ഡോക്ടറാകാൻ കൊതിച്ചെത്തിയ ശിവപുരം സ്വദേശിനി മരിച്ചതു പനി മാറാൻ കുത്തിവയ്പ് എടുത്തതിനു പിന്നാലെ; പത്തൊമ്പതുകാരി ഷംന തസ്നീമിന്റെ മരണത്തിലെ ദുരൂഹത നീക്കണം എന്ന് അധികൃതരോടു യാചിച്ചു പിതാവ് അബൂട്ടി
കൊച്ചി: മെഡിക്കൽ വിദ്യാർത്ഥിനി ഷംന തസ്നിമിന്റെ മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുമോ? മരണം നടന്ന് ഒന്നര മാസം പിന്നിടുമ്പോഴും നടപടികളെടുക്കാതെ അധികൃതർ മൗനം പാലിക്കുകയാണ്.
മകളുടെ മരണത്തിന്റെ കാരണം അറിയാനും കാരണക്കാരായവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഷംനയുടെ പിതാവ് അബൂട്ടി അധികാരികൾക്ക് മുന്നിൽ യാചിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഒന്നര മാസത്തിനിടയിൽ രണ്ടു തവണ അബൂട്ടി മുഖ്യമന്ത്രിയെ കണ്ടുകഴിഞ്ഞു.
വിദഗ്ധ സമിതി അന്വേഷിച്ച റിപ്പോർട്ട് ദിവസങ്ങളോളം പെട്ടിയിൽവച്ചശേഷം രണ്ടു ദിവസം മുമ്പാണ് ആരോഗ്യവകുപ്പു സെക്രട്ടറിക്കു സമർപ്പിച്ചത്. പ്രതിഷേധം കനത്തപ്പോൾ സമർപ്പിച്ച റിപ്പോർട്ടിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച പറ്റിയതായി പറയുന്നുണ്ട്. എന്നാൽ നടപടിക്ക് മുതിരാതെ ആരോഗ്യവകുപ്പും മൗനം പാലിക്കുകയാണ്.
കണ്ണൂർ സ്വദേശിനിയും എറണാകുളം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയുമായിരുന്നു ഷംന തസ്നിം. കണ്ണൂർ ശിവപുരം പടുവാറ ഐഷ മൻസിലിൽ അബൂട്ടിയുടെ മകളായ ഷംന ജൂലൈ 18നാണ് പനി ബാധയെ തുടർന്ന് താൻ പഠിക്കുന്ന മെഡിക്കൽ കോളജിൽതന്നെ ചികിൽസതേടിയെത്തിയത്. ചികിൽസയുടെ ഭാഗമായി നൽകിയ കുത്തിവെയ്പ് എടുത്തതോടെയാണ് ഷംന കുഴഞ്ഞു വീണ് മരിച്ചത്.
എന്നാൽ മറ്റ് അസുഖങ്ങളൊന്നും തന്നെയില്ലായിരുന്ന ഷംന കുത്തിവെപ്പ് എടുത്തയുടൻ കുഴഞ്ഞുവീണതിൽ നാട്ടുകാരും വീട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. ചികിൽസ നടത്തിയ ആശുപത്രിയിൽ അടിയന്തിര ജീവൻ രക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു ആശുപത്രിയിലെ സംവിധാനങ്ങൾ.
ആന്റിബയോട്ടിക് കുത്തിവെപ്പ് എടുത്തയുടൻ കുഴഞ്ഞുവീണ ഷംനക്ക് ഓക്സിജൻ നൽകാൻ പോലും സംവിധാനമുണ്ടായിരുന്നില്ല. മാത്രമല്ല, വാർഡിൽ നിന്ന് ഐ.സി.യുവിലേക്ക് മാറ്റാൻ സ്ട്രെച്ചർ ലഭിക്കാതെ 20 മിനുട്ട് നഷ്ടപ്പെടുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ സ്ഥിതി ഗുരുതമായതിനെ തുടർന്ന് അധികൃതർതന്നെ രക്ഷിക്കാനായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ആഭയം തേടുകയായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷംനയുടെ മരണത്തിന് കാരണം ചികിൽസാ പിഴവാണെന്ന് അന്നുതന്നെ പരാതി ഉയർന്നിരുന്നു. തുടർന്നു ജോയിന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രൊഫസർ ഡോ. എം.കെ സുരേഷ്, പൾമനറി മെഡിസിൻ പ്രൊഫസർ ഡോ. കെ. അനിത എന്നിവർ അംഗങ്ങളായ മൂന്നംഗ ഉന്നതതല സമിതി അന്വേഷണം നടത്തുകയായിരുന്നു. മെഡിക്കൽ കോളജിലെത്തി ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയ സമിതി ഷംനയുടെ രക്ഷിതാക്കൾ, സഹപാഠികൾ എന്നിവരിൽ നിന്നും തെളിവെടുത്തു. തുടർന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിൽ മെഡിക്കൽ കോളജിലെ വീഴ്ച സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എങ്കിലും നടപടിക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
ചെറുപ്പം മുതലെ പഠനത്തിൽ മികവ് കാട്ടിയിരുന്ന ഷംനയ്ക്ക് ഡോക്ടറാവാൻ വലിയ മോഹമായിരുന്നു. കാരണം അവൾ വളർന്ന ശിവപുരം ഗ്രാമത്തിന് സ്വന്തമായൊരൂ ഡോക്ടറില്ലായിരുന്നു. ആ വിടവ് നികത്താനായിരുന്നു ഷംന ശ്രമിച്ചത്. പഠിച്ച് ഡോക്ടറായി സ്വന്തം ഗ്രാമത്തെ സേവിക്കുന്ന ഡോക്ടറായി മാറുകയെന്ന മഹത്തായ ദൗത്യമായിരുന്നു ഷംനയുടെ മനസിൽ മൊട്ടിട്ടിരുന്നത്. അതുക്കൊണ്ടു തന്നെ പ്രവാസിയായ ഉപ്പ മകളുടെ ആഗ്രഹത്തിന് എതിരുനിന്നില്ല. ഒമാനിലെ മസ്കറ്റിൽ വർഷങ്ങളോളം ജോലിചെയ്ത കണ്ണൂർ ശിവപുരം മട്ടന്നൂർ പടുവാറ ഐഷാ മൻസിലിൽ അബൂട്ടിക്ക് സമ്പാദ്യങ്ങളായി മറ്റൊന്നുമില്ലായിരുന്നു. താൻ ചെയ്ത കച്ചവടങ്ങൾ ഒന്നൊന്നായി തകർന്നപ്പോഴും പ്രതീക്ഷ പഠിത്തത്തിൽ സമർഥയായ മൂത്ത മകളിലായിരുന്നു.ചെറിയ ക്ലാസുമുതൽ മകൾ ഉയർന്ന മാർക്ക് നേടി അടുത്ത ക്ലാസുകളിലേക്ക് പ്രവേശനം നേടിയമ്പോഴും ഇവൾ പഠിച്ച് മിടുക്കിയായി ഉയർന്ന നിലയിലെത്തുമെന്നും തനിക്ക് താങ്ങാകുമെന്നും അബൂട്ടി കരുതിയിരുന്നു. അപ്രതീക്ഷിതമായാണ് മകളെ വിധി തട്ടിയെടുത്തത്.
മകൾ മരിച്ച് ഒന്നര മാസം പിന്നിടുമ്പോഴും യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ അബൂട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് മകൾ മരിച്ചതെന്നും ഉത്തരവാദിയായവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ഗസ്റ്റ് ഹൗസിൽ വീണ്ടും സന്ദർശിച്ച് പരാതി പറഞ്ഞിരുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ചടങ്ങായി മാറി. .ഇതിനുമുമ്പും മുഖ്യമന്ത്രിക്ക് ഷംനയുടെ പിതാവ് പരാതി നൽകിയിരുന്നു. തന്റെ അയൽവാസികൂടിയായ ആരോഗ്യമന്ത്രിയെ ഇതേ ആവശ്യമുന്നയിച്ച് നിരവധി തവണ ഇയാൾ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
ഷംനയുടെ പിതാവ് മകളുടെ മരണത്തെപ്പറ്റി പറയുന്നത് ഇങ്ങനെ: ജൂലായ് 17 ഞായറാഴ്ച വൈകിട്ടോടെയാണ് പനിയെ തുടർന്ന് ഷംനയെ കോളേജ് ഹോസ്റ്റലിലെ സുഹൃത്തുക്കൾ ചേർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നത്.ഹോസ്റ്റലിൽ നിന്ന് ഷംന നടന്നാണ് ആശുപത്രിയിലേക്ക് പോയത്.ഉടൻതന്നെ അവിടെയുണ്ടായിരുന്ന ഹൗസർജൻ പരിശോധിച്ച് ഡ്രിപ്പ് നൽകുകയും മരുന്നുകൾ നൽകി ഹോസ്റ്റലിലേക്ക് അയക്കുകയും ചെയ്തു.തുടർന്ന് രാത്രി ഒരു മണിക്ക് അവളുടെ മാതാവ് വിളിച്ചന്വേഷിച്ചപ്പോൾ പനി മാറിയെന്നും ആപ്പിൾ കഴിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.പനി മാറിയെങ്കിലും നാളെ ഡ്യൂട്ടിഡോക്ടറെ നിർബന്ധമായും കാണണമെന്ന ഉമ്മയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു 18 ന് ഉച്ചയോടെ ഷംന ആശുപത്രിയിലെത്തിയത്.വകുപ്പ് തലവൻ കൂടിയായ ഡോ.ജിൽസ് ജോർജാണ് ഷംനയെ പരിശോധിച്ച് കുത്തിവയ്പ്പിനും രക്തം പരിശോധിക്കാനുമൊക്കെ കുറിച്ചത്.ഉടൻതന്നെ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് പോയിയെങ്കിലും അടുത്ത ഡ്യൂട്ടി ഡോക്ടറോട് വിവരങ്ങൾ ധരിപ്പിച്ചിരുന്നില്ലെന്നും ഷംനയുടെ പിതാവ് പറയുന്നു. തന്റെ മകൾക്ക് സിഫ്ട്രിയാക്സോൺ ഇഞ്ചക്ഷൻ എടുത്തിനെ തുടർന്ന് വായിൽ നിന്ന് പതയും നുരയും വന്ന് മരിക്കുകയായിരുന്നെന്നും ഒന്നര മണിക്കൂറിനുശേഷമാണ് ഡോക്ടറെത്തിയതെന്നും പിതാവ് പറഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹത വ്യക്തമാകുന്നതുവരെ നിയമത്തിന്റെ ഏതറ്റംവരെ പോകാനും തയ്യാറുകുമെന്ന് അബൂട്ടിയും കുടുംബാംഗങ്ങളും പറയുന്നു.
Stories you may Like
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- സ്കൈയിലിങ്ങ് ഹീറോ റെമി ലൂസിഡിയുടെ ദുരന്തം ഞെട്ടിപ്പിക്കുമ്പോൾ
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുമ്പോൾ!
- മണിക്കൂറുകൾ മുൻപ് വരെ ഹരികൃഷ്ണൻ സന്തോഷവാൻ; യുകെയിലും നാട്ടിലും ഞെട്ടലായി യുവാവിന്റെ മരണം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍