തലയ്ക്ക് പിന്നിലെ മുറിവ് മരണ കാരണമല്ലെന്നത് വിചിത്ര ന്യായം; തലപൊട്ടി നിറഞ്ഞു തുളുമ്പുന്ന വെള്ളത്തിൽ കിടന്നിട്ടും ആരും ബാത്ത് ടബ്ബിലെ വെള്ളത്തിൽ രക്തം കണ്ടില്ല; ബോണി കപൂറിനെ വെറുതെ വിട്ടതും അസ്വാഭാവികം; ലേഡി സൂപ്പർസ്റ്റാറിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും തട്ടിക്കൂട്ടെന്ന് ആരോപണം; മൃതദേഹം വിട്ടുകൊടുത്തത് സമ്മർദ്ദം കാരണമെന്നും വിമർശനം; ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകൾ ഇനിയും മാറുന്നില്ല. തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടും പൊലീസ് വേണ്ടവിധത്തിൽ അത് പരിഗണിച്ചില്ല. സാധാരണ സംശയം പൂർണ്ണമായും മാറിയാലേ മൃതദേഹം പോലും ദുബായ് പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാറുള്ളൂ. എന്നാൽ ദുബായ് പൊലീസിന്റെ സംശയങ്ങളിൽ പ്രോസിക്യൂഷൻ അതിവേഗം നിഗമനത്തിലെത്തി. എല്ലാം സ്വാഭാവികമാണെന്ന് എഴുതി പിടിപ്പിച്ചു. അങ്ങനെ കേസ് എല്ലാം അവിടെ തീർന്നു. ശ്രീദേവിയുടെ മൃതദേഹത്തിനൊപ്പം ഭർത്താവ് ബോണി കപ്പൂറും ഇന്ത്യയിലെത്തി. ബന്ധുക്കളേയും ദുബായിൽ തടഞ്ഞില്ല. ഇതോടെ ശ്രീദേവിയുടെ മരണത്തിലെ അന്വേഷണവും നിലച്ചു. ഇതൊന്നും ദുബായിൽ പതിവില്ലാത്താണ്.
ശ്രീദേവിയുടെ മരണം അറിഞ്ഞപ്പോൾ തന്നെ അനിൽ അംബാനിയുടെ പ്രത്യേക വിമാനം ദുബായിൽ എത്തി. ശ്രീദേവിയുടെ മൃതദേഹം കൊണ്ടു വരാനായിരുന്നു ഇത്. കാത്ത് നിന്ന് മടുത്തപ്പോൾ വിമാനത്തെ മടക്കി വിളിക്കാൻ അംബാനി തീരുമാനിച്ചു. ഈ ദിവസമാണ് ദുബായ് പൊലീസും ശ്രീദേവിയുടെ മരണത്തിലെ അന്വേഷണം അവസാനിപ്പിച്ചത്. ഇന്ത്യയിലെ ഉന്നതരുടെ ഇടപടെലിന്റെ ഫലമായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെട്ടു. ശ്രീദേവിയുടെ മരണം വിവാദങ്ങളിലേക്ക് വലിച്ചിടരുതെന്ന് ഇന്ത്യൻ എംബിസിയിലൂടെ ദുബായ് ഭരണാധികാരികളെ അറിയിച്ചു. ഇത് നടക്കാതെ വന്നപ്പോൾ യുഎഇയുടെ ഭരണതലവനെ പോലും കേന്ദ്രസർക്കാർ ബന്ധപ്പെട്ടുവെന്നാണ് സൂചന. ഇതിനൊടുവിലാണ് എല്ലാ സംശയങ്ങൾക്കിടയിലും മൃതദേഹം വിട്ടുകൊടുത്തത്.
നേരത്തെ ബോണി കപൂറിന്റെ പാസ്പോർട്ട് സമർപ്പിക്കാൻ പോലും ദുബായ് പൊലീസ് നിർദ്ദേശിച്ചിരുന്നു. മൂന്ന് തവണയാണ് ബോണിയെ പൊലീസ് ചോദ്യം ചെയ്തത്. നക്ഷത്ര ഹോട്ടലിലെ ബാത്ത് ടബിൽ ശ്രീദേവി എങ്ങനെ വീണുവെന്നതിന് ഉത്തരം കണ്ടെത്താനായിരുന്നു ചോദ്യം ചെയ്യലുകൾ. കൃത്യമായ മറുപടിയൊന്നും ബോണി നൽകിയില്ല. ശ്രീദേവിയുടെ തലയിലെ മുറിവ് എങ്ങനെ വന്നതെന്ന് പോലും വ്യക്തത വന്നില്ല. എന്നാൽ ദുരൂഹതയൊന്നുമില്ലെന്ന് വ്യക്തമാക്കി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. ഇനി ബന്ധുക്കളൊന്നും പരാതിപെടാൻ ഇടയില്ല. അതുകൊണ്ട് തന്നെ അന്വേഷണവും തീർന്നു. ബോണി കപൂറിന്റെ പാസ് പോർട്ട് പിടിച്ചെടുക്കുമെന്ന് വ്യക്തമായതോടെയാണ് യുഎഇ സർക്കാരിൽ വൻ സമ്മർദ്ദമുണ്ടായതെന്നാണ് സൂചന.
കുളിമുറിയിലെ ബാത്ത് ടബാണ് വിവാദത്തിന് കാരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാണാത്ത തലയിലെ മുറിവ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. നിറഞ്ഞു തുളുമ്പി വെള്ളമുണ്ടായിരുന്ന ബാത്ത് ടബ്ബിൽ ബോധമറ്റ് കിടന്ന മട്ടിലായിരുന്നു ശ്രീദേവി എന്നായിരുന്നു ബോണി കപൂർ പൊലീസിന് മൊഴി നൽകിയത്. അതുകൊണ്ട് തന്നെ തലയിലെ മുറിവ് കാരണം ബാത്ത് ടബിലെ വെള്ളത്തിൽ നിറം മാറ്റം ഉണ്ടാകേണ്ടതുണ്ട്. ഇതേ കുറിച്ച് ഒരു റിപ്പോർട്ടിലും പരാമർശമില്ല. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളത്തിൽ മുക്കി കൊന്നാലും ഇത് സംഭവിക്കാം. ഇതും ആരും ആന്വേഷിക്കുന്നില്ല. പോസ്റ്റ്മോർട്ടം തയ്യാറാക്കിയത് അശ്രദ്ധമായിട്ടാണെന്നും വ്യക്തമാണ്. ഇതെല്ലാം അന്വേഷണത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമാണെന്നാണ് ഉയരുന്ന ആരോപണം.
ബാത്ത് റൂമിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ട ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവ് കണ്ടെത്തിയതിനെ തുടർന്ന് ഇതിന് വ്യക്തത വരുത്താനായി വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനിടെ, ശ്രീദേവിയെ മരിച്ച നിലയിൽ ഹോട്ടലിലെ ബാത്ത്റൂമിൽ ആദ്യം കണ്ടെത്തിയ ഭർത്താവ് ബോണി കപൂറിനെ ദുബായി പൊലീസ് പലവട്ടം ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ പാസ്പോർട്ട് ദുബായി പൊലീസ് പിടിച്ചെടുത്തതായും അന്വേഷണം പൂർത്തിയാകും വരും ദുബായിൽ തങ്ങണമെന്ന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എല്ലാ പഴുതും അടച്ച് അന്വേഷണത്തിന് കേസ് ദുബായ് പൊലീസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ബോണി കപ്പൂറിന്റെ മൊഴികളിലെ വൈരുദ്ധ്യവും ശ്രീദേവിയുടെ തലയിലെ മുറിവുമായിരുന്നു ഇതിന് കാരണം.
യുഎഇയിലെ റാസൽഖൈമയിൽ ബന്ധുവും ബോളിവുഡ് നടനുമായ മോഹിത് മാർവയുടെ വിവാഹച്ചടങ്ങിനിടെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ശ്രീദേവി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വന്ന വിവരം. വിവാഹാഘോഷത്തിനിടെ നെഞ്ചുവേദന വന്ന ശ്രീദേവി കുഴഞ്ഞുവീണെന്നും ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചുവെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ റാസൽഖൈമയിലെ ചടങ്ങിന് ശേഷം ദുബായിൽ ജുമൈറ ടവേഴ്സ് ഹോട്ടലിൽ എത്തിയതിന് പിന്നാലെ താമസിച്ചിരുന്ന 2201 നമ്പർ സ്യൂട്ടിലെ ബാത്ത് റൂമിലെ ബാത്ത് ടബ്ബിൽ കുഴഞ്ഞുവീണ് മരണം സംഭവിച്ചുവെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം നടന്നിരുന്നു.
അതേസമയം, ബാത്ത്റുമിൽ കുഴഞ്ഞുവീണല്ല മരണമെന്നും ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങിമരിച്ചാണ് മരണം സംഭവിച്ചതെന്നും ഫോറൻസിക് പരിശോധനയിൽ വ്യക്തമാകുകയായിരുന്നു. രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതിനാൽ മദ്യപിച്ചതിനെ തുടർന്ന് വെള്ളത്തിൽ വീണ് മുങ്ങിമരണം സംഭവിച്ചുവെന്നായിരുന്നു നിഗമനം. വിവാഹ സത്കാരത്തിന് ശേഷം ബോണി കപൂർ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. അതിന് ശേഷം തീർത്തും അപ്രതീക്ഷിതമായി ബോണി തിരിച്ചു വരികയായിരുന്നു. ഇതിലും സംശയങ്ങൾ സജീവമായിരുന്നു. മുങ്ങിമരണമാണന്ന് വ്യക്തമാകുകയും തലയിൽ ആഴത്തിൽ മുറിവ് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ കാട്ടേണ്ട ഗൗരവം ദുബായ് പൊലീസ് ചെയ്തിട്ടില്ലെന്നത് വ്യക്തമാണ്.
മോഹിത് മാർവയുടെ വിവാഹച്ചടങ്ങിന് ശേഷം മുംബൈയിലേക്ക് മകൾ ഖുശിക്കൊപ്പം മടങ്ങിയ ബോണി കപൂർ ദുബായിൽ തങ്ങുന്ന ഭാര്യ ശ്രീദേവിക്ക് ഒരു സർപ്രൈസ് ഡിന്നർ കൊടുക്കാനായി വീണ്ടും ദുബായിലേക്ക് പോകുകയും ഇവിടെ ഒരു ഹോട്ടലിൽ ഡിന്നറിന് ഓർഡർ നൽകുകയും ചെയ്തിരുന്നു. ഇതിനിടെ നേരത്തെ തങ്ങിയിരുന്ന ഹോട്ടലിൽ നിന്ന് ജുമൈറ ടവേഴ്സ് ഹോട്ടലിലേക്ക് ശ്രീദേവി മാറിയിരുന്നു. ഇവിടെ ബോണി കപൂർ എത്തിയിരുന്നു. നാട്ടിലേക്ക് പോയ ബോണി കപൂറിന്റെ ഈ 'ഈ സർപ്രൈസ് ഡിന്നറി'നു വേണ്ടിയുള്ള പെട്ടെന്നുള്ള മടങ്ങി വരവും ഏറെ സുരക്ഷാ സംവിധാനങ്ങളുള്ള ഹോട്ടലിലെ ബാത്ത് ടബ്ബിൽ ശ്രീദേവി മുങ്ങിമരിച്ചതുമാണ് സംശയങ്ങൾക്ക് കരുത്ത് പകരുന്നത്.
ഞായറാഴ്ച വൈകുന്നേരം തന്നെ മൃതദേഹം മുംബൈയിലെത്തിക്കാൻ റിലയൻസ് ഉടമയും കുടുംബസുഹൃത്തുമായ അനിൽ അംബാനിയുടെ സ്വകാര്യജറ്റ് വിമാനം ദുബായിലെത്തിയെങ്കിലും നടപടി ക്രമങ്ങൾ വൈകിയതിനാൽ മൃതദേഹം കൊണ്ടുവരാനായിരുന്നില്ല. ഇതിന് പിന്നാലെ ഫോറൻസിക് ഫലത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞതോടെ നടപടികൾ വീണ്ടും വൈകുകയായിരുന്നു. ഈ അനിശ്ചിതത്വങ്ങളാണ് അതിവേഗം മാറിയത്. ഇതിന് പിന്നിലും ദുരൂഹത കാണുകയാണ് ശ്രീദേവിയുടെ ആരാധകർ.
Stories you may Like
- താരറാണി ശ്രീദേവിയുടെ സിനിമാറ്റിക്ക് ജീവിതം
- എപ്പോഴും സുന്ദരിയായി കാണാൻ ഇഷ്ടപ്പെട്ടു; മുഖം തടിക്കാതിരിക്കാൻ ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചു
- ശ്രീദേവിയുടെ മരണത്തിന്റെ യഥാർത്ഥകാരണം വെളിപ്പെടുത്തി ഭർത്താവ് ബോണി കപൂർ
- ശിഖർ പഹീരിയയെ തനിക്ക് ഇഷ്ടമാണ്; മകളുടെ കാമുകനെക്കുറിച്ച് ബോണി കപൂർ
- മുങ്ങിയ ഓട്ടോക്കാരനെ പൊക്കി പൊലീസ്; ഭാര്യയും അഴിയെണ്ണും
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്