെടുത്തത് കണക്കിൽപ്പെടാത്ത കോടികളുടെ രൂപയും സ്വർണ്ണവും വജ്രവും രേഖകളുമാണ്.
മൊത്തം 433 കോടിയുടെ സ്വത്തിൽ 25 കോടിയുടെ പണമാണ്. 12 കിലോ സ്വർണ്ണവും 626 ക്യാരററ് വജ്രങ്ങളും പിടിച്ചെടുത്തവയിൽ പെടുന്നു. ശരവണ ഗ്രൂപ്പുമായി ബന്ധപ്പെട്ട 74 കേന്ദ്രങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡുകൾ. റെയ്ഡിന്റെ വിവരം ചോർന്നതിനാൽ കുറെ ഇവർ മാറ്റിയിട്ടുണ്ടാകുമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ചെന്നൈയിലെ 72 ഉം കോയമ്പത്തൂരിലെ രണ്ടും സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിലാണ് 433.13 കോടിയുടെ നികുതി വെട്ടിപ്പ് പിടിച്ചത്
ചെന്നൈയിലെ റിയൽ എസ്റ്റേറ്റ ്സഥാപനങ്ങളായ ലോട്ടസ് ഗ്രൂപ്പ്, ജി-സ്ക്വയർ, ശരവണ സ്റ്റോഴ്സ് എന്നിവയുമായി ബന്ധപ്പെടുത്തി ഒരാഴ്ചയിലേറെ സമയമെടുത്ത് നടത്തിയ റെയ്ഡിൽ കള്ളപ്പണവും, രേഖകളും, സ്വർണവും വജ്രവുമെല്ലാം കണ്ടത്തൊൻ ശ്്മശാനങ്ങൾ കുഴിക്കേണ്ടി വന്നുവെന്നതാണ് ഏറെ വിചിത്രം. ഈ മൂന്നുസ്ഥാപനങ്ങളിൽ നിന്നുമായാണ് നാനൂറ് കോടിയിലേറെ കള്ളപ്പണം പിടിച്ചത്. യോഗരത്തിനം പോണ്ടുരൈ, കൂട്ടാളിയായ ലോട്ടസ് ഗ്രൂപ്പിന്റെയും ജി-സ്ക്വയറിന്റെയും ഉടമ രാമജയം ഏലിയാസ് ബാല, എന്നിവരുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. വില പിടിപ്പുള്ള സാധനങ്ങളുമായി ചെന്നൈയിൽ ഒരു വാഹനം ചുറ്റിത്തിരിയുന്നതായി ആദായ നികുതി ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം കിട്ടിയതാണ് കേസിൽ തുമ്പായത്.
റെയ്ഡിനായി ആദായനികുതി സംഘം എത്തുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ടവർക്ക് വിവരം ലഭിച്ചിരുന്നു. പോണ്ടുരൈയും ബാലയയെയും ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെ റെയ്ഡിനെ കുറിച്ചുള്ള വിവരം ചോർത്തിക്കൊടുത്തു. കനത്ത പൊലീസ് സുരക്ഷ ആവശ്യപ്പെട്ടതുകൊണ്ടും ഉദ്യോഗസ്ഥരെ അയയ്ക്കാൻ നിരവധി വാഹനങ്ങൾ വാടകയ്ക്ക് എടുത്തത്് കൊണ്ടും വിവരം ചോരാൻ എളുപ്പവുമായിരുന്നു.
പണവും, സ്വർണവും, വജ്രവും രേഖകളുമെല്ലാം ഒരു എസ് യു വിയിലാക്കി വെറുതെ നഗരത്തിൽ ചുറ്റിത്തിരിയാനാണ് ഡ്രൈവറോട് പോണ്ടുരയും ബാലയും നിർദ്ദേശിച്ചത്. ചോദ്യം ചെയ്യലിനെ തുടർന്നാണ് ഈ എസ് യു വിയെ കുറിച്ച് ആദായനികുതി നികുതി ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയത്. പൊലീസിന്റെ സഹായത്തോടെ വാഹനം കണ്ടെത്തിയെങ്കിലും അധികമൊന്നും പിടിച്ചെടുക്കാനായില്ല. എന്നാൽ, ചില കെട്ടിടങ്ങൾക്കുള്ളിലും ശ്്മശാനത്തിലും ഒക്കെയായി നിരവധി ബാഗുകളിൽ ഉരുപ്പടികൾ കുഴിച്ചിട്ടിരിക്കുന്ന വിവരം ചോദ്യം ചെയ്യലിൽ നിന്ന് മനസ്സിലായി.
പോണ്ടുരയും ബാലയും തമ്മിലുള്ളേ വൻ സാമ്പത്തിക ഇടപാടുകൾക്ക് തെളിവുകൾ കിട്ടിയിട്ടുണ്ട്. 284 കോടിയുടെ കള്ളപപണം പോണ്ടുരയുടെ ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് കണ്ടെടുത്തു. ബാലയുടെ സ്ഥാപനങ്ങളിൽ നിന്ന് 149 കോടിയും. ഒമ്പത് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് തെളിവുകൾ സംഭരിക്കാനായത്.
കമ്പ്യൂട്ടറുകളിലെ രേഖകളും വിവരങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. അധികൃതർ പറഞ്ഞു. ഐടി ഉദ്യോഗസ്ഥരെ ഈ മായ്ച്് കളഞ്ഞ വിവരങ്ങൾ കണ്ടെടുക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോണ്ടുരയും ബാലയും അവരുടെ ബിസിനസ് പങ്കാളികളും വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് നടത്തി വന്നിരുന്നത്. പണം ഉപയോഗിച്ച് മാത്രം ഇവർ ചെന്നൈയിൽ 180 കോടിയുടെ വസ്തു വാങ്ങിക്കൂട്ടി. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി എഴുപതോളം ബ്രാഞ്ചുകളിലാണ് റെയ്ഡ് നടന്നത്. നികുതി വെട്ടിപ്പ് നടത്തിയതായി പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. ണ്ണൂറോളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്. തമിഴ്നാട്ടിലെ റീട്ടെയിൽ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് ശരവണ സ്റ്റോർ. ജനുവരി ആദ്യം തമിഴ്നാട്ടിൽ ശരവണ ഭവൻ ഉൾപ്പെടെയുള്ള പ്രമുഖ ഹോട്ടൽ ശൃംഖലകളുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിരുന്നു. ഹോട്ടൽ ഡയറക്ടർമാരുടെ വീടുകൾ, ഓഫിസുകൾ തുടങ്ങി ചെന്നൈ നഗരത്തിൽ മാത്രം 32 ഇടങ്ങളിലാണു അന്ന് പരിശോധന നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍