മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് അത്യപൂർവം; എത്രദൂരമുണ്ടെങ്കിലും കാൽനടയായോ സൈക്കിളിലോ യാത്ര പതിവു ശീലം; അയ്യപ്പൻ യാസിർ വധക്കേസിൽ ഒന്നാം പ്രതിയെങ്കിലും പുഷ്പം പോലെ കേസിൽ നിന്നും ഊരിപ്പോന്നു; ഫൈസൽ വധക്കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രചാരകൻ മഠത്തിൽ നാരായണൻ ദൂരുഹതകളുടെ കൂടാരം
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ആർ.എസ്.എസ് പ്രചാരകും മുൻ ജില്ലാ കാര്യവാഹകുമായിരുന്ന തിരൂർ തൃക്കണ്ടിയൂർ സ്വദേശി മഠത്തിൽ നാരായണ (47 ) ന്റെ അറസ്റ്റോടെ കൊടിഞ്ഞി പുല്ലാണി ഫൈസൽ (32) വധക്കേസിൽ പ്രതി ചേർക്കപ്പെട്ട മുഴുവൻ പ്രതികളേയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചു. ക്രിത്യം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളിയായവരുമായ നേരത്തെ പ്രതി ചേർക്കപ്പെട്ട 15 പേരാണ് ഇതുവരെ അറസ്റ്റിലായത്. എന്നാൽ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരേയും സൗകര്യം ചെയ്തു കൊടുത്തവരേയും കേസിൽ പ്രതി ചേർത്ത് അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.കെ ബാബു പറഞ്ഞു. കേസിലെ പ്രധാന സൂത്രധാരനായി ഉയർത്തിക്കാട്ടിയ മഠത്തിൽ നാരായണന്റെ അറസ്റ്റ് അന്വേഷണ സംഘത്തിനും വലിയ ആശ്വാസമായിരിക്കുകയാണ്. കേസിലെ പത്താം പ്രതിയാണ് നാരായണൻ.രണ്ടാം തവണയും ഒരേ സ്വഭാവമുള്ള കൊലപാതക കേസിൽ പ്രതിയായ നാരായണൻ ഉന്നത ബന്ധങ്ങളും സ്വാധീനവുമുള്ള വ്യക്തിയാണ്. എല്ലാറ്റിലുപരി ഏറെ ദുരൂഹതകൾ തോന്നിപ്പിക്കുന്നതായിരുന്നു നാരായണന്റെ ജീവിതം.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ഫൈസൽ വധക്കേസിലെ സൂത്രധാരിൽ ഒരാളും ആർ.എസ്.എസ് നേതാവുമായ മഠത്തിൽ നാരായണൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കു മുമ്പാകെ കീഴടങ്ങിയത്. കേസിന്റെ തുടക്കം മുതൽ ഉയർന്നു കേട്ട പേരായിരുന്നു നാരായണന്റേത്. നവംബർ 19 ന് പുലർച്ചെ ബൈക്കിലെത്തി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ നാലംഗ സംഘത്തിന് നാരായണന്റെ കൃത്യമായ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫൈസലിനെ വകവരുത്തുന്ന വിഷയം മറ്റു പ്രതികൾ നാരായണനുമായി പലതവണ കൂടിയാലോചന നടത്തിയിരുന്നു. ഒടുവിൽ കൃത്യം നടത്തുന്നതിനുള്ള ക്രിത്യമായ മാർഗനിർദ്ദേശങ്ങളും രൂപരേഖയും നൽകിയത് നാരായണനായിരുന്നു.
നേരത്തെ പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തപ്പോഴും നാരായണന്റെ പങ്ക് വ്യക്തമായിരുന്നു. എന്നാൽ നാരായണൻ എവിടെയാണെന്ന് പൊടിപോലും കണ്ടു പിടിക്കാൻ പൊലീസിനായിരുന്നില്ല. തൃക്കണ്ടിയൂരിലെ വീട്ടിൽ ആഴ്ച്ചകളോളം പൊലീസ് കയറി ഇറങ്ങിയെങ്കിലും നാരായണനെ കിട്ടിയിരുന്നില്ല. പിന്നീട് പൊലീസ് അന്വേഷണം ഊർജിത മാക്കിയെങ്കിലും ഉത്തരേന്ത്യയിലെ ആർ.എസ്.എസ് കേന്ദ്രത്തിലെവിടെയോ ഒളിവിൽ കഴിയുകയാണെന്ന മറുപടി നൽകി പൊലീസ് കൈ മലർത്തുകയായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഒളിവിൽ കഴിയുകയായിരുന്ന നാരായണനെ പിടികൂടാൻ അവിടത്തെ ലോക്കൽ പൊലീസിന്റെ സഹായമില്ലെന്നതാണ് കേരളാ പൊലീസിനെ കുഴക്കിയത്. ഈ സാഹചര്യത്തിലാണ് മുഴുവർ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും പാർട്ടികളും സമരം ശക്തമാക്കിയത്.
ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാർ ഒന്നടങ്കം സമരവുമായി എത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്നുള്ള അന്വേഷണം വഴിത്തിരിവിലെത്തുകയും നാരായണൻ കുടുങ്ങുമെന്നുമുള്ള സാഹചര്യമുണ്ടാവുകയും ചെയ്തതോടെ ഉന്നത നേതാക്കളിടപെട്ട് കീഴടക്കുകയായിരുന്നു. അറസ്റ്റ് നീട്ടിക്കൊണ്ടു പോകുന്നത് ഉചിതമല്ലെന്നും കൂടുതൽ പേരുദോഷം സംഘടനക്കുണ്ടാകുമെന്നുമുള്ള വിലയിരുത്തലിനെ തുടർന്നായിരുന്നു നാരായണന്റെ കീഴടങ്ങൽ. പൊലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്യുന്നതോടെ ഒളിവിൽ കഴിയാൻ സഹായിച്ചവരെല്ലാം കുടുങ്ങുമെന്നതാണ് തിരക്കിട്ട കീഴടക്കലിനു പിന്നിൽ. അതേസമയം താൻ ഇത്രയും ദിവസങ്ങളിൽ ശബരിമല, കാശി തുടങ്ങിയ ക്ഷേത്രങ്ങളിലായിരുന്നുവെന്നാണ് നാരായണൻ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്.
നിലവിൽ ആർ.എസ്.എസ് പ്രചാരക് ആയി പ്രവർത്തനം നടത്തുന്ന മഠത്തിൽ നാരായണൻ ഏറെ വിവാദമായ രണ്ടാമത്തെ കൊലപാതക കേസിലാണ് അറസ്റ്റിലാവുന്നത്. ലവലേശം തെളിവുകൾ അവശേഷിപ്പിക്കാതെയുള്ള പ്രവർത്തനങ്ങളും ജീവിത രീതിയുമാണ് നാരായണന്റേത്. തിരൂരിലെ അറിയപ്പെട്ട സ്കൂൾ അദ്ധ്യാപികയായിരുന്നു അമ്മ. സമ്പന്ന കുടുംബത്തിൽ ജനിച്ച നരായണൻ പെൺമക്കൾക്കിടയിലെ ഏക ആൺതരിയായിരുന്നു. സംഘപരിവാർ സംഘടനകളോട് ചെറുപ്പം തൊട്ടേയുള്ള താൽപര്യമായിരുന്നു. അത് പിന്നീട് ബാലഗോഗുലത്തിലൂടെ ആർ.എസ്.എസ് നേതൃനിരയിൽ എത്തിച്ചു. അമ്പത് വയസോടടുത്ത നാരായണൻ അവിവാഹിതനാണ്. തൃക്കണ്ടിയൂരിൽ സഹോദരിക്കും ഭർത്താവിനും ഒപ്പമാണ് താമസം. നേരത്തെ വെറ്റില കയറ്റുമതി കേന്ദ്രത്തിൽ ജോലിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ സംഘടന മാത്രമാണ് ജോലി.
മനസും ശരീരവും ജീവിതവുമെല്ലാം സംഘത്തിനു സമർപ്പിച്ച സംസ്ഥാനത്തെ പ്രചാരകരിലൊരാളാണിന്ന് നാരായണൻ. ആർ.എസ്.എസ് സർസംഘചാലക് മുതൽ കേന്ദ്ര ബിജെപി, ആർ.എസ്.എസ് നേതാക്കൾക്കു വരെ പ്രിയങ്കരനാണ് തിരൂരിലെ മഠത്തിൽ നാരായണൻ. പതിറ്റാണ്ടുകൾക്കു മുമ്പേയുള്ള വ്യക്തി ബന്ധങ്ങളാണിത്. സംഘടനാ ചുമതലയും പരിപാടികളുമായി സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചരിക്കുന്ന നാരായണൻ നാട്ടുകാർക്കു മുന്നിലും ചോദ്യ ചിഹ്നമാണ്. മീഡിയക്കു മുന്നിലും ക്യാമറക്കു മുന്നിലും തീരെ പ്രത്യക്ഷപ്പെടാറില്ല. ആൾകൂട്ടത്തിൽ അപൂർവ്വമായി മാത്രം പത്യക്ഷപ്പെടും. കാൽനടയായോ സൈക്കിളിലോ ആയിരിക്കും ദൂരം എത്രയുണ്ടെങ്കിലും യാത്ര. മൊബൈൽ ഫോൺ ഉപയോഗിക്കാറേ ഇല്ല. ഈ കാരണങ്ങൾ കൊണ്ടൊക്കെയാണ് പൊലീസ് ഏറെ പാട് പെട്ടിട്ടും നാരായണനെ പിടികൂടാൻ സാധിക്കാതിരുന്നത്.
1998 ലെ യാസിർ വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു നാരായണൻ. കൊടിഞ്ഞിയിലെ പുല്ലാണി വിനോദ് കുമാർ ഫൈസലായതിലെ പ്രതികാരമാണ് കൊലയിലേക്ക് എത്തിച്ചത് എങ്കിൽ 17 വർഷങ്ങൾക്കു മുമ്പ് നടന്ന കൊലപാതകം അയ്യപ്പൻ യാസിർ ആയതിലെ പ്രതികാരമായിരുന്നു. 1998 ഓഗസ്റ്റ് 18നു പുലർച്ചെ തിരൂർ പഴംകുളങ്ങര ജങ്ഷനിൽവച്ചായിരുന്നു സ്വർണപ്പണിക്കാരനായ ആമപ്പാറക്കൽ യാസിറിനെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ആളുകളെ ഇസ്ലാംമതത്തിലേക്കു ക്ഷണിക്കുന്നതിൽ പ്രകോപിതരായിട്ടാണത്രെ അന്ന് കൊലനടത്തിയത്. കൂടെ ജോലി ചെയ്തിരുന്ന ബൈജു, യാസിറിന്റെ പ്രേരണയാൽ ഇസ്ലാം സ്വീകരിച്ചുവെന്നാരോപിച്ചായിരുന്നു കൊല നടത്തിയത്. ഇനിയും കൂടുതൽ യുവാക്കൾ ഇസ്ലാമിലേക്ക് പോകുമെന്ന് ആശങ്കപ്പെട്ടതിനെ തുടർന്ന് ഗൂഢാലോചനകൾക്കു ശേഷം യാസിറിനെ വധിക്കുകയായിരുന്നുവത്രെ. ആക്രമണത്തിൽ ബൈജു എന്ന അബ്ദുൽ അസീസിനും ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ ഈ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അഞ്ച് മാസം മുമ്പ് സുപ്രീം കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. 2016 ജൂലൈ 21 നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
പ്രതികളുടെ പേരിലുള്ള കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കണ്ടെത്തിയാണ് ജസ്റ്റിസുമാരായ ഗോപാലഗൗഡ, എ കെ ഗോയൽ എന്നിവരുൾപ്പെട്ട സുപ്രിംകോടതി ബെഞ്ചിന്റെ നടപടി. കേസിലെ ഒന്നാംപ്രതി തൃക്കണ്ടിയൂർ സ്വദേശി മഠത്തിൽ നാരായണൻ, മൂന്നാംപ്രതി തലക്കാട് സ്വദേശി സുനിൽകുമാർ, ആറാംപ്രതി മനോജ്കുമാർ, ഏഴാംപ്രതി കൊല്ലം എടമല സ്വദേശി ശിവപ്രസാദ്, എട്ടാംപ്രതി നിറമരുതൂർ സ്വദേശി നന്ദകുമാർ എന്നിവരെയാണു വെറുതെവിട്ടത്. വിചാരണാ നടപടികൾക്കു ശേഷം മഞ്ചേരി രണ്ടാം അതിവേഗ കോടതി കേസിലെ 7 പ്രതികളെ അന്ന് വെറുതെവിട്ടിരുന്നു. പിന്നീട് യാസിറിന്റെ ഭാര്യ സുമയ്യ നൽകിയ റിവിഷൻ ഹരജിയെത്തുടർന്ന് ആറു പ്രതികളെ ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസിൽ രണ്ടാംപ്രതിയായിരുന്ന രവീന്ദ്രൻ 2007 ജനുവരിയിൽ തിരൂരിലുണ്ടായ അക്രമസംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. നാലാംപ്രതി സുരേന്ദ്രനെ സംഭവം നടന്ന് 18 വർഷമായിട്ടും പൊലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വിചാരണക്കോടതി പ്രതികളെ വെറുതെവിട്ട സമയത്ത് പൊലീസിന്റെ അന്വേഷണത്തെ നിശിതമായി വിമർശിച്ചിരുന്നു. യാസിർ വധത്തിൽ കേസിനെയും അന്വേഷണത്തെയും നാരായണന്റെ ബന്ധങ്ങൾ ഉപയോഗിച്ച് സ്വാധീനിക്കുകയായിരുന്നെന്ന വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
യാസിർ വധക്കേസിലെ പ്രതികളെ വെറുതെവിട്ടതായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ച് കൃത്യം നാല് മാസം തികയുമ്പോഴായിരുന്നു പുല്ലാണി വിനോദ് കുമാർ എന്ന ഫൈസലിനെ മതംമാറിയതിന്റെ പേരിൽ അതേ ശൈലിയിൽ കൊലപ്പെടുത്തിയത്. യാസിർ വധത്തിന്റെ അന്വേഷണ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ പഴുതടച്ച അന്വേഷണമാണ് പൊലീസും നടത്തുന്നത്. ഫൈസൽ വധക്കേസിൽ ഇതുവരെ കണ്ടെടുത്ത ആയുധങ്ങൾ, വാഹനങ്ങൾ, രക്തക്കറ പുരണ്ട വസ്ത്രങ്ങൾ, സാക്ഷികൾ എന്നിവ പ്രധാന തെളിവുകളാകും. കൊലപാതകം നടത്തിയ ശേഷം നാരായണന്റെ വീടിനടുത്തുള്ള ആർ.എസ്.എസ് ആസ്ഥാനമായ സംഘ മന്ദിരത്തിലെത്തിയാണ് വസ്ത്രങ്ങൾ കഴുകിയതും തീയിട്ടതുമെല്ലാം. പ്രതികളുടെ ഈ മൊഴികളും കേസിൽ നിർണായകമാകും. അറസ്റ്റിലായ മഠത്തിൽ നാരായണനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഫൈസൽ വധക്കേസിൽ പ്രതി ചേർക്കപ്പെട്ട 15 പ്രതികളും പിടിയിലായ സാഹചര്യത്തിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി ബാബു പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്