ബാറുകളിൽ അഴിഞ്ഞാടി നൃത്തം ചെയ്യുന്ന പബ് ഡാൻസർ; സൗന്ദര്യം കൊണ്ട് ഇരകളെ വശീകരിക്കുന്ന സുരസുന്ദരി; ഹണിട്രാപ്പിൽ ഇരകളെ കുരുക്കുന്നതിൽ വിദഗ്ധ; തിരുവമ്പാടി വ്യവസായിയെ ഷമീന കുരുക്കിയതും ഇതേ തേൻ കെണിയിൽ; ഫെയ്സ് ബുക്കിന്റെ സാധ്യതയിൽ ഗുരുനാഥ നസീമയ്ക്കും മുകളിൽ പറന്ന ശിഷ്യ; ബ്ലാക്മെയിലിങ് സുന്ദരിയെ പൊലീസ് കുടക്കിയത് തന്ത്രപൂർവ്വം; കോഴിക്കോട് സബ് ജയിലിൽ അഴി എണ്ണുന്ന മാദകറാണി ഷമീനയുടെ കഥ
എം മനോജ് കുമാർ
കോഴിക്കോട്: തട്ടിപ്പും സെക്സ് റാക്കറ്റ് പ്രവർത്തനങ്ങളിലും ഹരം കണ്ട സുരസുന്ദരി എന്നാണ് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ അറസ്റ്റിലായ ഇരുപത്തിയെട്ടുകാരി ഷമീനയെ പൊലീസ് തന്നെ വിശേഷിപ്പിക്കപ്പെടുന്നത്. പബ് ഡാൻസർ കൂടിയായ ഷമീന ഹണി ട്രാപ്പ് രീതിയിലുള്ള ബ്ളാക് മെയിലിങ് രീതികളിൽ വിദഗ്ധയാണ്. ഈ രീതി തന്നെയാണ് ഇരകളെ കുരുക്കാൻ ഷമീന ഉപയോഗിക്കുന്നത്.
വയനാട്ടിൽ കനത്ത മഴയായതിനാൽ കൊടുങ്ങല്ലൂരിൽ ഫ്ളാറ്റെടുത്താണ് നസീമ താമസിച്ചിരുന്നത്. ഫെയ്സ് ബുക്കിലൂടെ യുവാക്കളെ കറക്കി വീഴ്ത്തുകയായിരുന്നു സ്ഥിരം ജോലി. ഇവരെ പറ്റിച്ച് പണമുണ്ടാക്കാൻ സ്വന്തം സേനയേയും ഒരുക്കി നിർത്തി. നാടകത്തിന് ഒപ്പിച്ച സ്ഥിരം തിരക്കഥ. സദാചാര പൊലീസുപോലും കഥാപാത്രമായെത്തി. അങ്ങനെ വളച്ചു വീഴ്ത്തി പണം തട്ടുന്ന ക്രിമിനൽ ബുദ്ധിയുമായി നസീമയെന്ന റാണിയും ഷമീനയും പണമുണ്ടാക്കി. ഇതിനിടെയിലേക്കാണ് തലശ്ശേരിക്കാരനായ സർക്കാർ ഉദ്യോഗസ്ഥനെത്തിയത്. ബിടെക് ബിരുദമുള്ള സുമുഖൻ. ഹണിട്രാപ്പിൽ തന്നെ കെുടുക്കിയത് തേൻ കുടത്തിലെ റാണിമാരാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. അങ്ങനെ നസീമയുടേയും ഷമീനയുടെ കള്ളി പുറത്തായി. ഇരുവരും അഴിക്കുള്ളിലുമായി. ഇതേ കഥയിലെ വില്ലത്തിയാണ് ഇപ്പോൾ അറസ്റ്റിലായ ഷമീന.
നസീമയാണ് തട്ടിപ്പിൽ ഷമീനയുടെ ഗുരുനാഥ. നസീമ ചൂണ്ടിക്കാട്ടിയ വഴയിൽ സ്വന്തം സൗന്ദര്യത്തിന്റെ ചൂണ്ടയിൽ കുടുക്കിയാണ് ഷമീന ഇരകളെ വശീകരിക്കുന്നത്. സ്വന്തം സഹായിയെ വാഹനത്തിൽ ഇട്ടു ക്രൂരമായി മർദ്ദിച്ചതിനും ഷമീനയ്ക്ക് എതിരെ തൃശൂരിൽ വേറെ കേസുമുണ്ട്. 40000 രൂപ കോഴിക്കോട്ടെ വ്യവസായിയിൽ നിന്ന് കൈപ്പറ്റിയ ശേഷം അഞ്ചു ലക്ഷം കൂടി ആവശ്യപ്പെട്ടതാണ് ഈ കേസിൽ ഷമീന കുരുങ്ങാൻ കാരണം. ഇപ്പോൾ ഷമീന കോഴിക്കോട് സബ് ജയിലിൽ അഴി എണ്ണുകയാണ്. തിരുവമ്പാടി വ്യവസായി നൽകിയ പരാതിയെ തുടർന്ന് ഷമീന ഒന്നരമാസമായി ഒളിവിലായിരുന്നു. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ തങ്ങുകയായിരുന്നു എന്നാണ് ഷമീന പൊലീസിനോട് വെളിപ്പെടുത്തിയത്. പബ് ഡാൻസർ കൂടിയായതിനാൽ വിപുലമായ ബന്ധങ്ങളും ഷമീനയ്ക്ക് കൂട്ടായിരുന്നു. ഈ ബന്ധങ്ങൾ വച്ചാണ് മെട്രോ സിറ്റികളിൽ ഷമീന ഒളിവിൽ താമസിച്ചത്.
ഷമീനയെ നാടകീയമായാണ് തിരുവമ്പാടി പൊലീസ് കുടുക്കിയത്. കൊടുങ്ങല്ലൂരിൽ ഷമീനയ്ക്ക് എതിരെ ബ്ളാക്ക് മെയിൽ കേസ് ഉണ്ട്. ഇതിൽ ജാമ്യത്തിലാണ് ഷമീന. ഈ കേസിൽ ഷമീനയ്ക്ക് കോടതിയിൽ ഹാജരാകേണ്ടതുണ്ടായിരുന്നു. തിരുവമ്പാടി കേസ് ഉള്ളതിനാൽ ഷമീന മുങ്ങി. പക്ഷെ ഷമീന ഹാജരായില്ലെങ്കിൽ ജാമ്യം കട്ടാക്കുമെന്നു കോടതി മുന്നറിയിപ്പ് നൽകി. അതോടെ അഭിഭാഷകൻ ഷമീനയുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. കോടതിയിൽ ഹാജരാകുമ്പോൾ ഒപ്പം ഹാജരായത് തിരുവമ്പാടി പൊലീസും കൂടിയായിരുന്നു. ഷമീന കോടതിയിൽ ഹാജരായി വരുമ്പോൾ ഏറ്റുവാങ്ങിയത് തിരുവമ്പാടി പൊലീസ്. ഈ കേസിൽ ആണ് ഇപ്പോൾ ഷമീന ജയിലിൽ അഴി എണ്ണുന്നത്. ജനുവരി 27 നാണ് വ്യവസായിയുടെ കക്കാടംപൊയിൽ റിസോർട്ടിൽ ഇവർ എത്തിയത്.
ഷമീനയ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രാദേശിക സഹായികളായ ഡോൺ, ജോർജ് എന്നിവരാണ്. വ്യവസായിയുടെ റിസോർട്ടിലാണ് ഇവർ ക്യാമ്പ് ചെയ്തത്. ഡോൺ ആണ് ഷമീനയെ റിസോർട്ടിൽ എത്തിക്കുന്നത്. വ്യവസായിയുടെ സ്വന്തം റിസോർട്ട് വാടകയ്ക്ക് നടത്താം എന്ന് പറഞ്ഞാണ് ഡോൺ. ജോർജ് എന്നിവർ ഷമീനയ്ക്ക് ഒപ്പം വ്യവസായിയെ ബന്ധപ്പെടുന്നത്. ഒപ്പം ഇരുന്നു റിസോർട്ടിൽ മദ്യപിച്ച വ്യവസായി ഷർട്ട് ഊരി. ഇയാൾക്ക് ഷുഗറിന്റെ പ്രശ്നങ്ങളുമുണ്ട്. നന്നായി മദ്യപിപ്പിച്ച ശേഷം പിന്നീട് നടന്നത് എന്താണ് എന്ന് ഓർമ്മയില്ല എന്നാണു വ്യവസായി പറഞ്ഞത്. ഈ സമയത്താണ് ഷമീന വ്യവസായിയുടെ ഫോട്ടോകൾ എടുത്തത്. 'വ്യവസായി പരാതി നൽകിയശേഷം മുങ്ങി നടക്കുകയായിരുന്നു ഷമീന. തൃശൂർ സ്വദേശി അനീഷ് മോഹനും ഇവർക്ക് ഒപ്പമുണ്ട്. അനീഷ് മോഹനെ ഈ കേസിൽ പൊലീസ് അന്വേഷിക്കുകയാണ്.
അനീഷ് മോഹൻ പൊലീസ് പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ടതാണ്. ഷമീനയുടെ ഫോൺ ലഭിച്ചിട്ടില്ല. ഈ ഫോൺ അനീഷ് മോഹന്റെ കയ്യിലാണ് എന്നാണ് ഷമീന പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ അനീഷ് മോഹൻ ആണ് ഇപ്പോൾ പൊലീസിന്റെ ടാർജറ്റ്. ഏറെക്കാലം ഗൾഫിലായിരുന്നു ഷമീന. ഗൾഫിലും സമാന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇവർ നടത്തിയത് എന്നാണ് പൊലീസ് അനുമാനം. കൊടുങ്ങല്ലൂർ ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ബ്ളാക്ക്മെയിൽ പോലുള്ള കേസുകളിൽ ഇവർക്കെതിരെ പരാതിയുണ്ട്. ഷമീനയുടെ വിശദാംശങ്ങൾ തേടി വലിയ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. ഷമീനയുടെ പിന്നിൽ വൻ സെക്സ് റാക്കറ്റ് ഉണ്ട് എന്ന അനുമാനത്തിലാണ് പൊലീസ് നീങ്ങുന്നത്.
തിരുവമ്പാടിയിലെ വൻ വ്യവസായിയെ കുടുക്കാൻ ആസൂത്രിതമായ ശ്രമങ്ങളാണ് ഷമീനയുടെ നേതൃത്വത്തിൽ നടന്നത്. ഷമീനയുടെ പടം കാണിച്ചുള്ള വലയിലാണ് വ്യവസായി കുരുങ്ങിയതും.സ്വന്തം നഗ്ന ചിത്രങ്ങൾ കണ്ടു ഞെട്ടിയ വ്യവസായി തടിയൂരാൻ 40000 രൂപ നൽകിയെങ്കിലും അഞ്ചു ലക്ഷം ഇവർ ആവശ്യപ്പെട്ടതോടെയാണ് ഇത് ബ്ളാക് മെയിൽ ആണെന്ന് വ്യവസായി തിരിച്ചറിയുകയും തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പിടിയിലായെങ്കിലും കൂസാതെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ഷമീനയെ കണ്ടു ഞെട്ടിയത് തിരുവമ്പാടി പൊലീസാണ്. രണ്ടു കുട്ടികളും ഭർത്താവുമുള്ള യുവതി പറഞ്ഞ കാര്യങ്ങൾ ആധാരമാക്കി അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ പൊലീസ് സംഘം.
വൻ തോക്കാണ് വ്യവസായി എന്നറിഞ്ഞാണ് വ്യവസായിയെ കുടുക്കാൻ ഇവർ ആസൂത്രണം നടത്തിയത്. ഇതിനായി പ്രാദേശിക സഹായവും ഷമീനയ്ക്ക് ലഭിച്ചിട്ടുണ്ട്. ആറുമാസത്തേക്ക് റിസോർട്ട് തങ്ങൾ നടത്താം എന്ന് പറഞ്ഞാണ് ഇവർ ഷമീനയെ വ്യവസായിയുടെ അടുത്ത് എത്തിക്കുന്നത്. മദ്യപിപ്പിച്ചശേഷമാണ് ഇവർ വ്യവസായിയുടെ ഫോട്ടോ എടുക്കുന്നത്. അറസ്റ്റിലായ കൂമ്പാറ സ്വദേശി ഡോൺ, തിരുവമ്പാടി സ്വദേശി ജോർജ് എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ ഷമീന വലയിലായത്. ഷമീനയുടെ അറസ്റ്റോടെ . ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.
ഷമീന ആദ്യം കുടുങ്ങിയത് നസീമയ്ക്കൊപ്പം കൊടുങ്ങല്ലൂർ പീഡനത്തിൽ
യുവതികൾ സദാചാര പൊലീസായി ചമഞ്ഞവരുടെ കാറിൽ പോകുന്നതു കണ്ടപ്പോഴാണ് ചതിയാണെന്ന് യുവാവിന് മനസ്സിലായത്. മാനക്കേട് ഭയന്ന് യുവാവ് സ്ഥലം വിട്ടോളുമെന്ന ധാരണയിലായിരുന്നു പ്രതികൾ. എന്നാൽ, യുവാവ് നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അങ്ങനെ കൊടുങ്ങല്ലൂരിലെ തട്ടിപ്പ് പുറത്തായി. ഹണി ട്രാപ്പിന് തിരക്കഥ തയ്യാറാക്കിയത് നസീമയാിരുന്നു. ഖത്തറിൽ വച്ചു പരിചയപ്പെട്ട ഷമീനയായിരുന്നു എല്ലാത്തിനും കൂട്ടാളിയായത്. അയ്യായിരം രൂപയാണ് നസീമയുടെ കമ്മിഷനായി നിശ്ചയിച്ചത്. ഫേസ് ബുക്കിൽ പരിചയപ്പെട്ട യുവാവുമായി നിരന്തര ചാറ്റിംഗിലൂടെ സൗഹൃദം നിലനിർത്തി. തന്നേക്കാൾ അഴകുള്ള ഷമീനയെ കാണിച്ചും യുവാവിനെ പ്രലോഭിപ്പിച്ചിരുന്നു.
എറണാകുളം യാത്രയ്ക്കിടെയാണ് യുവാവ് നസീമയെ വിളിച്ചത്. ഇതോടെ സൂത്രധാരി വയനാട് വൈത്തിരി മേപ്പാടി പള്ളിത്തൊടി വീട്ടിൽ നസീമ എന്ന റാണിയും മൂന്നാം ഭർത്താവായി നടക്കുന്ന കേസിലെ മൂന്നാം പ്രതി ചാവക്കാട് ബ്ലാങ്ങാട് തറപറമ്പിൽ അക്ബർഷായും തന്ത്രങ്ങളൊരുക്കി. ഷമീന അതിവേഗം സീനിലെത്തി. യുവാവിനെ വിളിച്ചു കൊണ്ടു വരാൻ ഷമീനയെ നിയോഗിച്ചു. ഷമീനയുടെ സൗന്ദര്യത്തിൽ മയങ്ങി യുവാവ് പ്രതീക്ഷിച്ചപോലെ ഫ്ളാറ്റിലെത്തി. നേരത്തെ പറഞ്ഞത് പോലെ റൂമിൽ കയറിയ ഉടനെ പതിനായിരം രൂപ കൈക്കലാക്കി. ഇതിനിടെ മുറിക്കകത്ത് ഒളിച്ചിരുന്ന അക്ബർ ഷായും പുറത്ത് കാറിൽ കാത്തിരിക്കുകയായിരുന്ന കൂട്ടാളികളും രംഗത്തെത്തി.
സദാചാര പൊലീസ് ചമഞ്ഞ് ഇവർ യുവാവിനെ മർദ്ദിച്ച് കട്ടിലിൽ കിടത്തി യുവതികളോടൊപ്പം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി. കാറിന്റെ താക്കോലും എ.ടി.എം കാർഡും കൈവശപ്പെടുത്തിയ സംഘം പഴ്സിലെ 25,000 രൂപയും കൈക്കലാക്കി. പിന്നീട് പൊതു പ്രവർത്തകനെന്ന വ്യാജേന പ്രതികളിലൊരാളായ അനീഷിനെ വിളിച്ചു വരുത്തി. പിന്നെ നടന്നത് ഒത്തു തീർപ്പ് ചർച്ചയായിരുന്നു. മൂന്നു ലക്ഷം നൽകിയില്ലെങ്കിൽ കാർ തട്ടിയെടുക്കുമെന്നായിരുന്നു ഭീഷണി. എ.ടി.എം കാർഡുമായി പണമെടുക്കാൻ പോയെങ്കിലും ബാലൻസ് ഇല്ലാത്തതിനാൽ പണം കിട്ടിയതുമില്ല. മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ ഫോട്ടോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ സമയമെല്ലാം സ്ത്രീകളും കരയുകയായിരുന്നു. യുവാവിനെ വിട്ടയക്കണമെന്ന് അവർ വാവിട്ട് നിലവളിച്ചു പറഞ്ഞു.
ഈ കരച്ചിൽ കൂടി സഹിക്കാനാവാതെയാണ് 3 ലക്ഷം നൽകാമെന്ന് യുവാവ് സമ്മതിച്ചത്. പിന്നീട് യുവതികൾ സദാചാര പൊലീസായി ചമഞ്ഞവരുടെ കാറിൽ പോകുന്നതു കണ്ടപ്പോഴാണ് ചതിയാണെന്ന് മനസ്സിലായത്. ഇതോടെയാണ് സെക്സ് റാക്കറ്റ് പൊളിഞ്ഞത്. സംഭവശേഷം രണ്ടായി പിരിഞ്ഞ പ്രതികൾ തൃശൂരും വയനാട്ടിലുമായി മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. തലശ്ശേരിയിൽ സർക്കാർ ഉദ്യോഗസ്ഥനായ യുവാവ് എറണാകുളം യാത്രയ്ക്കിടെ വയനാട്ടുകാരിയായ നസീമയെ ഫോണിൽ വിളിച്ചത്. താൻ കൊടുങ്ങല്ലൂരിലാണെന്നും തിരികെ പോകും മുമ്പ് കൊടുങ്ങല്ലൂരിൽ സൗകര്യമായി കാണാമെന്നും മറുപടി ലഭിച്ചതോടെ വഴി മാറ്റി പിടിച്ചു.
നാലു വർഷത്തോളമായി ഖത്തറിലും ബഹ്റനിലും ജോലി ചെയ്തിരുന്ന നസീമ അവിടെ അനാശാസ്യത്തിന് പിടിയിലായപ്പോൾ ഒരു വർഷം മുമ്പ് ഖത്തറിൽ വച്ച് പരിചയപ്പെട്ട അക്ബർ ഷാ സഹായത്തിനായെത്തുകയും ജയിലിൽ നിന്നും മോചിപ്പിക്കുകയുമുണ്ടായി. ഖത്തറിൽ ആജീവനാന്ത വിലക്ക് കിട്ടയ നസീമ ബെഹ്റിനിൽ ജോലി നേടി. ഒരു പിന്നീട് നാട്ടിലെത്തി വാടകയ്ക്ക് വീടെടുത്ത് താമസമാക്കിയത്. ഇതോടെയാണ് ബ്ലാക് മെയിൽ തട്ടിപ്പിന്റെ സാധ്യതകൾ ഇരുവരും തേടാൻ തുടങ്ങിയത്. ഇവർക്കൊപ്പം കൂടി ഷമീനയും പുതിയ തലത്തിലേക്ക് ഹണിട്രാപ്പ് എത്തിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്