ഗൾഫുകാരനായ ഭർത്താവുമായി അകന്ന യുവതിയുടെ നഗ്ന ചിത്രങ്ങൾ എടുത്ത് ബ്ലാക്ക്മെയിൽ ചെയ്ത് ആദ്യം പണവും സ്വർണവും തട്ടിയെടുത്തു; അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങിയപ്പോൾ വീടിന്റെ മതിൽ ചാടിക്കടന്ന് ക്രൂരമായി മാനഭംഗത്തിന് ഇരയാക്കി; മകളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു; കൊച്ചി സ്വദേശിനിയുടെ പരാതിയിൽ കോൺട്രാക്ടർ അറസ്റ്റിൽ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: വീട്ടിൽ അതിക്രമിച്ച് കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രവാസിയായും ഭർത്താവിൽ നിന്നും അകന്നുകഴിയുന്ന യുവതിയെ ക്രൂരമായ ബലാൽസംഗത്തിനിരയാക്കിയ കരാറുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ഉദയംപേരൂർ കുഴിക്കുന്ന് ചാലങ്ങാടി ഷിജു മുഹമ്മദലി(39 )യെയാണ് കൊച്ചി പോണേക്കര സ്വദേശിനിയുടെ പരാതിയിൽ പൊലീസ് തന്ത്രപരമായി കസ്റ്റഡിയിൽ എടുത്തത്. മുമ്പും ഇയാൾക്കെതിരെ യുവതി സമാന സംഭവത്തിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ഇയാൾ മുൻകൂർ ജാമ്യത്തിലായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ മതിൽച്ചാടിക്കടന്ന് ഇയാൾ വീട്ടിലെത്തിയെന്നും തന്നെയും മക്കളെയും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും നീ എനിക്കെതിരെ നേരത്തെ പീഡന പരാതി കൊടുത്തില്ലെ ,അത് നടത്തി കാണിച്ചുതരാം എന്നും പറഞ്ഞ് തന്നെ ബലാൽക്കാരം ചെയ്തെന്നുമാണ് യുവതി എളമക്കര പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. പരാതിയിൽ തെളിവെടുപ്പ് നടത്തിയെന്നും യുവതി ക്രൂരമായ മർദ്ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. മാനഭംഗം,അതിക്രമിച്ച് കടക്കൽ, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഷിജുവിനെ അറസ്റ്റുചെയ്തെന്ന് എളമക്കര സി ഐ ഡി മിഥുൻ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്.
തിങ്കളാഴ്ച മകൾ സ്കൂളിൽ നിന്നെത്തിയപ്പോഴാണ് ഷിജു തന്നെ മുറിയിൽ നിന്നും പുറത്തിറങ്ങാൻ അനുവദിച്ചതെന്നും മകളുടെ മുന്നിലിട്ടും തന്നെ മർദ്ദിച്ചെന്നും ഈ വിവരം അഭിഭാഷകനെയോ പൊലീസിനെയോ അറിയിച്ചാൽ തന്നെയും മക്കളെയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഷിജു സ്ഥലം വിട്ടതെന്നും യുവതി പൊലീസിനോട് വ്യക്തമാക്കി. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ ടിസ്ഥാനത്തിൽ പൊലീസ് യുവതിയെ ബന്ധപ്പെട്ട് ഇന്നലെ മൊഴിയെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ഷിജു യുവതിയെ വീണ്ടും വിളിച്ച് നേരിൽ കാണണമെന്നും കരുതിക്കൂട്ടി ഒന്നും ചെയ്തതല്ലെന്നും എല്ലാം സംസാരിച്ച് തീർക്കാമെന്നും അറിയിച്ചു. പൊലീസിന്റെ അറിവോടെ യുവതി ഷിജുവിനെ വീട്ടിലേക്ക് വരാൻ ക്ഷണിച്ചു. ഇയാൾ വീട്ടിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നുമാണ് ലഭ്യമായ വിവരം.
മതിൽച്ചാടി കടന്നെത്തിയ ശേഷം ഷിജു വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നെന്നും പിന്നീട് തന്റെ കയ്യിലിരുന്ന മൊബൈൽ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് തകർത്തു. മുമ്പ് പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനം ആരംഭിച്ചു. മുടിയിൽപ്പിടിച്ച് തല ഭിത്തിയിൽ ഇടിപ്പിച്ചെന്നും പിന്നീട് കഴുത്തിന് കുത്തിപ്പിടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും യുവതി പൊലീസിൽ പരാതിപ്പെട്ടു. കടിച്ചും മാന്തിയും മർദ്ദിച്ചും മറ്റുമാണ് ഷിജു ലൈംഗിക പീഡനത്തിൽ സംതൃപ്തി കണ്ടെത്തിയതെന്നും ഇതേത്തുടർന്ന് അവശയായ താൻ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഉദയപേരൂരിൽ യുണിബ്രിക്സ് എഞ്ചിനിയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് എന്ന പേരിൽ ഷിജു സ്ഥാപനം നടത്തിവന്നിരുന്നെന്നും വീടിന്റെ അറ്റകുറ്റപ്പണി സ്ഥാപനത്തെ ഏൽപ്പിച്ച ഘട്ടത്തിലാണ് താൻ ഷിജുവിനെ പരിചയപ്പെട്ടതെന്നും തുടർന്ന് ഇയാൾ പലതരത്തിൽ തന്റെ സമ്പാദ്യത്തിൽ ഒട്ടുമുക്കാലും തട്ടിയെടുത്തെന്നും യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബലാൽസംഗം ചെയ്ത് നഗ്ന ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത് സ്വർണവും പണവും തട്ടിയെടുത്തതായിട്ടാണ് നേരത്തെ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതിയിൽ സൂചിപ്പിച്ചിരുന്നത്.
ഷിജുമുഹമ്മദിന്റെ ശാരീരികവും മാനസികവുമായുള്ള ചൂഷണങ്ങൾ മൂലം താൻ ആത്മഹത്യമുനമ്പിലാണെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2017 മുതൽ ഇയാളിൽ നിന്നും നേടിടേണ്ടി വന്ന പീഡനങ്ങൾ അക്കമിട്ട് നിരത്തിയാണ് അന്ന് യുവതി കമ്മീഷണർക്ക് പരാതി സമർപ്പിച്ചത്. ഗൾഫിൽ 15 വർഷത്തോളം ജോലിചെയിരുന്നെന്നും ഈ വഴിക്കുണ്ടാക്കിയ സമ്പാദ്യത്തിൽ ഒട്ടുമുക്കാലും പലവഴിക്ക് ഷിജു തട്ടിയെടുത്തെന്നും ഭർത്താവുമായി പിണങ്ങിക്കഴിയുന്നതിനാൽ ആരും ചോദിക്കാനില്ലെന്നുള്ള തിരിച്ചറിവിലാണ് ഇയാൾ ചൂഷണത്തിന് മുതിർന്നതെന്നുമാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നത്. യുവതി വീണ്ടും ആക്രമണത്തിന് വിധേയയായ സാഹചര്യത്തിൽ ഷിജുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കുന്നതിനും ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം തേടിയും കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ ബി എ ആളുർ അറിയിച്ചു.
Stories you may Like
- യുവാവിന്റെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റിയിറക്കി കൊലപ്പെടുത്തി, ദൃശ്യങ്ങൾ പുറത്ത്
- കോലി 50 ാം സെഞ്ചുറി നേടിയപ്പോൾ കണ്ണീരോർമ്മയായി ഷിജു ബാലാനന്ദൻ
- ഒരു സെക്കന്റ് പോലും കാണാതെ ഐഎഫ്എഫ്കെ ജൂറി സിനിമ തള്ളി
- തേയില കൊളുന്തുമായി വന്ന വാഹനം വഴിയിൽ തടഞ്ഞ് പടയപ്പ
- അനധികൃത മണൽഖനനം തടയാനെത്തിയ ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍