കൃത്രിമ പുരുഷ ജനനേന്ദ്രിയം അരയിൽ ഘടിപ്പിച്ചശേഷം ബലംപ്രയോഗിച്ചുള്ള 19 കാരിയുടെ രതി വൈകൃതത്തിന് കൂട്ടു നിന്നത് രണ്ട് യൂവാക്കൾ; ലൈംഗിക കളിപ്പാട്ടം അരയിൽ ഘടിപ്പിച്ചുള്ള ബലാത്സംഗത്തിൽ ആനന്ദം കണ്ടെത്തിയ ശിവാനി അഴിക്കുള്ളിൽ; ഡൽഹിക്കാരിക്കെതിരെ ചുമത്തിയത് പ്രകൃതിവിരുദ്ധപീഡനത്തിന്റെ പരിധിയിൽ വരുന്ന ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗിക ബന്ധമെന്ന കുറ്റം; രാജ്യ തലസ്ഥാനത്തെ അത്യപൂർവ്വ പീഡനം അന്താരാഷ്ട്ര വാർത്തയാകുമ്പോൾ
February 06, 2019 | 08:22 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 19കാരിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ബലാത്സംഗം ചെയ്തതിന് സ്ത്രീ അറസ്റ്റിലാകുന്ന ഇന്ത്യയിലെ ആദ്യ കേസാണ് ഇത്. സ്വവർഗരതി നിയമവിധേയമാക്കിയ സെപ്റ്റംബറിലെ സുപ്രീംകോടതി വിധിക്ക് ശേഷം ഐപിസി 377 പ്രകാരമാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. ശിവാനിയെന്ന യുവതിക്കൊപ്പം മൂന്ന് യുവാക്കളും അറസ്റ്റിലായി. ഇതിൽ രണ്ടു പേരുമായി ചേർന്നാണ് യുവതിയെ 19കാരി ബലാത്സംഗം ചെയ്തത്. ലൈംഗിക കളിപ്പാട്ടം ഉപയോഗിച്ചായിരുന്നു ശിവാനിയുടെ രതിവൈകൃതങ്ങൾ. ഈ കേസ് അന്താരാഷ്ട്ര മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് വാർത്തയാക്കുന്നത്. ഡെയിലി മെയിൽ അടക്കം ഇത് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
കൃത്രിമ പുരുഷ ജനനേന്ദ്രിയം 19കാരി അരയിൽ ഘടിപ്പിച്ചശേഷം ബലംപ്രയോഗിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ഇരയായ യുവതി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്. ശിവാനിയാണ് പ്രതി. ഐപിസി 377 പ്രകാരമുള്ള വകുപ്പുകളും അസാന്മാർഗിക പ്രവൃത്തികൾ തടയൽ നിയമത്തിലെ വ്യവസ്ഥകളും അനുസരിച്ചാണ് അറസ്റ്റ്. യുവതിക്കൊപ്പം രണ്ട് യുവാക്കളും അറസ്റ്റിലായിട്ടുണ്ട്. രോഹിത്ത്, രാഹുൽ എന്നിവരാണ് പിടിയിലായത്. രോഹിതും രാഹുലും തന്നെ ബലംപ്രയോഗിച്ച് കിടത്തുകയും ഈ സമയം യുവതി ലൈംഗിക കളിപ്പാട്ടം അരയിൽ ഘടിപ്പിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. 19കാരി അതിൽ അതിയായ ആനന്ദം കണ്ടെത്തിയെന്നും മറ്റു പ്രതികൾക്കൊപ്പം അവളും ശിക്ഷിക്കപ്പെടണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിനെയും രോഹിതിനെയും കൂടാതെ യുവതിയെ ഒളിച്ചു പാർപ്പിക്കാൻ സഹായിച്ച സാഗർ എന്ന യുവാവും തിഹാർ ജയിലിലാണ്.
തുടക്കത്തിൽ യുവതിയുടെ പരാതിയിൽ ഐപിസി 377 പ്രകാരം കേസെടുക്കാൻ പൊലീസ് വിസമ്മതിക്കുകയായിരുന്നു. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഐപിസി 377 വകുപ്പ് ഭാഗികമായി റദ്ദാക്കിയപ്പോൾ സ്വവർഗരതി കുറ്റകൃത്യമല്ലാതായി മാറി. അതേസമയം, സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം കുറ്റകൃത്യമാകുമോ എന്നത് തർക്കവിഷയമായി തുടർന്നു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ടതും പ്രകൃതിവിരുദ്ധപീഡനത്തിന്റെ പരിധിയിൽ വരുന്ന ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗിക ബന്ധം കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്നും ഇതിന് ഐപിസി 377 ബാധകമാകുമെന്നും ഒടുവിൽ പൊലീസും തിരിച്ചറിഞ്ഞു. ഇതോടെയാണ് കേസിന്റെ നടപടിക്രമങ്ങൾ തുടങ്ങിയത്.
ബലാത്സംഗത്തിന് ഇരയായ യുവതി വടത്ത് കിഴക്കൻ സംസ്ഥാനത്ത് നിന്ന് ജോലിക്കായി ഡൽഹിയിലെത്തിയതാണ്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു യുവതി പ്രതികളുടെ വലയിലായത്. ജോലി ഉപേക്ഷിച്ചശേഷം ഗുഡ്ഗാവിൽ ഓൺലൈൻ വസ്ത്രവ്യാപാരം ആരംഭിക്കാനായിരുന്നു യുവതിയുടെ പരിപാടി. പഞ്ചാബിലെ രജ്പുരയിലെ പരിശീലനത്തിന് ശേഷം 1.5 ലക്ഷം യുവതിയിൽ നിന്ന് നിക്ഷേപമായി ആവശ്യപ്പെട്ടു. പിതാവ് വായ്പ എടുത്ത് ഈ പണം നൽകി. പിന്നീട് ബിസിനസ് പങ്കാളികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു യുവതി. അങ്ങനെയാണ് കേസിലെ മറ്റൊരു പ്രതിയായ രോഹിതിനെ യുവതി പരിചയപ്പെടുന്നത്.
എച്ച് സിഎല്ലിന് വേണ്ടി ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട രോഹിത്, ബിസിനസിന് വേണ്ടി പണം മുടക്കാൻ തയാറാണെന്നും യുവതിയെ അറിയിച്ചു. തുടർന്ന് യുവതിയെ ദിൽഷാദ് കോളനിയിലെ ഒരു അപ്പാർട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് രോഹിത്തും മറ്റൊരു പ്രതിയായ രാഹുലും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ബ്ലാക് മെയിൽ ചെയ്യാനായി ഇതു വീഡിയോയിൽ പകർത്തുകയും ചെയ്തു. 'ആദ്യം അവർ ബലംപ്രയോഗിച്ച് എന്നെ കീഴ്‌പ്പെടുത്തി. പിന്നീട് മറ്റുള്ളവർക്ക് വഴങ്ങാൻ നിർബന്ധിച്ചു. ആ 19കാരിയും അവർക്കൊപ്പമുണ്ടായിരുന്നു. അവൾ മിക്കപ്പോഴും എന്റെ അടുത്തേക്ക് വരുമായിരുന്നു. ലൈംഗികബന്ധത്തിന് ഞാൻ വിസമ്മതിച്ചപ്പോൾ എന്നെ മർദിച്ചു' - ഇരയായ പെൺകുട്ടി പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ച മുതൽ പീഡനം തുടർന്നു. പലർക്കും കാഴ്ച വച്ചു. പലപ്പോഴും ശിവാനിയും പീഡിപ്പിച്ചു. എതിർത്തപ്പോഴെല്ലാം അതിക്രൂരമായ മർദ്ദനാണ് ഏൽക്കേണ്ടി വന്നത്. കട്ടിലിൽ രാഹുലും രോഹിതും കെട്ടിയിടും. ഇതിന് ശേഷമാണ് കളിപ്പാടം ഉപയോഗിച്ചുള്ള ശിവാനിയുടെ പീഡനം. എല്ലാം വീട്ടിൽ നിന്നും ഇര മറച്ചു വച്ചു. സാമൂഹിക പ്രവർത്തകയായ ഹേമന്ത് ശർമ്മ എല്ലാം മനസ്സിലാക്കിയതോടെയാണ് പീഡനം പുറം ലോകത്ത് എത്തിയത്.
