കോളജിൽ പഠിക്കുന്ന സമയത്ത് ഡോ ലൗ എന്ന സിനിമയിൽ ചെറിയ വേഷം അഭിനയിച്ച നീരജ; സീമ സജി മുതലെടുത്തത് നീരജയുടെ സിനിമാ ഭ്രമം; വലയിലാക്കിയത് മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രിഡി സിനിമയുടെ അസി. ഡയറക്ടർ ആക്കാമെന്ന് പറഞ്ഞ്; സീമയും നീരജയും സുഹൃത്തുക്കൾ തന്നെ; സ്മിത മേനോന്റെ പേര് പറഞ്ഞ് അരലക്ഷം തട്ടിയെന്ന് കാണിച്ച് ബംഗളൂരു മലയാളിയുടെ പരാതിയും; കുന്നന്താനം കവല ഗ്രൂപ്പിലെ തട്ടിപ്പിൽ ദുരൂഹത ഏറുന്നു
ശ്രീലാൽ വാസുദേവൻ
മല്ലപ്പള്ളി: കുന്നന്താനം കവല എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലുള്ള യുവാക്കളിൽ നിന്ന് സീമ സജി എന്ന യുവതി വ്യാജഫേസ്ബുക്ക് പ്രൊഫൈൽ മുഖേനെ പണം തട്ടിയ കേസിൽ ദുരൂഹത വർധിക്കുന്നു. തന്റെ കൈയിൽ നിന്നും പലപ്പോഴായി 51,000 രൂപ സീമ സജി തട്ടിയെടുത്തുവെന്ന് ബംഗളൂരുവിൽ വർക് ഷോപ്പ് നടത്തുന്ന കവല ഗ്രൂപ്പ് അംഗം ഇന്നലെ കീഴ്വായ്പൂർ സിഐക്ക് പരാതി നൽകി. സീമ സൃഷ്ടിച്ച സ്മിത മേനോൻ എന്ന വ്യാജഫേസ് ബുക്ക് പ്രൊഫൈൽ നിർമ്മിക്കാൻ ഉപയോഗിച്ചത് നീരജ ശരത് എന്ന യുവതിയുടെ ചിത്രമായിരുന്നു. കഴിഞ്ഞ ദിവസം ഈ യുവതി സീമയെ തള്ളിപ്പറഞ്ഞെങ്കിലും അത് പൂർണമായും പൊലീസ് വിശ്വസിക്കുന്നില്ല.
താനറിയാതെ സീമ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്നാണ് നീരജയുടെ വാദം. സീമ സജിയും നീരജയും അയൽവാസികളാണ്. കുന്നന്താനം നടയ്ക്കലിൽ സീമയുടെ വീടിന് സമീപമാണ് നീരജയുടെ മാതാവിന്റെ വീട്. ഇവിടെ നിന്നാണ് നീരജ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം ചങ്ങനാശേരി പുഴവാതിലെ ബന്ധു വീട്ടിലേക്ക് മാറി. സിനിമാ ഭ്രമം ആണ് നീരജയെ സീമയുടെ വലയിൽ എത്തിച്ചത്. കോളജിൽ പഠിക്കുന്ന സമയത്ത് ഡോ. ലൗ എന്ന സിനിമയിൽ ചെറിയ വേഷം അഭിനയിക്കാൻ നീരജയ്ക്ക് അവസരം കിട്ടിയിരുന്നു. ഇക്കാര്യം മനസിലാക്കിയ സീമ, മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമയുടെ അസി. ഡയറക്ടർ ആക്കാം എന്ന് വാഗ്ദാനം ചെയ്താണ് നീരജയെ പാട്ടിലാക്കിയത്. ഇതേ തുടർന്നാണ് ഇട്ടിമാണിയുടെ സെറ്റിലും തുടർന്ന് കൊച്ചിയിലെ ഡബ്ബിങ് സ്റ്റുഡിയോയിലും നീരജയെ എത്തിച്ചത്.
അതേ സമയം, നേരത്തേ 5000 രൂപ സീമ സജി തട്ടിയെടുത്തെന്ന് പരാതി നൽകിയ യുവാവ് ഇന്നലെ വീണ്ടും പരാതി നൽകി. തന്റെ കൈയിൽ നിന്നും സീമ വാങ്ങിയത് 51,000 രൂപയാണെന്നാണ് പുതിയ പരാതിയിൽ പറയുന്നത്. ആദ്യം 5000 എന്ന് പറഞ്ഞത് നാണക്കേട് കാരണമാണെന്ന് വിശദീകരിക്കുന്ന യുവാവ് പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ടുകളും കൈമാറിയിട്ടുണ്ട്.
പലപ്പോഴായി 1000, 2000 ഇങ്ങനെയുള്ള ചെറിയ തുകകൾ ആണ് വാങ്ങിയിരുന്നത്. യുവാവിന്റെ പരാതി ഇങ്ങനെ:
ഞാൻ കുന്നന്താനം സ്വദേശിയും (തെക്കനപൊയ്കയിൽ(വീട്), പാമല,കുന്നന്താനം )ഇപ്പോൾ മുകളിൽ പറയുന്ന വിലാസത്തിൽ ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനായ വ്യക്തിയുമാണ്. കുന്നന്താനം കേന്ദ്രീകരിച്ച് എന്റെ സുഹൃത്തുക്കളായ യുവാക്കൾ രൂപീകരിച്ച കവല എന്ന കൂട്ടായ്മയിലെ അംഗവുമാണ്. ടി കൂട്ടായ്മയിലെ മറ്റൊരു അംഗമായ സീമ സജി എന്ന വ്യക്തി പലപ്പോഴായി എന്റെ കയ്യിൽ നിന്നും അൻപതിനായിരം രൂപ (50000/) തട്ടിയെടുത്തു. കവല കൂട്ടായ്മയിലെ മറ്റു മൂന്നു ആളുകളോടും സീമ സജി സമാനമായ തട്ടിപ്പ് നടത്തിയതായി അറിയാൻ കഴിഞ്ഞു.
സ്മിത മേനോൻ എന്ന് സീമ സജി പരിചയപ്പെടുത്തിയ ഒരു പെൺകുട്ടിയുടെ കരൾ രോഗവുമായി ബന്ധപ്പെട്ട ചികിത്സക്കാണ് പണം എന്നാണ് സീമ സജി എന്നെ അറിയിച്ചിരുന്നത്. സ്മിത മേനോൻ കരൾ രോഗത്താൽ ദുരിതം അനുഭവിക്കുന്ന പെൺകുട്ടി ആണെന്നും സ്വന്തം ഭർത്താവ് പോലും പെൺകുട്ടിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതാണെന്നും സീമ സജി എന്നെ അറിയിച്ചു. എന്റെ വീട് പണി നടക്കുകയാണെന്നും പണം ഇല്ലെന്നും ഞാൻ പറഞ്ഞു നോക്കിയെങ്കിലും സീമ സജി എന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ സ്മിത മേനോൻ എന്ന പെൺകുട്ടി 919947980922 എന്ന നമ്പറിൽ എന്നെ ഫോണിൽ ബന്ധപെട്ടു. രോഗം മൂർച്ഛിച്ചിരിക്കുക ആണെന്നും ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ തൻ മരിച്ചു പോകുമെന്നും അറിയിച്ചു. ഇത് സത്യമാണോ എന്നറിയാൻ ഞാൻ സീമയുമായി ബന്ധപ്പെട്ടു. സത്യമാണെന്നും ഉടൻ തന്നെ പണം അയക്കണമെന്നും സീമ സജി ആവശ്യപ്പെട്ടു. തന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാൻ ആണ് സീമ സജി ആവശ്യപ്പെട്ടത്. സ്മിത മേനോന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് തരാൻ സീമയോട് ആവശ്യപ്പെട്ടപ്പോൾ ഭർത്താവുമായി കേസ് നടക്കുന്നതിനാൽ സ്മിതയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്ന് ആയിരുന്നു മറുപടി.
ഈ വസ്തുതകൾ വിശ്വസിച്ച ഞാൻ 2018 ഒക്ടോബർ പതിനേഴാം തീയതി (17/10/2018) സീമ സജിയുടെ ഫെഡറൽ ബാങ്ക് പായിപ്പാട് ശാഖയിലെ 15780100005222 എന്ന അക്കൗണ്ടിലേക്ക് അയ്യായിരം രൂപ (5000/) അയച്ചു കൊടുത്തു. അത് കഴിഞ്ഞ് വീണ്ടും പണം വേണം എന്ന് പറഞ്ഞ് സീമ സജി എന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. സ്മിത മേനോനും ഇടയ്ക്കിടെ എന്നെ വിളിച്ച് മരിച്ചുപോകുമെന്ന പല്ലവി ആവർത്തിച്ചു. ഓപ്പറേഷന് ഉള്ള പണം തികഞ്ഞില്ലെന്നും മുപ്പതിനായിരം രൂപ കൂടിയില്ലാതെ ഓപ്പറേഷൻ നടക്കില്ലെന്നും എങ്ങനെയെങ്കിലും സഹായിക്കണമെന്നും സീമ സജി എന്നോട് ആവശ്യപ്പെട്ടു. എന്റെ കയ്യിൽ പണം ഇല്ല എന്ന് പറഞ്ഞപ്പോൾ ആരോടെങ്കിലും കടം വാങ്ങി തരാൻ ആണ് പറഞ്ഞത്. സ്മിത മേനോൻ വളരെ അവശയായ രീതിയിൽ എന്നെ ഫോണിൽ കൂടി ബന്ധപെടുക കൂടി ചെയ്തപ്പോൾ എന്റെ മനസ്സലിഞ്ഞു. 2018 നവംബർ മൂന്നിന് (03/11/2018) ഞാൻ വീട് പണിയാൻ വെച്ചിരുന്ന പതിനയ്യായിരം രൂപ (15000/രൂപ) കൂടി സീമ സജിയുടെ ടി അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. ഒരാളുടെ ജീവൻ ഞാൻ കാരണം രക്ഷപെടുന്നെങ്കിൽ അത്രയും നല്ലത് എന്ന ചിന്താഗതിയായിരുന്നു അങ്ങനെ ചെയ്യാൻ കാരണം. ഈ പണം അത്രയും സീമയും ഭർത്താവ് സജിയും കൂടി ആ പെൺകുട്ടിയെ നേരിട്ട് പോയി ഏൽപ്പിച്ചു എന്നും സീമ എന്നോട് പറഞ്ഞു.
അത് കഴിഞ്ഞ് കുറച്ചു കാലത്തേയ്ക്ക് സ്മിത മേനോൻ എന്നെ ബന്ധപ്പെട്ടിട്ടില്ല. അപ്പോഴും ആ കുട്ടിയുടെ രോഗ വിവരത്തിൽ ആശങ്കാകുലനായ ഞാൻ സീമ സജിയോട് ടി കുട്ടിയെ പറ്റി അന്വേഷിച്ചു കൊണ്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു എന്നും ഇപ്പൊ കുഴപ്പമൊന്നും ഇല്ല എന്നും സീമ സജി എന്നെ അറിയിച്ചു. പിന്നീട് 2019 മാർച്ച് മാസം ആണ് സ്മിത മേനോൻ എന്നോട് ഫോണിൽ ബന്ധപ്പെടുന്നത്. 917034885023 എന്ന ഫോൺ നമ്പറിലാണ് സ്മിത മേനോൻ എന്നെ വിളിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞെന്നും സുഖമായി ഇരിക്കുന്നെന്നും അറിയിച്ചു. പണം കൊടുത്തതിലുള്ള നന്ദി അറിയിക്കാനും മറന്നില്ല. വീണ്ടും ഒരാഴ്ച കഴിഞ്ഞ് സ്മിത മേനോൻ എന്നെ ഫോണിൽ വിളിച്ചു. മരുന്ന് വാങ്ങാൻ പൈസ ഇല്ലെന്നും കുറച്ചു പൈസ കൂടി തരണമെന്നും ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം സീമ സജിയോട് ബന്ധപ്പെട്ട എന്നോട് താനും ഇടയ്ക്കിടക്ക് പൈസ കൊടുത്ത് സഹായിക്കാറുണ്ടെന്നും ആ കുട്ടിയുടെ കാര്യം വലിയ കഷ്ടമാണെന്നുമാണ് സീമ പറഞ്ഞത്. തന്റെ അക്കൗണ്ടിലേക്ക് പൈസ അയച്ചോളു എന്ന ഒരു നിർദ്ദേശവും സീമ നൽകി. കുറഞ്ഞത് പതിനായിരം രൂപ (10000/രൂപ) എങ്കിലും കൊടുക്കണം എന്നാണ് സീമ സജി ആവശ്യപ്പെട്ടത്. എന്നാൽ എന്റെ കയ്യിൽ അത്രയും തുക ഇല്ലെന്നും ഉള്ളത് അയക്കാമെന്നും ഞാൻ അറിയിച്ചു. 2019 മാർച്ച് ഇരുപത്തിയൊമ്പതാം തീയതി (29/03/2019) മൂവായിരം രൂപ (3000/രൂപ) ഞാൻ സീമയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഫോൺ പേ വഴി അയച്ചു കൊടുത്തു.
അടുത്ത മാസം സീമ വീണ്ടും വിളിച്ച് പതിനായിരം രൂപ എന്നല്ലേ പറഞ്ഞത് ബാക്കി എപ്പോ അയക്കും എന്ന് ചോദിച്ചു. എന്റെ കയ്യിൽ പണം ഇല്ലെന്നും വീട് പണി നടക്കുകയാണെന്നും പറഞ്ഞെങ്കിലും സീമ നിർബന്ധിച്ചു കൊണ്ടേയിരുന്നു. മരുന്ന് വാങ്ങാൻ പതിനായിരം രൂപ കിട്ടുമല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു ആ പെൺകുട്ടിയെന്നും ഇങ്ങനെ മനുഷ്യരെ ചതിക്കരുതെന്നുമൊക്കെ പറഞ്ഞ് എന്നെ സീമ കുറ്റപെടുത്തികൊണ്ടിരുന്നു. അങ്ങനെ ഒരു കുറ്റബോധത്താൽ 2019 ഏപ്രിൽ ആറാം തീയതി (06/04/2019) ആയിരം രൂപയും (1000/രൂപ) ഏപ്രിൽ പതിനാലാം തീയതി രണ്ടായിരം രൂപയും (2000/രൂപ) സീമ സജിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഞാൻ അയച്ചു കൊടുത്തു. അതിനു ശേഷം മൂന്ന് മാസത്തേയ്ക്ക് എന്നോട് പണം ഒന്നും ചോദിച്ചിരുന്നില്ല.
2019 ജൂലൈ മാസം സ്മിത മേനോൻ എന്നെ വീണ്ടും ഫോണിൽ ബന്ധപെട്ടു. തനിക്കും ഭർത്താവിനും കൂടി കൊച്ചിയിൽ മൂന്നു കോടി രൂപയ്ക്കുള്ള ഫ്ലാറ്റ് ഉണ്ടെന്നും ഭർത്താവുമായി അതിന്റെ കേസ് സുപ്രീം കോടതിയിൽ നടക്കുകയാണെന്നും വലിയ പണച്ചെലവാണെന്നും അറിയിച്ചു. എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യണമെന്നും തനിക്ക് കൂടുതൽ സംസാരിക്കാൻ ആരോഗ്യപരമായി ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് സീമ സജി കൂടുതൽ കാര്യങ്ങൾ പറയുമെന്നും പറഞ്ഞു. അതിനു തൊട്ട് പിറകെ എന്നെ ഫോണിൽ ബന്ധപ്പെട്ട സീമ സജി സ്മിതയ്ക്ക് കേസ് നടത്താൻ അൻപതിനായിരം രൂപ (50000/രൂപ) എങ്ങനെയും കണ്ടെത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അത്രയും പണം എന്റെ കയ്യിൽ ഇല്ലെന്നും ഉള്ളത് തരാമെന്നും സീമയോട് ഞാൻ പറഞ്ഞു. അതനുസരിച്ച് 2019 ജൂലൈ ഇരുപത്തിയാറാം തീയതി (26/07/2019) നാലായിരം രൂപയും (4000/ രൂപ) ജൂലൈ ഇരുപത്തിയെട്ടാം തീയതി (28/07/2019) പതിനേഴായിരം രൂപയും (17000/രൂപ) സീമ സജിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഫോൺ പേ വഴി അയച്ചു കൊടുത്തു. അത്രയും തുക പോരാ എന്ന് പറഞ്ഞ് നിർബന്ധം തുടർന്നപ്പോൾ 2019 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി (12/08/2019) മൂവായിരം രൂപ (3000/രൂപ) കൂടി സീമയുടെ അക്കൗണ്ടിലേക്ക് ഫോൺ പേ വഴി അയച്ചു കൊടുത്തു. ഞാൻ അയച്ചു കൊടുത്ത ടി തുകയെല്ലാം സീമയും ഭർത്താവ് സജിയും കൂടി സ്മിത മേനോന് നേരിട്ട് കൈമാറിയതായാണ് എന്നോട് പറഞ്ഞിരിക്കുന്നത്.
ഈ മാസം പകുതിയോടു കൂടി ഞങ്ങളുടെ കൂട്ടായ്മയിലുള്ള യു.എ.ഇ യിൽ ജോലി ചെയ്യുന്ന ----എന്നയാൾ എന്നെ വിളിക്കുകയും സീമ സജിക്ക് എന്തെങ്കിലും പണം കൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഞാൻ എനിക്കുണ്ടായ അവസ്ഥ വിവരിച്ചപ്പോൾ മറ്റു മൂന്നുപേർക്ക് കൂടി സമാനമായ അവസ്ഥ ഉണ്ടെന്നും ഇത് തട്ടിപ്പാണെന്നും ജീമോൻ എന്നെ അറിയിച്ചു. സീമ സജിയോട് ഇതേപ്പറ്റി സംസാരിക്കണമെന്ന് കവലയിലെ മുതിർന്ന അംഗങ്ങൾ എന്നോട് ആവശ്യപ്പെട്ടു. അതനുസരിച്ച് ഞാൻ സീമ സജിയോട് സംസാരിച്ചുവെങ്കിലും ഇതെല്ലം യാഥാർഥ്യമാണെന്നായിരുന്നു സീമയുടെ നിലപാട്. അതിനു രണ്ടു ദിവസത്തിന് ശേഷം എന്നെ ഫോൺ ചെയ്ത സീമ സജി താൻ തന്നെയാണ് ഈ തട്ടിപ്പ് നടത്തിയതെന്നും തനിക്ക് ഒരു അബദ്ധം പറ്റിയതാണെന്നും അറിയിച്ചു. തന്റെ 12 ലക്ഷം രൂപയും 60 പവനും ആരോ തട്ടിയെടുത്തെന്നും അതിനു പകരമായി ചെയ്തതാണ് ഇതെന്നും അറിയിച്ചു. അങ്ങനെയുണ്ടെങ്കിൽ അതുൾപ്പടെ കേസ് കൊടുക്കാമെന്ന് അറിയിച്ചെങ്കിലും സീമ സമ്മതിച്ചില്ല. പൈസ തിരികെ തരാമെന്നും പൊലീസിൽ കേസ് കൊടുക്കരുതെന്നും പറഞ്ഞു.
2019 മെയ് മാസം എന്റെ പേരിലുള്ള ഒരു സിം കാർഡ് സീമ സജി എന്നെ തെറ്റിദ്ധരിപ്പിച്ച് കൈക്കലാക്കിയിരുന്നു. 9916396340 എന്നതായിരുന്നു ടി സിം കാർഡിന്റെ നമ്പർ. തട്ടിപ്പ് ആണ് സീമ സജി നടത്തിയതെന്ന് അറിഞ്ഞ നിമിഷം ഞാൻ ടി സിം കാർഡ് ക്യാൻസൽ ചെയ്യുകയും ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുകയും ചെയ്തിട്ടുള്ളതാണ്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഇപ്പോൾ എന്റെ കൈവശം ഉണ്ട്. പൊലീസ് പറയുന്ന മുറയ്ക്ക് ടി സിം കാർഡ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ഞാൻ സന്നദ്ധനാണ്.
ആദ്യമായി ഇതൊരു തട്ടിപ്പ് ആണെന്ന് അറിഞ്ഞ സമയങ്ങളിൽ എല്ലാം എന്റെ കയ്യിൽ നിന്നും അയ്യായിരം രൂപ (5000/) മാത്രമാണ് പോയെതെന്നാണ് ഞാൻ കവല കൂട്ടായ്മയിലെ അംഗങ്ങളോട് പറഞ്ഞിരുന്നത്. കൂടുതൽ തുക പോയി എന്ന് പറഞ്ഞാൽ നാട്ടിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉണ്ടാകുന്ന നാണക്കേടും മാനഹാനിയും മൂലമായിരുന്നു അങ്ങനെ പറഞ്ഞത്. സീമയുടെ സിനിമ ബന്ധങ്ങളും മറ്റും കാരണം അന്വേഷണം നിലച്ചുപോകുമോ എന്നും ഞാൻ ഭയന്നിരുന്നു. അത് മൂലമാണ് ഞാൻ പരാതി കൊടുക്കാൻ ഇത്രയും താമസിച്ചത്. എന്നാൽ തങ്ങൾക്ക് കിട്ടിയ പരാതിയിൽ വളരെ നല്ലരീതിയിൽ ആണ് പൊലീസ് അന്വേഷണം നടത്തുന്നതെന്ന് നാട്ടിൽ നിന്നും അറിയാൻ കഴിഞ്ഞു. ആയതിനാൽ എന്റെ ഈ പരാതിയും ഗൗരവമുള്ളതായി കണ്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്