സ്വന്തം നാടായ ത്രിഭുവനത്ത് ഇരുവരും തികഞ്ഞ മാന്യ യുവതികൾ; കേസുകളൊന്നും ഇതുവരെയില്ല; ഭർത്താക്കന്മാർക്ക് ബിസിനസ്; റസിഡൻഷ്യൽ കോളനിയിലെ ആഡംബര വീട്ടിൽ മാതൃകാദമ്പതികളായി ജീവിതം; മക്കൾ പഠിക്കുന്നതുകൊടൈക്കനാലിലെ റസിഡൻഷ്യൽ സ്കൂളുകളിൽ; പേരിലും പ്രായത്തിലെയും സാമ്യത കൊണ്ട് സഹോദരിമാരാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കും; ഒരുസ്ഥലത്ത് പണിപാളിയാൽ അവിടെ വിടും; മാല മോഷണത്തിലെ ജഗജില്ലികളായ ജ്യോതിയുടെയും ജയന്തിയുടെയും കഥ
മറുനാടൻ മലയാളി ബ്യൂറോ
കാസർകോഡ്: മാല മോഷണത്തിന് പിടിയിലയ തമിഴ്നാട് സ്വദേശിനികളായ ജ്യോതിയുടെയും ജയന്തിയും തട്ടിപ്പ് നടത്തുന്നത് കേരളവും ബെഗളൂരുവും കേന്ദ്രീകരിച്ച്. ജയന്തിയുടെ ഭർത്താവിന് ഇവർ മോഷ്ടിച്ചു കൊണ്ടുവരുന്ന മുതലുകൾ വിൽക്കുന്ന പണിയാണ്. ജ്യോതിയുടെ ഭർത്താവിന് സ്വന്തമായി ബിസിനസ് ഉണ്ട്. തമിഴ്നാട്ടിൽ എവിടെയും ഇവർക്കെതിരെ കേസുകളില്ല. എന്നിരുന്നാലും കൂട്ടാളികൾക്കായി പൊലീസ് അന്വേഷണം തുടരുന്നു. നാട്ടിൽ ഇരുവർക്കുമുള്ളത് എസി ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഇരുനില വീട്. റസിഡൻഷ്യൽ മേഖലയിലാണ് വീട്. ആഡംബര വീടുകളാണ് രണ്ടു പേരുടെയും. മക്കൾ പഠിക്കുന്നതുകൊടൈക്കനാലിലെ റസിഡൻഷ്യൽ സ്കൂളുകളിൽ. ഒരാൾക്ക് മൂന്നും മറ്റൊരാൾ രണ്ടും കുട്ടികളാണ് ഉള്ളത്. എല്ലാവരുടെയും പഠനം ലക്ഷങ്ങൾ ചെലവഴിച്ച്. ജീവിതവും ആഡംബരം നിറഞ്ഞതാണ്. മികച്ച കായിക പരിശീലനമടക്കമാണ് കുട്ടികൾക്ക് നൽകുന്നത്.
48 കാരിയായ ജ്യോതിയുടെയും, 43 കാരിയായ ജയന്ത്രിയുടെയും സ്വദേശം തമിഴ്നാട്ടിൽ തിരുപ്പൂർ വാരാണസി പാളയമാണെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞിരുന്നത്. ഇതനുസരിച്ചു ഇവിടെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം വിലാസം തെറ്റാണെന്നു മനസിലായതോടെ തമിഴ്നാട് പൊലീസിന്റെ സഹായം തേടി. തുടർന്നാണ് മധുരയ്ക്കടുത്തുള്ള ശിവഗംഗയ്ക്കു സമീപം ത്രിഭുവനം എന്ന സ്ഥലത്തെത്തിയത്. എന്നാൽ ത്രിഭുവനത്ത് ഇരുവരും മാന്യന്മാരായാണ് അറിയപ്പെടുന്നത്. ത്രിഭുവനം പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ കേസുകളൊന്നുമില്ല.
പേരിലെയും പ്രായത്തിലെയും സാമ്യത കൊണ്ടു സഹോദരിമാരാണെന്നു പൊലീസിനെ തെറ്റിദ്ധരിപ്പിക്കാറുണ്ടെങ്കിലും ഇരുവരും സഹോദരിമാരല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ഒരു സ്ഥലത്തു കുറെ മോഷണക്കേസുകളിൽ പെട്ടു തിരിച്ചറിയുന്ന സ്ഥിതി വന്നാൽ അവിടം ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്തേക്കു പോകുന്നതാണ് ഇവരുടെ രീതി. 2010 ൽ പാലക്കാട്ടാണ് മോഷണത്തിനു തുടക്കമിട്ടത്. പിന്നീട് മലപ്പുറം ജില്ലയിലും കണ്ണൂരിലും തമ്പടിച്ചു. മലപ്പുറത്തെ തിരൂർ പൊലീസ് സ്റ്റേഷനിൽ ഇവർ പിടികിട്ടാപ്പുള്ളികളാണ്. കാസർകോട് വിദ്യാനഗർ, പയ്യന്നൂർ, പെരിങ്ങോം പൊലീസ് സ്റ്റേഷനുകളിൽ വാറണ്ട് പ്രതികളും.
കഴിഞ്ഞ ഏപ്രിൽ 27 നാണ് കുന്നുമ്മൽ ക്ഷേത്ര പരിസരത്ത് നിന്നു വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ കേസിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തിരുപ്പൂരിൽ നിന്നു മുല്ലപ്പു വിൽപ്പനയ്ക്ക് വന്നതാണെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ മോഷണമാണ് ഇവരുടെ മുഖ്യ തൊഴിലെന്നും ഇവർക്കു പിന്നിൽ വൻ സ്രാവുകളുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
കള്ളി വെളിച്ചത്തായാൽ രക്ഷപ്പെടാൻ വിചിത്ര വഴികൾ
മാല പൊട്ടിച്ചു ഓടുന്നതിനിടെ പൊലീസ് പിടിയിലായാൽ രക്ഷപ്പെടാൻ എതു മാർഗവും സ്വീകരിക്കും. മലമൂത്ര വിസർജനം നടത്തുകയാണ് ഇതിൽ ആദ്യ പടി. ഇതോടെ പൊലീസ് ഇവരെ ഒഴിവാക്കാനുള്ള ശ്രമം നടത്തും. ഇത് പരാജയപ്പെട്ടാൽ ഗുഹ്യഭാഗത്ത് മുറിവുണ്ടാക്കും. സ്ത്രീകളായതിനാൽ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് വിട്ടയക്കും.
ഇതാണ് കാലങ്ങളായി രക്ഷപ്പെടാൻ പ്രയോഗിക്കുന്ന അടവ്. എന്നാൽ ഹൊസ്ദുർഗ് പൊലീസിനു മുൻപിൽ ഈ അടവുകൾ പരാജയപ്പെട്ടതോടെ ഇവരുടെ മുഴുവൻ കേസുകളും പൊങ്ങാൻ തുടങ്ങി. കൂടാതെ മുഴുവൻ വിവരങ്ങളും കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു. ചോദ്യം ചെയ്യലിൽ സംസ്ഥാനത്ത് ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇവരെന്ന് കണ്ടെത്തി. അമ്പലത്തറ, വിദ്യാനഗർ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്. ഇതിനു പുറമെ പയ്യന്നൂർ, തിരൂർ എന്നിവിടങ്ങളിലും ഇവർക്കെതിരെ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവർക്കു സഹായികളായി വേറെയും ആളുകളുണ്ട്. മാല പൊട്ടിച്ചെടുത്താൽ ഉടൻ തന്നെ മറ്റൊരാൾക്ക് കൈമാറുകയാണ് രീതി. പൊലീസ് പിടികൂടുമ്പോൾ മോഷണം ചെയ്ത മാലയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇവരിൽ നിന്നു കണ്ടെത്താനായത്.
ഭക്ഷണശാലകൾ കേന്ദ്രീകരിച്ചാണ് മോഷണം. ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെയാണ് മാല പൊട്ടിച്ചെടുക്കുക. മുൻപിലുള്ള ആളുടെ കൈകൾക്കിടയിലൂടെ കൈ കടത്തി ഇവർ കൈ കഴുകാൻ ശ്രമിക്കും. ഇതിനിടയിൽ അതി വിദഗ്ധമായി മാല പൊട്ടിച്ചെടുക്കും. പിന്നീട് ഇവിടെ നിന്നു രക്ഷപ്പെടുകയാണ് പതിവ്. വയോധികരായ സ്ത്രീകളെയാണ് മോഷണത്തിന് നോട്ടമിടുന്നത്. കുന്നുമ്മലിൽ നിന്നു വയോധികയുടെ മാല പൊട്ടിക്കുന്നത് നാട്ടുകാരുടെ കണ്ണിൽ പെട്ടതാണ് കുടുങ്ങാൻ കാരണം. തുടർന്നു നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിൽ ജില്ലാ ആശുപത്രി പരിസരത്ത് വച്ചു രണ്ടു പേരെയും പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസിന്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.സജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. സിഐ വിനീഷ് കുമാർ, എസ്ഐ വി.ജയപ്രസാദ് സിപിഒമാരായ സി.മനോജ്. കെ.വി.റിജേഷ്, ഗിരീഷ് കുമാർ, പി.ടി.വാഹിദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ അന്വേഷണമാണ് തമിഴ് മോഷണ കഥയുടെ ചുരുളഴിയിച്ചത്. അന്വേഷണത്തിൽ തമിഴ്നാട് പൊലീസിന്റെ സഹായവും ലഭിച്ചു. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.
Stories you may Like
- ഇന്ന് ഗുരുദേവന്റെ 169-ാം ജന്മദിനം: ഭക്ത്യാദരപൂർവം ആഘോഷിക്കാൻ ശ്രീനാരായണീയർ
- എസ് ഡി എമ്മായ ഭാര്യയും കാമുകനും ചേർന്ന് വധിക്കാൻ ശ്രമിച്ചെന്ന് ഭർത്താവ്
- 2024ലെ പൊതു അവധി ദിവസങ്ങൾ അറിയാം
- ടി പി വധത്തിൽ ഹൈക്കോടതി കുറ്റക്കാരെന്നു വിധിച്ച രണ്ട് സിപിഎം നേതാക്കൾ കീഴടങ്ങി
- ടിപി ചന്ദ്രശേഖരൻ കേസിൽ വധശിക്ഷക്കെതിരെ കോടതിയോട് യാചിച്ച് പ്രതികൾ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍