ജസ്നയ്ക്ക് നാട്ടിൽവച്ചുതന്നെ ജീവാപായമുണ്ടായോ എന്ന അന്വേഷണവുമായി പൊന്തൻപുഴ, വലിയകാവ് വനമേഖലകൾ അരിച്ചുപെറുക്കാൻ പൊലീസ് സംഘം; ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ 400 പൊലീസുകാർ കാടുകളിൽ പരിശോധന തുടങ്ങി; കൂടെ തിരച്ചിലിനിറങ്ങി പെൺകുട്ടിയുടെ സഹപാഠികളും; കാണാതായി രണ്ടരമാസം കഴിഞ്ഞിട്ടും ഒരു തുമ്പും ഇല്ലാതെവന്നതോടെ അവസാനമായി ബസ്സിൽ കണ്ടതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്ന് കാണാതായി രണ്ടരമാസം പിന്നിട്ടിട്ടും ഒരുതുമ്പും കിട്ടാതെ വന്നതോടെ ജസ്ന മരിയക്ക് ജീവാപായം സംഭവിച്ചിരിക്കാമെന്ന സാധ്യത പരിശോധിക്കാൻ പൊലീസ്. ജസ്ന വിദേശത്തേക്ക് പോയോ എന്ന കാര്യമുൾപ്പെടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി തന്നെ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പി്ന്നാലെയാണ് ജസ്നയുടെ വീടിന് പരിസരത്തുള്ള വനപ്രദേശങ്ങളിൽ ഒരുവട്ടംകൂടി വിപുലമായ തിരച്ചിൽ നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ മുതൽ ജസ്നയുടെ വീടിന് അഞ്ചുകിലോമീറ്റർ പരിസരത്തുള്ള വനപ്രദേശങ്ങൾ അരിച്ചുപെറുക്കാനും എന്തെങ്കിലും തുമ്പുലഭിക്കുമോ എന്ന് കണ്ടെത്താനും പൊലീസ് വ്ിപുലമായ പരിശോധന ആരംഭിച്ചു. ജസ്നയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആണ് തിരച്ചിൽ തുടങ്ങിയിരിക്കുന്നത്. മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥർ പത്തു ബാച്ചുകളായി തിരിഞ്ഞ് ഇന്ന് രാവിലെ തന്നെ പരിശോധന ആരംഭിച്ചു. വന്യമൃഗ സാന്നിധ്യം അധികമില്ലാത്ത പൊന്തൻപുഴ, വലിയകാവ് വനമേഖലയിലാണ് അന്വേഷണം. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ മുഴുവനായും തിരച്ചിൽ നടത്തും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പൊലീസുകാരാണ് സംഘത്തിലുള്ളത്. ഒരു ഡിവൈഎസ്പിയും അഞ്ച് സിഐമാരും സംഘത്തിലുണ്ട്. എരുമേലിയിൽ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസ്സിലാണ് ജസ്ന അവസാനമായി യാത്രചെയ്തതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പരിസര പ്രദേശങ്ങളിലെല്ലാം വിപുലമായ തിരിച്ചിലിന് തീരുമാനിച്ചത്.
ഈ മേഖലയിലെ കാടുമുഴുവൻ അരിച്ചുപെറുക്കി എന്തെങ്കിലും സൂചനകൾ ഉണ്ടോ എന്ന് പരിശോധിക്കും. ജനവാസ കേന്ദ്രങ്ങൾ ചുറ്റപ്പെട്ടുകിടക്കുന്ന വനമേഖലയാണ് ഈ പ്രദേശം. അതിനാൽ തന്നെ മാലിന്യങ്ങളും മറ്റും വ്യാപകമായി കൊണ്ടുതള്ളുകയും ചെയ്യുന്ന പ്രദേശമാണ്. കൊലപ്പെടുത്തിയവരെ ഈ പ്രദേശങ്ങളിൽ കൊണ്ടുവന്ന് കാട്ടിനുള്ളിൽ ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ടെന്ന് നാട്ടുകാരിൽ പലരും സൂചന നൽകിയിരുന്നു. വന്യമൃഗസാന്നിധ്യം ഇല്ലാത്തതിനാൽ കാട്ടിനുള്ളിൽ അനാശാസ്യക്കാരുടെയും മയക്കുമരുന്നുകാരുടേയും താവളവുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഈ വനമേഖലയിൽ പരിശോധന നടത്താൻ തീരുമാനിച്ചത്.
തലസ്ഥാനത്തു നിന്ന് കാണാതായ വിദേശ വനിതയ്ക്കുവേണ്ടിയുള്ള തിരച്ചിൽ മറ്റു പലയിടത്തേക്കും വ്യാപിപ്പിച്ചെങ്കിലും ഒടുവിൽ അവരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് കാണാതായ കോവളം പ്രദേശത്തിന് തൊട്ടടുത്തുള്ള തിരുവല്ലം പ്രദേശത്ത് മയക്കുമരുന്നുകാരുടേയും മറ്റും വിഹാരകേന്ദ്രത്തിലായിരുന്നു. മറ്റിടങ്ങളിലെ പരിശോധനകൾ എല്ലാം വിഫലമായതോടെയാണ് വിദേശവനിതയുടെ കാര്യത്തിൽ കാണാതായതിന്റെ പരിസരങ്ങൾ വിപുലമായി പരിശോധിച്ചതും അതിന് ഫലമുണ്ടായതും. ഈ കേസിലും തുമ്പുണ്ടാക്കിയത് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമായിരുന്നു.
സമാന സാഹചര്യത്തിൽ ജസ്നയ്ക്കും ആപത്തുപിണഞ്ഞോ എന്ന സാധ്യത പരിശോധിക്കുകയാണ് ഇന്ന് പൊലീസ്. പെൺകുട്ടിയെ അപായപ്പെടുത്തി കാണാതായതിന് പരിസരത്തുള്ള വനമേഖലയിൽ ഉപേക്ഷിച്ചോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തിരച്ചിൽ. പത്തു ബാച്ചുകളായി തിരച്ചിലിന് ഇറങ്ങിയ പൊലീസ് സംഘത്തിനൊപ്പം ജസ്ന പഠിച്ച കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിലെ വിദ്യാർത്ഥികളും അണിചേർന്നിട്ടുണ്ട്. ഇന്നുതന്നെ ഈ പ്രദേശത്തെ തിരച്ചിൽ പൂർത്തിയാക്കുമെന്ന് പൊലീസ് സൂചന നൽകി.
രണ്ടരമാസമായി നടത്തുന്ന അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാതെ വന്നതോടെയാണ് ഇന്ന് നാ്ട്ടിൽ തന്നെ വിപുലമായ തിരച്ചിൽ തുടങ്ങിയത്. മൈസൂരും ബാംഗ്ലൂരൂം നടത്തിയ പരിശോധന കാര്യമായി ഫലമൊന്നും ഉണ്ടായില്ല. ഇതോടെ ജ്സന അപകടത്തിൽ പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തുകയും ഇത്തരത്തിൽ അന്വേഷണം തുടരുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞയാഴ്ച കാഞ്ചീപുരത്ത് ഒരു പെൺകുട്ടിയെ കത്തിക്കരിഞ്ഞനിലയിൽ കണ്ടതോടെ ഇത് ജസ്നയാകുമോ എന്ന ആശങ്കയുമുണ്ടായി. എന്നാൽ ഈ പെൺകുട്ടി ചെന്നൈ സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. ജസ്നയ്ക്കായി ഇതിനിടെ ഇതിന്റെ ഭാഗമായി പ്രത്യേക പൊലീസ് സംഘം പീരുമേട് മേഖലയിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കൊക്കയിലെ പാറക്കെട്ടുകൾ, മത്തായിക്കൊക്ക, വളഞ്ചാങ്കാനം കൊക്ക എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു. പരുന്തുംപാറയിലെ കൊക്കയുടെ അടിവാരത്ത് സംഘം ഇറങ്ങി പരിശോധിച്ചു. മത്തായിക്കൊക്കയിലും ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്ന സ്ഥലത്തും വളഞ്ചാങ്കാനം വളവിനു സമീപമുള്ള പുഴയിലും പാറക്കെട്ടുകളിലും തിരുവല്ല ഡിവൈ.എസ്പിയുടെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് തിരച്ചിലിനെത്തിയത്. എന്നാൽ ഇതിലൊന്നും ഒരു സൂചനയും ലഭിച്ചിരുന്നില്ല.
ബന്ധുവീട്ടിൽ പോകുന്നെന്ന് പറഞ്ഞ് പോയത് മാർച്ച് 22ന്
ജെസ്ന മരിയം ജെസിംസ്(20) സന്തോഷ് കവലയിൽ നിന്ന് അപ്രത്യക്ഷയായത് മാർച്ച് 22-നാണ്. മകളെ കാണാനില്ലെന്ന് വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫ് പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസ് അന്വേഷണത്തിൽ അലംഭാവം കാട്ടിയെന്ന് വ്യാപക പരാതി ഉയർന്നതോടെയാണ് ജസ്ന തിരോധാനത്തിന്റെ അന്വേഷണം പ്രത്യേക സംഘത്തെ ഏൽപിക്കുന്നനത്.
കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർത്ഥിനിയാണ് ജെസ്ന. പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിൽ പോകുന്നുവെന്ന് അടുത്തവീട്ടിൽ അറിയിച്ചാണ് 22-ന് രാവിലെ ഒമ്പതരയോടെ വീട്ടിൽനിന്നിറങ്ങിയത്. പുസ്തകവും ഹാൻഡ്ബാഗുമായി വീടിനുമുന്നിൽനിന്ന് പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലേക്ക് പോയത്. എന്നാൽ, ജെയിംസിന്റെ സഹോദരിയുടെ വീട്ടിലെത്തിയില്ല. യാത്രയെക്കുറിച്ച് കൂട്ടുകാരോടും ഒന്നും പറഞ്ഞിട്ടില്ല. മൊബൈൽ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെയായിരുന്നു യാത്ര.
ആദ്യം നടത്തിയ അന്വേഷണത്തിൽ കൂടുതൽ തുമ്പുകൾ കണ്ടത്താൻ പൊലീസിന് സാധിച്ചില്ല.പെ പൺകുട്ടി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, സഹപാഠികൾ, ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്തതിൽനിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റർനെറ്റില്ലാത്ത മൊബൈൽഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കുവന്നതും വിളിച്ചിട്ടുള്ളതുമായി കോളുകളിൽ സംശയകരമായി ഒന്നുമില്ല. കൂടുതലും സംസാരിച്ചിട്ടുള്ളത് സഹപാഠികളോടും ബന്ധുക്കളോടുമാണ്.സംശയിക്ക തക്ക ഒന്നും ഇതിൽ നിന്ന് കണ്ടെത്താൻ പൊലീസ് സാധിച്ചില്ല. ജെസ്ന എരുമേലിക്കടുത്ത് കണ്ണിമലയിൽക്കൂടി കടന്നുപോകുന്ന ബസിൽ ഇരിക്കുന്നതായി ഒരു ബാങ്കിന്റെ നിരീക്ഷണ ക്യാമറയിൽ കണ്ടിരുന്നു. പൊലീസ് ഇത് പരിശോധിച്ചു. കൂടുതലായി ഒന്നും കിട്ടിയില്ല.
തുടർന്ന് ജസ്നയെ കണ്ടെത്തുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്പി. ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിവന്നിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തത് ആയുധമാക്കി കോൺഗ്രസ് വലിയ സമരം നടത്തി. ഉമ്മൻ ചാണ്ടിയും എം.എം. ഹസനും രമേശ് ചെന്നിത്തലയും ഒക്കെ നേരിട്ടെത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകി. ഇതിന് പിന്നാലെയാണ് ഐ.ജി. മനോജ് എബ്രഹാം തലവനായി ഉന്നതതലസംഘത്തെ നിയമിച്ചത്. വിവരം നൽകുന്നവർക്ക് പ്രതിഫലം അഞ്ചുലക്ഷമാക്കി ഉയർത്തി. എന്നിട്ടും ഫലമുണ്ടായില്ല. പലരും പല സ്ഥലത്ത് നിന്നും കണ്ടതായി വിവരം പങ്കുവച്ചെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് സ്ഥിരീകരിച്ചു.
വീണ്ടും ആകാംശയിൽ ജെസ്നയെ കണ്ടതായി വിവരം ലഭിച്ചു.ബെംഗളൂരുവിൽ ഒരിടത്ത് കണ്ടതായി വിവരം പരന്നതിനാൽ പൊലീസ് അവിടെ എത്തി. നിരീക്ഷണ ക്യാമറയിൽ പക്ഷേ, ഒന്നും കണ്ടില്ല. തൃശ്ശൂർ ഒല്ലൂരും അന്വേഷണം നടത്തി. ഒല്ലൂർ സ്വദേശിയായ യുവാവ് ഒപ്പമുണ്ട് എന്ന സംശയത്തിലായിരുന്നു ഇത്. ഇതും തെളിയിക്കാനായില്ല. അതിനിടെ തമിഴ്നാട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തി. ജെസ്നയുടെ അതേ ശരീരഭാഷയും പല്ലിൽ ക്ലിപ്പുകളും ഇട്ട യുവതിയാണ് മരിച്ചതെന്നായിരുന്നു വിവരം. എന്നാൽ ഇതും തെറ്റാണെന്ന് വന്നതോടെയാണ് അന്വേഷ സംഘം ജസ്നയുടെ വീടിന്റെ പരിസര പ്രദേശങ്ങളിൽ നിന്നുതന്നെ ഒരുവട്ടം കൂടി അന്വേഷണം ആവശ്യപ്പെടുന്നത്. ഇന്നലെ പിസി ജോർജ് എംഎൽഎ നിയമസഭയിൽ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് അന്വേഷണം വീണ്ടും ശക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്