അടിച്ച് നിലംപരിശാക്കി കൊണ്ടുതന്നവരുടെ പേരിൽ ഞങ്ങളെ എന്തിന് കുറ്റപ്പെടുത്തുന്നു എന്ന് വരാപ്പുഴയിലെ പൊലീസുകാർ; കൈലിമുണ്ടും റബ്ബർ ചെരിപ്പും ധരിച്ചു ചവിട്ടിയാൽ എങ്ങനെ റബ്ബർ ബൂട്ടിന്റെ മുറിവുകൾ ഉണ്ടാകുമെന്ന് ടൈഗർ സ്ക്വാഡുകാർ; പരസ്പരം പഴിചാരി തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ നീക്കം; ആളുമാറി കസ്റ്റഡിയിലെടുത്തു എന്ന് വരുത്താൻ വിനീഷിന്റെ മൊഴിയും അട്ടിമറിച്ചു; ശ്രീജിത്തിന്റെ കൊലപാതകം എന്നെങ്കിലും തെളിയിക്കപ്പെടുമോ?
മറുനാടൻ മലയാളി ബ്യൂറോ
വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധമുള്ള പൊലീസുകാരെ രക്ഷിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി സൂചനകൾ. ഇതിനായി മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് വരുത്തിയും ശ്രീജിത്തിനെ എത്തിച്ച സമയവും സാഹചര്യവുമെല്ലാം തിരിച്ചുംമറിച്ചും പറഞ്ഞുമാണ് നീക്കങ്ങൾ നടക്കുന്നത്. മാത്രമല്ല, ശ്രീജിത്ത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച സംഘത്തിൽ ശ്രീജിത്ത് ഉണ്ടെന്ന് വാസുദേവന്റെ മകൻ വിനീഷ് മൊഴി നൽകിയെന്ന് വരുത്താനും ആസൂത്രിത ശ്രമം നടന്നതായി പുതിയ വിവരങ്ങളും പുറത്തുവരുന്നു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സംഘത്തിന്റെ ചെയ്തികളാണ് മരണകാരണമെന്ന് സ്റ്റേഷനിലെ പൊലീസുകാരും തങ്ങളല്ല കുറ്റക്കാരെന്ന് ടൈഗർ സ്ക്വാഡുകാരും പറയുന്നതോടെ കേസന്വേഷണം കൂടുതൽ സങ്കീർണമാകുകയാണ്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെയാണ് മൊഴികളിലെ വൈരുദ്ധ്യം ചർച്ചയാകുന്നതും. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക ഹാജരാക്കിയതിൽ ഡോക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്തപ്പോൾ ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്ന് വാദിക്കാനും ശ്രമം തുടങ്ങി.
വീടിന്റെ വരാന്തയിൽ കിടക്കുകയായിരുന്ന ശ്രീജിത്തിനെ ഏപ്രിൽ ആറിന് രാത്രി 10.30-ഓടെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ സജിത്ത് പറഞ്ഞത്. മഫ്ടിയിലെത്തിയവരാണ് തന്നെയും ശ്രീജിത്തിനെയും കൊണ്ടുപോയതെന്നും മിനിറ്റുകൾക്കകം ഇരുവരെയും ലോക്കൽ പൊലീസിന് കൈമാറിയെന്നും സജിത്ത് പറയുന്നു. എന്നാൽ ഇത് നിഷേധിക്കുകയാണ് ലോക്കൽ പൊലീസ്. ആദ്യഘട്ട അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരേയാണ് ഐജി ശ്രീജിത്തിന്റെ അന്വേഷണത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്.
സിഐയും എസ്ഐം ഉൾപ്പെടെ ആരോപണവിധേയരായ സംഭവത്തിൽ റൂറൽ എസ്പിയുടെ ടൈഗർ സ്ക്വാഡിന് എതിരെയും ആരോപണം ശക്തമാണ്. അവരാണ് കസ്റ്റഡിയിലെടുത്തത് എന്നതിനാൽ അവർക്കാണ് ഉത്തരവാദിത്തമെന്ന് സ്റ്റേഷനിലെ പൊലീസുകാർ വാദിക്കുന്നു. എന്നാൽ മറിച്ചാണ് കാര്യങ്ങളെന്നാണ് ടൈഗർ സ്ക്വാഡുകാർ പറയുന്നത്. ഇതോടൊപ്പം മൊഴികളിലെ വൈരുദ്ധ്യം കൂടി ചൂണ്ടിക്കാട്ടി രക്ഷപ്പെടാൻ പഴുതുണ്ടാക്കുകയാണ് ഇപ്പോൾ എന്നാണ് സൂചനകൾ. ഇതോടെ പൊലീസുകാർക്ക് എതിരായ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും ശക്തമായി. പരസ്പരം പഴിചാരിയും തെളിവുകൾ നശിപ്പിച്ചും പൊലീസുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു എന്ന ആക്ഷേപമാണ് നാട്ടുകാരും ഉന്നയിക്കുന്നത്.
ടൈഗർ ഫോഴ്സിന് പങ്കുണ്ടെന്നും ഇല്ലെന്നും വാദങ്ങൾ
മഫ്ടിയിലെത്തിയ ടൈഗർ ഫോഴ്സിന്റെ കാറിലാണ് പ്രതികളെ കൊണ്ടുപോയതെന്നും അതിൽ വരാപ്പുഴ സ്റ്റേഷനിലെത്തിച്ചതിന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നയാളും ഒരു എഎസ്ഐ.യും സാക്ഷിയാണെന്നും ലോക്കൽ പൊലീസ് പറയുന്നു. മറ്റു നാലു പ്രതികളെ കസ്റ്റഡിയിലെടുത്തതും ടൈഗർഫോഴ്സാണ്. കേസിലെ 10 പ്രതികളിൽ എട്ടുപേരെയും ഏപ്രിൽ ആറിന് വൈകീട്ട് ആറുമണിക്കും 11 മണിക്കും ഇടയിലാണ് പിടികൂടിയത്. പ്രതികളെ കൊണ്ടുപോയതിനു പിന്നാലെ നാട്ടുകാരിൽ ചിലർ സ്റ്റേഷനിലെത്തിയിരുന്നു. മർദനമുണ്ടായിട്ടുണ്ടെങ്കിൽ അവിടെയെത്തിയവർക്ക് അറിയാനാകുമെന്നും പൊലീസ് വാദിക്കുന്നു.
എന്നാൽ ലോക്കപ്പിൽ ക്യാമറയില്ല. അതുകൊണ്ടുതന്നെ ഇത് തെളിയിക്കാനാകില്ല. കസ്റ്റഡി മർദനത്തിന്റെ പൂർണ ഉത്തരവാദിത്വം ടൈഗർ ഫോഴ്സിലുണ്ടായിരുന്ന പൊലീസുകാരുടേതാണെന്ന് തെളിവുസഹിതം അന്വേഷണ കമ്മിഷനുമുൻപാകെ പറയാനാണ് ലോക്കൽ പൊലീസിന്റെ നീക്കം. ഇതിനായി ശ്രീജിത്തിന്റെ ബന്ധുക്കളുടെ മൊഴികളും ആ രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ശ്രീജിത്തിനെ കൊണ്ടുപോകുന്നതിൽ ദൃക്സാക്ഷിയായ അമ്മയെയും മകനെയും അന്വേഷണസംഘത്തിനു മുമ്പാകെയെത്തിക്കാനും ശ്രമം നടക്കുന്നു
അതേസമയം, കൈലിമുണ്ടും റബ്ബർചെരിപ്പുമിട്ട് മഫ്ടിയിലെത്തിയ പൊലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. അങ്ങനെയെങ്കിൽ ബൂട്ടിന് ചവിട്ടിയാലെന്നതു പോലെയുള്ള പരിക്കുണ്ടാകുന്നതെങ്ങനെയെന്ന് ചോദ്യമുയർത്തുകയാണ് മറുപക്ഷം. മുനമ്പം എസ്ഐ.യിൽനിന്ന് കസ്റ്റഡിയിൽ എടുത്ത വാഹനം ഇപ്പോഴും പൊലീസ് ക്ലബ്ബിൽ കിടക്കുകയാണ്. തിരിച്ചുനൽകിയിട്ടില്ല. ശ്രീജിത്തിനെ ഈ വാഹനത്തിലാണ് കൊണ്ടുപോയതെന്ന റൂറൽ ടൈഗർ സ്ക്വാഡിലുള്ള പൊലീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
മെഡിക്കൽ റിപ്പോർട്ടും മൊഴികളും വിരൽചൂണ്ടുന്നത്
ഇത്തരത്തിൽ വാദങ്ങൾ മുന്നോട്ടുപോകുന്നതിനിടെ മറ്റു രണ്ടു വിഷയങ്ങളും ചർച്ചയാവുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതിന് തൊ്ട്ടുപിന്നാലെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നതിന്റെ റിപ്പോർട്ടാണ് ഒന്ന്. മറ്റൊന്ന് മരണപ്പെട്ട വാസുദേവന്റെ മകന്റെ മൊഴിയും. മകന്റെ മൊഴി രണ്ടുതവണ രേഖപ്പെടുത്തിയിരുന്നു. ആദ്യം നൽകിയ മൊഴിയിൽ താൻ ശ്രീജിത്തിന്റേയോ സജിത്തിന്റേയോ പേര് പറഞ്ഞിട്ടില്ലെന്നാണ് വാസുദേവന്റെ മകൻ വിനീഷ് പറയുന്നത്. അതിനാൽ രണ്ടാമത്തെ മൊഴി എന്ന് പറയുന്നത് വ്യാജമാണെന്ന സ്ഥിതി വരുന്നു. ശ്രീജിത്തിന്റേയോ സജിത്തിന്റെയോ പേര് താൻ ആദ്യം മൊഴിനൽകിയ്പ്പോൾ പറഞ്ഞിട്ടുപോലും ഇല്ലെന്നാണ് വിനീഷ് പറയുന്നത്.
രണ്ടാമത് മൊഴിയെടുത്തപ്പോൾ ശ്രീജിത്തിനെ അറിയാമോ പൊലീസ് ചോദിച്ചുവെന്നും അറിയാമെന്ന് അപ്പോൾ പറഞ്ഞുവെന്നും ആണ് വിനീഷ് വ്യക്തമാക്കുന്നത്. എട്ടാംതീയതിയാണ് വീട്ടിലെത്തി രണ്ടാമത്തെ മൊഴിയെടുത്തത്. ഇതിലാണ് ശ്രീജിത്തിനെ അറിയാമോ എന്ന് ചോദിക്കുന്നതും അറിയാമെന്ന് വിനീഷ് മറുപടി നൽകുന്നതും. ഇത് മുൻ മൊഴിയോട് ചേർത്തുവച്ച് പൊലീസ് തിരുത്തൽ വരുത്തിയെന്നും ശ്രീജിത്തിന് പങ്കുണ്ടെന്ന് വരുത്താൻ പൊലീസ് മനപ്പൂർവം മൊഴിയിൽ തിരുത്തൽ വരുത്തിയെന്നതും ഇതോടെ വ്യക്തമാകുകയാണ്. അതിനാൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളുമാറി തന്നെയാണെന്നും സംഭവം പുലിവാലാകുമെന്ന് ഉറപ്പായതോടെ ശ്രീജിത്തിന് വീടാക്രമണത്തിൽ പങ്കുണ്ടെന്ന് വിനീഷ് മൊഴി നൽകിയെന്ന് വരുത്താൻ ശ്രമം നടത്തിയെന്നുമാണ് ആക്ഷേപം.
വരാപ്പുഴയിൽനിന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിക്കുകളുണ്ടായില്ലെന്ന് റിപ്പോർട്ട് ഉണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുന്നോടിയായാണ് ആശുപത്രിയിൽ എത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നത് ഏഴാം തീയതി വൈകീട്ട് ഏഴിനും എട്ടിനും മധ്യേയാണ്.
പ്രാഥമിക പരിശോധനയിൽ മറ്റു അസ്വസ്ഥതകളോ കണ്ടില്ല. ഡോക്ടർ രോഗിയോട് ചോദിച്ച വിവരങ്ങളിലും അസ്വസ്ഥതകൾ പറഞ്ഞില്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. മർദനമേറ്റെന്ന് പ്രതികൾ പറഞ്ഞാൽ അത് രേഖപ്പെടുത്തുന്ന പതിവുണ്ട്. എന്നാൽ, റിപ്പോർട്ടിൽ ഇങ്ങനെയൊന്നും പറയുന്നില്ല. പരിക്കുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടിരിക്കുകയാണ്. കസ്റ്റഡിയിലെടുക്കുമ്പോൾ ശ്രീജിത്തിനെ ക്രൂരമായി മർദിച്ചുവെന്ന് വീട്ടുകാർ പറഞ്ഞിരുന്നു.
തിരിച്ചുകൊണ്ടുപോയ ശ്രീജിത്തിനെ പിന്നീട് പൊലീസ് രാത്രി 11.45-ഓടെ വീണ്ടും പരിശോധനയ്ക്ക് കൊണ്ടുവന്നു. അന്നേരമാണ് വയറുവേദന കലശലാണെന്ന് ശ്രീജിത്ത് പറയുന്നതെന്നാണ് രേഖകൾ. രക്തസമ്മർദം നോക്കിയപ്പോൾ കുറവായിരുന്നു. ഉടനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജിൽനിന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്.
Stories you may Like
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- മുഖ്യമന്ത്രിയെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
- വിവാഹ തട്ടിപ്പു കേസിൽ അശ്വതി അച്ചു അറസ്റ്റിൽ
- നൂഹിൽ ഉണ്ടായ ആക്രമണങ്ങൾ ആസൂത്രിതമെന്ന് കുറ്റപത്രം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്