Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശാശ്വതി വെറുതേയൊരു കാമുകിയുമല്ല..! ഭർത്താവിനെ ഉപേക്ഷിച്ചപ്പോൾ റഷീദുമായി അടുത്തു; മഴവില്ലിലെ റിയാലിറ്റി ഷോ മത്സരാർത്ഥി മദ്യത്തിനും ലഹരി മരുന്നിനും അടിമ; സതീശിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ഫ്‌ലാറ്റ് യുവതിയും സംഘവും അനാശാസ്യ കേന്ദ്രമാക്കി

ശാശ്വതി വെറുതേയൊരു കാമുകിയുമല്ല..! ഭർത്താവിനെ ഉപേക്ഷിച്ചപ്പോൾ റഷീദുമായി അടുത്തു; മഴവില്ലിലെ റിയാലിറ്റി ഷോ മത്സരാർത്ഥി മദ്യത്തിനും ലഹരി മരുന്നിനും അടിമ; സതീശിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ഫ്‌ലാറ്റ് യുവതിയും സംഘവും അനാശാസ്യ കേന്ദ്രമാക്കി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ അയ്യന്തോളിൽ ഫലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാമുകി ശാാശ്വതിയുമായി പൊലീസ് കൊലനടന്ന ഫ്‌ലാറ്റിലെത്തി തെളിവെടുപ്പ് നടത്തി. ഷൊർണൂർ ലതനിവാസിൽ ബാലസുബ്രഹ്മണ്യന്റെ മകൻ സതീശൻ കഴിഞ്ഞ ആഴ്‌ച്ചയാണ് കൊല്ലപ്പെട്ടത്. പിനാക്കിൾ ഫ്‌ലാറ്റിൽ വച്ച് സതീഷിനെ കൊലപ്പെടുത്തിയത് കൃഷ്ണപ്രസാദും റഷീദും താനും ചേർന്നാണെന്ന് മർദ്ദിച്ചതെന്നും താനും ഒപ്പം മർദ്ദിച്ചിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിൽ തനിക്കും പങ്കുണ്ടെന്ന് ഇവർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.

അതേസമയും ശാശ്വതിയെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിക്കാൻ കാരണമായതെന്നാണ് അറുയുന്നത്. മഴവിൽ മനോരമ ചാനലിലെ വെറുതേയല്ല ഭാര്യ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന യുവതിയാണ് ശാശ്വതി. ഗുരുവായൂർ വല്ലശേരി സ്വദേശിനിയായ യുവതി ഭർത്താവിനെ ഒഴിവാക്കിയ ശേഷം കുത്തഴിഞ്ഞ ജീവമാണ് നയിച്ചിരുന്നതെന്നുമാണ് അറിയുന്നത്. കേസിലെ മുഖ്യപ്രതി യൂത്ത് കോൺഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ. റഷീദിന്റെ കാമുകിയാണ് ശാശ്വതി. മറ്റൊരു വിവാഹത്തിൽ ഒരു കുട്ടിയുള്ള ആളാണ് ഇയാൾ. എന്നിട്ടും റഷീദുമായി ശാശ്വതി പ്രണയത്തിലാകുകയായിരുന്നു. ശാശ്വതിക്കും കുട്ടിയുണ്ട്.

റഷീദിനെ കൂടാതെ തന്നെ കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടിൽകൃഷ്ണപ്രസാദു(32)മായും ശാശ്വതി ബന്ധം പുലർത്തിയിരുന്നു. സതീഷിനും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് സൂചന. മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവർക്കു പരസ്പരം അറിയാമായിരുന്നു. എന്നാൽ റഷീദുമായിട്ടായിരുന്നു കൂടുതൽ ബന്ധം. ഇങ്ങനെ ബന്ധത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചതെന്നാണ് സൂചന.

കഴിഞ്ഞമാസം ശാശ്വതിയും റഷീദും മറ്റു രണ്ടുപേരും കൊടൈക്കനാലിൽ പോയിരുന്നു. ഇവിടെവച്ചുണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു തർക്കം തുടങ്ങിയത്. കൃഷ്ണപ്രസാദും റഷീദും ചേർന്നു സതീഷിനെ മർദിക്കുകയായിരുന്നു. അവശനിലയിലായിരുന്ന സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന ഫ്‌ലാറ്റിൽ യുവതി മൂന്നു യുവാക്കളും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഇടയ്ക്കു റഷീദും ശാശ്വതിയും മാത്രമായും വരാറുണ്ടായിരുന്നു. അനാശാസ്യ പ്രവർത്തനങ്ങൾക്കാണ് റഷീദും കൂട്ടുകാരും ഈ ഫ്‌ലാറ്റ് സംഘടിപ്പിച്ചതെന്നുമാണ് സൂചന.

വേറെയും യുവതികൾ ഇവിടെ വരാറുണ്ടെന്നും സൂചനയുണ്ട്. മുൻ ഭർത്താവ് പ്രമോദുമായി വിവാഹ മോചനം നേടിയ ശേഷമാണ് ശാശ്വതി റഷീദുമായി അടുക്കുന്നത്. തൊട്ടടുത്ത ഫ്‌ലാറ്റ് റഷീദിന് സ്വന്തമാക്കാൻ അവസരം ഒരുക്കിയത് ശാശ്വതിയാണ്. റഷീദിന്റെ കള്ളപ്പണ ബന്ധക്കളെ കുറിച്ചും സതീഷിന് അറിയാമായിരുന്നു. ഇക്കാര്യം ശാശ്വതിയെയും അറിയിച്ചു. ഇതും കൊലപാതകത്തിന് പ്രേരണയായി.

മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്നു യുവതി ഉൾപ്പെടെയുള്ളവർ എന്നാണ് പൊലീസ് പറയുന്നത്. ഡിജെ പാർട്ടികളോടും മറ്റും ശാശ്വതിക്ക് ഭ്രമമുണ്ടായിരുന്നു. ശാശ്വതിയുടെ നിർബന്ധത്തെ തുടർന്നാണ് റഷീദും മറ്റും കോയമ്പത്തൂരിലെ ഹോട്ടലിൽ ഡിജെ പാർട്ടിക്ക് പോയതും. യൂത്ത് കോൺഗ്രസ് നേതാവായ റഷീദ് അനവധി കേസുകളിലെ പ്രതിയാണ്. ഇയാളുടെ സ്വഭാവ ദൂഷ്യത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മൂന്നു നാലു വർഷമായി കേസുകളൊന്നും ഇല്ലാത്തതിനാൽ വീണ്ടും പാർട്ടിയിലേക്ക് തിരികെ എടുക്കുയയും ചെയ്തു.

സ്ഥാനം തെറിച്ച ഒരു മുൻ കെപിസിസി സെക്രട്ടറിയുടെയും ജില്ലയിലെ ഒരു എംഎൽഎയുടെയും കയ്യാളായിരുന്നു റഷീദെന്നും സൂചനയുണ്ട്. നിരവധി പണമിടപാടിലെ മുഖ്യകണ്ണിയാണ് ഇയാൾ. കുഴൽപ്പണം, നോട്ട് തട്ടിപ്പ് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ കൂട്ടാളി കൂടിയാണ് റഷീദ്. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലുമായി പല ഗുണ്ടാസംഘങ്ങളുമായി അടുത്തബന്ധമുള്ള റഷീദിനെ സംരക്ഷിക്കുവാൻ നേതാക്കളുടെ വൻനിര തന്നെ രംഗത്ത് ഇറങ്ങിയിട്ടുണ്ടൈന്നും സൂചനയുണ്ട്. ഇയാളെ ഇനിയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP