കത്വ, ഉന്നാവ സംഭവങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താൽ ഏറ്റെടുത്ത് മലപ്പുറത്തും കണ്ണൂരും കോഴിക്കോടും പാലക്കാട്ടും വാഹനങ്ങൾ തടയൽ; പലയിടത്തും കടകൾ അടപ്പിക്കാനും റോഡ് ഉപരോധത്തിനും തെരുവിലിറങ്ങി സോഷ്യൽ മീഡിയ പ്രവർത്തകർ; കൊടിയും ബാനറുമില്ലാതെ എത്തിയ സമരക്കാരെ അടിച്ചോടിച്ച് പൊലീസ്; മലപ്പുറത്ത് വ്യാപക അക്രമം; എഴുപതോളം പേർ കസ്റ്റഡിയിൽ; വ്യാജഹർത്താൽ ആഹ്വാനമെന്നും നോട്ടീസ് ലഭിച്ചില്ലെന്നും നിയമപാലകർ
എംപി റാഫി/ജാസിം മൊയ്തീൻ
മലപ്പുറം/കോഴിക്കോട്: സോഷ്യൽ മീഡിയയിൽ നടന്ന ഹർത്താലാഹ്വാനം ഏറ്റെടുത്ത് മലപ്പുറത്തേയും കോഴിക്കോട്ടേയും കണ്ണൂരിലേയും പാലക്കാട്ടേയും ജനങ്ങൾ. മലപ്പുറം ജില്ലയിൽ ഏതാണ്ട് വ്യാപകമായും കോഴിക്കോട് ചില പ്രദേശങ്ങളിലും കത്വയിൽ പെൺകുട്ടിയെ ക്രൂരമായി കൊലചെയ്ത സംഭവത്തിലും ഉന്നാവ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന ഹർത്താലാഹ്വാനം ഏറ്റെടുത്ത് ജനം തെരുവിലിറങ്ങി.
തലസ്ഥാനത്ത് നെടുമങ്ങാട്ടും ഇന്ന് രാവിലെ കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാഹനങ്ങൾ തടഞ്ഞു. പാലക്കാട്ടും കണ്ണൂരും വാഹനങ്ങൾ തടയാനും കടകളടപ്പിക്കാനും നിരവധിപേർ തെരുവിലിറങ്ങി. പലയിടത്തും പൊലീസ് എത്തി സമരക്കാരെ നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. മലപ്പുറത്തും കണ്ണൂരും നിരവധിപേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് എഴുപതോളം പേർ കസ്റ്റഡിയിലായിട്ടുണ്ട്. ഇതോടെ ഇവരെ ഇറക്കാൻ എത്തിയവരും പൊലീസും തമ്മിൽ സംഘർഷാവസ്ഥയിലായിരിക്കുകയാണ് പല പൊലീസ് സ്റ്റേഷൻ പരിസരവും.
അതേസമയം, വ്യാജ ഹർത്താലിന്റെ പേരിൽ മതമൗലികവാദികളാണ് തെരുവിലിറങ്ങിയതെന്ന പ്രചരണവും സജീവമാണ്. ഹർത്താൽ നോട്ടീസ് നൽകാതെ നടത്തുന്ന സമരമാണെന്ന് പൊലീസും വ്യക്തമാക്കി. അതിനാൽ തന്നെ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ആഹ്വാനത്തെ ശക്തമായി നേരിടാനാണ് പൊലീസ് തീരുമാനം. പല സ്ഥലത്തും ഹർത്താലിന്റെ പേരിൽ വാഹനം തടഞ്ഞവരേയും കൂടിനിന്നവരേയും ലാത്തിവീശി വിരട്ടിയോടിച്ചു. മലപ്പുറത്തും കണ്ണൂരും പാലക്കാടും ചിലരെ കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്.
കോഴിക്കോട് നിന്ന് എടവണ്ണപ്പാറയിലേക്ക് ബസ്സുകളൊന്നും ഇന്ന് ഓടിയില്ല. എടവണ്ണപ്പാറ, വാഴക്കാട്, ഊർക്കടവ്, എന്നീ പ്രദേശങ്ങളിലും കടകളുൾപ്പെടെ അടഞ്ഞുകിടക്കുകയാണ്. വാട്സ് ആപ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ചെറുപ്പക്കാർ സംഘങ്ങളായി തിരിഞ്ഞ് വാഹനം തടയുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും കൊടികൾ ഉയർത്താതെയാണ് ബസ് തടയലും കടകൾ അടപ്പിക്കലും പുരോഗമിക്കുന്നത്. ബിജെപിക്ക് എതിരെ മുദ്രാവാക്യം വിളികളുയർത്തിയാണ് ഹർത്താലാഹ്വാനം.
ജമ്മു കശ്മീരിലെ കഠ്വയിൽ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലാണെന്ന വ്യാജ സന്ദേശം ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെയാണ് ഹർത്താലെന്നും ജനങ്ങൾ സഹകരിക്കണമെന്നുമുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് കാട്ടി നിരവധി പേർ രംഗത്തുവരികയും ചെയ്തിരുന്നു. പത്രമോഫീസുകളിലും മറ്റും ഇന്ന് ഹർത്താലാണോ എന്ന ചോദ്യവുമായി നിരവധി ഫോൺവിളികളും എത്തിയിരുന്നു.
മലപ്പുറത്ത് കടകൾ അടപ്പിച്ചു; ടയർ കത്തിച്ച് ഗതാഗതം തടയുന്നു
കടകമ്പോളങ്ങൾ മിക്ക ഇടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. നിലവിൽ ഒരു പാർട്ടിയോ സംഘടനയോ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നില്ല. യുവാക്കൾ സംഘടിച്ച് അതിരാവിലെ തന്നെ നിരത്തിലിറങ്ങി റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും കടകളുടെ ചുമരിൽ 'ജസ്റ്റിസ് ഫോർ ആസിഫ' എന്ന പോസ്റ്റർ പതിക്കുകയുമായിരുന്നു.
ചമ്രവട്ടം കോഴിക്കോട് റൂട്ടിൽ രണ്ട് കാറുകൾ സമരാനുകൂലികൾ അടിച്ചു തകർത്തു. അപ്രതീക്ഷിതമായ ഹർത്താലിൽ യാത്രക്കാരും വലഞ്ഞിരിക്കുകയാണ്. ഇതുവരെ വളരെ കുറഞ്ഞ സ്വകാര്യ ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. മലബാറിലെ മറ്റ് ജില്ലകളിലും സ്ഥിതി സമാനമാണ്. തുറക്കുന്ന കടകൾ അടപ്പിച്ചും ഗതാഗതം തടസപ്പെടുത്തിയും ഹർത്താൽ ഇപ്പോഴും തുടരുകയാണ്.
പല സ്ഥലങ്ങളിലും അക്രമസംഭവങ്ങളുമുണ്ടായി. നാഥനില്ലാത്ത ഹർത്താൽ അതിരു കടന്നതോടെ പൊലീസും ശക്തമായി രംഗത്തിറങ്ങി. സംഘർഷമുണ്ടായ മലപ്പുറം ജില്ലയിലെ ആറ് സ്ഥലങ്ങളിൽ നിന്നായി അമ്പതോളം ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരൂർ, കൽപകഞ്ചേരി, വളാഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘർഷാവസ്ഥ നിലനിൽക്കുന്നത്.
മലപ്പുറം ജില്ലയിലെ ഗ്രാമങ്ങളും തീരദേശ റോഡുകളും അടക്കം കല്ലിട്ട് ബ്ലോക്ക് ചെയ്തിരിക്കുന്ന സ്ഥിതിയാണുള്ളത്. സർക്കാർ സ്ഥാപനങ്ങൾ വരെ അടപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ തന്നെ ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നു. അർദ്ധരാത്രി ആയത് മുതൽ ചരക്ക് വാഹനങ്ങൾ അടക്കം കോട്ടക്കലിലും തിരൂരിലും തടഞ്ഞിരുന്നു. തിരൂർ പയ്യനങ്ങാടിയിൽ വാഹനം തടയുന്നത് ക്യാമറയിൽ പകർത്തുകയായിരുന്ന ടി. സി.വി. ചാനൽ ക്യാമറാമാൻ അതുലിന് ഹർത്താൽ അനുകൂലികളിൽ നിന്നും മർദ്ദനമേറ്റു. ക്യാമറ നശിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. തുടക്കത്തിൽ അയഞ്ഞ സമീപനം കൈകൊണ്ട പൊലീസ് പിന്നീട് ഉണർന്നു പ്രവർത്തിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് തിരൂരിൽ മാത്രം 25 പേരെ കസ്റ്റഡിയിലെടുത്തു. ക്യാമറാമാൻ അതുലിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തനത്താണിയിൽ റോഡ് തീയിട്ട് ബ്ലോക്ക് ചെയ്ത നിരവധി പേർ പൊലീസിന്റെ പിടിയിലായി.വെട്ടിച്ചിറയിൻ കെ.എസ്.ആർ.ടിസിക്കു നേരെ കല്ലേറുണ്ടായി. മഞ്ചേരി, വേങ്ങര, പറമ്പിൽ പീടിക, ചങ്കു വെട്ടി എന്നിവിടങ്ങളിലും ഹർത്താൽ സംഘർഷത്തിലേക്ക് നീങ്ങി.
ഹർത്താലിന് ഒരു നേതൃത്വമില്ലെന്നതാണ് പ്രധാന പ്രശ്നം. പ്രത്യേക പാർട്ടിയുടെ കൊടികളില്ലെങ്കിലും വിവിധ പാർട്ടിയിൽപ്പെട്ടവർ ഹർത്താലിൽ പങ്കാളികളാണ്. പ്രായം നോക്കാതെ നടപടി എടുക്കുവാനാണ് പൊലീസിന് നിർദ്ദേശം . പ്രതിഷേധം ന്യായമാണെങ്കിലും വിഷയം വർഗ്ഗീയവത്കരിക്കുവാനുള്ള നീക്കം അപലപനീയമാണ്.
അതിനെ ഹർത്താൽ അനുകൂലികളും കരുതിയിരിക്കണമെന്നും സോഷ്യൽ മീഡിയ വഴി തന്നെ സന്ദേശങ്ങൾ കൈമാറുന്നുണ്ട്. അതേസമയം, ഹർത്താലിന് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടെന്ന പ്രചാരണം വ്യാജമാണെന്നും ആസിഫ വിഷയത്തിൽ സമാധാനപരമായി പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കെ ഇതിനെ വഴിതിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ഹർത്താലിനു പിന്നിലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഹർത്താലാഹ്വാനവുമായി പ്രചരിച്ച സന്ദേശം ഇങ്ങനെ
16-04-2018 തിങ്കൾ നാളെ കേരളം നിശ്ചലമാവും.
ഇന്ന് രാത്രി 12 മുതൽ നാളെ രാത്രി 12 വരെ ഹർത്താൽ
ഫാസിസ്റ്റ് തെമ്മാടികളാൽ കൊല്ലപ്പെട്ട ആസിഫ എന്ന എട്ടു വയസ്സ്കാരി ഇന്ന് നമ്മുടെ കണ്ണിരായി മാറിയിരിക്കുകയാണ്.ഇന്ത്യൻ മതേതരത്വത്തിന്റെ നൊമ്പരമായും സുരക്ഷിതത്വം ആഗ്രഹിക്കുന്ന കുഞ്ഞു മനസ്സുകളിൽ പോലും ഭീതിയുടെ നിഴലായും നിലകൊള്ളുകയാണ്. ഇന്ത്യയുടെ പൈതൃകത്തെയും നാനാത്വത്തിൽ ഏകത്വം എന്ന അതിന്റെ അസ്തിത്വത്തെയും തകർക്കാൻ ശ്രമിക്കുകയും ഇന്ത്യ മുഴുവൻ ഒരു വർഗ്ഗീയ കലാപത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഇത്തരം RSS നരഭോജികളെ ഇന്ത്യയുടെ പരമോന്നത നീതിപീഠം തൂക്കിക്കൊല്ലണം. ഇനിയും ഒരു ആസിഫ കൊല്ലപ്പെട്ടു കൂടാ.ആസിഫയുടെ കൊലയാളികൾക്ക് നിയമത്തിന്റെ മുന്നിൽ ഏറ്റവും ഉയർന്ന ശിക്ഷ കിട്ടണം.അതിനായ് ഇന്ത്യയുടെ നാനാ ദിക്കിൽ നിന്നും പ്രതിഷേധം ഉയരണം കേരളത്തിന്റെ പ്രധിഷേധം ദേശീയ തലത്തിൽ ചർച്ചയാകണം. അതിന് മനുഷ്യത്വമുള്ളവർ കൈകോർക്കണം
ഈ ഹർത്താൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. മനുഷ്യത്വം മരവിക്കാത്ത പച്ചമനുഷ്യരായ ഞങ്ങൾ ഏറ്റെടുക്കുകയാണ്. ഇത് വിജയിപ്പിച്ചിരിക്കും. സോഷ്യൽ മീഡിയയുടെ പവർ ഒരിക്കൽ കൂടി കേരളം അറിയും. കേരളം കണ്ട ഏറ്റവും ശ്രദ്ധേയമായ ഹർത്താലായി ഇത് മാറും. കടകൾ തുറക്കില്ല സാധാരണപ്പോലെ റോഡുകളിൽ ബസുകളെ കാണില്ല. KSRTC ബസ്സുകൾ പോലും ഓടാൻ സമ്മതിക്കില്ല. ഇരുചക്ര വാഹനങ്ങളെയും ഓടാൻ സമ്മതിക്കില്ല.
ഇനി ആരെങ്കിലും കട തുറക്കുകയാണെങ്കിൽ ബസുകൾ നിരത്തിലിറക്കാൻ തയ്യാറാവുകയാണെങ്കിൽ അത്തരക്കാരെ മനുഷ്യത്വം മരവിച്ച കാപാലികരായിട്ടെ വിവേകമുള്ള ഈ ജനത കാണൂ. ഓരോ പ്രാദേശിക ഏരിയയിലെയും യുവനിര ഇത് വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണം. സാംസ്കാരിക കൂട്ടായ്മകൾ രംഗത്തുവരണം സോഷ്യൽ മീഡിയയിൽ നമ്മൾ കാണിക്കുന്ന ഈ ആവേശം നാളെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഉണ്ടാകണം. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ' എന്നത് മനസ്സറിഞ്ഞു പറഞ്ഞവരാണെങ്കിൽ നാളെത്തെ ഹർത്താൽ വിജയിപ്പിക്കാൻ നമുക്കൊന്നിച്ച് പ്രവർത്തിക്കാം. ഈ പ്രതിഷേധ ജ്വാലയിൽ നമ്മളും പങ്കാളികളാകണം. നമ്മുടെ പൊന്ന് സഹോദരിക്ക് വേണ്ടി സോഷ്യൽ മീഡിയ നടത്തുന്ന ഈ ഹർത്താൽ എന്തു വില കൊടുത്തും വിജയിപ്പിക്കും.
ഭാരതം RSS കാപാലികർക്ക് തീറെഴുതി കൊടുത്തതല്ല എന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്ന ഈ ഹർത്താൽ വിജയമാക്കുന്നതിന് എല്ലാ മനുഷ്യസ്നേഹികളും രംഗത്ത് വരണം.
സോഷ്യൽ മീഡിയയുടെ പവർ ഒരിക്കൽ കൂടി കേരളം അറിയട്ടെ Justis for Aasifa
ഇതായിരുന്നു വാട്സ് ആപ് വഴിയും ഫേസ്ബുക്ക് വഴിയും പ്രചരിപ്പിക്കപ്പെട്ട സന്ദേശം. എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ജനം തള്ളിക്കളയുകയും ഇന്ന് സാധാരണരീതിയിൽ കാര്യങ്ങൾ പോകുകയുമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്