പൊലീസിനെക്കാൾ അംഗബലം നമുക്കുണ്ടെങ്കിൽ എവിടെയും സമരം നടത്താം; രണ്ടു മേഖലകളായി തിരിച്ചാൽ എല്ലാം എളുപ്പത്തിൽ നടക്കും: ഹർത്താൽ ആഹ്വാനമെന്ന പ്ളാൻ എ വിജയിച്ചാൽ തൊട്ടുപിന്നാലെ കലാപത്തിനായി പ്ളാൻ ബിയും കരുതിവച്ച് ആസൂത്രണം നടന്നതായി ശബ്ദസന്ദേശം ; മലബാറിലെ കലാപം സംസ്ഥാനമൊട്ടുക്ക് വ്യാപിക്കുമെന്ന് സ്വപ്നംകണ്ട് അമർനാഥും കൂട്ടരും; ആർഎസിനോടുള്ള ദേഷ്യം തീർക്കാൻ നൽകിയ പോസ്റ്റിന് ഉണ്ടായ പ്രതികരണം ആവേശമായി; ഹർത്താലിനും കലാപത്തിനും ആസൂത്രണം നടത്തിയത് വെറും 48 മണിക്കൂർ കൊണ്ട്
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ആർഎസ്എസിന് തീവ്രത പോരെന്ന് ആരോപിച്ച് ശിവസേനയിലേക്ക് ചേക്കേറുകയും കത്വ പെൺകുട്ടിയുടെ കൊലപാതകത്തിന് എതിരായ വികാരം മുതലെടുത്ത് കലാപം സൃഷ്ടിക്കാൻ നീക്കം നടത്തുകയും ചെയ്ത യുവാക്കളുടെ ആസൂത്രണം കണ്ട് ഞെട്ടി പൊലീസ്. സോഷ്യൽ മീഡിയയിലൂടെ ഹർത്താലിന് ആഹ്വാനം നടത്തിയത് ഏറ്റെടുത്ത് വലിയൊരു വിഭാഗം യുവാക്കൾ തെരുവിലിറങ്ങിയതോടെ ഹർത്താലിന് പിന്നാലെയും ജനരോഷമുയർത്തി വർഗീയ കലാപത്തിലേക്ക് അതിനെ വഴിമാറ്റാൻ ഇവർ ശ്രമിച്ചതായി വ്യക്തമായി.
അഞ്ചുപേർ അടങ്ങുന്ന സംഘം മാത്രമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് ഇപ്പോഴും പൊലീസ് ഉറപ്പിച്ചിട്ടില്ല. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പു നടത്താനും സർക്കാരിന് എതിരെ ജനവികാരം ഉയർത്താനും നീക്കം നടന്നോ എന്ന അന്വേഷണം തുടരുകയാണ് പൊലീസ്.
കൊല്ലം തെന്മല ഒറ്റക്കൽ റെയിൽവേ സ്റ്റേഷനു സമീപം ഉറുകുന്ന് അമൃതാലയത്തിൽ അമർനാഥ് (22), തിരുവനന്തപുരം സ്വദേശികളായ വെങ്ങാനൂർ മാവരത്തറ മേലേപുറത്ത് തെക്കേവീട്ടിൽ സുധീഷ് (22), വെങ്ങാനൂർ കുന്നുവിള അഖിൽ (23), നെയ്യാറ്റിൻകര കുഞ്ഞിലകം ഗോകുൽ ശേഖർ (21), ആറാമട കുന്നുപുഴ സിറിൽ നിവാസിൽ എംജെ സിറിൽ (22) എന്നിവരാണ് വാട്സ്ആപ് ഹർത്താൽ ആഹ്വാനം ചെയ്തതിനും അതിനായി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയതിനും പിടിയിലായത്. വർഗീയ സ്പർദ്്ധ വളർത്തി കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഹർത്താലിന് ആഹ്വാനം നൽകി ആദ്യ സന്ദേശം അയച്ചവരും ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയവരുമാണ് ഇവരെല്ലാം. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പകലുമായാണ് അഞ്ചുപേരും പിടിയിലായത്. അമർനാഥിനെ കൊല്ലത്തുനിന്നും മറ്റുള്ളവരെ തിരുവനന്തപുരത്തു നിന്നും അറസ്റ്റുചെയ്തു. മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പെരിന്തൽമണ്ണ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. അറസ്റ്റിലായവർ നേതൃത്വം നൽകിയ ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കൊപ്പം ആയിരത്തോളം അംഗങ്ങക്ക് ഹർത്താൽ പ്രചരണത്തിലും ആസൂത്രണത്തിലും പങ്കുണ്ടോ എന്ന അന്വേഷണം തുടരുകയാണ് പൊലീസ്.
ആർഎസ്എസിനോട് പിണങ്ങിയിറങ്ങിയത് തീവ്രത പോരെന്ന് പറഞ്ഞ്
കൊല്ലം ഉറുകുന്ന് പ്രദേശത്തെ സജീവ ആർഎസ്എസ് പ്രവർത്തകരാണ് അമർനാഥും അഛൻ ബൈജുവും. ഈ അടുത്ത കാലത്താണ് ഇവർ ആർഎസ്എസ് വിട്ടത്. പ്രദേശത്തെ മറ്റു ഇരപത് പേരും ഇവരോടൊപ്പം ആർഎസ്എസ് വിട്ടിരുന്നു. പ്രദേശത്തെ ആർ.എസ്.എസിന് തീവ്രതയില്ലെന്നും പ്രവർത്തന ഉശിര് പോരെന്നും ആരോപിച്ചായിരുന്നു ഇവർ പാർട്ടി വിട്ടത്. പിന്നീട് ഇവർ ശിവസേനയിലേക്ക് ചേക്കേറിയിരുന്നു. ഇതിനു ശേഷം പ്രദേശത്തെ ആർ.എസ്.എസിനെതിരെ ശക്തമായ പോസ്റ്റുകൾ സ്ഥിരമായി അമൃനാഥ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ഇതേ തുടർന്ന് ഉറുകുന്നിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇങ്ങനെ കഴിയുന്നതിനിടെയാണ് കത്വ സംഭവം ഉണ്ടാകുന്നതും വ്യാപക പ്രതിഷേധം ഉയരുന്നതും. ഇത് മുതലെടുത്ത് മുസ്ളീം ജനവികാരം ഹിന്ദുക്കൾക്ക് എതിരെ ഉയർത്തിവിടുക എന്ന ലക്ഷ്യത്തിലാണ് ഹർത്താൽ ആഹ്വാനം നടത്താൻ പദ്ധതിയിട്ടതെന്നാണ് പൊലീസ് കണ്ടെത്തുന്നത്.
ഇതിനായി വോയ്സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് എന്നീ വാട്സാപ് ഗ്രൂപ്പുകൾ സൃഷ്ടിച്ചു. ഗ്രൂപ്പുകളിലൂടെയാണ് അമർനാഥും മറ്റുള്ളവരും ഹർത്താലിന് ആഹ്വാനം ചെയ്തത്. സമാനമായി മറ്റു ജില്ലകളിലും ഗ്രൂപ്പുകൾ സൃഷ്ടിക്കപ്പെട്ടു. പ്രാദേശിക ഗ്രൂപ്പുകൾ ഹർത്താൽ ആഹ്വാനം ഏറ്റെടുത്ത് പ്രചരണത്തിന് ഇറങ്ങിയതോടെ അതിന്റെ മറപിടിച്ച് വർഗീയ കലാപത്തിന് അരങ്ങൊരുക്കാനായിരുന്നു ശ്രമം. വ്യാജ ഹർത്താൽ ആഹ്വാനത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിനിടെ തിരൂർ കൂട്ടായിയിൽനിന്ന്, മലപ്പുറത്തുള്ള വോയ്സ് ഓഫ് യൂത്ത്-നാല് ഗ്രൂപ്പിന്റെ അഡ്മിനായ പത്താംക്ലാസുകാരനെ പൊലീസ് പിടികൂടിയിരുന്നു. ഇത് നിർണായകമായി. അങ്ങനെയാണ് ഇതിന്റെ പ്രധാനി അമർനാഥിനേയും മറ്റു നാലുപേരേയും പിടികൂടുന്നത്.
ഹർത്താലെന്ന ആശയം അമർനാഥിന്റേതാണ്. ഇത് സമാന ചിന്താഗതിക്കാരായ മറ്റുള്ളവർ ഏറ്റെടുക്കുകയായിരുന്നു. സുധീഷും അഖിലും അയൽവാസികളാണെങ്കിലും മറ്റുള്ളവർ തമ്മിൽ നേരിട്ട് ബന്ധമില്ല. പ്ലസ് ടു തോറ്റ ഇവർ സേ പരീക്ഷയ്ക്കുള്ള കേന്ദ്രത്തിലെ കൂട്ടുകാരുടെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. അഖിലും സുധീഷും ഒഴിച്ചുള്ളവർ പരസ്പരം നേരിൽ കാണുന്നത് അറസ്റ്റിലായി മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ്. എന്നിട്ടുപോലും ചുരുങ്ങിയ സമയത്തിനകം ഇത്തരത്തിൽ ഹർത്താലാഹ്വാനം നടത്തി പ്രചരിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞത് അന്വേഷകരേ പോലും ഞെട്ടിക്കുന്നു.
പ്ളാൻ എ വിജയിച്ചതോടെ കലാപത്തിന് പ്ളാൻ ബിയും
ഹർത്താൽ ആഹ്വാനം വിജയിച്ചാൽ അതിന്റെ ചുവടുപിടിച്ച് കലാപത്തിലേക്ക് കാര്യങ്ങൾ നീക്കുക എന്ന രീതിയിൽ രണ്ടു പ്ളാനുകളുമായാണ് ഇവർ നീക്കം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. അതായത് ഹർത്താൽ ആഹ്വാനം പ്ളാൻ എ ആയിരുന്നുവെന്നും അത് വിജയിക്കുന്നതോടെ കലാപത്തിലേക്ക് കാര്യങ്ങൾ നീക്കാൻ പ്്ളാൻ ബിയും ആസൂത്രണം ചെയ്തിരുന്നു എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ആർഎസ്എസിനെതിരെ തിരിക്കാൻ ഉദ്ദേശിച്ചാണ് ഹർത്താൽ ആഹ്വാനമെന്ന ആശയത്തിലൂന്നി അമർനാഥ് പ്രചരണം തുടങ്ങിയത്. ജമ്മുവിലെ പീഡന വാർത്ത പുറത്തുവന്നതോടെ ഇത് ആർ.എസ്.എസിനെതിരെ ജനവികാരം തിരിക്കാനുള്ള പറ്റിയ അവസരമായി ഇയാൾ കരുതി. ആദ്യം ആർഎസ്എസിന് എതിരെ വിഷയം വിവിധ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തപ്പോഴേ നല്ല പ്രതികരണങ്ങൾ ലഭിച്ചു. പിന്നീട് വീണ്ടും രണ്ടു ഗ്രൂപ്പുകൾ ഉണ്ടാക്കി പീഡനത്തിനിരയായ പെൺകുട്ടിക്കുവേണ്ടിയുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചു. പരസ്പരം മെസേജ് അയച്ചതുകൊണ്ട് കാര്യമില്ലെന്നും നിരത്തിലിറങ്ങാമെന്നും അമർനാഥ് പോസ്റ്റ് ചെയ്തതോടെ ഇതിനും നല്ല പിന്തുണ ലഭിച്ചു.
കഠുവയിൽ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ അതിനെതിരേ പൊരുതണമെന്ന ആഹ്വാനമായി അഞ്ചുപേരും വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. ലിങ്ക് ഫേസ്ബുക്കിൽ ഇട്ടു. സമാനമായി ചിന്തിക്കുന്നവർക്ക് ഗ്രൂപ്പിൽ ചേരാമെന്ന് നിർദ്ദേശവും നൽകി. ആളുകളുടെ എണ്ണം കൂടിയപ്പോൾ സജീവമായവരോട് ജില്ലാതലത്തിൽ ഗ്രൂപ്പുണ്ടാക്കാൻ നിർദ്ദേശം നൽകി.
പതിനാറാം തിയ്യതി ഹർത്താലിന് ആഹ്വാനം ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഹർത്താലിന് വെറും 48 മണിക്കൂർ മുൻപായിരുന്നു തീരുമാനം. 14 ജില്ലകളിൽ ഓരോ ഗ്രൂപ്പുകൾ വീതം ഉണ്ടാക്കിയതോടെ ഇതേറ്റ് പിടിക്കാൻ നിരവധി പേരെത്തി. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ലീഗ്, സി പി എം തുടങ്ങിയ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിയില്ലാത്തവരും ഈ ഗ്രൂപ്പുകളുടെ ഭാഗമായി. മലബാറിൽ അടക്കം നൂറുകണക്കിന് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പതിമൂന്നാം തിയ്യതിയായിരുന്നു ഹർത്താലിന് ആഹ്വാനം നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കകം യുവാക്കളെ തെരുവിലിറക്കാൻ പറ്റിയെന്നത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ആസൂത്രണം നടത്തി ഹർത്താലിന് ആഹ്വാനം നടത്തിയവർക്ക് കൃത്യമായ അജണ്ടയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സ്വന്തം പ്രൊഫൈലുകൾ ഉപയോഗിച്ചുതന്നെയാണ് ഇവർ വാട്സാപ്പ് ഗ്രൂപ്പ് നടത്തിയത്. അത് പൊലീസിന് അന്വേഷണത്തിൽ ഗുണകരമായി. അഡ്മിന്മാരെ പൊലീസ് തിരയുന്നത് മനസ്സിലാക്കിയ അഞ്ചുപേരും അറസ്റ്റ് ഉറപ്പിച്ചിരുന്നു. ജില്ലാ ഗ്രൂപ്പുകളിൽപ്പെട്ടവരാകട്ടെ പലരും അറസ്റ്റ് ഭയന്ന് അഡ്മിൻ സ്ഥാനം ഒഴിഞ്ഞു. ചിലർ ഗ്രൂപ്പുകൾ വിട്ടു. എന്നാൽ ഇവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
ഹർത്താലിന് ആയിരങ്ങൾ തെരുവിലിറങ്ങിയതോടെ ആണ് രണ്ടാം ഘട്ടം നടപ്പിലാക്കാൻ ശ്രമം നടന്നത്. ഹർത്താലിനു ശേഷവും കലാപം നടത്താൻ ഇവർ ആഹ്വാനം ചെയ്തു. പൊലീസിനെക്കാൾ അംഗബലം നമുക്കുണ്ടെങ്കിൽ എവിടെയും സമരം നടത്താമെന്നും പ്രവർത്തനം രണ്ടു മേഖലകളായി തിരിച്ചാൽ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. ഇപ്പോൾ മലബാറിൽ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യോജിച്ച രീതിയിൽ ആയിരുന്നു തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.
മറ്റാരുടേയെങ്കിലും പങ്കാളിത്തം തള്ളാതെ പൊലീസ്
ഹർത്താലിനും അതുവഴി കലാപത്തിനും ആസൂത്രണം ചെയ്തതിൽ മറ്റാരുടേയെങ്കിലും പിന്തുണ ഇവർക്കുണ്ടോ എന്നതു കേന്ദ്രീകരിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം നടക്കുന്നത്. ഇതിനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. വാട്സാപ്പ് ഹർത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലാണെന്നും കൂടുതൽ പേർ കുടുങ്ങുമെന്നുമാണ് ലഭിക്കുന്ന വിവരം. പൊലീസിലെ രഹസ്യാന്വേഷണവിഭാഗം നൽകിയ ഫോൺനമ്പറുകളിന്മേൽ ഡിവൈ.എസ്പി.മാരുടെ കീഴിലുള്ള പ്രത്യേകസംഘങ്ങൾ സംസ്ഥാനത്തൊട്ടുക്ക് അന്വേഷണം നടത്തിവരികയാണ്. പിടിക്കപ്പെടുന്നവർ കേസിൽനിന്ന് ഊരിപ്പോരാതിരിക്കാൻ പഴുതടച്ച രീതിയിലാണ് പൊലീസിന്റെ നടപടിക്രമങ്ങൾ നീക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാൻ സാധ്യതയുള്ളവ ആ രീതിയിൽത്തന്നെ പരിഗണിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തുക. തെളിവിനായി പ്രചരിപ്പിച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും ധാരാളം വാട്സ് ആപ് കൂട്ടായ്മകൾ നിരീക്ഷണത്തിലുണ്ട്.
അഞ്ചുമുതൽ പത്തുവർഷം വരെ തടവുലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസുകൾ ചാർജ് ചെയ്യുന്നത്. എതിരെ കലാപമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ലഹളയ്ക്ക് സാഹചര്യമൊരുക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, പെൺകുട്ടിയുടെ ചിത്രം പ്രദർശിപ്പിച്ചവർക്ക് എതിരെ പോക്സോ കേസ് എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്