സംരക്ഷണ ഭിത്തി കെട്ടാനെന്ന വ്യാജേന ഹൈക്കോടതി തടഞ്ഞ ഫ്ളാറ്റ് നിർമ്മാണം തകൃതി; അയൽവാസിക്ക് സംരക്ഷണഭിത്തി കെട്ടികൊടുക്കില്ലെന്ന വാശിയിൽ തന്നെ ഫ്ളാറ്റ് ഉടമകൾ; സ്കൈലൈൻ ബിൽഡേഴ്സിന്റെ ക്രൂരതയ്ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് പരാതിക്കാരൻ; ഹൈക്കോടതി വിധി വെല്ലുവിളിച്ച് നടത്തുന്ന നിർമ്മാണത്തിന് കോട്ടയം നഗരസഭയുടെ ഒത്താശ
ആർ.പീയൂഷ്
തിരുവനന്തപുരം: ഹൈക്കോടതി വിധിയെ വെല്ലുവിളിച്ചു കോട്ടയം കഞ്ഞിക്കുഴിയിൽ സ്കൈലൈൻ ബിൽഡേഴ്സിന്റെ ഫ്ളാറ്റ് നിർമ്മാണം തകൃതിയായി നടക്കുന്നു. വ്യാജ രേഖകൾ ചമച്ചുള്ള നിർമ്മാണമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി മറികടന്നാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നത്.
അയൽവാസിക്ക് സംരക്ഷണ ഭിത്തി നിർമ്മിച്ചു നൽകുന്നു എന്ന വ്യാജേനയാണ് നിർമ്മാണം നടത്തുന്നത്. ഫ്ളാറ്റിന്റെ ഒരു നിലയെങ്കിലും പണിത് തീർത്ത് റെഗുലറൈസ് ചെയ്യാനാണ് ഉത്തരവിനെ മറികടന്നുള്ള ഈ നിർമ്മാണത്തിന് പിന്നിൽ. റെഗുലറൈസ് ചെയ്ത് കഴിഞ്ഞാൽ താൽക്കാലിക പെർമിറ്റോട് കൂടി ഫ്ളാറ്റിന്റെ നിർമ്മാണം പൂർത്തിയാക്കി വിൽപ്പന നടത്താനാണ് ഉടമകളുടെ ലക്ഷ്യം. 2016 ലാണ് ഹൈക്കോടതി നിർമ്മാണത്തിന് വിലക്കേർപ്പെടുത്തിയത്. സ്കൈലൈന്റെ നിർമ്മാണ പ്രവർത്തനം മൂലം സമീപവാസിയായ ബിബിൻ ജേക്കബ് തന്റെ കെട്ടിടത്തെ അപകടാവസ്ഥയിലാക്കിയ നിർമ്മാണ പ്രവർത്തനത്തിനെതിരെ പരാതി നൽകിയതോടെയാണ് കോടതി ഉത്തരവ് പുറപ്പെടിവിച്ചത് നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയായിരുന്നു.
എന്നാൽ അപ്പോഴെല്ലാം സ്റ്റേ ലഭിച്ചിട്ടും വക വയ്ക്കാതെ സ്കൈലൈൻ അവരുടെ നിർമ്മാണ പ്രവർത്തനം തുടരുകയായിരുന്നു. ബിബിന്റെ കെട്ടിടത്തിൽ വിള്ളൽ വീഴുകയും വീടിരിക്കുന്ന സ്ഥലത്ത് നിന്നും ഒരു ഭാഗം ഇടിഞ്ഞ് ഫ്ളാറ്റ് നിർമ്മിക്കുന്ന സ്ഥലത്തേക്ക് പതിക്കുകയായിരുന്നു. ഇക്കാരണത്താൽ തന്നെ ബിബിനും കുടുംബവും താമസസൗകര്യം ലഭിക്കാതെ വന്നതോടെ മറ്റൊരു സ്ഥലത്തേക്ക് മാറുകയും ചെയ്തു. ബിബിന്റെ വീടിന് കേടുപാട് സംഭവിച്ചതിന് പരിഹാരമായി സുരക്ഷാ ഭിത്തി നിർമ്മിച്ചു നൽകാനും നേരത്തെ കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും സ്കൈലൈൻ ഓരോ ന്യായങ്ങൾ നിരത്തി വഴുതി മാറുകയായിരുന്നു. അനുമതി ലഭിച്ചതിലും നൂറ് മടങ്ങ് അധികം മണ്ണാണ് ഇവിടെ നിന്നും സ്കൈലൈൻ അനധികൃതമായി മാറ്റിയത്. 350 ചതുരശ്ര മീറ്ററിന് താഴെയുള്ള കെട്ടിടങ്ങൾക്കാണ് മണ്ണെടുത്ത് മാറ്റാൻ അനുമതിയുള്ളത്. എന്നാൽ സ്കൈലൈന്റെ കെട്ടിടം 17000 ചതുരശ്ര മീറ്റർ കവിഞ്ഞ് നൽക്കുന്ന ഒന്നാണ് എന്നിട്ടും ഏകദേശം 60 അടിയോളം താഴ്ചയിലാണ് ഇവിടെനിന്നും മണ്ണ് മാറ്റിയിരിക്കുന്നത്.
450 ഡിഎംസി പൈലിങ്ങാണ് ഫ്ളാറ്റ് നിർമ്മിക്കുന്നതിനായി ആവശ്യമുള്ളത്. അതിൽ 350 ഡിഎംസി പൈലിങ്ങോളം പൂർത്തിയാക്കിയിശേഷമാണ് ഫ്ളാറ്റിന്റെ നിർമ്മാണം നേരത്തെ നിർത്തിവെച്ചത്.കഞ്ഞിക്കുഴിയിൽ സ്കൈലൈൻ നിർമ്മിക്കുന്ന ഈ ഫ്ളാറ്റ് എല്ലാ രീതിയിലും സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി വാഹനങ്ങൾ കടന്നുപോകുന്നത് കഞ്ഞിക്കുഴി കാശിവേലിക്കുന്ന് റോഡിലൂടെയാണ്. കെ.കെ റോഡിന് പകരമാണ് ഇവർ ഇത് ഉപയോഗിക്കുന്നത്. മണൽ കയറ്റിയുള്ള വാഹനങ്ങൾ കടന്നു പോകുന്നത് കാരണം സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുകയാണ്.
സമീപത്തെ മറ്റൊരു ഹൗസിങ്ങ് കോളനിയായ ദീപ്തി നഗർ നിവാസികൾക്കും കെട്ടിടനിർമ്മാണം മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് പതിവാണ്. 30 വർഷത്തിന് മുകളിൽ പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെ അധികവും. ഇവിടങ്ങളിൽ താമസിക്കുന്നവരാകട്ടെ മിക്കവാറും എല്ലാവരും തന്നെ പ്രായമേറിയവരുമാണ്. വലിയ രീതിയിലുള്ള പൈലിങ്ങും മറ്റും മൂലം വലിയ രീതിയിൽ വീടുകൾക്ക് കേട് സംഭവിക്കുന്നുണ്ട്. നേരത്തെ ഫ്ളാറ്റിന്റെ നിർമ്മാണം കാരണം വീടിനും വസ്തുവിനും കേട് സംഭവിച്ച ബിബിന്റെ വീടിനെക്കാളും പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.
കെട്ടിടനിർമ്മാണത്തിനായി ഇവർ വലിയ അളവിൽ വെള്ളം ഉപയോഗിക്കുന്നതിനാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമവും രൂക്ഷമാവുകയാണ്. കമ്പനി അധികൃതർ കുഴൽകിണർ ഉപയോഗിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇതിനും പ്രത്യേകിച്ച് തെളിവൊന്നുമില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സ്ഥലം എംഎൽഎ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന് പരാതി നൽകിയപ്പോൾ അവരുമായി ഒരു തവണ കൂടി കാര്യങ്ങൾ സംസാരിച്ചശേഷം എംഎൽഎയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താനും ധാരണയായി. സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കാതിരിക്കാൻ സുരക്ഷാ ഭിത്തി കെട്ടണമെന്നു നേരത്തെ മുൻസിപാലിറ്റിയുടെ മെമോയും കോടതിയുടെ ഉത്തരവും ഉണ്ടായിരുന്നു. എന്നാൽ ചാക്കിൽ മണ്ണ് നിറച്ച് കെട്ടേണ്ടതിന് പകരം വെറും തകര ഷീറ്റ് കൊണ്ട് മറച്ച അവസ്ഥയാണ്. ഹൈക്കോടതി വിധിപോലും മാനിക്കാതെയുള്ള കെട്ടിടനിർമ്മാതാക്കളുടെ പ്രവർത്തി എന്ത് അടിസ്ഥാനത്തിലാണെന്ന ആശ്ചര്യത്തിലാണ് നാട്ടുകാരും ആക്ഷൻകൗൺസിലുമെല്ലാം.
കോട്ടയം നഗരത്തിലെ തന്നെ ഏറ്റവും വലിയ ഫ്ളാറ്റാണ് ഇവിടെ പേൾ എന്ന പേരിൽ നിർമ്മാണം നടത്തിവരുന്നത്. ഫ്ളാറ്റ് നിർമ്മാണത്തിനായി പൈലിങ്ങ് നടത്തിയപ്പോഴാണ് തൊട്ടടുത്ത കെട്ടിടം അപകടാവസ്ഥയിലേക്ക് എത്തിയത്. അനുവദിച്ച അളവിൽ കൂടുതൽ പൈലിങ്ങ് നടത്തിയതാണ് തൊട്ടടുത്ത കെട്ടിടത്തെ അപകട നിലയിലേക്ക് തള്ളിവിട്ടത്. ഫ്ളാറ്റ് നിർമ്മാണത്തിന്റെ ഭാഗമായി 60 അടിയോളം താഴ്ചയിൽ മണ്ണ് മാറ്റി. തൊട്ടടുത്തുള്ള ഒരേയൊരു കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് അനധികൃതമായ നിർമ്മാണ പ്രവർത്തനം നടത്തിവന്നിരുന്നത്.
ഫ്ളാറ്റ് അപകടാവസ്ഥയിലായത് കാരണം ഇപ്പോൾ വാടക വീട്ടിലാണ് ബിബിനും കുടുംബവും താമസം.ഫ്ളാറ്റിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ ബിബിൻ നിർമ്മാതാക്കളോട് പറഞ്ഞിരുന്നു ഇത്തരം നിർമ്മാണം തന്റെ കെട്ടിടത്തിന് അപകടമുണ്ടാക്കും അതിനാൽ തനിക്ക് സുരക്ഷാ ഭിത്തി നിർമ്മിച്ച് നൽകണമെന്ന്. ഈ വാർത്ത മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ചെയ്തിരുന്നു.പിന്നീട് ഫ്ളാറ്റ് നിർമ്മാണം അപകടകരമാക്കുമെന്ന് കാണിച്ച് ബിബിൻ മുൻസിപാലിറ്റി, മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് വില്ലേജ് ഓഫീസർ എന്നിവർക്ക് നൽകിയെ പരാതിയിൽ നിർമ്മാണ പ്രവർത്തനം നിർത്തിവെയ്ക്കാനുള്ള സ്റ്റോപ് മെമൊ നൽകിയെങ്കിലും അധികാരികളുടെ ഒത്താശയോടെ തന്നെ നിർമ്മാണ പ്രവർത്തനം തുടരുകയായിരുന്നു.
ഇത് മുൻസിപ്പാലിറ്റിയെ അറിയച്ചപ്പോഴെല്ലാം അവർ പരിശോധനയ്ക്ക് വരുമ്പോൾ നിർമ്മാണം നടക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ നൽകിയിരുന്നത്. ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഓർഡർ നേടിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. പിന്നീട് ഇത് അധികാരികളും ഫ്ളാറ്റ് നിർമ്മാതാക്കളും തമ്മിലെ ഒത്തുകളിയാണെന്ന് മനസ്സിലാക്കിയ ബിബിൻ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഓർഡർ ഉണ്ടായിട്ടും നിങ്ങൾക്ക് ഈ അനീതി തടയാനാകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ മുൻസിപ്പൽ എഞ്ചിനീയർ ആന്ദരാജ് നൽകിയ മറുപടി കോടതി അലക്ഷ്യത്തിന് കേസ് നൽകൂ എന്നാണ്. പിന്നീട് കോട്ടയം എസ്പി ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് നിർമ്മാണ പ്രവർത്തനം നിർത്തിവെയ്പ്പിച്ചതും. നിയമത്തെയും നാട്ടുകാരെയും വെല്ലുവിളിച്ച് നടത്തുന്ന സ്കൈലൈൻ ബിൽഡേഴ്സിന്റ ഫ്ളാറ്റ് നിർമ്മാണത്തിനെതിരെ മരണം വരെ പോരാട്ടം നടത്തുമെന്ന് വിപിൻ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍