പണം കൊടുത്ത് രോഗികളുടെയും ഡോക്ടർമാരുടെയും വേഷം കെട്ടിക്കുന്ന എസ്ആർ മെഡിക്കൽ കോളേജിന്റെ കുത്തഴിഞ്ഞ ഭരണത്തിന് ഒത്താശ ചെയ്ത് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി; കോളേജ് പൂട്ടാതിരിക്കാനുള്ള സഹായങ്ങൾ ചെയ്യുന്നത് സി.ഡി.ദിലീപും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഭാര്യയും ചേർന്ന്; എല്ലാം മകൾക്ക് മാനേജ്മെന്റ് ക്വാട്ടയിലെ സൗജന്യ പ്രവേശനത്തിനുള്ള പ്രത്യുപകാരമോ? ദിലീപിനും ഭാര്യയ്ക്കും എതിരെ വിജിലൻസിൽ പരാതി; താൻ നടപ്പാക്കുന്നത് അണ്ടർ സെക്രട്ടറിയുടേതല്ല സർക്കാർ തീരുമാനമെന്ന് ദിലീപും
എം മനോജ് കുമാർ
തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ പരിശോധനകളിൽ തുടർച്ചയായി പരാജയപ്പെട്ട് അംഗീകാരനഷ്ടത്തിന്റെ വക്കത്ത് നിൽക്കുന്ന വർക്കല എസ്ആർ മെഡിക്കൽ കോളേജിനെ ചുറ്റിപ്പറ്റി വീണ്ടും വിവാദം. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാരിനെ പ്രതിനിധീകരിക്കുന്ന അണ്ടർ സെക്രട്ടറി സി.ഡി.ദിലീപിനും സെക്രട്ടേറിയേറ്റ് ജീവനക്കാരിയായ ഭാര്യയ്ക്കുമെതിരെ വിജിലൻസിൽ പരാതി നൽകിയതോടെയാണ് വിവാദത്തിൽ സർക്കാരും കൂടി വലിച്ചിഴയ്ക്കപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിനും എസ്ആർ സ്വാശ്രയ മെഡിക്കൽ കോളേജിനുവേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തുന്ന അനധികൃത ഇടപെടലുകൾക്കുമെതിരെയാണ് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി സി.ഡി.ദിലീപിനും സെക്രട്ടേറിയേറ്റ് ജീവനക്കാരിയായ ഭാര്യ ബിന്ദിക്കുമെതിരേ വിജിലൻസിൽ പരാതി വന്നത്.
അംഗീകാര നഷ്ടത്തിന്റെ വക്കിൽ എത്തിനിൽക്കുന്ന എസ്ആർ മെഡിക്കൽ കോളജിന് അംഗീകാരം എത്തിക്കാൻ സർക്കാർ ഭാഗമായി നിൽക്കുന്ന അണ്ടർ സെക്രട്ടറി ശ്രമിക്കുന്നു എന്ന ബോധ്യത്തിൽ നിന്നാണ് എസ്ആർ മെഡിക്കൽ കോളെജ് വിദ്യാർത്ഥിയുടെ പിതാവ് കൂടിയായ ശ്രീകുമാർ കെ.ഡി. ആരോഗ്യ സെക്രട്ടറിക്കും ഭാര്യയ്ക്കുമെതിരെ വിജിലൻസിൽ പരാതി നൽകിയത്. കുത്തഴിഞ്ഞ രീതികൾ കൊണ്ട് കുട്ടിച്ചോറാക്കിയ എസ്ആർ മെഡിക്കൽ കോളേജിൽ ദിലീപും ഭാര്യയും നടത്തുന്ന ഇടപെടലുകൾക്കെതിരെയാണ് ശ്രീകുമാർ കെ.ഡി. ആരോഗ്യ സെക്രട്ടറിക്കും ഭാര്യയ്ക്കുമെതിരെ വിജിലൻസിൽ പരാതി നൽകിയത്.
ദിലീപിന്റെ മകൾ എസ്ആർ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൂടിയാണ് എന്നത് വിവാദത്തിനു മറ്റൊരു അർത്ഥ തലം നൽകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ തനിക്കെതിരെ നൽകപ്പെട്ട പരാതിക്കെതിരെ ശക്തമായ പ്രതികരണവുമായി ദിലീപ് കൂടി രംഗത്തുണ്ട്. ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് ദിലീപ് മറുനാടനോട് പ്രതികരിച്ചത്. അണ്ടർ സെക്രട്ടറിക്ക് സ്വന്തമായ തീരുമാനങ്ങൾക്ക് കഴിയില്ല. സർക്കാർ തീരുമാനമാണ് നടപ്പിലാക്കപ്പെടുന്നത് എന്ന് പറഞ്ഞു ആരോപണങ്ങളെ അപ്പാടെ തന്നെ ദിലീപ് നിഷേധിക്കുകയാണ്. തന്റെ മകൾ എസ്ആർ മെഡിക്കൽ കോളെജിൽ പഠിക്കുന്നു എന്നത് മാത്രമാണ് വാസ്തവമായി ഉള്ളത്-ദിലീപ് പറയുന്നു.
ദിലീപിന്റെ മകൾ എസ്ആർ മെഡിക്കൽ കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയിരിക്കുന്നത് ഒരു രൂപ പോലും നൽകാതെയാണെന്നും ഇതിനുള്ള പ്രത്യുപകാരമാണ് സർക്കാർ ഭാഗത്ത് നിന്നും ദിലീപ് നല്കുന്നതെന്നു തുടങ്ങിയുള്ള ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ നിറയെയുള്ളത്. എസ്ആർ മെഡിക്കൽ കോളെജിൽ പഠിക്കുന്ന മക്കൾക്കുള്ള ആദ്യ വർഷ ഫീസായി 11 ലക്ഷം രൂപ ദിലീപ് നല്കിയില്ലെന്നുള്ള കോളെജ് രേഖയും പരാതിക്ക് ഒപ്പം പുറത്തുവിട്ടിട്ടുണ്ട്. സർക്കാരിന് വേണ്ടി സ്വാശ്രയ മെഡിക്കൽ കോളേജ് പ്രശ്നങ്ങളിൽ സജീവമായ ഇടപെടുന്ന അണ്ടർ
സെക്രട്ടറിക്കെതിരെ വന്ന ഗുരുതരമായ ആരോപണങ്ങൾ ആരോഗ്യവകുപ്പിന് തന്നെ തലവേദനയായി മാറിയേക്കും. സ്വാശ്രയ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് കേന്ദ്രത്തിൽ വരെ ആരോഗ്യവകുപ്പിനെ പ്രതിനിധാനം ചെയ്യുന്നത് ദിലീപ് ആയിരിക്കെയാണ് ഈ അണ്ടർസെക്രട്ടറിക്കെതിരെ അതിനിശിതമായ ആരോപണങ്ങൾ പരാതിയുടെ രൂപത്തിൽ വിജിലൻസിൽ എത്തിയിരിക്കുന്നത്.
ആരോഗ്യവകുപ്പ് അണ്ടർസെക്രട്ടറിയായ ദിലീപ് തന്റെ ഔദ്യോഗിക പദവി സ്വന്തം സ്വാർത്ഥ താത്പര്യത്തിനുവേണ്ടി ദുരുപയോഗിക്കുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം. ദിലീപിന്റെ മകൾ പഠിക്കുന്ന എസ്ആർ മെഡിക്കൽ കോളേജിനെ വഴിവിട്ടു സഹായിക്കുകയാണ് ദിലീപ് ചെയ്തുകൊണ്ടിരിക്കുന്നത്. 2016-17 കാലത്ത് മാത്രമാണ് ഈ കോളേജിന് മെഡിക്കൽ കൗൺസിൽ അനുമതി ലഭിച്ചിരിക്കുന്നത്. അതിനുശേഷമുള്ള എല്ലാ മെഡിക്കൽ കൗൺസിൽ പരിശോധനയിലും ഈ കോളേജ് പരാജയമാണ്. പക്ഷെ 2016-17 കാലത്ത് പ്രവേശനം ലഭിച്ച എംബിബിഎസ് വിദ്യാർത്ഥികൾ മാത്രമാണ് കോളേജിൽ തുടരുന്നത്. ഈ ബാച്ചിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയായി ദിലീപിന്റെ മകൾ കൂടിയുണ്ട്-പരാതിയിൽ ആരോപിക്കുന്നു. ഈ കാരണം കൊണ്ട് തന്നെ കോളേജിനെ നിലനിർത്താനും അംഗീകാരം സംഘടിപ്പിച്ച് കൊടുക്കാനും മെഡിക്കൽ കൗൺസിൽ പരിശോധനയിൽ കടന്നുകൂടാനും സമയം നീട്ടിക്കിട്ടാനുള്ള നിരന്തര സഹായങ്ങളാണ് എസ്ആർമെഡിക്കൽ കോളേജിന് സ്വന്തം പദവിയുടെ ബലത്തിൽ ദിലീപ് ചെയ്ത് നൽകുന്നത്.
അംഗീകാരം നഷ്ടമായി മുന്നോട്ടു പോകുന്ന എസ്ആർമെഡിക്കൽ കോളേജ് വിദ്യാർത്ഥികളെ മറ്റു കോളേജുകളിലേക്ക് മാറ്റാനുള്ള നീക്കങ്ങൾക്കും എസ്ആർ മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്ന് ദിലീപ് തടസം നിൽക്കുകയാണ്. പകരം ഏതുവിധേനയും എസ്ആർമെഡിക്കൽ കോളെജിനു അംഗീകാരം നൽകാനാണ് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്ന നിലയിൽ ദിലീപിന്റെ ശ്രമം. സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥ എന്ന നിലയിൽ അതിശക്തമായ ഇടപെടലാണ് ദിലീപിന്റെ ഭാര്യ ബിന്ദിയും എസ്ആർമെഡിക്കൽ കോളേജിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.
മെഡിക്കൽ കോളെജ് ഡോക്ടർമാരുടെ പൊതു സ്ഥലം മാറ്റത്തിലും, മറ്റു കാര്യങ്ങളിലും ഒപ്പം ബിന്ദി ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. എസ്ആർ മെഡിക്കൽ കോളെജ് ഡയറക്ടർപോലെയാണ് സെക്രട്ടറിയേറ്റിൽ ഇരുന്ന് കോളേജിനായി ബിന്ദി കാര്യങ്ങൾ നടത്തുന്നത്. 4000 സ്ക്വയർ ഫീറ്റിൽ ഇരുനിലയിലായി അതിമനോഹരമായ ഒരു വീടും ദമ്പതികൾ പാൽക്കുളങ്ങരയിൽ പണിതീർത്തിട്ടുണ്ട്. വിലപിടിപ്പുള്ള ആഡംബര കാറിലാണ് ഇവരുടെ സഞ്ചാരം. ദിലീപും ഭാര്യയും നടത്തുന്ന അഴിമതിക്കുള്ള ഉദാഹരണമായി വീടും കാറുമെല്ലാം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മാനേജ്മെന്റ് ക്വാട്ടയിൽ ഒരു രൂപ പോലും നൽകാതെയുള്ള പ്രവേശനവും തുടർ പഠനവുമാണ് ഇതിന്റെ പേരിൽ ദിലീപിനായി മാനേജ്മെന്റ് ഒരുക്കി നൽകുന്നതെന്നും പരാതിയിൽ ആരോപിക്കപ്പെടുന്നു. ഒരു സ്വാശ്രയമെഡിക്കൽ വിദ്യാർത്ഥിക്ക് ഒരു വർഷത്തേക്ക് 11 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി വേണം. അഞ്ചു വർഷ പഠന കാലാവധിക്കുള്ളിൽ ഒരു വിദ്യാർത്ഥിക്ക് ആകെ 66 ലക്ഷം രൂപ പഠനത്തിനായി വേണം. ഇതിൽ 11 ലക്ഷം രൂപ തിരികെ നൽകുന്ന തുകയാണ്. പക്ഷെ 55 ലക്ഷം രൂപ കോളെജിൽ അടയ്ക്കേണ്ടതുണ്ട്. ഈ തുക പക്ഷെ ദിലീപ് അടച്ചിട്ടില്ല. ഇങ്ങിനെ പണം അടയ്ക്കാതെ സ്വന്തം മകൾ കോളെജിൽ പഠനം തുടരുന്നത് കൈക്കൂലി തന്നെയായി കാണേണ്ട കാര്യമാണ്. ഇങ്ങിനെ കോളെജിൽ അടയ്ക്കാൻ വേണ്ട 66 ലക്ഷം രൂപയ്ക്ക് വേണ്ടി വിദ്യാഭ്യാസ ലോണിന് ഒരു ബാങ്കിലും ദിലീപ് അപേക്ഷ നൽകിയിട്ടില്ല. വിദ്യാഭ്യാസ വായ്പ ലഭ്യമാക്കിയിട്ടുമില്ല.
എസ്ആർ മെഡിക്കൽ കോളെജ് ചെയർമാൻ എസ്ആർ ഷാജിയും ദിലീപും എസ്ആർ മെഡിക്കൽ കോളേജ് കാര്യത്തിൽ ഒത്തുകളിക്കുകയാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ക്രിമിനൽ കുറ്റമാണ് എസ്ആർമെഡിക്കൽ കോളേജിന്റെ കാര്യത്തിൽ ദിലീപ് ചെയ്യുന്നത്. എസ്ആർമെഡിക്കൽ കോളെജിനു വഴിവിട്ട സഹായം നൽകുന്ന ആരോഗ്യവകുപ്പ് അണ്ടർസെക്രട്ടറിയുടെ നടപടികൾ അന്വേഷിക്കുമ്പോൾ കേരളത്തിലെ മറ്റു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കും ദിലീപ് നൽകുന്ന വഴിവിട്ട സഹായങ്ങളും അന്വേഷിക്കേണ്ടതുണ്ട്-പരാതിയിൽ പറയുന്നു.
വിജിലൻസിൽ വന്ന പരാതി അർത്ഥശൂന്യമെന്ന് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി
സർക്കാർ കാര്യങ്ങൾ എങ്ങിനെ പോകുന്നുവെന്ന അറിവില്ലായ്മ ഈ പരാതിക്ക് പിന്നിലുണ്ട്. ആരോഗ്യ സെക്രട്ടറി ദിലീപ് മറുനാടനോട് പറഞ്ഞു. സ്വാശ്രയ കോളേജുകളിൽ അണ്ടർ സെക്രട്ടറി ഹാജരാകുന്നത് സർക്കാരിന് വേണ്ടിയാണ്. സർക്കാർ തീരുമാനമാണ് നടപ്പാക്കപ്പെടുന്നത്. അണ്ടർ സെക്രട്ടറി തീരുമാനം എടുത്ത് നടപ്പിലാക്കുകയല്ലല്ലോ? ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു തീരുമാനവും എന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല. എസ്ആർ മെഡിക്കൽ കോളെജിനു തൊട്ടു മുൻപ് തീരുമാനം വന്നതാണ് പാലക്കാട് കേരളാ മെഡിക്കൽ കോളേജ് പ്രശനം. ഇതേ പ്രശ്നം കേരളാ മെഡിക്കൽ കോളേജിനു മുൻപിലും വന്നിരുന്നു. മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്ക് അവർക്ക് ആവശ്യമായ സമയം നൽകി. പരിശോധനയിൽ പരാജയപ്പെട്ടപ്പോൾ കേരളാ മെഡിക്കൽ കോളെജ് കുട്ടികളെ മാറ്റി. ഇതേ നടപടിക്രമം തന്നെയാണ് എസ്ആർ മെഡിക്കൽ കോളെജിന്റെ കാര്യത്തിലും അനുവർത്തിച്ചത്.
എസ് ആർ മെഡിക്കൽ കോളെജിനു മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്ക് തയ്യാറെടുക്കാൻ ഒരു മാസ സമയം സർക്കാർ നൽകി. ഈ സമയത്തിനുള്ളിൽ മെഡിക്കൽ കൗൺസിൽ പരിശോധന വരും. പരിശോധനയിൽ പരാജയപ്പെട്ടാൽ കുട്ടികളെ മറ്റു മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി പ്രവേശനം നൽകും. എസ്ആർ മെഡിക്കൽ കോളേജ് പ്രശ്നത്തിനും ഞാൻ തന്നെയാണ് സർക്കാരിന് വേണ്ടി ഹാജരായത്. ഈ സമയത്ത് അവർക്ക് എസ്ആർ മെഡിക്കൽ കോളേജിന് സമയം അനുവദിക്കാൻ കഴിയില്ല എന്ന് പറയാൻ കഴിയില്ല. അങ്ങിനെ തീരുമാനം വന്നാൽ സർക്കാരിനെതിരെ അവർക്ക് കോടതിയിൽ പോകാം. പക്ഷെ സമയം നീട്ടി നൽകാതിരിക്കാൻ കഴിയില്ല. അത് പ്രകാരമുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്.
മെഡിക്കൽ കൗൺസിൽ പരിശോധനയിൽ പരാജയപ്പെട്ടാൽ എസ്ആർ മെഡിക്കൽ കോളെജിനും ഇക്കുറി അംഗീകാരം നഷ്ടമാകും. കുട്ടികളെ മറ്റു മെഡിക്കൽ കോളേജുകളിലേക്ക് മാറ്റും. എൻട്രൻസ് പരീക്ഷയിൽ റാങ്ക് ഉള്ളതുകൊണ്ടാണ് എന്റെ മകൾക്ക് എസ്ആർ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചത്. 2016-17 കാലഘട്ടത്തിൽ നടന്ന പ്രവേശമാണ്. നീറ്റിന്റെ റാങ്ക് അനുസരിച്ചാണ് പ്രവേശനം ലഭിച്ചത്. കാശ് അടച്ച് തന്നെയാണ് കുട്ടിയെ പഠിപ്പിക്കുന്നത്. അതിന്റെ എല്ലാ രേഖകളും എന്റെ കൈവശമുണ്ട്. എനിക്കെതിരെ വന്ന എല്ലാ ആരോപണങ്ങളും വിജിലൻസ് അന്വേഷിക്കട്ടെ-ദിലീപ് പറയുന്നു.
മതിയായ അടിസ്ഥാന സൗകര്യമില്ലാത്ത വർക്കല എസ്ആർ കോളേജിലെ 100 എംബിബിഎസ് വിദ്യാർത്ഥികളെ മറ്റേതെങ്കിലും കോളേജുകളിലേക്ക് മാറ്റണമെന്നകാര്യത്തിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായുള്ള അവസാന മെഡിക്കൽ കൗൺസിൽ പരിശോധനയാണ് ഇപ്പോൾ എസ്ആർ മെഡിക്കൽ കോളെജ് കാത്തിരിക്കുന്നത്. ഈ മാസം അവസാനത്തിനു മുൻപ് മെഡിക്കൽ കൗൺസിൽ പരിശോധന കോളേജിൽ നടക്കേണ്ടതുണ്ട്. ഈ പരിശോധനയിൽ കടന്നുകൂടാൻ ഒരടിസ്ഥാന സൗകര്യവും രോഗികളും ഡോക്ടർമാരുമില്ലാത്ത കോളേജ് അവസാന ശ്രമം നടത്തുകയാണ്. ഈ ശ്രമത്തിന്റെ ഭാഗമായി വ്യാജ രോഗികളെയും ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും കോളേജിൽ ബസുകളിൽ എത്തിക്കുന്ന വീഡിയോകൾ മെഡിക്കൽ വിദ്യാർത്ഥികൾ ഈയിടെ പുറത്തുവിട്ടിരുന്നു.
അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ 2016-17ന് ശേഷമുള്ള വർഷങ്ങളിൽ കോളേജിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നിട്ടും കോളേജിൽ ഇന്റേണൽ എക്സാമിനേഷൻസ് നടത്തുന്നു, ക്ലാസുകൾ നടത്തുന്നു എന്നീ പരാതികൾ വിദ്യാർത്ഥികൾ ഹർജിയുടെ രൂപത്തിൽ ഹൈക്കോടതിയിൽ നൽകിയിരുന്നു. ഈ ഹർജിയെ തുടർന്നാണ് നിലവിലെ എംബിബിഎസ് വിദ്യാർത്ഥികളെ മറ്റു കോളേജുകളിലേക്ക് മാറ്റി പ്രവേശനം നൽകുന്ന കാര്യത്തിൽ തീരുമാനം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. എസ്ആർമെഡിക്കൽ കോളെജ് പോലെ അനിശ്ചിതത്വത്തിന്റെ നിഴലിലുള്ള പാലക്കാടുള്ള കേരളാ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ ഈയിടെ മറ്റു കോളേജുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്ക് തുടക്കമായിരുന്നു. ഇതേ രീതിയിൽ എസ്ആർ മെഡിക്കൽ കോളെജിലെ വിദ്യാർത്ഥികളെയും മറ്റു കോളെജുകളിലേക്ക് മാറ്റണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
പക്ഷെ ഏതു വിധേനയും അംഗീകാരമില്ലായ്മ എന്ന കുരുക്കിൽ നിന്നും ഊരി എസ്ആർ മെഡിക്കൽ കോളെജിനു അംഗീകാരം ലഭ്യമാക്കാനാണ് എസ്ആർ മെഡിക്കൽ കോളേജ് അധികൃതരുടെ ശ്രമം. ഇതിനാണ് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി സ്ഥാനത്തിരുന്നു ദിലീപ് അടക്കമുള്ളവർ കുടപിടിക്കുന്നുവെന്നാണ് ആരോപണം വരുന്നത്. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ദിലീപ് അടക്കമുള്ളവർക്കെതിരെ വിജിലൻസിൽ പരാതിയും വന്നിരിക്കുന്നത്. കേരളത്തിലെ ബിജെപിയെ പിടിച്ചുകുലുക്കിയ മെഡിക്കൽ കോളെജ് കോഴ വിവാദത്തിൽ ഇടംപിടിച്ച് കുപ്രസിദ്ധി നേടിയ കോളെജ് കൂടിയാണ് എസ്ആർ മെഡിക്കൽ കോളെജ്. മെഡിക്കൽ കൗൺസിൽ അംഗീകാരത്തിനായി ബിജെപി നേതാക്കൾക്ക് അഞ്ചു കോടി രൂപ കോഴപ്പണം നൽകിയതോടെയാണ് എസ്ആർ മെഡിക്കൽ കോളെജുമായി ബന്ധപ്പെട്ട് കോഴവിവാദം പതഞ്ഞുയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്