അപകടത്തിൽ കാറിന്റെ ഇടത് ഭാഗമാണ് തകർന്നത്; കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കുമില്ല; ഇത് എങ്ങനെ സംഭവിച്ചു? മദ്യപിച്ചല്ല താൻ കാറോടിച്ചതെന്നും ശ്രീറാം വെങ്കിട്ടരാമൻ ഹൈക്കോടതിയിൽ; മദ്യപിച്ചില്ലെങ്കിലും നരഹത്യാ വകുപ്പ് നിലനിൽക്കുമെന്ന് സർക്കാർ; ശ്രീറാം മദ്യപിച്ചിരുന്നെന്ന മൊഴിയിൽ ഉറച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ; ദേഹപരിശോധനാ റിപ്പോർട്ടും അന്വേഷണ സംഘത്തിന് കൈമാറി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിറാജ് യൂണിറ്റ് ചീഫ് കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന കേസിൽ, മദ്യപിച്ചല്ല താൻ കാർ ഓടിച്ചതെന്നു മുൻ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയിൽ പറഞ്ഞു.
തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ശ്രീറാം കോടതിയിൽ പറഞ്ഞു. കാറിന്റെ ഇടത് ഭാഗമാണ് തകർന്നത്. കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കും ഇല്ല. ഇത് എങ്ങനെയെന്ന് പൊലീസ് പരിശോധിക്കണമെന്നും ശ്രീറാം കോടതിയിൽ ആവശ്യപ്പെട്ടു. വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതിയോട് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്ന് ശ്രീറാം മറുപടി നൽകി.
അതേസമയം ശ്രീറാം കാർ ഓടിച്ചത് അമിത വേഗത്തിലാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. മദ്യപിച്ചില്ലെങ്കിലും നരഹത്യ വകുപ്പ് നിലനിൽക്കും എന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. അപകടം ഉണ്ടാകാൻ സാധ്യത ഉള്ള കാര്യം അയാൾക്ക് അറിയാമായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിനിടെ പൊലീസ് ശ്രീറാമിന്റെ മൊഴിയെടുത്തു. ഏറെ വൈകിയെങ്കിലും, ശ്രീറാമിന്റെ വിരലടയാളവും പൊലീസ് എടുത്തു. നേരത്തെ വിരലടയാളം എടുക്കാൻ സ്വകാര്യ ആശുപത്രി ഡോക്ടർമാർ വിസ്സമ്മതിച്ചത് വിവാദമായിരുന്നു
ശ്രീറാം മെഡിക്കലി ഫിറ്റെന്നു തിരുവനന്തപുരം മെഡിക്കൽ കോളെജ് അധികൃതർ സ്്ഥിരീകരിച്ചതിന് പിന്നാലെ, അദ്ദേഹത്തെ ആദ്യം പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും പുറത്തുവന്നു. കാറപകടത്തിന് ശേഷം ശ്രീറാമിനെ ആദ്യം കൊണ്ടുവന്നത് ജനറൽ ആശുപത്രിയിലാണ്. ശ്രീറാം മദ്യപിച്ചിരുന്നതായാണ് അന്ന് ഡോക്ടർ രാകേഷ് രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയപ്പോഴും ഡോക്ടർ ഇതിൽ ഉറച്ചുനിന്നു. ദേഹപരിശോധനാറിപ്പോർട്ടും സംഘത്തിന് കൈമാറി.
ക്രൈംനമ്പർ ഇടാതെ എത്തിച്ചതുകൊണ്ട് രക്തസാമ്പിൾ എടുക്കണമെന്ന് ഡോക്ടർക്ക് അന്ന് നിർദ്ദേശിക്കാനായില്ല. അതുകൊണ്ട് പൊലീസ് ആവശ്യപ്പെട്ടപ്രകാരം ദേഹപരിശോധന മാത്രമാണ് നടത്തിയത്. കൈയ്ക്ക് മുറിവേറ്റതിനാൽ രക്തസാമ്പിൾ നൽകാൻ ശ്രീറാം വിസമ്മതിച്ചതായും ഡോക്ടറുടെ മൊഴിയിലുണ്ട്. രക്തപരിശോധന നടത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മ്യൂസിയം സിഐ ജെ.സുനിൽ, ഇപ്പോൾ സസ്പെൻഷനിലുള്ള എസ്ഐ ജയപ്രകാശ് എന്നിവരെയും നാർകോട്ടിക് അസി.കമ്മിഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
കെ.എം.ബഷീറിനെ മെഡിക്കൽ കോളേജിലെത്തിച്ചതുകൊണ്ടും, പരിക്കേറ്റ ശ്രീറാമിന് ചികിത്സ ചെയ്യേണ്ടി വന്നതുകൊണ്ടും നടപടിക്രമങ്ങൾ വൈകാൻ കാരണമായെന്നാണ എസ്ഐ തന്റെ മൊഴിയിൽ പറഞ്ഞത്. കാറോടിച്ചതാരാണെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് എഫ്.ഐ.ആറിൽ അക്കാര്യം ഉൾപ്പെടുത്താതിരുന്നത്. എന്നാൽ, രാത്രി നടന്ന അപകടത്തിന്റെ വിവരം പിറ്റേന്ന് രാവിലെ വരെ താൻ അറിഞ്ഞില്ലെന്നാണ് സിഐയുടെ മൊഴി.
അതേസമയം, സിറ്റി അഡീഷണൽ കമ്മീഷണർ സഞ്ജയ് കുമാർ ഗരുദിന്റെ മൊഴിയും എടുക്കുമെന്നറിയുന്നു. ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തും. ശനിയാഴ്ച രാവിലെ തന്നെ രക്തമെടുത്തെന്നായിരുന്നു, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡി.ജി.പി ലോക് നാഥ് ബെഹ്റ വിളിച്ചപ്പോൾ ഗുരുദിന്റെ മറുപടി. ഇക്കാര്യങ്ങൾ വിശദീകരിക്കാനാണ് ഗരുഡിന് അവസരം നൽകുന്നത്.
ശ്രീമാറിന് റിട്രോഗ്രേഡ് അംനീഷ്യയാണെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തുവെങ്കിലും, മെഡിക്കലി ഫിറ്റാണെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ ഇന്നലെ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ശ്രീറാമിന് മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാത്തത് കാരണം മെഡിക്കൽ ഐസിയുവിൽ നിന്നും സ്റ്റെപ്പ് ഡൗൺ യൂണിറ്റിലേക്ക് മാറ്റി. ഐസിയുവിൽ നിന്നും മാറ്റുന്ന രോഗികൾക്ക് ഉയർന്ന പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി മാറ്റുന്ന യൂനിറ്റ് ആണിത്. ശ്രീറാമിനിപ്പോൾ റിട്രൊഗ്രേഡ് അംനേഷ്യയാണെന്ന വാർത്തകളും മെഡിക്കൽ കോളെജ് അധികൃതർ തള്ളിക്കളഞ്ഞു. ക്ലിനിക്കൽ ടേംസിനെ വിശദീകരിച്ച് ശ്രീറാമിനെ രക്ഷിക്കാൻ നടത്തിയ ഒരു ശ്രമമായി തന്നെയാണ് ഇതും വ്യാഖ്യാനിക്കപ്പെടുന്നത്. മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് വിവിധ ആശുപത്രികളിൽ സുഖസൗകര്യങ്ങൾ ലോഭമില്ലാതെ ലഭിക്കുന്നു എന്ന ആരോപണങ്ങളെ ശരിവയ്ക്കുന്ന പ്രതികരണം കൂടിയാണിത്.
മെഡിക്കൽ ബോർഡ് മീറ്റിംഗിൽ കടന്നുവന്ന ഒരു പദം മാത്രമാണിത്. ശ്രീറാമിന് റിട്രൊഗ്രേഡ് അംനേഷ്യയില്ല. അപകട സമയത്തോ അതിനു ശേഷമോ ആളുകൾക്ക് വരാൻ സാധ്യതയുള്ള ഒരു അവസ്ഥാ വിശേഷമാണിത്. ശ്രീറാമിനെ സംബന്ധിച്ചിടത്തോളം മെഡിക്കൽ ബോർഡ് മൈന്യൂട്ട് കാര്യങ്ങൾ പറയുമ്പോൾ പറഞ്ഞു പോയ കാര്യങ്ങൾ മാത്രമാണ്. ഒരു അപകടം സംഭവിക്കുമ്പോൾ വരുന്ന ഒരു മാനസിക നില മാത്രമാണത്. കുറച്ചു കഴിയുമ്പോൾ അത് മാറും. ഭീതിജനകമായ കാര്യങ്ങൾ വരുമ്പോൾ ചില മറന്നു പോകും. അത് താത്കാലികം മാത്രം. കുറച്ചു കഴിഞ്ഞാൽ എല്ലാം ഓർമ്മ വരും. ബ്രെയിനിന്റെ ഒരു മെക്കാനിസം മാത്രമാണിത്. ശ്രീറാമിനെ സംബന്ധിച്ചിടത്തും ഇതു മാത്രമാണ് നടന്നത്. അല്ലാതെ വേറെ കുഴപ്പങ്ങൾ ഒന്നുമില്ല.
എല്ലാം മറന്നു പോകുന്ന അവസ്ഥയൊന്നും ശ്രീറാമിനില്ല. കുഴപ്പങ്ങൾ ഇല്ലാത്തതുകൊണ്ടാണ് മെഡിക്കൽ ഐസിയുവിൽ നിന്നെല്ലാം ശ്രീറാമിനെ മാറ്റിയത്. നിലവിൽ ശ്രീറാം സ്റ്റേബിൾ ആണ്. വേറെ ഒരു കുഴപ്പവും ശ്രീറാമിന് ഇല്ല. കഴുത്തിനു ചെറിയ പരുക്ക് ഉള്ളതുകൊണ്ടുള്ള പ്രശ്നങ്ങൾ മാത്രമാണ് ശ്രീറാം നേരിടുന്നത്. ഭക്ഷണം എല്ലാം സാധാരണപോലെ ശ്രീറാം കഴിക്കുന്നുണ്ട്. പക്ഷെ ശ്രീറാമിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന കാര്യങ്ങളിൽ തീരുമാനം ആയിട്ടില്ല. അതിനാൽ രോഗങ്ങൾ ഒന്നുമില്ലെങ്കിലും ശ്രീറാം തത്ക്കാലം സ്റ്റെപ്പ് ഡൗൺ യൂണിറ്റിൽ തന്നെ തുടരും-മെഡിക്കൽ കോളെജ് വൃത്തങ്ങൾ പറയുന്നു. സാഹചര്യങ്ങൾക്ക് അനുസൃതമായി ശ്രീറാമിനെ രക്ഷിച്ചെടുക്കാനുള്ള ഒടുവിലത്തെ ശ്രമങ്ങളുടെ ഭാഗമായി കൊണ്ടുവന്ന റിട്രൊഗ്രേഡ് അംനേഷ്യയെന്ന നീക്കമാണ് ഇപ്പോൾ പാളിപ്പോകുന്നത്.
ശ്രീറാമിനെ സംബന്ധിച്ച് വന്ന പുതിയ നീക്കം കേസിൽ നിന്നു രക്ഷപെടാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കേസ് സംബന്ധിച്ച് ഇനി ശ്രീറാം നൽകുന്ന മൊഴിക്കൊന്നും നിയമപരമായി നിലനിൽപ് ഉണ്ടാകില്ലെന്നാണു ഈ വിലയിരുത്തൽ കാരണം വന്നു ഭവിക്കുക. പക്ഷെ മെഡിക്കൽ കോളെജ് അധികൃതർ തന്നെ ഈ സ്ഥിതിവിശേഷം നിഷേധിച്ചതിനാൽ അതിനുള്ള സാധ്യതകൾ കുറയുന്നു. റിട്രൊഗ്രേഡ് അംനേഷ്യവന്നാൽ മദ്യപിച്ചതും കാറോടിച്ചതുമായ കാര്യങ്ങളിൽ ശ്രീറാമിന്റെ മൊഴി നിലനിൽക്കാനിടയില്ല എന്ന അവസ്ഥ വരുമായിരുന്നു. ഇതോടെ കേസിൽ നിന്ന് രക്ഷപെടാൻ ശ്രീറാമിനാകും. പക്ഷെ മെഡിക്കൽ കോളെജ് അധികൃതർ തന്നെ ഈ രോഗാവസ്ഥ തള്ളിക്കളഞ്ഞതിനാൽ ഈ നീക്കവും വിജയിക്കാൻ സാധ്യത മങ്ങുന്നു.
മാധ്യമ പ്രവർത്തകനെ മദ്യപിച്ച് കാറോടിച്ച് കൊന്ന കേസിൽ പ്രതിയായ ശേഷം ശ്രീറാമിനെ രക്ഷിക്കാൻ വ്യാപകമായ ശ്രമങ്ങൾ ആണ് നടന്നത്. ഈ ശ്രമങ്ങളുടെ ഭാഗമായി തന്നെയാണ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ശ്രീറാമിന് റിട്രൊഗ്രേഡ് അംനേഷ്യയാണെന്ന രീതിയിൽ വാർത്തകൾ വന്നത്. ഈ വാർത്തകൾ ആണ് ഇപ്പോൾ അധികൃതർ നിഷേധിക്കുന്നത്. ഒരു അപകടത്തിൽ ആ സമയത്തുള്ള കാര്യങ്ങൾ ഒരു വ്യക്തിയിൽ നിന്നും മറന്നു പോകുന്നതിനെയാണ് ഈ രീതിയിൽ വിശേഷിപ്പിക്കുന്നത്. ഒരു സംഭവം നടക്കുന്നതിനു ശേഷം ആ വ്യക്തിയിൽ നിന്നും മുൻ സംഭവങ്ങൾ മറന്നുപോകും.
റോഡ് അപകടങ്ങളിൽ തലയ്ക്ക് പരുക്കേൽക്കുന്ന ആളുകളിൽ ചിലർക്ക് മാത്രം വരുന്ന സംഭവമാണിത്. ചില ആളുകൾക്ക് ഇങ്ങിനെ സംഭവങ്ങൾ മറന്നു പോകാം. പക്ഷെ പിന്നീട് ഓർമ്മ തിരിച്ചു വരുകയും ചെയ്യാം. തലച്ചോറിനു ഏൽക്കുന്ന കടുത്ത പരുക്കുകൾ ആണ് ഈ സ്ഥിതിവിശേഷം ചിലരിൽ ഉണ്ടാക്കുന്നത്. ഈ രോഗിയെ മോണിട്ടർ ചെയ്യുന്ന മെഡിക്കൽ ബോർഡിന് മാത്രമാണ് ഈ സ്ഥിതിവിശേഷം വേണ്ട രീതിയിൽ വിലയിരുത്താൻ കഴിയുക. ഇതുപോലുള്ള ഒരു മെഡിക്കൽ ബോർഡിൽ നിന്നും കടന്നുവന്ന മൈന്യൂട്ട് പരാമർശം മാത്രമാണ് അതെന്നു തന്നെയാണ് മെഡിക്കൽ കോളെജ് വൃത്തങ്ങളിൽ നിന്നും വരുന്ന സൂചനകൾ
അതേസമയം അപകടം നടന്ന ശേഷം ഒമ്പത് മണിക്കൂറിന് ശേഷം മാത്രം ശ്രീറാമിന്റെ രക്ത പരിശോധന നടത്തിയത് തന്നെ വിവാദമായി തുടരുകയാണ്. ഇത്തരത്തിൽ ഒരു രക്ഷിക്കൽ ശ്രമം നടന്നതിനാലാണ് ശ്രീറാമിന് ജാമ്യം കിട്ടിയത്. ഹൈക്കോടതി അതിനിശിതമായ വിമർശനങ്ങൾ ആണ് ഈ കാര്യത്തിൽ പൊലീസിനെതിരെ നടത്തിയത്. എന്തുകൊണ്ട് ശ്രീറാമിന്റെ രക്ത പരിശോധന നടത്തിയില്ല എന്ന കാര്യത്തിൽ ഒരു വിശദീകരണവും പൊലീസ് നൽകിയതുമില്ല. രക്തപരിശോധന വൈകിച്ചതോടെ ശ്രീറാമിന്റെ രക്തത്തിൽ ആൽക്കഹോളിന്റെ അംശവും കണ്ടെത്താൻ കഴിഞ്ഞില്ല.
അതിനാൽ ശ്രീറാമിന് ജാമ്യം ലഭിക്കുകയും ചെയ്തു. ജനറൽ ആശുപത്രിയിൽ നിന്ന് കിംസിൽ എത്തിച്ച ശേഷമാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നത്. ഐഎഎസ് തലത്തിൽ നടന്ന ഉന്നത ഇടപെടലുകൾക്ക് കിംസ് ആശുപത്രിയും വഴങ്ങി എന്നു തന്നെയാണ് നിലവിലെ സ്ഥിതിവിശേഷങ്ങൾ വിരൽ ചൂണ്ടുന്നത്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്