ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് ശെൽവണിക്ക് സ്വന്തം സ്ഥാപനത്തിൽ ജോലി നൽകിയ ശേഷം തനിക്കെതിരെ തിരിച്ചു; പരപുരുഷ ബന്ധമുണ്ടെന്നും കോൺഗ്രസ് ഭാരവാഹികളിൽ പലരും കാമുകന്മാരെന്നും തെറ്റിദ്ധരിപ്പിച്ചു; കുരീപ്പുഴ സ്വദേശിനിയായ യുവതിയുമായുള്ള ബന്ധമാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമെന്ന് ഭർത്താവിന്റെ മരണമൊഴിയിൽ; ശെൽവമണിയുടെ ആത്മഹത്യക്ക് കാരണക്കാരൻ കൊല്ലത്തെ യൂത്ത് കോൺഗ്രസ് നേതാവാണെന്ന ആരോപണവുമായി മേരി ബിന്ദു; നിഷേധിച്ച് ഷാ സലീം
വിനോദ്.വി.നായർ
കൊല്ലം: ഭർത്താവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരൻ യൂത്ത് കോൺഗ്രസ് നേതാവാണെന്ന ആരോപണവുമായി കൊല്ലം കടവൂർ സ്വദേശി ശെൽവമണിയുടെ ഭാര്യയും യൂത്ത് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം മുൻ സെക്രട്ടറിയുമായ മേരി ബിന്ദു രംഗത്തെത്തി. കാമുകിയുടെ മാതാവിനെ കൊലപ്പെടുത്തിയ ശേഷമാണ് ശെൽവമണി ആത്മഹത്യ ചെയ്തത്. തന്നെക്കുറിച്ച് അപകീർത്തികരമായ രീതിയിൽ ഭർത്താവിനെ അറിയിക്കുകയും ശെൽവമണിയും താനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുന്നതിന് തടസം നിൽക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് വടക്കേവിളമണ്ഡലം പ്രസിഡന്റ് ഷാ സലീമിനെതിരെയാണ് യുവതി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി ജിപിക്കും സിറ്റി പൊലിസ് കമ്മീഷണർക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും യുവജനകമ്മീഷനുമടക്കം ഇവർ പരാതി നൽകി. പാർട്ടിതല അന്വേഷണമാവശ്യപ്പെട്ട് കെപിസിസിപ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്ന താനുമായി മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ ആണ് കുടുംബജീവിതം തകർക്കുന്നതിലേക്ക് ഇയാളെ നയിച്ചതെന്നും താനും ഭർത്താവ് ശെൽവമണിയുമായുണ്ടായ ചെറിയ പിണക്കങ്ങൾ പോലും മുതലെടുത്ത് തന്നോട് പ്രതികാരം തീർക്കുകയായിരുന്നുവെന്നും മേരി ബിന്ദു പരാതിയിൽ പറയുന്നു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ശെൽവമണിക്ക് ഷാ സലീം തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി വാഗ്ദാനം നൽകിയ ശേഷം തനിയ്ക്കെതിരെ പ്രതികാരനടപടികൾക്ക് ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.
തനിക്ക് പരപുരുഷ ബന്ധമുണ്ടെന്നും കോൺഗ്രസ് ഭാരവാഹികളായ പലരും തന്റെ കാമുകന്മാരാണെന്ന് ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചതോടെ ശെൽവമണി തന്നെയും കുട്ടികളെയും ഉപദ്രവിച്ച ശേഷം വീടുവിട്ട് പോവുകയായിരുന്നു. തുടർന്ന് ഷാസലീമിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലിസ് സ്റ്റേഷനിൽ തനിയ്ക്കെതിരെ വ്യാജ പരാതി നൽകിയതായും വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതാക്കന്മാർക്കും മാധ്യമപ്രവർത്തകർക്കും തന്നെക്കുറിച്ച് അപകീർത്തികരമായവിവരങ്ങൾ നൽകിയതിനുപിന്നിലും ഷാ സലീമാണെന്നും ഇതോടെ പൊതുസമൂഹത്തിനുമുന്നിൽ ആക്ഷേപിക്കപ്പെട്ട താൻ രാഷ്ട്രീയപ്രവർത്തനംഅവസാനിപ്പിച്ചതായും മേരി ബിന്ദു പരാതിയിൽ ആരോപിക്കുന്നു.
ഏപ്രിൽ അഞ്ചിന് ആത്മഹത്യ ചെയ്ത ഭർത്താവ് ശെൽവമണി താനുമായുള്ളപ്രശ്നങ്ങൾ ഒത്തു തീർപ്പാക്കണമെന്ന് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ ഷാ സലീമിനെ ഭയന്നാണ് ഭർത്താവ് അതിൽ നിന്ന് പിന്മാറിയതെന്നും കശുവണ്ടി വ്യവസായിയും ഉന്നതരാഷ്ട്രീയ ബന്ധങ്ങളുമുള്ള ഇയാൾ തന്നെയും കുടുംബത്തിനെയും അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായും മേരി ബിന്ദു പരാതിയിൽആരോപിക്കുന്നു.
ലോക്ക് ഡൗണിന് ശേഷം പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചതായും എന്നാൽ അതിനു മുൻപ് ഷാസലീം തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും മേരി ബിന്ദു മറുനാടനോട് പറഞ്ഞു.
മേരിബിന്ദുവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെൽവമണി കഴിഞ്ഞ ഏപ്രിൽ നാലിന് രാത്രിയാണ് കാമുകിയും കുരീപ്പുഴ സ്വദേശിനിയുമായ യുവതിയുടെ വീടിന് തീവച്ചത്. തടയാനെത്തിയ യുവതിയുടെ മാതാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുമായുള്ള ബന്ധമാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമെന്ന് ഇയാൾ മരണമൊഴിയിൽ പറഞ്ഞിരുന്നതായി മേരി ബിന്ദു പറയുന്നു. ഇവരുമായുള്ള ബന്ധത്തിന് ഒത്താശ ചെയ്തത് ഷാ സലീം ആണെന്നും ഇയാളുടെ ആഡംബരവാഹനത്തിൽ സഞ്ചരിക്കുന്നത് പല തവണ താൻ കണ്ടിട്ടുണ്ടെന്നും മേരി ബിന്ദു വ്യക്തമാക്കി. ഷാ സലീമിനെ വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉറപ്പു നൽകിയതായും പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും ഇയാളെ ഒഴിവാക്കിയുള്ള അന്വേഷണമാണ് തന്റെ ആവശ്യമെന്നും മേരി ബിന്ദു പറഞ്ഞു.
അതേ സമയം കോൺഗ്രസ് ഗ്രൂപ്പ് കളിയുടെ ഭാഗമായി തന്നെഅപകീർത്തിപ്പെടുത്താൻ അടിസ്ഥാനരഹിതമായ ആരോപണവുമായി ഈ സ്ത്രീ രംഗത്തെത്തിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലംപ്രസിഡന്റും ആരോപണ വിധേയനുമായ ഷാ സലീം മറുനാടനോട് പറഞ്ഞു. മേരിബിന്ദുവിന്റെ ഭർത്താവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന തന്നെ കരിവാരിത്തേയ്ക്കാൻ മനഃപൂർവ്വം കെട്ടിച്ചമച്ചതാണ് ഇത്തരമൊരു പരാതിയെന്നും ഷാ സലീം വ്യക്തമാക്കി.
തന്നെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നുവെന്നുകാണിച്ച് മേരി ബിന്ദുവിനെതിരെ സിറ്റി പൊലിസ്കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇവർക്കെതിരെ കെപിസിസിപ്രസിഡന്റിനും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിക്കും പരാതിനൽകിയതായും ഷാ സലീം വെളിപ്പെടുത്തി.
തന്നെ സഹായിക്കുന്നത് ഡിസിസിപ്രസിഡന്റ് ആണെന്ന് വരുത്തിത്തീർക്കാൻ ബിന്ദു കൃഷ്ണയുമായി നിൽക്കുന്നചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ഷാസലീം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍