പരാതി കൊടുത്ത ഷാനി വിടാതെ പൊലീസിന്റെ പിന്നാലെ; പിന്തുണയുമായി എം സ്വരാജ് എംഎൽഎയും; അറസ്റ്റിലാവുന്നവരിൽ ലൈക്ക് ചെയ്തവരും ഷെയർ ചെയ്തവരും വരെ; താനടക്കമുള്ള സ്ത്രീകളുടെ മാനത്തിനും ഷാനി പ്രഭാകരന്റെ മാനത്തിനും രണ്ടുതരം വിലയിട്ട കേരളാ പൊലീസിനും കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനും നടുവിരൽ നമസ്കാരം പറഞ്ഞ് വിമർശനവുമായി സ്ത്രീകളും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന മനോരമ ന്യൂസ്, ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരന്റെ പരാതിയിൽ അതിവേഗ ഇടപെടലുമായി പൊലീസ്. കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കണ്ണൂർ പേരാവൂർ സ്വദേശി പ്രസാദാണ് ഇന്നലെ പിടിയിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പരാതി കൊടുത്ത ശേഷം നടപടി ഉറപ്പാക്കാൻ ഷാനി കേസിന് പിറകെ തന്നെയുണ്ട്. ഷാനിയും എംഎൽഎയായ എം സ്വരാജിന്റേയും ചിത്രങ്ങളുപയോഗിച്ചായിരുന്നു അപവാദ പ്രചരണം. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ യുവ എംഎൽഎയും നടപടി വേഗത്തിലാക്കാൻ സജീവമായി ഇടപെടുന്നു. ഇതിന്റെ പ്രതിഫലനമാണ് അറസ്റ്റുകൾ.
തെക്കൻ ജില്ലക്കാരായ രണ്ടു പേർ ഉടൻ അറസ്റ്റിലാകുമെന്ന് മരട് എസ്ഐ ആന്റണി ജോസഫ് നെറ്റോ പറഞ്ഞു. മരട് സ്റ്റേഷനിലാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ട സ്വദേശി സുമേഷ്, തൃശൂർ പുത്തൂർ സ്വദേശി സുനീഷ്, ആലുവ പൂവപ്പാടം സ്വദേശി പി.വി. വൈശാഖ് എന്നിവരെ മരട് എസ്ഐയും കായംകുളം താമരക്കുളം സ്വദേശി മനോജിനെ കേസിന്റെ അന്വേഷണച്ചുമതലയുള്ള കളമശേരി സിഐ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ കേസ് അന്വേഷണത്തിൽ പൊലീസിന്റെ വേഗതയിൽ വിമർശനവും ഉയരുന്നു. മറ്റ് പല സ്്ത്രീപീഡന പരാതികളിലും പൊലീസ് കാട്ടാത്ത തിടുക്കമാണ് വിമർശന വിധേയമാകുന്നത്. രണ്ട് നീതി ആരോപണമാണ് ഉയരുന്നത്.
അംബിക എന്ന യുവതിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വലിയ ചർച്ചയായി കഴിഞ്ഞു. എനിക്കെതിരെ സോഷ്യൽ മീഡിയയിൽ പലതവണയായി വന്ന അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ ഞാൻ കൊടുത്ത 2 സൈബർ കേസ് നിലവിലുണ്ട്. ഇന്നേവരെ എന്റെ ഏതെങ്കിലും ഒരു പരാതിയിന്മേൽ എന്തെങ്കിലും അന്വേഷണം നടന്നതായോ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായോ എനിക്ക് അറിവില്ലെന്നാണ് അംബിക കുറിച്ചത്. ഷാനി പ്രഭാകരൻ കൊടുത്ത അപകീർത്തിക്കേസിൽ ഒരാഴ്ചയ്ക്കകം നിയമനടപടികൾ ഉണ്ടായതായും മൂന്നുപേരെ അറസ്റ്റ് ചെയ്തതായും അറിഞ്ഞു.
കേരളത്തിലെ ഞാനടക്കമുള്ള സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ സ്ത്രീകൾക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഷാനി പ്രഭാകരന് ഉള്ളതെന്ന് അറിയാൻ എനിക്ക് താൽപ്പര്യമുണ്ട്. ഞാനടക്കമുള്ള സ്ത്രീകളുടെ മാനത്തിനും ഷാനി പ്രഭാകരന്റെ മാനത്തിനും രണ്ടുതരം വിലയിട്ട കേരള പൊലീസിനും കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനും എന്റെ നടുവിരൽ നമസ്കാരം!-ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
നിങ്ങൾക്ക് ചാനൽ ഇല്ല, ചർച്ച ചെയ്യിക്കാൻ കഴിയില്ല, എം എൽ എ യെ പോലെ ആരെയും അറിയില്ല, അപ്പോൾ പിന്നെ നടപടി ഉണ്ടാകണമെങ്കിൽ പണം ഇറക്കി കളിക്കണം അതിനും വക ഇല്ലെങ്കിൽ, പിന്നെ മിണ്ടരുത്, ഇവിടെ ആർക്കും താല്പര്യം ഇല്ല.-ഇതാണ് അംബികയുടെ പോസ്റ്റിന് മറുപടിയായുയരുന്ന പൊതു വികാരം. ഷാനിയുടെ പരാതിയിൽ പൊലീസ് എടുക്കുന്ന നടപടികൾ എല്ലാ പരാതിയിലും ഉണ്ടാകണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.
ഇതിലൂടെ സോഷ്യൽ മീഡിയയിലെ അപവാദ പ്രചരണങ്ങളും സ്ത്രീ വിരുദ്ധ നിലപാട് വിശദീകരണവും അവസാനിക്കുമെന്നാണ് വിലയിരുത്തൽ. സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്.
ഐടി ആക്ടിൽ ജാമ്യമില്ലാത്ത വകുപ്പാണ് 67-ാം സെക്ഷൻ. ലൈംഗിക ചുവയോടെ സ്ത്രീയെ അപമാനിക്കുന്നതാണ് കുറ്റം. ഇതിന് ജാമ്യം അനുവദനീയമല്ല. ഈ വകുപ്പാണ് ഷാനിയുടെ പരാതിയിൽ പ്രതികൾക്കെതിരെ ചാർത്തുന്നത്. അതുകൊണ്ട് അറസ്റ്റ് ചെയ്യുന്നവരെല്ലാം ജയിലിലേക്ക് പോകേണ്ടി വരും. മൊബൈലോ ഇന്റർനെറ്റോ ഉപയോഗിച്ച് മറ്റുള്ളവരുടെ നഗ്നത ചിത്രീകരിക്കുന്നതും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും ഐടി ആക്ട് 2008 പ്രകാരം കുറ്റകൃത്യമാണ്. കൂടാതെ ഐടി ആക്ട് സെക്ഷൻ 67, 67എ പ്രകാരം കമ്യൂണിക്കേഷൻ ഉപകരണങ്ങളോ നവമാധ്യമങ്ങളോ ഓൺലൈൻ പത്രമാധ്യമങ്ങളോ വഴി, സത്യസന്ധമല്ലാത്തതും ഒരു വ്യക്തിക്ക് ദോഷകരമായതും ആ വ്യക്തിയുടെ വ്യക്തിത്വത്തെ ഹനിക്കുന്നരീതിയിലുള്ളതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. അഞ്ചുവർഷം തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നു മാത്രമല്ല, കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴു വർഷം വരെ വീണ്ടും തടവു ലഭിക്കും. മൂന്ന് വർഷത്തിലധികം തടവുള്ളതിനാൽ ഈ വകുപ്പ് ചുമത്തിയാൽ ജാമ്യം ലഭിക്കില്ല.
സുഹൃത്തും എംഎൽഎയുമായ എം. സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ചാണ് ഷാനിക്കെതിരെ മോശമായ രീതിയിലുള്ള സംഘടിത പ്രചരണം നടന്നത്. ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങൾ ഉൾപ്പെടെയാണ് അധിക്ഷേപമെന്നും പരാതിയിൽ ഷാനി പറഞ്ഞിരുന്നു. ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങളുമായി അധിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സ്ത്രീ എന്ന രീതിയിൽ അന്തസിനെയും വ്യക്തി എന്ന നിലയിൽ സ്വകാര്യതയെയും ബാധിക്കുന്ന നടപടിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ഈ മാസം 25ന് പൊലീസിന് പരാതി നൽകിയത്. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ച പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ചേർത്തായിരുന്നു പരാതി.
മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും കൗണ്ടർ പോയന്റ്, പറയാതെ വയ്യ തുടങ്ങിയ പരിപാടികളുടെ അവതാരകയുമായ ഷാനി പ്രഭാകരനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംഘടിതമായി സമൂഹമാധ്യമങ്ങളിൽ അപവാദപ്രചരണം ഉണ്ടായിരുന്നു. ഷാനി പ്രഭാകറുമൊത്തുള്ള സ്വരാജ് എംഎൽഎ യുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇരുവരെയും ആക്രമിക്കാനുള്ള മാർഗ്ഗമാക്കി സംഘപരിവാർ അണികളും ഉപയോഗിച്ചിരുന്നു. എന്നാൽ ദുരുദ്ദേശ്യപരമായ ഈ പ്രചരണത്തെ ചെറുത്തു കൊണ്ടാണ് ഷാനി ഡിജിപിക്ക് പരാതി നൽകിയത്.
എന്നിട്ടും ഒരു കൂട്ടർ ആക്രമണം തുടർന്നപ്പോൾ വിശദീകരണവുമായി തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജും രംഗത്തെത്തിയിരുന്നു. ഷാനി ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സ്വരാജ് പ്രതികരണം നടത്തിയത്.
ഞങ്ങൾക്കും നീതിവേണം എന്ന് ഹാഷ് ടാഗ് നൽകി അംബിക ജെ കെ നൽകിയ പോസ്റ്റ് ഇപ്രകാരം
#We_too_need_justice
എനിക്കെതിരെ സോഷ്യൽ മീഡിയയിൽ പലതവണയായി വന്ന അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ ഞാൻ കൊടുത്ത 2 സൈബർ കേസ് നിലവിലുണ്ട്. ഇന്നേവരെ എന്റെ ഏതെങ്കിലും ഒരു പരാതിയിന്മേൽ എന്തെങ്കിലും അന്വേഷണം നടന്നതായോ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായോ എനിക്ക് അറിവില്ല. ഷാനി പ്രഭാകരൻ കൊടുത്ത അപകീർത്തിക്കേസിൽ ഒരാഴ്ചയ്ക്കകം നിയമനടപടികൾ ഉണ്ടായതായും മൂന്നുപേരെ അറസ്റ്റ് ചെയ്തതായും അറിഞ്ഞു. കേരളത്തിലെ ഞാനടക്കമുള്ള സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ സ്ത്രീകൾക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഷാനി പ്രഭാകരന് ഉള്ളതെന്ന് അറിയാൻ എനിക്ക് താൽപ്പര്യമുണ്ട്. ഞാനടക്കമുള്ള സ്ത്രീകളുടെ മാനത്തിനും ഷാനി പ്രഭാകരന്റെ മാനത്തിനും രണ്ടുതരം വിലയിട്ട കേരള പൊലീസിനും കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനും എന്റെ നടുവിരൽ നമസ്കാരം!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍