പെൺവാണിഭത്തിന് പിടിയിലായ സിനിമാനടിയെ തറയിൽ ഇരുത്തിയ പൊലീസ് സീരിയൽ നടിക്ക് പ്രത്യേകം കസേര നൽകി; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ 'ചേട്ടാ, രക്ഷിക്കണമെന്ന് വിളിച്ച് സഹായഭ്യർത്ഥനയും; ഓൺലൈൻ പെൺവാണിഭക്കാർക്ക് കലക്കൻ സപ്പോർട്ട് നൽകുന്നത് പൊലീസ് ഉന്നതരെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഓൺലൈൻ പെൺവാണിഭ സംഘത്തിന് വേണ്ടി എല്ലാ ഒത്താശയും നൽകുന്നതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്. പൊലീസിലെ ഒരു വിഭാഗം ഇത്തരക്കാർക്ക് വേണ്ടി അരയും തലയും മുറുക്കി രംഗത്തുവന്നത് പൊലീസുകാരാണെന്ന് വ്യക്തമാക്കുന്നത്. മനോരമയുടെ ക്രൈം ലേഖകൻ ജി വിനോദ് ഇന്ന് റിപ്പോർട്ട് ചെയ്തതാണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട്. പെൺവാണിഭക്കാരെ രക്ഷിക്കാൻ വേണ്ടി പൊലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയെന്നും എഫ്ഐആർ ഇട്ടിട്ട് പോലും പ്രതികളെ കോടതിയിൽ എത്തിക്കാതെ രക്ഷപെടുത്തിയെന്നുമാണ് വാർത്ത. സിനിമാ നടിയും സീരിയൽ നടിയും അടങ്ങുന്ന ഓൺലൈൻ പെൺവാണിഭ സംഘങ്ങളിൽ ചിലപൊലീ് ഉദ്യോഗസ്ഥർക്ക് പോലും പങ്കുണ്ടെന്നാണ് മനോരമയുടെ വാർത്തയിലെ വെളിപ്പെടുത്തൽ.
ഓൺലൈൻ സെക്സ് റാക്കറ്റിലെ 13 പേരെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസിൽ കൊണ്ടുവന്നപ്പോൾ കൂട്ടത്തിലെ ഒരു സീരിയൽ നടി ക്രൈം ബ്രാഞ്ച് ഓഫിസിലെ ഒരു ഉദ്യോഗസ്ഥനെ ചേട്ടായെന്ന് വിളിച്ചാണ് സഹായം അഭ്യാർത്ഥിച്ചത്. പെട്ടുപോയി രക്ഷിക്കണമെന്ന് നടി പറഞ്ഞതോടെ ഉദ്യോഗസ്ഥരും പെൺവാണിഭസംഘവും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നത്. അന്ന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ സിനിമകളിൽ അഭിനയിച്ച നടിപോലും ആ സംഘത്തിലുണ്ടായിരുന്നിട്ടും ആ സീരിയൽ നടിക്കു മാത്രമാണു സ്റ്റേഷനിൽ ഇരിക്കാൻ കസേര ലഭിച്ചതും. ബാക്കിയുള്ളവരെ തറയിൽ ഇരുത്തുകയാണ് പൊലീസ് ചെയ്തത്. ഈ സംഭവം മാത്രം മതി പെൺവാണിഭ സംഘവും പൊലീസും തമ്മിലുള്ള കിടപ്പുവശം ബോധ്യമാകാനെന്നാണ് മനോരമ റിപ്പോർട്ട്.
പെൺവാണിഭ കേസുകൾ അട്ടിമറിക്കാനും നിരന്തരം ശ്രമങ്ങൾ നടന്നുവെന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്. കുറ്റക്കാരല്ലാത്തവരെ പ്രതികളാക്കാനും ചില ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെട്ട ഡിജിപി ഈ ഉദ്യോഗസ്ഥനെ വിളിച്ചു കടുത്ത ഭാഷയിൽ ശകാരിച്ചു. കേസ് രജിസ്റ്റർ ചെയ്യുമെന്നു മുന്നറിയിപ്പു നൽകി. കുടുങ്ങുമെന്നു ബോധ്യപ്പെട്ട ഉദ്യോഗസ്ഥൻ ഐജിയെ കണ്ടു മാപ്പപേക്ഷിച്ചു. എങ്കിലും കേസിലെ പ്രതികൾക്ക് അനുകൂലമായ നടപടിയായിരുന്നു പിന്നീടും ഇയാൾ സ്വീകരിച്ചത്. പക്ഷേ, ഒരു നടപടിയും എടുക്കാൻ മേലുദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. ഇതിനൊക്കെ കാരണം രാഷ്ട്രീയ സ്വാധീനം ആയിരുന്നുവെന്നും വ്യക്തമാക്കുന്നു.
ഓൺലൈൻ സെക്സ് റാക്കറ്റുകളെ പിടികൂടാനുള്ള കേരളാ പൊലീസിന്റെ ഏറ്റവും വലിയ ഓപ്പറേഷനായ ബിഗ് ഡാഡിയെ പൊളിച്ചതിന് പിന്നിലും രാഷ്ടരീയ സ്വാധീനമുള്ളവരുടെ ഇടപെടലാണെന്നാണ മനോരമയുടെ റിപ്പോർട്ട്. 2015 ഓഗസ്റ്റിൽ 'ഓപ്പറേഷൻ ബിഗ് ഡാഡി' എന്ന പേരിൽ ക്രൈം ബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഓൺലൈൻ സെക്സ് റാക്കറ്റിനെതിരെ പ്രത്യേക ഓപ്പറേഷൻ തുടങ്ങിയത്. ഒരു വർഷത്തിനിടെ പത്തോളം സംഘങ്ങളിൽപെട്ട 69 പേർ ഇവരുടെ പിടിയിലായി. എന്നാൽ, ഇപ്പോൾ ഇത്തരം ഓപ്പറേഷൻ കുറവാണ് താനും. പ്രതികളിൽ പലരും പലരും ജാമ്യത്തിൽ ഇറങ്ങി. പുതിയ പേരുകളിൽ, പുതിയ വെബ്സൈറ്റുകളിൽ, വാട്സാപ്പ് കൂട്ടായ്മകളിൽ ഇവർ വീണ്ടും സജീവമാണെന്നും റിപ്പോർട്ട്ചെയ്യുന്നു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ അൻപതോളം പൊലീസ് ഉദ്യോഗസ്ഥർ ഈ പ്രധാന ഓൺലൈൻ സെക്സ് മാഫിയയുടെ നടത്തിപ്പുകാരുമായി പലകുറി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. അതും സർക്കാർ നൽകിയ ഔദ്യോഗിക സിംകാർഡ് ഉപയോഗിച്ച്. ഇതിൽ രണ്ടു ഡിവൈഎസ്പിമാരും ഉൾപ്പെടും. ചില സർക്കിൾ ഇൻസ്പെക്ടർമാർ, സിറ്റി പൊലീസ് കമ്മിഷണറുടെ സ്ക്വാഡിൽ ഉൾപ്പെട്ടവർ, എറണാകുളത്തെ പല സ്റ്റേഷനുകളിലെയും പൊലീസുകാർ എന്നിവരെല്ലാം ഈ സംഘവുമായി നിരന്തരം ബന്ധപ്പെട്ടവരാണ്.
ഇതിൽ ചിലരെ വിളിച്ചു ചോദ്യംചെയ്തപ്പോൾ തങ്ങൾ റിയൽ എസ്റ്റേറ്റ് ബിസിനസ് സംസാരിക്കാനാണു വിളിച്ചതെന്നു പറഞ്ഞു. എന്നാൽ, സ്പെഷൽ ബ്രാഞ്ച് നടത്തിയ വിശദ അന്വേഷണത്തിൽ സംസ്ഥാനത്തെ ഒരു പെൺവാണിഭ സംഘവും, പ്രത്യേകിച്ചു പിടിയിലായ സംഘത്തിലെ പ്രധാനികൾ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുന്നില്ലെന്നു തെളിഞ്ഞു. ഈ സംഘത്തിലെ ഏതാനുംപേരെ ഉടൻതന്നെ അന്നത്തെ പൊലീസ് മേധാവി സ്ഥലംമാറ്റി. ഏതാനുംപേർ ഭരണസ്വാധീനത്തിൽ തുടർന്നു. മാറ്റിയവരിൽ ചിലർ ഇപ്പോൾ ഇഷ്ടസ്ഥലങ്ങളിൽ വീണ്ടും നിയമിതരായി.
തലസ്ഥാനത്തെ 13 അംഗ ഓൺലൈൻ പെൺവാണിഭ സംഘം പിടിയിലായപ്പോൾ ഒപ്പം പിടികൂടിയ അഞ്ചു യുവാക്കളെ പിന്നീടു കാണാതായി. ഇവരെ പിടിച്ചതും സൈബർ സ്റ്റേഷനിൽ കൊണ്ടുവന്നതുമെല്ലാം പൊലീസുകാർക്ക് അറിയാം. എന്നാൽ, ആ അഞ്ചുപേർ പിന്നീടു മറ്റു പ്രതികൾക്കൊപ്പം കോടതിയിൽ എത്തിയില്ല. ഇവരെ ഹാജരാക്കാതെ മുക്കിയതിന് പിന്നിലും വലിയ കളികളുണ്ടെന്നാണ് പത്രറിപ്പോർട്ട്.
'ഓപ്പറേഷൻ ബിഗ് ഡാഡി'യുടെ ഭാഗമായി കൊല്ലത്തെ ഒരു പ്രധാന സംഘത്തെ സൈബർ സെൽ അറസ്റ്റ് ചെയ്തിരുന്നു. അതിലെ നടത്തിപ്പുകാരിയെ പൊലീസ് ചോദ്യംചെയ്തപ്പോൾ കൊല്ലത്തെ മറ്റൊരു പ്രധാന പെൺവാണിഭ സംഘത്തെക്കുറിച്ച് അവർ വിവരം നൽകി. അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തു നിന്നു സൈബർ സ്റ്റേഷനിലെ പ്രത്യേക സംഘം ആ സംഘത്തെ നിരീക്ഷിച്ചു. ഒടുവിൽ നാലു സ്ത്രീകളെയും ഇരുപത്തിരണ്ടുകാരനായ വിദ്യാർത്ഥിയെയും ഒരു വീട്ടിൽനിന്നു പിടികൂടി. പയ്യൻ ഇടപാടുകാരനായിരുന്നു. ഉടൻതന്നെ സൈബർ പൊലീസ് കൊല്ലത്തെ ഒരു സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. തുടർന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് തയാറാക്കി, പിടിയിലായ സംഘത്തെ സിഐക്കു കൈമാറി.
എന്നാൽ, ഈ ഉദ്യോഗസ്ഥൻ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയിട്ടും കേസെടുത്തില്ല. തലസ്ഥാനത്തുനിന്നു പൊലീസ് മേധാവിതന്നെ നേരിട്ടു വിളിച്ചു വിരട്ടിയപ്പോഴാണു ഗത്യന്തരമില്ലാതെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതിൽ പ്രതികൾക്കു രക്ഷപ്പെടാനുള്ള എല്ലാ പഴുതും ഒരുക്കി. അപ്പോൾത്തന്നെ അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തുവെന്നാണ് പത്രം വ്യക്തമാക്കുന്നത്.
റെയ്ഡ് വരുമ്പോൾ തന്നെ വിവരങ്ങൾ അറിയിക്കുന്ന പൊലീസ് ഇൻഫോർമർമാരാണ് ഇവരെ സഹായിക്കുന്നത്. പെൺവാണിഭ സംഘത്തിലെ ചില പ്രധാന പ്രതികൾ കൂടുതൽ പ്രാവശ്യം വിളിച്ച നമ്പറുകൾ പരിശോധിച്ചപ്പോഴാണു പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകൾ തെളിഞ്ഞിരുന്നു. കേരള പൊലീസിൽനിന്നു വിരമിച്ച ചില ഉദ്യോഗസ്ഥർ ഇപ്പോൾ സ്വകാര്യ ഡിക്ടറ്റീവുകളാണ്. അല്ലെങ്കിൽ സെക്യൂരിറ്റി ഏജൻസി നടത്തിപ്പുകാർ. ഭൂരിപക്ഷംപേരും മാന്യമായി ഇതൊക്കെ ചെയ്യുന്നവർ. എന്നാൽ ചിലർ ഇത്തരം ഏജൻസികളുടെ മറവിൽ ഓൺലൈൻ പെൺവാണിഭക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നു കണ്ടെത്തിയിട്ടുണ്ട്.
'ഓപ്പറേഷൻ ബിഗ് ഡാഡി'യുടെ സമയത്തു തിരുവനന്തപുരത്തെ ചില പൊലീസ് ഉദ്യോഗസ്ഥർ സ്പെഷൽ ബ്രാഞ്ചിന്റെയും സൈബർ പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. ഒരു സബ് ഇൻസ്പെക്ടറെ സംഘത്തിന് ഏറെ സംശയവും. തുടർന്ന് ആ എസ്ഐയെ പരീക്ഷിക്കാൻ സംഘം തീരുമാനിച്ചതായും ജി വിനോദ് തയ്യാറാക്കിയ റിപ്പോർട്ടി പറയുന്നു. 'ഓപ്പറേഷൻ ബിഗ് ഡാഡി'ക്കിടെ പൊലീസിന് ഒന്നു മനസ്സിലായി: യുവതികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും മാത്രമല്ല ഈ സംഘത്തിന്റെ ഇരകൾ. തലസ്ഥാനത്തെയും കൊച്ചിയിലെയും പ്രമുഖ സ്കൂളുകളിലെ കുട്ടികളെയും ഇത്തരം സംഘങ്ങൾ വലയിൽപെടുത്തിയിട്ടുണ്ട്. ഇത്തരം സംഘങ്ങളെ കുടുക്കാൻ പൊലീസിന് സാധിക്കാത്തതിന്റെ കാരണം മറ്റെവിടെയും അന്വേഷിക്കേണ്ട വകുപ്പിനുള്ളിലെ ചാരന്മാരെ കണ്ടെത്തിയാൽ മതിയെന്നാണ് വ്യക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍