ചെന്നൈ അധോലോകത്തിന്റെ പേടി സ്വപ്നമായ 'ഗുണ്ട ബിനു' പത്തിമടക്കിയത് പ്രമേഹം മൂർച്ഛിച്ചതോടെ; അസുഖം ശമിച്ചതോടെ തിരിച്ചുവരവിന് ആഗ്രഹമുദിച്ചു; വടിവാൾ കൈയിലെടുത്ത് കേക്ക് മുറിച്ച് ആഘോഷം പുരോഗമിക്കവേയുണ്ടായ പൊലീസ് റെയ്ഡിനെ കുറിച്ചും സംശയം; പിറന്നാൾ ആഘോഷം പൊലീസിന് ചോർത്തിയത് 'തലവെട്ടി'യോ? ബിനുവിനെ പൊലീസ് പിടിക്കാത്തതിൽ സർവ്വത്ര ദുരൂഹത
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: മലയാളിയായ ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷം ചെന്നൈയിൽ കബാലി സ്റ്റൈലിൽ പുരോഗമിക്കവേയാണ് പൊലീസ് റെയ്ഡെത്തിയത്. തുടർന്നങ്ങോട്ട് പുറത്തുവന്നത് സിനിമയെ വെല്ലുന്ന നിരവധി കഥകളാണ്. കേരളത്തിൽ നിന്നും ചെന്നൈയിലെത്തി അധോലോകത്തെ രാജാവായി വാണ ബിനുവിന്റെ കഥ ആരെയും അമ്പരപ്പിക്കുന്നതായി. ചായക്കട ജോലിക്കാരനിൽ നിന്നും വളർന്ന് അധോലോക രാജാവായി ബിനു മാറുകയായിിരുന്നു.
സ്വയരക്ഷയ്ക്കായി പഠിച്ച ബ്ളാക് ബെൽറ്റ് പണം സമ്പാദിക്കാനുള്ള ഉപാധിയായി മനസിൽ തെളിഞ്ഞതും പൊടിമീശ മുളച്ച കാലത്തു തന്നെയാണ്. അതിനായി അധിക ദൂരമൊന്നും ബിനുവിനു പോകേണ്ടിവന്നില്ല. ചൂളൈമേട്ടിലെ പ്രാദേശിക നേതാവിന്റെ ബോഡി ഗാർഡുകളിൽ ഒരാളായി മാറി. തല്ലുകൊടുത്തും തിരിച്ചുവാങ്ങിയും വളരെപ്പെട്ടന്നു തന്നെ ഗുണ്ടാനേതാവായി മാറി. പിന്നീട് ഒരു ബിനുയുഗം തന്നെയായിരുന്നു. ഗുണ്ടകളെ വിളിച്ചുകൂട്ടി കൊടുവാളിൽ കേക്കു മുറിച്ച് പിറന്നാൾ ആഘോഷിച്ച ബിനുവിന്റെ കഥയും ജീവിതവും സിനിമാക്കഥകളെപ്പോലും വെല്ലുന്നതാണ്.
നാലു കൊലപാതകങ്ങളുൾപ്പെടെ ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. തിരുവനന്തപുരം സ്വദേശിയാണെന്നാണ് പറഞ്ഞുകേട്ടെങ്കിലും വാസ്തവം അതല്ല. സ്വദേശം തൃശൂരാണ്. ജോലി തേടിയാണ് ബിനുവിന്റെ കുടുംബം 1994ൽ ചെന്നൈയിലെത്തിയത്. അവിടെ നിന്നാണ് ബിനു ചൂളൈമേട്ടിലെ ചായക്കടയിൽ സഹായിയാകുന്നത്. ഇപ്പോൾ ചെന്നൈ ചൂളൈമേട് വിനായകപുരം മൂർത്തി നഗറിലായിരുന്നു താമസം. അവിടെ നിന്നാണ് കേരളത്തിലേക്ക് മുങ്ങിയത്.
തലവെട്ടി' എന്നാണ് ഗുണ്ടാ ബിനു അറിയപ്പെടുന്നത്. ക്വട്ടേഷൻ ഏറ്റെടുത്താൽ തലയുമായി മാത്രമേ ബിനു മടങ്ങൂ. റിയൽ എസ്റ്റേറ്റ് രംഗത്തടക്കം അടക്കിവാഴുന്ന ബിനു കോടികൾ സമ്പാദിച്ചിരുന്നു. ദാവൂദ് ഇബ്രാഹിം എന്നാണ് ചെന്നൈയിൽ ബിനു അറിയപ്പെടുന്നത്. 28 കേസുകളാണ് തമിഴ്നാട്ടിലുള്ളത്. രണ്ട് വർഷമായി ഒളിവിലായിരുന്നു ജീവിതം.
ചെന്നൈക്കാരുടെ പേടിസ്വപ്നമായി മാറിയ ബിനുവിന്റെ പത്തി താഴ്ത്തിയത് പ്രമേഹം. അസുഖം കടുത്തതോടെ രണ്ടു വർഷം മുമ്പ് ബിനു ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒതുങ്ങി. പൊലീസുകാർ ബിനുവിനായി തമിഴ്നാട്ടിൽ തിരച്ചിൽ നടത്തുമ്പോൾ ബിനു മലയാള മണ്ണിൽ വിലസി നടക്കുകയായിരുന്നു. ഇതിനിടെയാണ് തിരിച്ചുവരാനായി മോഹമുദിച്ചത്. തന്റെ സ്ഥാനം മറ്റു പലരും കൈയടക്കിയതറിഞ്ഞ് അവരെ ഒതുക്കാനുള്ള വിളംബരം കൂടിയായിരുന്നു പിറന്നാൾ ആഘോഷം. ബിനുവിന്റെ വലംകൈ ആയിരുന്ന രാധാകൃഷ്ണൻ എതിരാളിയായ മണിയുടെ സംഘത്തിലെത്തിയതും ഇരുവരും ചേർന്ന് റിയൽ എസ്റ്റേറ്റിലൂടെ കോടികൾ സമ്പാദിച്ചതും ബിനു അറിഞ്ഞു. ഇതോടെയാണ് തിരിച്ചുവരവ് പ്രഖ്യാപിക്കാനും ആഘോഷിക്കാനും തീരുമാനിച്ചത്
രജനീകാന്ത് നായകനായ കബാലി സിനിമയുടെ ചുവടുപിടിച്ചാണ് ബിനു പിറന്നാൾ പാർട്ടി ഒരുക്കിയത്. അതിലേക്ക് എതിരാളി മണിക്കും പഴയ ചങ്ങാതി രാധാകൃഷ്ണനും ക്ഷണമുണ്ടായിരുന്നു. ഇരുവരെയും പാർട്ടിക്കിടയിൽ വകവരുത്തുകയായിരുന്നു ബിനുവിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇരുവരും പാർട്ടിയിൽ പങ്കെടുത്തില്ല. പങ്കെടുത്ത ഗുണ്ടകളിൽ പലർക്കും ബിനുവിനെ അറിയുകയുമില്ല. പിറന്നാൾ പാർട്ടിക്കു പണം ഒഴുക്കിയത് ഒരു പ്രാദേശിക നേതാവാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ബിനുവിന് തമിഴ്നാട്ടിൽ എത്താനുള്ള വാഹനസൗകര്യം ഉൾപ്പെടെയുള്ള സൗകര്യം ഈ നേതാവ് ഒരുക്കിയതായും അറിയുന്നു.
ബിനുവിന്റെ 47-ാം പിറന്നാളാണ് ഗുണ്ടാ സംഗമ വേദിയായി മാറിയത്. ഇരുന്നൂറോളം ഗുണ്ടകളാണ് ഒത്തുകൂടിയത്. ബിരിയാണിയും കേക്കും ബിയറുമായി പൊടിപൊടിക്കുന്ന ആഘോഷമാണ് പദ്ധതിയിട്ടത്. വെടിക്കെട്ടിനും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. രാത്രി ഒൻപത് മണിയോടെ ബൈക്കിലും കാറിലും എത്തിയ സംഘം ഒരു വർക്ക്ഷോപ്പ് കൈയടക്കി അതിനുള്ളിലാണ് പാർട്ടിക്ക് സൗകര്യം ഒരുക്കിയത്. വേദി അവർ നേരത്തേ സ്വയം നിശ്ചയിച്ചിരുന്നു. ബൈക്കിലും കാറിലുമായെത്തിയ ഗുണ്ടകളെ കണ്ട് വർക്ക്ഷോപ്പ് ഉടമയും ജീവനക്കാരനും ഭയന്നു. ചോദ്യം ചെയ്യാനോ എതിർക്കാനോ കഴിയാതെ വിറച്ചു നിന്ന ഇവരെ പിന്നീട് പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. റോസാപ്പൂവിന്റെ വലിയ ഹാരമണിയിച്ചാണ് ബിനുവിനെ സ്വീകരിച്ചത്. ബിയർ കുപ്പികൾ പൊട്ടിച്ച് ഒഴിച്ച് വരവേറ്റു. കൂക്കുവിളിയും ബഹളവും കാരണം പരിസരവാസികൾ കതകടച്ച് വീട്ടിനുള്ളിലിരുപ്പായിരുന്നു. സഹായി കൈമാറിയ വടിവാളുകൊണ്ട് കേക്ക് മുറിച്ചു. ആഘോഷം മൂത്തതോടെയാണ് അപ്രതീക്ഷിതമായി പൊലീസ് രംഗത്തെത്തിയത്. വൈകിട്ട് ഏഴു മണി മുതൽ പൊലീസുകാർ ഗുണ്ടാ സംഗമത്തിനായി കാത്തിരിക്കുകയായിരുന്നു.
അതേസമയം ഗുണ്ടാ ബിനുവിനെ പിടികൂടാൻ പൊലീസ് നടത്തിയ ഓപ്പറേഷനിൽ ചില സംശയം നിലനിൽക്കുന്നുണ്ട്. പൊലീസ് റെയ്ഡിൽ മറ്റെല്ലാവരും അറസ്റ്റിലായെങ്കിലും ബിനുവിനെ മാത്രം പിടികൂടാൻ സാധിച്ചില്ല. ഇത് ചില കോണുകളിൽ നിന്നും ഒത്തുകളി ആരോപണങ്ങളും ഉയർത്തുന്നതായി. പിറന്നാളാഘോഷത്തിന് ഒരാഴ്ച മുൻപ് പൊലീസ് പട്രോളിംഗിനിടെ പിടിയിലായ ഗുണ്ട മദനാണ് ഗുണ്ടാസംഗമത്തെക്കുറിച്ച് പൊലീസിന് സൂചന നൽകിയതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, ഇതിൽ വിശ്വാസ്യത പോരെന്ന് വാദിക്കുന്നവരുമുണ്ട്.
തൊട്ടടുത്ത സ്റ്റേഷനുകളിലേതുൾപ്പെടെ 50 പൊലീസുകാരാണ് ഓപ്പറേഷൻ ബർത്ത്ഡേയിൽ പങ്കെടുത്തത്. പൊലീസ് വളഞ്ഞതറിഞ്ഞ് ചിതറിയോടിയ ഗുണ്ടകൾക്ക് പിന്നാലെ പോകാൻ പോലും ഇവർ തികയുമായിരുന്നില്ല. കൂടുതൽ പേർ പങ്കെടുത്താൽ പദ്ധതി ചോർന്നുപോകുമെന്നതിനാൽ വിശ്വസ്തരായവരെ മാത്രമാണ് ടീമിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. ജനവാസ കേന്ദ്രങ്ങളിൽ ഒളിച്ചിരുന്ന പലരെയും നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. അങ്ങനെയാണ് 73 പേർ പിടിയിലായത്. അവരിൽ ഭൂരിപക്ഷവും പല കേസുകളിൽ പിടികിട്ടാപ്പുള്ളികളായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ തുടങ്ങിയ റെയ്ഡ് ബുധനാഴ്ച രാവിലെ 9 മണി വരെ നീണ്ടു.
പൊലീസ് ഇത്രയും ശക്തമായ വല വിരിച്ചിട്ടും തലവെട്ടി ബിനു കടന്നു കളഞ്ഞു. അടുത്ത അനുയായികളായ വിക്കിയും കനകരാജും ബിനുവിനൊപ്പം മുങ്ങി. ഇവരെ പിടികൂടാനായി ആന്ധ്രയിലും തെരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ, ബിനു ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും അറിഞ്ഞിട്ടും പൊലീസ് മൗനം പാലിക്കുകയാണെന്നും വാർത്തകൾ വരുന്നുണ്ട്. ഗുണ്ടകൾ പാർട്ടി നടത്തിയ പന്തലിൽ നിന്നും പിടിച്ചെടുത്ത 60 മൊബൈൽ ഫോണുകളും പന്തലിന് അടുത്തുനിന്ന് 400 കിലോ രക്തചന്ദനവും പിടിച്ചെടുത്തിരുന്നു. എട്ടു കാറുകൾ. 45 ബൈക്കുകൾ, നിരവധി വടിവാളുകൾ, കത്തികൾ എന്നിവയെല്ലാം പൊലീസ് പിടികൂടി. വർക്ക്ഷോപ്പിനു സമീപം സിനിമാസ്റ്റൈൽ ആക്ഷനായിരുന്നു പൊലീസും ഗുണ്ടകളും തമ്മിലുണ്ടായത്.
ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ.കെ. വിശ്വനാഥനും ഡെപ്യൂട്ടി എസ്. സർവേശുമായിരുന്നു ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. പൊലീസ് നേരത്തെ തന്നെ ആഘോഷ വേദിക്ക് സമീപം മറഞ്ഞിരുന്നു. വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതോടെയായിരുന്നു ആഘോഷം തുടങ്ങിയത്. ആഘോഷം പൊലിക്കുന്നതിനിടയിൽ പൊലീസ് തോക്കുമായി ചാടിവീണു. ഇതോടെയാണ് ഗുണ്ടകൾ ചിതറിയോടിയത്. സമീപമുണ്ടായിരുന്ന തടാകത്തിൽ ചാടിയാണ് പലരും രക്ഷപെട്ടതത്രേ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍