മാനസികരോഗ ആശുപത്രിയിൽ മർദ്ദനം; വെള്ളം കുടിക്കാനാകാതെ വന്നപ്പോൾ നിലത്തു കിടന്ന് വെള്ളം നക്കി കുടിച്ച് മരണം: മകൾക്ക് മെഡിക്കൽ സീറ്റ് കൊടുത്ത അമ്മയോട് കൂറു പുലർത്തി സത്നം സിങ് അന്വേഷണം: ബി സന്ധ്യ അന്വേഷിച്ചാൽ ജിഷയ്ക്ക് നീതി കിട്ടുമോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ പൊലീസിന്റെ അന്വേഷണത്തിൽ തെളിയിക്കപ്പെടാതെ പോയ നിരവധി കേസുകളുണ്ട്. ഇതിൽ പ്രധാനപ്പെട്ടവയിൽ ഒന്ന് അഭയ കേസാണ്. പിന്നീട് ആൾദൈവം അമൃതാനന്ദമയിയുടെ മഠത്തിൽ നിന്നും അറസ്റ്റു ചെയ്യപ്പെട്ട ശേഷം മാനസിക ആരോഗ്യ കേന്ദ്രത്തിൽവച്ച് ക്രൂര മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സത്നാം സിങ് എന്ന ബിഹാറി യുവാവിന്റെ മരണത്തിലെയും അന്വേഷണം എങ്ങുമെത്താതെ പോയി. അതേ പാതയിൽ തന്നെയാണോ പെരുമ്പാവൂരിൽ ദളിത് യുവതി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണവും നീങ്ങുന്നതെന്ന സംശയം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ജിഷ കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണം സംഘം.
കേസിന്റെ തുടക്കം മുതൽ തന്നെ തെളിവുകൾ നശിപ്പിക്കപ്പെട്ടതോടെയാണ് സത്നം സിങ് കേസ് എങ്ങുമെത്താതെ പോയത്. പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് ക്രൂരമായ മർദ്ദനമേറ്റാണ് സത്നം സിങ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എടുത്തുപറയുയും ചെയ്തു. ആസൂത്രിതമായ കൊലപാതമായിരുന്നു ഇതെന്ന ആരോപണം അന്ന് തന്നെ ശക്തമായിരുന്നു. എന്നാൽ, മാതാ അമൃതാനന്ദമയി മഠത്തെ രക്ഷിക്കാൻ വേണ്ടി അന്വേഷണ സംഘം കേസ് അട്ടിമറിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ഇപ്പോഴത്തെ എഡിജിപിയായ സന്ധ്യയാണ് അന്ന് ഈ കേസ് അന്വേഷിച്ചത്. മാതാ അമൃതാനന്ദമയിയുടെ ഭക്ത കൂടിയായ സന്ധ്യ കേസ് അന്വേഷണം അട്ടിമറിച്ചുവെന്ന ആക്ഷേപമാണ് സോഷ്യൽ മീഡിയയിലും ഉയർന്നത്. ഇപ്പോൾ ജിഷ വധക്കേസിന്റെ അന്വേഷണം മുന്നോട്ടു പോകുമ്പോഴും സോഷ്യൽമീഡിയ സമാന ആരോപണം ഉന്നയിക്കുന്നു.
ജിഷ കേസിലെ അന്വേഷണത്തിലെ ആശങ്ക അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സുധീഷ് സുധാകരൻ എന്നായാൽ പോസ്റ്റു ചെയ്തത് ഇങ്ങനെയാണ്:
അമൃതാനന്ദമയിയുടെ ആശ്രമത്തിലിട്ടു ബീഹാറുകാരനായ സത്നാം സിംഗിനെ ക്രൂരമായി അടിച്ചു കൊന്ന ഒരു കേസ് ഉണ്ടായിരുന്നു. അന്നു അയാളുടെ പോസ്റ്റ് മോർട്ടം കഴിഞ്ഞു ബോഡി ഏറ്റുവാങ്ങുന്നതു മുതൽ അയാളുടെ ബന്ധുക്കളുടെ കൂടെ ഉണ്ടായിരുന്ന ആളാണു ഈയുള്ളവൻ. മഠത്തിലെ ഗുണ്ടാ സ്വാമിമാരുടെ ക്രൂരമായ മർദ്ദനമേറ്റ ആ ചെറുപ്പക്കാരനെ നേരെ പേരൂർക്കട മാനസിക രോഗാശുപത്രിയിൽ കൊണ്ടിട്ടു വീണ്ടും മർദ്ദിച്ചു. തലയോടിന്റെ പിൻഭാഗം പൊട്ടിയിട്ടുണ്ടായിരുന്നു( ഓട്ടോപ്സി റിപ്പോർട്ട്) ... ആ അവസ്ഥയിൽ വെള്ളം ചോദിച്ചിട്ടു കൊടുത്തില്ല. അവസാനം അയാൾ ബാത്ത് റൂമിലേയ്ക്കു ഇഴഞ്ഞു ചെന്നു തറയിലെ വെള്ളം നക്കിക്കുടിച്ച ശേഷം മരിച്ചു വീഴുകയായിരുന്നു. കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം അന്വേഷിച്ചതു അന്നത്തെ ഐ ജി ബി സന്ധ്യ ആയിരുന്നു.
അമൃതാനന്ദമയിയുടെ ആശ്രമത്തിൽ അവർ ദർശനം കൊടുക്കുന്ന സ്ഥലത്തു ചെന്നു അനുഗ്രഹം വാങ്ങിയ ശേഷമാണു സന്ധ്യ അന്വേഷണം തുടങ്ങിയതു (ഗുരുത്വമുള്ള സ്ത്രീയാണു :/ ) . അതിലും രസകരമായ സംഗതി സന്ധ്യയുടെ മകൾ അന്നു അമൃതാനന്ദമയിയുടെ ഇടപ്പള്ളിയിലെ മെഡിക്കൽ കോളജിൽ എം ബി ബി എസ് വിദ്യാർത്ഥിനി ആയിരുന്നു എന്നതാണു. (മുപ്പതു ലക്ഷം 'സംഭാവനയും' മൂന്നുലക്ഷം വാർഷിക ഫീസും ഉള്ള സീറ്റാണു :) ) .. ബാക്കി ചരിത്രമാണു. കേസ് എങ്ങും എത്തിയില്ല. കുറ്റവാളികൾ ഇന്നും പുറത്ത്. പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ ഈ സന്ധ്യ ഐപിഎസ് ഇപ്പോൾ സൗത്ത് സോൺ എ ഡി ജിപി ആണു. ജിഷാ കൊലക്കേസ് അന്വേഷിക്കുന്നതു ഇവരാണത്രേ!
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മക്കൾ മിക്കവരും ഉന്നതപഠനം നടത്തുന്നത് അമൃതാനന്ദമയിയുടെ സ്ഥാനങ്ങളിലാണ്. മുൻ സർക്കാറിനെ പ്രമുഖന്റെ മൂത്ത മകനും പഠിച്ചിറങ്ങിയത് മാതാ അമൃതാനന്ദമയിയുടെ സ്ഥാപനങ്ങളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഉന്നത ബന്ധമുള്ളവർ ഇടപെട്ട് സത്നം സിങ് കേസും ഒതുക്കിയെന്ന സൂചനയാണ് സോഷ്യൽ മീഡിയയും ഉയർത്തുന്നത്. പി പി തങ്കച്ചൻ അടക്കമുള്ള ഉന്നതരുടെ പേര് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന സാഹചര്യത്തിൽ സമാനമായ അവസ്ഥയാകുമോ ജിഷ കേസിനെന്നും പലരും ആശങ്കപ്പെടുന്നു.
സത്നാം സിങ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽവച്ച് കൊല്ലപ്പെട്ട സംഭവത്തിൽ കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാവിശ്യപ്പെട്ട് സത്നാം സിംഗിന്റെ പിതാവ് ഹരീന്ദ്രകുമാർ സിങ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, കേസ് ഇതുവരെ പരിഗണിക്കാൻ പോലും കോടതി തയ്യാറായില്ല. കേസ് അനന്തമായി നീണ്ടുപോകുന്ന അവസ്ഥയാണ് നിലിവുള്ളത്.
കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സത്നാം സിംഗിന്റെ നാലാം ചരമവാർഷികദിനത്തിൽ പിതാവ് ഹൈക്കോടതി പരിസരത്ത് സത്യാഗ്രഹ സമരം നടത്തിയെങ്കിലും എങ്ങുമെത്താതെ പോകുകയാണ് ഉണ്ടായത്. മാതാ അമൃതാനന്ദമയി മഠത്തിൽ വച്ചാണ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സത്നാം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവച്ചാണ് സത്നാം സിങ് കൊല്ലപ്പെടുന്നത്.
സത്നാം സിംഗിനൊപ്പം സെല്ലിലുണ്ടായിരുന്നവരുടെ മർദ്ദനമാണ് മരണകാരണമായതെന്നാണ് പൊലീസ് അനേഷണത്തിൽ പറയുന്നതെങ്കിലും സത്നാം സിംഗിന്റെ വീട്ടുകാരും ഒരു വിഭാഗം മനുഷ്യാവകാശ പ്രവർത്തകരും ഈ കൊലപാതകത്തിൽ സംശയങ്ങൾ പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു. ബി സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ നശിപ്പിക്കപ്പട്ടു എന്ന ആരോപണമാണ് അന്നുയർന്നത്.
കൊല്ലത്തെ അമൃതാനന്ദമയി മഠത്തിൽ നിന്നും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഫോൺകോൾ പോയെന്നും ഇതിന് ശേഷമാണ് സത്നം സിങ് കൊല്ലപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. സത്നം സിംഗിന് മാനസിക അസ്വാസ്ത്യമുണ്ടെന്ന് വരുത്തി തീർക്കാൻ മഠം ശ്രമം നടത്തിയെന്നുമാണ് ഉയർന്ന ആക്ഷേപങ്ങൾ. ഇപ്പോൾ സർക്കാർ മാറി ബി സന്ധ്യയെ അന്വേഷണം ഏൽപ്പിച്ചപ്പോഴാണ് സ്തനം സിങ് കേസിന്റെ കാര്യം എന്തായി എന്നചോദ്യവുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍