സ്ത്രീധനം നൽകിയ പത്ത് പവനും ധൂർത്തടിച്ചു തീർത്തു; അപസ്മാരത്തെ മനോരാഗമാക്കി പീഡിപ്പിച്ചു; താലികെട്ടി മാസങ്ങളായിട്ടും കല്ല്യാണം രജിസ്റ്റർ ചെയ്യാതെ കള്ളക്കളി തുടർന്നു; മകളുടെ മരണത്തിൽ നീതി തേടി വിജയമ്മ; പാലോട്ടെ ആത്മഹത്യയിൽ കേസെടുക്കാതെ കള്ളക്കളിയുമായി പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്ത്രീ പീഡനത്തിന് പുതിയൊരു രക്തസാക്ഷി കൂടി. വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകും മുമ്പേയാണ് ഷീബ സ്വയം ജീവനൊടുക്കിയത്. നെടുമങ്ങാട് പെരിങ്ങമ്മലയിലാണ് സംഭവം. മകളുടെ മരണശേഷമാണ് ഭർതൃഗൃഹത്തിൽ മകൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ വീട്ടുകാർ അറിയുന്നത്. അതും മരണക്കുറിപ്പിന്റെ രൂപത്തിൽ തുണ്ടു കടലാസിൽ. സ്ത്രീധനമായി നൽകിയ സ്വർണവും പണവും ഈടാക്കിയശേഷം മനോരോഗിയെന്ന് മുദ്രകുത്തി ഭർത്താവ് ഉപേക്ഷിച്ചതിൽ മനംനൊന്താണ് ഷീബ ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പിൽ കണ്ണീരു കലർത്തി ഷീബ എഴുതി. മകൾ അനുഭവിച്ച് പീഡനങ്ങളും കഷ്ടപ്പാടുകളും വീട്ടുകാർ അറിയാൻ ഒരല്പം വൈകിപോയി. മകളുടെ ആത്മഹത്യക്ക് കാരണമായ സംഭവങ്ങളെപ്പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതികൾ സമർപ്പിച്ചിരിക്കുകയാണ് വീട്ടുകാർ. നീതിക്ക് വേണ്ടി ഏതറ്റം വരെ പോകുമെന്നും അവർ പറയുന്നു.
മകളുടെ വേർപാട് ഇപ്പോഴും ഉൾകൊള്ളാൻ വീട്ടുകാർക്ക് സാധിക്കുന്നില്ല്. വീട്ടമ്മയായ വിജയമ്മയുടെയും വെൽഡിങ് വർക്കു ഷോപ്പ് ജീവനക്കാരനായ മുരളീധരൻ ആചാരിയുടെയും മൂന്നു മക്കളിൽ ഇളയതായിരുന്നു ഷീബ. പത്താംക്ളാസ് വരെ പഠിച്ച ഷീബയെ കഴിഞ്ഞ സെപ്റ്റംബർ 14നാണ് ചിതറ സ്വദേശി വിജയന് വിവാഹം ചെയ്തു നൽകിയത്. മാന്തുരുത്തി മാടൻ തമ്പുരാൻ ക്ഷേത്രത്തിലായിരുന്നു വിവാഹം. ടാപ്പിങ് തൊഴിലാളിയായിരുന്ന വിജയന് പത്തുപവൻ സ്വർണവും ഒരു ലക്ഷം രൂപയും സ്ത്രീധനമായി നൽകിയാണ് വിജയമ്മ മകളെ വിവാഹം ചെയ്തു നൽകിയത്.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മുരളീധരൻ ആചാരി വിജയമ്മയെയും മക്കളെയും ഉപേക്ഷിച്ചതാണ്. രണ്ടാൺമക്കളും വീട്ടമ്മയായ വിജയമ്മയും കഷ്ടപ്പെട്ടാണ് മകളുടെ വിവാഹം നടത്തിയത്. ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് ഷീബയുടെ ആഭരണങ്ങൾ കഴിഞ്ഞ പത്തുമാസങ്ങൾക്കുള്ളിൽ പലപ്പോഴായി വിറ്റ വിജയൻ പണമായി നൽകിയ രണ്ട് ലക്ഷം രൂപയും ചെലവഴിച്ചു. സ്വന്തമായി ബൈക്ക് വാങ്ങാനും ആർഭാടങ്ങൾക്കും പണം ചെലവഴിച്ച ഇയാൾ കുടുംബ വീട്ടിലോ വസ്തുവിലോ ഷീബയ്ക്ക് യാതൊരുവിധ അവകാശങ്ങളും നൽകിയിരുന്നില്ല. പണവും സ്വർണവും തീർന്നതോടെ ഷീബയെ വേണ്ടെന്ന് വന്നതാണ് വിജയൻ അവളെ ഉപേക്ഷിക്കാനും തുടർന്ന് ആത്മഹത്യയിലേക്കും വഴിതെളിച്ചതെന്നാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഇവർ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
വിജയന്റെ വീട്ടുകാരും സഹോദരിമാരും ഷീബയെ വന്നുകണ്ട് ഇഷ്ടപ്പെട്ടാണ് വിവാഹം ഉറപ്പിച്ചത്. കുട്ടിക്കാലം മുതൽ വല്ലപ്പോഴും ഷീബയ്ക്ക് അപസ്മാരം വരാറുണ്ടായിരുന്നു. വിവാഹത്തിന് മുമ്പ് വീട്ടുകാർ ഇക്കാര്യം വിജയനോടും കുടുംബത്തോടും പറയുകയും ചെയ്തു. രോഗത്തിന് മരുന്ന് കഴിച്ചുകൊണ്ടിരുന്ന ഷീബ വിവാഹശേഷവും അത് തുടർന്നു. എന്നാൽ ഷീബ മനോരോഗിയാണെന്നും അതിനുള്ള മരുന്നാണ് കഴിക്കുന്നതെന്നും വിജയനും കുടുംബവും നിരന്തരം ആക്ഷേപിക്കുന്നത് ഷീബയെ മാനസികമായി തളർത്തി. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാനും ഇയാൾ കൂട്ടാക്കിയില്ല. വിവാഹം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട വീട്ടുകാരോട് ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് രക്ഷപ്പെട്ട വിജയൻ ഇതിനെതിരെ പ്രതികരിച്ച ഷീബയുടെ മാതാവിനോടും ബന്ധുക്കളോടും മോശമായാണ് പലപ്പോഴും പെരുമാറിയത്.
വിവാഹം രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രൂക്ഷമായതോടെ വിജയൻ നിരന്തരം ഷീബയെ മർദ്ദിക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങിയതായി ബന്ധുക്കൾ ആരോപിച്ചു. ആഹാരം നൽകാതെ വിജയനും വീട്ടുകാരും പലതരത്തിൽ മാനസികമായി തളർത്തിയെന്നാണ് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് വിജയമ്മ നൽകിയിട്ടുള്ള പരാതി. ഷീബയെ കഴിഞ്ഞ ജനുവരിയിൽ അവളുടെ വീട്ടിൽകൊണ്ടാക്കിയ വിജയൻ പിന്നീട് തിരിഞ്ഞുനോക്കിയില്ല. തുടർന്ന് കുടുംബകോടതിയിൽ ഷീബ നൽകിയ പരാതി കോടതി പലതവണ പരിഗണിച്ചെങ്കിലും വിജയൻ ഹാജരായില്ല. ഒടുവിൽ വാറന്റാകുമെന്ന ഘട്ടം വന്നപ്പോൾ ഓഗസ്റ്റ് 10ന് ഇയാൾ ഷീബയ്ക്കൊപ്പം കൗൺസലിംഗിന് ഹാജരായെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
കോടതിമുറിയിൽ ഭർത്താവ് വിജയനിൽനിന്ന് തനിക്കുണ്ടായ അനുഭവങ്ങളിൽ തളർന്നുപോയ ഷീബ പിന്നീടെല്ലാം തീരുമാനിച്ചുറപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളിൽ നിന്ന് മനസിലാകുന്നത്. തന്നെച്ചൊല്ലി അമ്മയും സഹോദരങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലും ഭർത്താവും വീട്ടുകാരും മനോരോഗിയെന്ന് മുദ്രകുത്തിയതിലും വിഷണ്ണയായ അവൾ അടുത്ത ദിവസം രാവിലെ സഹോദരങ്ങൾ ജോലിക്കും അമ്മ വിജയമ്മ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും പോയ തക്കം നോക്കിയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. സാധനങ്ങളുമായി തിരിച്ചെത്തിയ വിജയമ്മ വീട്ടിലെ കതകുകളെല്ലാം അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. അവരെത്തി വാതിൽ തള്ളി തുറന്ന് നോക്കുമ്പോഴാണ് വിജയമ്മയുടെ മുറിയിൽ ഷീബയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലോട് എസ്.ഐ സനോജ്, സി.ഐ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം. എസ്.ഐ സ്ഥലം മാറ്റപ്പെടുകയും സി.ഐയ്ക്ക് സ്ഥലം മാറ്റത്തിന് ഉത്തരവുണ്ടാകുകയും ചെയ്തതോടെ ഷീബയുടെ ആത്മഹത്യയും അതിന് പ്രേരണയായ സ്ത്രീപീഡനവും സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. ലോക്കൽ പൊലീസ് അന്വേഷണത്തിൽ കാര്യമായ താൽപ്പര്യം കാട്ടാത്ത സാഹചര്യത്തിൽ ക്രൈംബ്രാംഞ്ച് പോലുള്ള പ്രത്യേക ഏജൻസികളെ കേസ് അന്വേഷിപ്പിക്കാൻ ചുമതലപ്പെടുത്തണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍