സൺ ടിവിയിലെ ഉന്നതൻ പീഡിപ്പിച്ചത് സിനിമാ കുടുംബത്തിലെ അംഗത്തെ; എസ്എംഎസും വാട്സ് അപ്പ് ദൃശ്യങ്ങളും തെളിവാക്കി മലയാളി മാദ്ധ്യമ പ്രവർത്തകയുടെ നീതിക്കായുള്ള പോരാട്ടം
തൊഴിൽ സ്ഥലത്തെ പീഡനങ്ങൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ ആരും പരാതിയുടെ പുലിവാല് പിടിക്കാൻ നിൽക്കില്ല. മുതലാളിമാർക്കെതിരെ നിലകൊണ്ടാൽ പരാതികൊടുക്കുന്നവർ അപമാനിക്കപ്പെടുന്ന സമൂഹമാണിത്. അതും പരാതി മാദ്ധ്യമസ്ഥാനപനത്തിലെ ഉന്നതനെതിരെ ആകുമ്പോൾ തീർത്തും സൂക്ഷിക്കണം. പക്ഷേ ചിലർ ഇതൊന്നും കാര്യമാക്കില്ല. അപ്പോൾ വമ്പന്മാരുടെ കൈയിൽ വിലങ്ങു വീഴും.
ജോലിസ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ലോകമെമ്പാടും സംവാദങ്ങൾ നടന്നുവരുന്നു. ഇതിനായി പ്രത്യേക നിയമങ്ങളും നിലവിലുണ്ട്. ഈ വിഷയത്തിൽ ബോധവൽക്കരണം ഉണ്ടാക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് മുഖ്യപങ്കുണ്ട്. മാദ്ധ്യമസ്ഥാപനങ്ങളിൽ സ്ത്രീകൾക്കെതിരായ ക്രൂരതകൾ നടന്നാൽ പിന്നെ എന്തു ചെയ്യും. രാജ്യത്തെ പ്രമുഖ മാദ്ധ്യമ ഗ്രൂപ്പാണ് സൺ നെറ്റ് വർക്ക്. ഈ സ്ഥാപനത്തിൽ നിന്ന് രണ്ട് പീഡന വാർത്തകൾ പുറത്തുവന്നു. രണ്ടിലും അറസ്റ്റും ഉണ്ടായി.
2013 മാർച്ചിൽ സൺ ന്യൂസിന്റെ ന്യൂസ് എഡിറ്റർ രാജ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തമിഴ്നാട് മുഴുവൻ നടുങ്ങി. പരാതി നൽകിയ സ്ത്രീ അതേ ഓഫീസിൽ വാർത്താ അവതാരകയായി ജോലി ചെയ്തുവന്ന അഖില. ഈ കേസ് ഇപ്പോഴും സ്വേതാപേട്ട് കോടതിയിൽ നടന്നുവരികയാണ്. ഈ സംഭവം നടന്ന് ഒന്നര വർഷത്തിനു ശേഷം വീണ്ടും സൺ ഗ്രൂപ്പിൽ പീഡനപരാതി ഉയർന്നിരിക്കുന്നു.
ഇത്തവണ 'മന്മഥരാജാവ്' ആയി തുറന്നു കാട്ടപ്പെട്ടത് പ്രവീൺ. സൺ നെറ്റ്വർക്കിന്റെ സിഒഒ ആയി ചെന്നെയിൽ ചുമതലയിൽ ഇരിക്കുന്ന ആളാണ് ഇദ്ദേഹം. സ ൺഗ്രൂപ്പിന്റെ എല്ലാ ചാനലുകളുടെയും നിർവ്വഹണ, ഉത്തരവാദിത്തമുള്ള മുഖ്യപദവിയാണിത്. ഇയാളുടെ പേരിൽ പരാതി നൽകിയിരിക്കുന്ന പ്രീതി ശിവൻ (പേര് മാറ്റി) 38 വയസ്സുള്ള എൽഎൽബി, എംബിഎ ബിരുദധാരിയാണ്. പീഡിപ്പിച്ചയാളും പരാതിക്കാരിയും മലയാളികളാണ്.
സൺ നെറ്റ്വർക്കിന്റെ മലയാളം ചാനലായ സൂര്യ ടിവിയിൽ പ്രോഗ്രാം ഹെഡ് ആയി ജോലി ചെയ്തിരുന്നു ഇവർ. ജോലി സംബന്ധമായി ഇരുവരും ഇടയ്ക്കിടെ കാണേണ്ട സാഹചര്യം. ഈ സന്ദർഭങ്ങളിലാണ് സി പ്രവീൺ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതത്രെ. ഇത് സംബന്ധിച്ച് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച്് പൊലീസിൽ ഇവർ പരാതി നൽകി.
ഇതിന് തെളിവായി പ്രവീൺ സെൽഫോണിൽ അയച്ച എസ്എംഎസുകൾ, വാട്സ് അപ്പ് സന്ദേശങ്ങൾ, റെക്കോഡ് ചെയ്ത ഫോൺ കോളുകൾ എന്നിവ പ്രീതി പൊലീസിന് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 26 ന് രാവിലെ പ്രവീണിനെ ചെന്നൈ അണ്ണാ നഗറിലുള്ള സ്വവസതിയിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തു.
അവിടെ നിന്നും ചെന്നൈ പഴയ പൊലീസ് കമ്മീഷണർ ഓഫീസ് കോമ്പൗണ്ടിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച്് ഓഫീസിൽ കൊണ്ടുവന്നു. തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രീതി ശിവയെക്കുറിച്ച് ചില പരാതികൾ പ്രവീൺ ഉന്നയിച്ചുവത്രെ. എന്നാൽ പ്രവീണയച്ച എസ്എംഎസ് സന്ദേശങ്ങൾ, വാട്സ് അപ്പ് സന്ദേശങ്ങൾ എന്നിവ കാണിച്ചതോടെ അയാൾ അടങ്ങി, സത്യം തുറന്നു പറയാൻ തുടങ്ങി.
പകൽനേരം മുഴുവൻ ചോദ്യം ചെയ്ത ശേഷം വൈകിട്ട് സ്വേതപെട്ട കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ ജയിലിലടച്ചു. ആദ്യകാലത്ത് പ്രവീൺ തിരുവനന്തപുരത്ത് സൂര്യ ടിവിയുടെ ഹെഡ് പദവി വഹിച്ചിരുന്നു. സൺഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ റെഡ് എഫ്എം റേഡിയോയിൽ ഹെഡ് പദവിയിലായിരുന്നു അന്ന് പ്രീതി. അവിടെ വച്ച് പ്രവീൺ പ്രീതിയോടുള്ള ചേഷ്ടകൾ ആരംഭിച്ചിരുന്നത്രെ. ഇതിനാൽ 2011 ൽ പ്രീതി ശിവൻ ജോലി രാജിവച്ചു. പിന്നീട് ആരോ മുഖേന 2012 സെപ്റ്റംബറിൽ പ്രീതി ശിവൻ ചെന്നെയിലേക്ക് വന്നു. അവിടെ പ്രീതി ശിവൻ സൂര്യ ടിവിയുടെ പ്രോഗ്രാം ഹെഡായി നിയമിക്കപ്പെട്ടു.
പ്രവീണും ചില ചരടുവലികൾ നടത്തി സൺ നെറ്റ്വർക്കിന്റെ മുഴുവൻ ഉത്തരവാദിത്വമുള്ള ഉദ്യോഗനായി ചുമതലയേറ്റ് ചെന്നൈയിലെത്തി. ചെന്നൈയിൽ രാജ അണ്ണാമലപുരത്തുള്ള സൺ നെറ്റ്വർക്കിന്റെ ഹെഡ് ഓഫീസിലാണ് രണ്ടുപേർക്കും ജോലി. മേലുദ്യോഗസ്ഥനായ പ്രവീൺ പ്രീതിയെ ഇടയ്ക്കിടെ തന്റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തുമത്രെ. പ്രീതി അകത്ത് വന്നിരുന്നാൽ ജോലി സംബന്ധമായി യാതൊന്നും സംസാരിക്കാതെ തന്റെ സ്വകാര്യ ആഗ്രഹത്തെ വെളിപ്പെടുത്തും മട്ടിലാണ് പ്രവീൺ പെരുമാറിയിരുന്നതത്രെ.
ചെന്നൈയിൽ തന്റെ കുട്ടികളുടെ വിദ്യാഭ്യാസം, പ്രായമായ അമ്മയുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾ ഉള്ളതിനാൽ പ്രീതി വളരെ ക്ഷമയോടെയാണ് ഈ സംഭവം കൈകാര്യം ചെയ്തിരുന്നത്. എന്നാലും ഒരു ഘട്ടത്തിൽ പ്രവീണിന്റെ ഉപദ്രവം അതിരു കടന്നതോടെ കഴിഞ്ഞ മാർച്ച് മാസം ജോലി രാജിവച്ച് കുടുംബത്തോടെ പ്രീതി ശിവൻ നാട്ടിലേക്ക് മടങ്ങി.
ഇതിന് ശേഷവും പ്രീതിക്ക് അർഹതപ്പെട്ട പിഎഫ്, ഗ്രാറ്റുവിറ്റി അടക്കം 36 ലക്ഷം രൂപ പ്രവീൺ തടഞ്ഞുവച്ചു. ഇതേപ്പറ്റി പ്രീതി ചോദിച്ചപ്പോൾ തന്റെ ആഗ്രഹം നിറവേറ്റിത്തന്നാലേ ഇക്കാര്യത്തിൽ സഹായിക്കാൻ പറ്റൂ എന്നായിരുന്നു പ്രവീണിന്റെ മറുപടി. ഇക്കാര്യങ്ങളെല്ലാം ചേർത്ത് തെളിവ് സഹിതം പ്രീതി ശിവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്ന പ്രീതിയുടെ ചില സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ പ്രീതിയുടേത് കേരളത്തിൽ പ്രശസ്തമായ ഒരു സിനിമാ കുടുംബമാണ്. തുടക്കകാലത്ത് അവർ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സിനിമാ സ്റ്റുഡിയോയിൽ പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സാങ്കേതികകാര്യങ്ങളിൽ പ്രീതി മിടുക്കിയാണ്. ഇതിനാലാണ് സൺ നെറ്റ്വർക്കിന്റെ ഉടമസ്ഥതയിൽ 2007 ൽ ആരംഭിച്ച റെഡ് എഫ്എം റേഡിയോയിൽ അവർക്ക് നിയമനം ലഭിച്ചത്. കേരളത്തിൽ 5 മുഖ്യനഗരങ്ങളിൽ റെഡ് എഫ്എം റേഡിയോ സ്ഥാപിച്ച് അതിനെ വളർത്തിയെടുക്കുന്നതിൽ പ്രീതി മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവർ അവിടെ നിന്ന് രാജിവച്ച ശേഷവും ചെന്നൈയിൽ വിളിച്ചുവരുത്തി ഉയർന്നപദവി നൽകിയതെന്നും സുഹൃത്തുക്കൾ പറയുന്നു.
പുതുതായി വരുന്ന അവതാരകരെ വളയ്ക്കുന്നത് ഇവിടെ ഉയർന്നപദവിയിലിരിക്കുന്ന ചില വിരുതന്മാരുടെ പതിവാണെന്നും ഈ ചാനലിൽ ജോലി ചെയ്യുന്ന ചിലർ പറയുന്നു. കഴിഞ്ഞവർഷം സൺ ന്യൂസിന്റെ ന്യൂസ് എഡിറ്റർ രാജ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് അയാളെ സസ്പെൻഡ് ചെയ്തതായി ആ മാദ്ധ്യമസ്ഥാപനം അറിയിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം പേരിന് ചില വിചാരണ പ്രഹസനം നടത്തി, ചില മാസങ്ങൾക്ക് ശേഷം ഇയാളെ വീണ്ടും ജോലിയിൽ തിരിച്ചെടുത്തു.
കുറഞ്ഞപക്ഷം അയാളുടെ പേരിൽ കോടതിയിലുള്ള കേസിൽ തീർപ്പുവരുംവരെ കാത്തിരിക്കാൻ സൺഗ്രൂപ്പ് ക്ഷമ കാണിച്ചില്ല. രാജയുടെ മേൽ പരാതി ഉയർന്നപ്പോൾ മറ്റ് വനിതാ ജീവനക്കാരോട് അയാളുടെ സ്വഭാവ ശുദ്ധിയെപ്പറ്റി നല്ലവാക്ക് എഴുതിവാങ്ങി രക്ഷിക്കാൻ ഉത്സാഹം കാട്ടിയ ആളാണ് സി പ്രവീൺ. ഇപ്പോൾ രാജ അതേ നാണയത്തിൽ പ്രവീണിന് പ്രത്യുപകാരം ചെയ്തതായിരിക്കുമോ. ഇയ്യാംപാറ്റകളെപ്പോലെ ഇവിടെ ജോലിക്കെത്തുന്ന പാവം പെൺകുട്ടികളുടെ നില പരിതാപകരമാണെന്ന് ഇവർ പറയുന്നു.
കഴിഞ്ഞ ചില നാളുകളായി കല്യാണമെന്നും ഉപരിപഠനമെന്നും ഒക്കെ കാരണം പറഞ്ഞ് ജോലി രാജിവയ്ക്കാൻ പല വനിതാ അവതാരകരും തയ്യാറായി വരികയാണ്. രാജമാരും പ്രവീൺമാരും വീണ്ടും വീണ്ടും ഉയർത്തെഴുന്നേറ്റ് വരുമ്പോൾ പാവം പെൺകുട്ടികൾക്ക് വേറെന്ത് വഴി.
(അവലംബം-തമിഴ്വാരിക-കുമുദം റിപ്പോർട്ടർ, ലക്കം 77, 2-1-2015)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്