സ്വകാര്യ ബസ് ഡ്രൈവറായി തുടങ്ങി; മണൽ മാഫിയാ ബന്ധവും വയൽ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നവർക്കും ഒത്താശ ചെയ്തും 'കമ്മീഷൻ' രാഷ്ട്രീയക്കാരനായി; ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത സമയത്തും പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറി; വാമനപുരത്ത് സ്ഥാനാർത്ഥിയായപ്പോൾ ലക്ഷങ്ങൾ പിരിച്ച് പടിക്ക് പുറത്തായി! സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ 'തോറ്റ എംഎൽഎ' ശിവപ്രസാദിന്റെ ജീവിത കഥ
അരുൺ ജയകുമാർ
തിരുവനന്തപുരം: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് വ്യാജ രേഖയുണ്ടാക്കി ലക്ഷങ്ങൾ തട്ടിയ ബിജെപി നേതാവ് ശിവപ്രസാദിന്റേത് ആരേയും അമ്പരപ്പിക്കുന്ന ജീവിത കഥ. ഒരു ബസ് ഡ്രൈവറായി ജോലി തുടങ്ങിയ ബിജെപിയുടെ ഈ മുൻ സംസ്ഥാന സമിതി അംഗത്തിന് ഇന്ന് ലക്ഷങ്ങളുടെ ഭൂമിയും മറ്റ് സ്ഥാപനങ്ങളുമാണ് സ്വന്തമായ് കൈവശമുള്ളത്. ദുരൂഹതകൾ ഏറെയുണ്ട് ശിവപ്രസാദിന്റെ വളർച്ചയ്ക്ക് പിന്നിൽ. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ച ശിവപ്രസാദിനേയും സഹോദരങ്ങളേയും അമ്മ വളർത്തിയത് അണ്ടി കമ്പനിയിൽ ജോലിചെയ്ത് കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തിൽ നിന്നുമാണ്. ഒരു ചെറ്റ കുടിലിൽ ജീവിച്ച ശിവപ്രസാദിന് ഇന്ന് ലക്ഷങ്ങളുടെ സ്വത്തുണ്ടായ കഥ നാട്ടുകാർക്കുൾപ്പടെ ഒരു അത്ഭുതമായിരുന്നു.
ചെറിയ ഇടവേളയ്ക്ക് ശേഷം ബിജെപി നേതാക്കളുടെ കോഴ ആരോപണങ്ങൾ വീണ്ടും സജീവമാവുകയാണ്. സംസ്ഥാന വ്യാപകമായി സർക്കാർ ഗവ ഹയർ സെക്കന്ററി സ്കൂളുകളിൽ ക്ലാർക്ക്, കംമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ നിയമനം നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ നിയമന ഉത്തരവ് നിർമ്മിച്ച് നൽകി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിലാണ് കിളിമാനൂർ സ്വദേശിയും മുൻ സംസ്ഥാന സമിതി അംഗവുമായ ശിവപ്രസാദ് അറസ്റ്റിലായത്. ബിജെപിയുടെ മുൻ സംസ്ഥാന സമിതി അംഗം, ബിജെപിക്ക് സംസ്ഥാനത്ത് ഒരു മുന്നേറ്റവും നടത്താനാകാത്ത കാലത്ത് പഞ്ചായത്തംഗം. നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തി. ഇതൊക്കെയായിരുന്നു ഒരു കാലത്ത് ശിവപ്രസാദിന്റെ വിശേഷണങ്ങൾ. എന്നാൽ പദവിയും പണവും കുന്നുകൂടിയതോടെ ശിവപ്രസാദിന് ജനങ്ങളുടെ പിന്തുണ കുറയുകയായിരുന്നു.
കിളിമാനൂർ കാരേറ്റ് പ്രദേശത്തെ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു ശിവപ്രസാദ്. പിന്നീട് ടൂറിസ്റ്റ് ബസ് ഓടിക്കുകയായിരുന്നു. മണൽ മാഫിയയുമായും വയൽ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നവർക്കും ഒത്താശ ചെയ്തും കമ്മീഷൻ കൈപ്പറ്റിയുമാണ് ശിവപ്രസാദ് പണമുണ്ടാക്കി തുടങ്ങുന്നത്. പിന്നീട് സ്വന്തമായ് ഒരു പിക്കപ്പ് വാൻ വാങ്ങുകയായിരുന്നു. നാട്ടിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും ഓടിയെത്തുകയും അവിടെ ഇടപെടുന്നതും ആദ്യാവസാനം കാര്യക്കാരനായി നിൽക്കുന്നതും ശിവപ്രസാദിന്റെ പതിവായിരുന്നു.
കാരേറ്റിന് സമീപം തെങ്ങുംകോണം എന്ന സ്ഥലത്ത് ജനിച്ച് വളർന്ന ശിവപ്രസാദ് പൊതുരംഗത്ത് സജീവമായത് ബിജെപിയിലൂടെ തന്നെയാണ്. 2003ൽ കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിൽ താളിപ്പുഴ 11ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ശിവപ്രസാദ് മത്സരിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് അക്കാലത്ത് ബിജെപിക്ക് യാതൊരു സ്വാധീനമോ മത്സരിക്കാൻ ആളോ ഇല്ലാത്ത സമയത്താണ് വ്യക്തി ബന്ധങ്ങളുടെ സ്വാധീനത്തിൽ ഏവരേയും അമ്പരപ്പിച്ച് ശിവപ്രസാദ് ജയിച്ച് കയറിയത്. പിന്നീട് 2005ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 12ാം വാർഡിൽ നിന്നും വീണ്ടും മത്സരിക്കുകയും വിജയിക്കുകയുമായിരുന്നു.
പാർട്ടിക്ക് സ്വാധീനമില്ലാതിരുന്ന കാലത്തെ തെരഞ്ഞെടുപ്പ് വിജയം ശിവപ്രസാദിനെ ബിജെപിയുടെ തിരുവനന്തപുരം ജില്ലാകമ്മിറ്റിയിലും പിന്നീട് ജോയിന്റ് സെക്രട്ടറി പദത്തിലെത്തുകയായിരുന്നു. ഈ സമയത്ത് മണൽ മാഫിയയുമായുള്ള ഇടപെടലുകൾ ലക്ഷങ്ങൾ ശിവപ്രസാദിന്റെ കീശയിലെത്തിച്ചു. ജില്ലാ നേതൃത്വത്തിലേക്കും പിന്നെ സാമ്പത്തികമായുള്ള വളർച്ചയും ഒരുമിച്ചപ്പോൾ 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ വാമനപുരം നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുന്നതിന് പാർട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
പാർട്ടി ജില്ലാ കമ്മിറ്റിയിലും അവിടെ നിന്നും സംസ്ഥാന സമിതിയിലുമെത്തുകയും സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്തുകയും ചെയ്തതോടെ ജനങ്ങളുമായുള്ള ബന്ധം കുറയുകയുമായിരുന്നു.ചെറ്റക്കുടിലിൽ നിന്നും ഇന്ന് കാരേറ്റിൽ ഇരുനില വീട് വരെ സ്വന്തമായി വെക്കുന്നതിലേക്ക് എത്തി. സാമ്പത്തികമായി ചില ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് സംസ്ഥാന സമിതിയിൽ നിന്നും പുറത്താക്കിയത്.ഇപ്പോൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽമാത്രമാണ് ശിവപ്രസാദുള്ളത്. 2011 നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരിക്കെ നടത്തിയ പണപ്പിരിവിലെ അപാകതയാണ് ശിവപ്രസാദിന് പുറത്തേക്കുള്ള വഴി തെളിച്ചത്.
2009ൽ ഉത്സവപറമ്പിൽ വെച്ച് നടന്ന അടിപിടിയിൽ ശിവപ്രസാദിന് കുത്തേറ്റിരുന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയനായ ശിവപ്രസാദ് 2015ൽ വീണ്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജപ്പെടുകയായിരുന്നു. ശിവപ്രസാദിന്റെ വീട്ടിൽ അമ്മ മാത്രമാണുള്ളത്. അവിവാഹിതനായ ശിവപ്രസാദിന് കാരേറ്റ് ബസ്സ് സ്റ്റാൻഡിനുള്ളിൽ ഒരു കമ്പ്യൂട്ടർ സെന്റർ സ്വന്തമായിട്ടുണ്ട്. ഇതിന് പുറമേ വിസ്മയ ഫുഡ് കോർണർ, ഡിജിറ്റൽ സ്റ്റുഡിയോ എന്നിവയും സ്വന്തമായിട്ടുണ്ട്. ഇതിന് പുറമേപുളിമാത്ത് പഞ്ചായത്തിന്റെ പരസ്യ നികുതി പിരിവും ശിവപ്രസാദ് ലേലത്തിൽ പിടിച്ചിരുന്നു.
ശിവപ്രസാദിന് പുറമേ ഡി ടി പി ജോലിക്കാരി പുളിമാത്ത് കാരേറ്റ് കരുവള്ളിയോട് അഞ്ചുഭവനിൽ രേഷ്മാവിജയൻ (21) എന്നിവരാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. ഇവർ യഥാക്രമം നാലും മൂന്നും പ്രതികളാണ്. കേസിലെ ഒന്നാം പ്രതിയും വ്യാജരേഖകൾ ഉപയോഗിച്ച് പണം കൈപ്പറ്റുകയും ചെയ്ത പേടികുളം അഭയംവീട്ടിൽ അഭിജിത്ത് (22) നേരത്തെ കസ്റ്റഡിയിലായിരുന്നു. തട്ടിപ്പിന് ഇരയായ കല്ലറ പഴയചന്ത മാടൻനടക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ അരുണി(23)ന്റെ പരാതിയിലാണ് പ്രതികൾ കസ്റ്റഡിയിലായത്. കേരളത്തിലെ വിവിധ സർക്കാർ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ ക്ലാർക്ക്, കംമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ പി എസ് സി യെ സ്വാധീനിച്ച് നിയമനം നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അരുണിൽനിന്ന് 12000 രൂപ തട്ടിയെടുത്തയായുള്ള പരാതിയാണ് കേരളമാകെ വ്യാപിപ്പിച്ചു കിടക്കുന്ന വൻനിയമന തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍