കൂട്ടുകാരിയുടെ തോളിൽ വച്ച് രക്ഷപ്പെടാനുള്ള നീക്കം പൊളിഞ്ഞത് വാർത്തകൾ വൈറലായി പടർന്നപ്പോൾ; ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും വണ്ടി എടുത്തപ്പോൾ ലഹരി തലയ്ക്ക് പിടിച്ച ശ്രീറാമിന് അമിത വേഗം പരീക്ഷിക്കാൻ തോന്നിയ മോഹം അവസാനിച്ചത് നിരപരാധിയുടെ ജീവൻ കവർന്നെടുത്തപ്പോൾ; അർദ്ധരാത്രിയിൽ ശ്രീറാമിന്റെ വാട്സാപ്പ് മെസേജ് കണ്ട് കുഞ്ഞിനെ ഒറ്റയ്ക്കാക്കി ലിഫ്റ്റ് കൊടുക്കാൻ വഫ എത്തിയത് ലോകം ശ്രദ്ധിക്കുന്ന നാണക്കേടിലേക്ക്; പൊലീസിന് പറ്റിയതും സർവ്വത്ര വീഴ്ച: ഉടഞ്ഞ് വീണത് മൂന്നാറിലെ വിഗ്രഹം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ വാട്സാപ്പ് സന്ദേശംവഴി തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് പൊലീസിനു മൊഴി നൽകിയതാണ് മ്യൂസിയം അപകടത്തിൽ നിർണ്ണായകമായത്. കാറുമായി വരാൻ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ എത്തിയത്. തന്റെ പേരിലുള്ള കെ.എൽ. 01-ബിഎം 360 എന്ന കാർ അപകടത്തിൽപ്പെടുമ്പോൾ ശ്രീറാം ആണ് ഓടിച്ചിരുന്നതെന്നും അവർ കന്റോൺമെന്റ് പൊലീസിന് മൊഴിനൽകി. ഇതോടെയാണ് ശ്രീറാം അറസ്റ്റിലാകുന്നത്. യുവതിയെ കേസിലെ നിർണായക സാക്ഷിയാക്കുന്നതിന്റെ ഭാഗമായി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽനടന്ന മൊഴിയെടുപ്പ് വൈകുന്നേരംവരെ നീണ്ടു. പിന്നീട് കോടതിയിൽ ഹാജരാക്കി മജിസ്ട്രേറ്റ് രഹസ്യമൊഴിയും രേഖപ്പെടുത്തി. എട്ടുപേജുള്ള രഹസ്യമൊഴിയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് നൽകിയത്. ഇത് പൂർണ്ണമായും ശ്രീറാമിന് എതിരായിരുന്നു. അന്വേഷണത്തിൽ പൊലീസിനും തുടക്കം മുതൽ വീഴ്ച പറ്റി. ഇത് കേസിനെ സ്വാധീനിക്കാനും സാധ്യത ഏറെയാണ്.
അതിവേഗത്തിലെത്തിയ ഈ കാറിടിച്ചാണ് മാധ്യമപ്രവർത്തകനായ ബഷീർ മരിച്ചത്. കവടിയാർ എത്താനാണ് തന്നോട് ശ്രീറാം ആവശ്യപ്പെട്ടത്. അവിടെനിന്ന് വഴുതക്കാടുള്ള ഒരു ക്ലബ്ബിൽ കാറുമായി എത്തി. ട്രിവാൻട്രം ക്ലബ്ബിലാണ് എത്തിയത്. ശ്രീറാം നല്ലരീതിയിൽ മദ്യപിച്ചശേഷമാണ് അവിടെനിന്നു മടങ്ങിയത്. താൻ ഡ്രൈവ് ചെയ്യാമെന്നു പറഞ്ഞിട്ടും ശ്രീറാം കാർ ഓടിക്കുകയായിരുന്നു. പട്ടം മരപ്പാലത്തെ തന്റെ ഫ്ളാറ്റിലേക്കു മടങ്ങിപ്പോവുകയായിരുന്നെന്നും അവർ പൊലീസിനോട് പറഞ്ഞു. എന്നാൽ, കവടിയാറിലെ തന്റെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനു മൊഴിനൽകിയത്. ഇത് ശരിയല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം പോയിരുന്നത് പാളയം ഭാഗത്തേക്കാണ്. കവടിയാർ ഭാഗത്തേക്ക് ആയിരുന്നില്ല. അതുകൊണ്ട് തന്നെ വഫയുടെ വീട്ടിലേക്ക് കാർ പോയി എന്ന് വേണം അനുമാനിക്കാൻ.
മൂന്നാർ സബ് കളക്ടറായിരിക്കെ ശ്രീറാമെടുത്ത നടപടികളുമായി ബന്ധപ്പെട്ട് ആരാധനതോന്നി ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് വഫ പറഞ്ഞു. ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്. ഈയിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയ്ക്ക് ആവശ്യമായ സഹായം നൽകിയിരുന്നു. വിവാഹിതയായ വഫ അബുദാബിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു താമസം. ഈയിടെയാണ് നാട്ടിലെത്തിയത്. തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തിൽപ്പട്ട കാർ രജിസ്റ്റർ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോർവാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്.
പൊലീസ് വീഴ്ചകൾ ഇങ്ങനെ
അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനൊപ്പം മെഡിക്കൽ പരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പൊലീസ് ആവശ്യപ്പെടണം. പ്രത്യേകിച്ച് മദ്യപിച്ച് എന്ന് സംശയം ഉണ്ടെങ്കിൽ എന്നതാണ് നിയമം. ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ. തന്നെ പറയുന്നുണ്ടെങ്കിലും രക്തപരിശോധന ആവശ്യപ്പെട്ടില്ല. മദ്യത്തിന്റെ മണമുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടും പൊലീസ് രക്തപരിശോധന നിർദ്ദേശിച്ചില്ല. ഇതും പ്രതിയെ രക്ഷിക്കാനായിരുന്നു. വഫയെ ഊബറിൽ വീട്ടിലേക്ക് അയച്ചതും പൊലീസായിരുന്നു. രക്തപരിശോധന ഒമ്പതു മണിക്കൂറോളം വൈകിപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചോ എന്നറിയാനുള്ള രക്തപരിശോധന നടന്നത് അപകടം കഴിഞ്ഞ് ഒമ്പതു മണിക്കൂർ കഴിഞ്ഞിട്ടാണ്. ഇതും ഐ എഎസുകാരനെ രക്ഷിക്കാനായിരുന്നു.
പൊലീസിന്റെ സഹായത്തോടെതന്നെ ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്കുപോയി. ഇത് പ്രതിയുടെ രക്തപരിശോധന വൈകിപ്പിക്കുന്നതിനടക്കം സഹായകമായി. അപകടത്തിൽപ്പെട്ടയാൾ മരിച്ചു എന്നറിഞ്ഞിട്ടും വാഹനം ഓടിച്ച ആളെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു. മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തത്. പക്ഷേ, സ്വന്തം ഇഷ്ടപ്രകാരം പോകാൻ പൊലീസ് ഉദ്യോഗസ്ഥർ അനുവദിച്ചു. ഇതും നിയമവിരുദ്ധമാണ്. ദൃക്സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്താൻ തയ്യാറായില്ല. വാഹനം ഓടിച്ചയാളെ മാറ്റാൻ ശ്രമിച്ചു. ശ്രീറാമിന് പകരം ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് കാർ ഓടിച്ചതെന്നാണ് പൊലീസ് ആദ്യം സ്ഥാപിക്കാൻ ശ്രമിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പലരും തരിച്ചറിഞ്ഞതിനാലായിരുന്നു ഈ നീക്കം. എഫ്.ഐ.ആറിലും വാഹനം ഓടിച്ച ആളിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല.
സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് വാഹനം ഓടിച്ചയാളെ സംബന്ധിച്ചുള്ള അവ്യക്തത അവസാനിപ്പിക്കാം. വാഹനം ഓടിച്ചതാരെന്ന് കണ്ടെത്താൻ സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. ക്യാമറകൾ എല്ലാം കേടാണെന്ന നിലപാടിലായിരുന്നു. വളരെ വൈകിയാണ് ക്യാമറകൾ പരിശോധിക്കാൻ തയ്യാറായത്.
സമാനതകൾ ഇല്ലാത്ത പതനം
ദേവികുളം സബ്കളക്ടറായിരിക്കെ കൈയേറ്റക്കാരെ നേരിട്ടാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐ.എ.എസുകാരൻ താരപദവിയോടെ യുവാക്കളുടെ മനസ്സ് കീഴടക്കിയത്. ഡ്രൈവിങ് ഹരമാക്കിയ ശ്രീറാം, ഒടുവിൽ മദ്യലഹരിയിൽ അതിവേഗത്തിൽ കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ ഇടിച്ചുതെറിപ്പിച്ചുകൊന്ന വില്ലനായിമാറിയത് ഒറ്റദിവസംകൊണ്ടും. ഇതോടെ സോഷ്യൽ മീഡിയയിലെ പുലി മുരുകൻ.. ഡാഡി ഗിരിജയായി. മദ്യപാനത്തിനെതിരേയും ട്രാഫിക് ബോധവത്കരണത്തിനും ഒക്കെയായി ശ്രീറാം നടത്തിയ ആഹ്വാനങ്ങൾ ഒന്നൊന്നായി ട്രോളുകളായും നെടുനീളൻ പോസ്റ്റുകളായും സാമൂഹികമാധ്യമങ്ങൾ ആഘോഷിച്ചു.
മെഡിക്കൽ പ്രവേശന പരീക്ഷയിൽ 770-ാം റാങ്കോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനെത്തിയത്. അതുകഴിഞ്ഞ് പ്രത്യേക പരിശീലനത്തിനൊന്നും പോകാതെ സിവിൽ സർവീസ് പരീക്ഷ നേരിട്ടു. 2013-ൽ രണ്ടാം റാങ്കോടെ സിവിൽ സർവീസ് സ്വന്തമാക്കി. പത്തനംതിട്ടയിൽ അസിസ്റ്റന്റ് കളക്ടറായും തിരുവല്ല ആർ.ഡി.ഒ. ആയും ഡൽഹിയിൽ ഭക്ഷ്യമന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായും തിളങ്ങി. തിരിച്ചെത്തിയ യുവ ഐ.എ.എസുകാരനെ 2016 ജൂലായിൽ ദേവികുളം സബ്കളക്ടറായി നിയമിച്ചു. ഇതോടെ ശ്രീറാം താരമായി. രണ്ടുമാസം കഴിഞ്ഞതോടെ സർവേ രേഖകൾ ഒന്നൊന്നായി ഇഴകീറിയെടുത്ത് അധികാരകേന്ദ്രങ്ങളെ മുഴുവൻ വിറപ്പിച്ചു. ഒരാളെയും കൂസാതെ മൂന്നാറിലെ ഭൂമാഫിയകളെ തിരഞ്ഞുപിടിച്ച ശ്രീറാമിന് കേരളമെമ്പാടും ആരാധകരായി. ഇതോടെ മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം തലസ്ഥാനത്തുവരെ പരാതിയുമായെത്തി. മന്ത്രി എം.എം. മണിയടക്കം ഇടുക്കിയിലെ രണ്ട് എംഎൽഎ.മാരും എംപി.യുമൊക്കെ ശ്രീറാമിനെതിരേ വാളെടുത്തു.
ഒടുവിൽ സർക്കാർ കൈവിട്ടു. പരസ്യശാസനയുമായി മുഖ്യമന്ത്രിപോലും തള്ളിപ്പറഞ്ഞു. ശ്രീറാമിന്റെ കസേര തെറിച്ചു. എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടാറായി തലസ്ഥാനത്ത് ഒതുക്കി. പക്ഷേ, ഇതിനിടെ ഉന്നതപഠനത്തിന് സ്കോളർഷിപ്പ് ലഭിച്ച് വിദേശത്തുപോയി. പഠനാവധികഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീറാമിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മന്ത്രിസഭ സർവേ ഡയറക്ടറായി നിയമനം നൽകിയത്. സ്ഥാനമേറ്റെടുക്കലിന് നിറംപകരാനുള്ള സത്കാരം കഴിഞ്ഞു മടങ്ങവേയാണ് ശ്രീറാം വെങ്കിട്ടരാമൻ പ്രശസ്തിയുടെ കൊടുമുടിയിൽനിന്ന് നിലംപൊത്തുന്നത്.
ശ്രീറാം തൽക്കാലം പൊലീസ് കാവലിൽ ആശുപത്രിയിൽ തുടരും
ശനിയാഴ്ച വൈകിട്ടാണ് ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെയും വാഹനത്തിനെതിരെയും മോട്ടോർ വാഹനവകുപ്പും നടപടി സ്വീകരിച്ചു. നിയമപരമായ എല്ലാ തുടർനടപടികളുമെടുക്കാൻ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകി. അപകടസമയത്ത് കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. റിമാൻഡ് റിപ്പോർട്ടിലും ഇക്കാര്യമുണ്ട്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐജി സഞ്ജയ് കുമാർ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീറാമും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫയും ഇതുതന്നെയാണ് പൊലീസിൽ അറിയിച്ചതെന്നും കമ്മിഷണർ പറഞ്ഞു. കാറോടിച്ചിരുന്നത് വഫയാണെന്ന് ശ്രീറാമും വഫയും മ്യൂസിയം പൊലീസിന് മൊഴി നൽകിയെന്ന റിപ്പോർട്ടുകൾ തള്ളിയാണ് കമ്മിഷണർ വിശദീകരണം നൽകിയത്. കാറിൽ ഇടതുവശത്താണ് വഫ ഇരുന്നതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.
പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫയെ പൊലീസ് കസ്റ്റഡിയിൽ എടുക്കാതെ ആദ്യം വിട്ടയച്ചു. തുടർന്നു മാധ്യമപ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഇവരെ ഫോണിൽ വിളിച്ചു വീണ്ടും സ്റ്റേഷനിലെത്തിച്ചു മൊഴി രേഖപ്പെടുത്തിയത്.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- ഐഎഎസുകാരന് ഇനി വിചാരണക്കാലം; വഫയുടെ മൊഴി നിർണ്ണായകമാകും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്