ജയിൽ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതിന് പിന്നിൽ ദുരൂഹത; പത്തുകൊല്ലമായി തുടരുന്ന സൂപ്രണ്ടിനെ തൊടാൻ ശ്രീലേഖയ്ക്കും ഭയം; ആത്മഹത്യാക്കുറിപ്പും വ്യാജമെന്ന് സംശയം; കണ്ണൂർ വനിതാ ജയിലിലെ സൗമ്യയുടെ തൂങ്ങി മരണത്തിൽ അസ്വാഭാവികതകൾ ഏറെ; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പിണറായി കൂട്ടക്കൊലയിലെ പ്രതി സൗമ്യയുടെ ദുരൂഹ മരണത്തിന് സാഹചര്യമൊരുക്കിയത് ജയിലിനുള്ളിൽ ജീവനക്കാരുടെ തമ്മിലടിയെന്ന് അന്വേഷണ റിപ്പോർട്ട്. കണ്ണൂർ വനിതാ ജയിലിൽ സൂപ്രണ്ടും ജീവനക്കാരും തമ്മിലെ ഭിന്നതയും ഈ മരണം ചർച്ചയാക്കുന്നുണ്ട്. തടവുകാരെ ഉപയോഗിച്ച് തനിക്കിഷ്ടമില്ലാത്തവരെ ജയിലിൽ നിന്ന് പുറത്താക്കുന്ന സൂപ്രണ്ട് കെ ശകുന്തളയുടെ അവധിയിൽ പോക്കും സംശയങ്ങൾക്ക് ഇട നൽകുന്നു. ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടും സൗമ്യ മരിക്കുന്ന ദിവസം അവധിയിലായിരുന്നു. സൗമ്യയുടെ മരണം ഗൂഢാലോചനയുടെ ഭാഗമായുള്ള കൊലപാതകമാണെന്ന വാദം സജീവമാകുന്നതിനിടെയാണ് കണ്ണൂർ വനിതാ ജയിലിലെ അസ്വാഭാവികതകളും പുറത്തുവരുന്നത്.
21 തടവുകാരും 29 ജീവനക്കാരുമാണ് വനിതാ ജയിലിലുള്ളത്. മൂന്ന് കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ. ഈ പരിഗണനയോടെ സംരക്ഷണം ജയിലിനുള്ളിൽ ഒരുക്കിയില്ല. ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു. ഇതാണ് സൗമ്യയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ജയിൽ വകുപ്പിലെ റീജിയണൽ വെൽഫയർ ഓഫീസറാണ് പ്രാഥമിക അന്വേഷണം നടത്തിയത്. റിപ്പോർട്ട് ജയിൽ ഡിജിപി ശ്രീലേഖയ്ക്ക് ഉടൻ കിട്ടുമെന്നാണ് സൂചന. ഇതോടെ തന്നെ കണ്ണൂർ വനിതാ ജയിലിൽ അഴിച്ചു പണിയുണ്ടാകും. പത്തുകൊല്ലമായി വനിതാ ജയിലിന്റെ സൂപ്രണ്ട് ശകുന്തളയാണ്. സ്ഥലം മാറ്റം കിട്ടിയിട്ടില്ല. ഇതുകാരണം തന്റേതായ സാമ്രാജ്യം അവരുണ്ടാക്കിയെന്നും ഇതാണ് വനിതാ ജയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും മറുനാടന്റെ അന്വേഷണത്തിലും തെളിഞ്ഞു.
പത്തുകൊല്ലമായി കണ്ണൂരിൽ ശകുന്തളയാണ് സൂപ്രണ്ട്. കണ്ണൂർ സ്വദേശിയായ വനിതാ സൂപ്രണ്ടുമാർ ജയിൽ വകുപ്പിൽ കുറവാണ്. തിരുവനന്തപുരത്ത് ഒരാളുണ്ടെങ്കിലും അവർക്ക് കണ്ണൂരിൽ വരാൻ താൽപ്പര്യക്കുറവുമുണ്ട്. ഈ സാഹചര്യത്തെ ഉപയോഗിച്ചാണ് പത്തുകൊല്ലമായി ശകുന്തള കണ്ണൂരിൽ തന്നെ തുടരുന്നത്. ജയിലിലെ ജീവനക്കാരും സൂപ്രണ്ടും രണ്ട് വഴിക്കാണ് പോകുന്നത്. ഇഷ്ടമില്ലാത്ത പല ജീവനക്കാരേയും തടവുകാരെ ഉപയോഗിച്ച് പരാതികളിൽ കുടുക്കി സ്ഥലം മാറ്റുന്നതാണ് ശകുന്തളയുടെ പതിവ്. ഇങ്ങനെ ഈ അടുത്ത കാലത്ത് പോലും രണ്ട് പേർക്ക് സ്ഥലം മാറ്റമുണ്ടായി. ഇതോടെ വനിതാ ജയിലിൽ കാര്യങ്ങൾ തോന്നിയ പടിയായി. വിചാരണ തടവുകാരെ കൊണ്ട് പണിയെടുപ്പിക്കാൻ പാടില്ലെന്നാണ് നിയമം. ഇതു പോലും കാറ്റിൽ പറത്തിയാണ് സൗമ്യയെ കൊണ്ട് ജോലിയെടുപ്പിച്ചത്. ഈ സാഹചര്യം ഉപയോഗിച്ചാണ് മരണത്തിനുള്ള അവസരം സൗമ്യ സൃഷ്ടിച്ചതെന്നാണ് ഉയരുന്ന വാദം.
അതിനിടെ സൗമ്യയുടേത് ആത്മഹത്യയല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ജയിൽ സൂപ്രണ്ടിന്റേയും ഡെപ്യൂട്ടി സൂപ്രണ്ടിന്റേയും അസ്വാഭാവിക അവധികളാണ് സംശയത്തിന് ഇട നൽകുന്നത്. സൂപ്രണ്ടിന്റെ ചുമതലുണ്ടായിരുന്ന അസിസ്റ്റന്റെ സൂപ്രണ്ടും മരണ വിവരം അറിഞ്ഞ് ഏറെ വൈകിയാണ് എത്തിയത്. അതിനിടെ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരങ്ങൾ സൗമ്യയുടേതാണെന്ന സംശയവും ചർച്ചയാകുന്നുണ്ട്. എന്നാൽ ജയിൽ സൂപ്രണ്ടിനെ രക്ഷിക്കാൻ പൊലീസിലെ ചില ഉന്നതർ തന്നെ ഇടപെടൽ നടത്തുന്നുണ്ട്. അവരുടെ ആശയമായിരുന്നു ആത്മഹത്യാക്കുറിപ്പെന്നും പ്രളയകാലത്തെ വളരെ സൂക്ഷ്മതയോടെ സൗമ്യയെ ഇല്ലായ്മ ചെയ്യാൻ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും വാദം ശക്തമാണ്. പിണറായി കൊലക്കേസിലെ ദുരൂഹതകളിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള തന്ത്രമാണ് ഇതെന്നും വിലയിരുത്തലുണ്ട്.
ജയിലിനുള്ളിൽ മൂന്ന് ഏക്കർ സ്ഥലമുണ്ട്. സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം സൗമ്യയെ കാണാതിരുന്നതോടെ തടവ് കാരി നടത്തിയ അന്വേഷണത്തിലാണ് മരണം അറിയുന്നത്. ഇതിന് ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഇതിൽ സൗമ്യയുടെ ഒപ്പില്ലെന്നും സൂചനയുണ്ട്. എന്നാൽ അതീവ രഹസ്യമായാണ് ഇക്കാര്യങ്ങൾ പൊലീസും സൂക്ഷിക്കുന്നത്. ജയിലിലുള്ളവർ ക്രിമിനൽ കേസിൽ പെടാതിരിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തൽ. ഇതെല്ലാം ജയിലിലെ ഉന്നതർക്ക് അറിയാമെങ്കിലും സൂപ്രണ്ടിനെതിരെ ചെറു വിരൽ പോലും അനക്കാൻ ഡിജിപി ശ്രീലേഖയ്ക്ക് പോലും കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ. പാർട്ടി ബന്ധങ്ങളാണ് ഇതിന് കാരണം.
സൗമ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റമോർട്ടം ചെയ്തെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ ഇതുവരെ ബന്ധുക്കൾ ആരും എത്തിയില്ല. ഇതോടെ അനാഥമായ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കും. മൃതദേഹം ഏറ്റെടുക്കില്ലെന്ന് സൗമ്യയുടെ അടുത്ത ബന്ധുക്കൾ നേരത്തെ അറിയിച്ചിരുന്നു. മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്തുകൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ ശനിയാഴ്ചയാണ് ജയിലിൽ തൂങ്ങിമരിച്ചത്. കണ്ണൂർ വനിതാ ജയിലിലാണ് സൗമ്യ ആത്മഹത്യ ചെയ്തത്. അവിഹിത ബന്ധങ്ങൾക്ക് സൗകര്യമൊരുക്കുന്നതിന് മാതാപിതാക്കളേയും മകളേയും ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത സൗമ്യയെ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കാമുകനുമായി ജീവിക്കുന്നതിന് വീട്ടുകാർ തടസ്സമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേരെയും വിഷം നൽകി സൗമ്യ കൊല്ലുകയായിരുന്നു. പിന്നീട് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.
കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി ആത്മഹത്യ ചെയ്തത്. ജയിലിൽ സൗമ്യ വളരെ ശാന്ത സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും തടവുകാരുമായി പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായെന്നും നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ജയിലിനകത്ത് കുട നിർമ്മാണമായിരുന്നു ജോലി. കുടനിർമ്മിച്ച് ദിവസത്തിൽ 63 രൂപ സൗമ്യ സമ്പാദിച്ചിരുന്നു. കൊലപാതകങ്ങളിൽ തനിക്ക് മാത്രമേ പങ്കുള്ളൂ എന്നാണ് സൗമ്യ ആവർത്തിച്ച് മൊഴി നൽകിയത്. എന്നാൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോ പെൺവാണിഭ സംഘത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുക്കളായി സഹോദരി അടക്കമുള്ളവർ ഉണ്ടെങ്കിലും ജയിലിൽ ഒരു അഭിഭാഷകൻ അല്ലാതെ ഇതുവരെ സൗമ്യയ്ക്ക് സന്ദർശകർ ആരുമില്ലായിരുന്നു.
സൗമ്യയുടെ തൂങ്ങിമരണം സംഭവിച്ച ദിവസം വനിതാജയിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. ജയിലുകളിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും ഒരേസമയം അവധിയെടുക്കരുതെന്നു നേരത്തേ നിർദ്ദേശമുണ്ട്. ചുമതല അസി. സൂപ്രണ്ടിനായിരുന്നു. അവർ ജയിലിലെത്തിയതാകട്ടെ, തൂങ്ങിമരണം സഹപ്രവർത്തകർ റിപ്പോർട്ട് ചെയ്തതിനു ശേഷം മാത്രമാണ്. കൊലപാതകങ്ങളിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നു ബന്ധുക്കളും ചിലരുടെ നിർദ്ദേശങ്ങളുണ്ടായിരുന്നെന്നു സൗമ്യയും ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു. സഹതടവുകാരിയുടെ സാരി കൈവശപ്പെടുത്തുക, മൂന്നേക്കറിലധികമുള്ള ജയിൽപറമ്പിന്റെ അറ്റത്തെത്തുക, ഉയരമുള്ള കശുമാവിൽ കയറുക, സാരി കൊണ്ടു കുരുക്കുണ്ടാക്കി തൂങ്ങുക ഇത്രയും കാര്യങ്ങൾക്കായി ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലുമെടുക്കുമെന്നാണു പൊലീസ് നിഗമനം. അതായത് ജയിലിൽ ഉദ്യോഗസ്ഥർ നിഷ്ക്രിയരായിരുന്നു.
അതേസമയം, സൗമ്യ വനിതാ ജയിൽ വളപ്പിൽ തൂങ്ങിമരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ അധികൃതർക്കെതിരെയാണു കേസ്. ജയിൽ ഡിജിപി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പിണറായി കൊലക്കേസിൽ നിലവിൽ കേസിലെ ഏക പ്രതിയായ സൗമ്യയുടെ മരണം കേസ് തന്നെ ഇല്ലാതാക്കുകയും തുടരന്വേഷണം നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായിരുന്നത്. സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ ചൊവ്വാഴ്ച ജയിൽവകുപ്പ് അധികൃതർതന്നെ സംസ്കരിക്കും.
സൗമ്യയുടെ മരണത്തോടെ കേസ് അവസാനിച്ചുവെന്ന് പൊലീസ് വിശ്വസിക്കുേമ്പാഴും കൊലപാതകത്തിൽ പങ്കുള്ളവർ ഇപ്പോഴും പുറത്തുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ബന്ധുക്കൾ പറയുന്നു. ഇക്കാര്യത്തിൽ അധികൃതർ ഉറപ്പുനൽകാത്തതാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാത്തതിന് കാരണം. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഇനി കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ലെന്നാണ് പൊലീസിെന്റ നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്