Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്കിൽ ഗീതു അച്ചു എന്ന പേരിൽ ഫ്രണ്ട് റിക്വസ്റ്റ് വന്നപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി; ചാറ്റിങ്ങ് മുറുകിയപ്പോൾ സ്വന്തം നഗ്ന വീഡിയോകൾ അയച്ച് കൊടുത്ത് ഓർത്തഡോക്‌സ് വൈദികൻ; സെക്‌സ് ചാറ്റും ദൃശ്യങ്ങളും പ്രചരിപ്പിക്കാതിരിക്കാൻ ചോദിച്ചത് പതിനായിരം; ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോൾ ഗീതു അച്ചു കൊക്ക് സുരേഷ് ആണെന്നറിഞ്ഞ് ഞെട്ടി വൈദികൻ; തട്ടിപ്പിന് ഉപയോഗിച്ചത് മുൻപ് വലയിലാക്കിയ യുവതിയേയും; പെയ്ന്റിങ് തൊഴിലാളി ബ്ലാക്‌മെയ്‌ലിങിലൂടെ ഇതുവരെ തട്ടിയത് അഞ്ച് ലക്ഷം

ഫേസ്‌ബുക്കിൽ ഗീതു അച്ചു എന്ന പേരിൽ ഫ്രണ്ട് റിക്വസ്റ്റ് വന്നപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി; ചാറ്റിങ്ങ് മുറുകിയപ്പോൾ സ്വന്തം നഗ്ന വീഡിയോകൾ അയച്ച് കൊടുത്ത് ഓർത്തഡോക്‌സ് വൈദികൻ; സെക്‌സ് ചാറ്റും ദൃശ്യങ്ങളും പ്രചരിപ്പിക്കാതിരിക്കാൻ ചോദിച്ചത് പതിനായിരം; ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോൾ ഗീതു അച്ചു കൊക്ക് സുരേഷ് ആണെന്നറിഞ്ഞ് ഞെട്ടി വൈദികൻ; തട്ടിപ്പിന് ഉപയോഗിച്ചത് മുൻപ് വലയിലാക്കിയ യുവതിയേയും; പെയ്ന്റിങ് തൊഴിലാളി ബ്ലാക്‌മെയ്‌ലിങിലൂടെ ഇതുവരെ തട്ടിയത് അഞ്ച് ലക്ഷം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഞരമ്പു രോഗിയായ ഓർത്തഡോക്സ് സഭയിലെ വൈദികൻ സ്ത്രീകളുടെ വ്യാജപ്രൊഫൈൽ സൃഷ്ടിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ വലയിലായി. സ്വന്തം നഗ്‌ന വീഡിയോകൾ പെണ്ണാണെന്ന് കരുതി അക്കൗണ്ട് ഉടമയ്ക്ക് അയച്ചു കൊടുത്തപ്പോൾ ഇത് പബ്ലിക് ആക്കാതിരിക്കാൻ ആവശ്യപ്പെട്ടത് 10,000 രൂപ. ആറായിരത്തിന് കച്ചവടമുറപ്പിച്ച് പണം നൽകി. ആറായിരം കിട്ടിക്കഴിഞ്ഞപ്പോൾ തട്ടിപ്പു സംഘം വീണ്ടും 4000 കൂടി ആവശ്യപ്പെട്ട് ബ്ലാക്മെയിലിങ് തുടങ്ങി. ഗത്യന്തരമില്ലാതെ വൈദികൻ പൊലീസിൽ പരാതി നൽകി.

അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുകാർ കുടുങ്ങി. കോട്ടയം കൂരോപ്പട മേച്ചേരിക്കാട്ടു വീട്ടിൽ രേണുമോൾ (24), സുഹൃത്ത് തിരുവനന്തപുരം കണിയാപുരം ചാന്നാങ്കര പുന്നവീട്ടിൽ കൊക്ക് സുരേഷ് എന്നു വിളിപ്പേരുള്ള സുരേഷ് (28) എന്നിവരെയാണ് പെരുമ്പെട്ടി എസ്ഐ എംആർ സുരേഷ് അറസ്റ്റ് ചെയ്തത്. മല്ലപ്പള്ളി പാടിമൺ സ്വദേശിയായ 48 വയസുള്ള വൈദികനാണ് കബളിപ്പിക്കപ്പെട്ടത്. ഗീതു അച്ചു എന്ന പ്രൊഫൈലിൽ നിന്ന് ഇദ്ദേഹത്തിന്റെ പ്ലസ്ടുവിന് പഠിക്കുന്ന മകന്റെ ഫേസ്‌ബുക്ക് ഐഡിയിലേക്ക് ആണ് ആദ്യം ഫ്രണ്ട് റിക്വസ്റ്റ് വന്നത്.

അത് ഇദ്ദേഹം ഏറ്റെടുത്ത് സൗഹൃദത്തിലായി. പിന്നീട് ഗീതു അച്ചുവുമായി മെസഞ്ചർ ചാറ്റിങും തുടങ്ങി. സ്വതവേ ഞരമ്പനായ പുരോഹിതൻ ഗീതു അച്ചുവിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ തുടങ്ങി. രണ്ടു കൂട്ടരും നീലച്ചിത്രങ്ങൾ പരസ്പരം കൈമാറാൻ തുടങ്ങി. ഇതിനിടെ പുരോഹിതന്റെ നഗ്‌ന വീഡിയോ ഗീതു അച്ചു ആവശ്യപ്പെട്ടു. മൂന്ന് വീഡിയോ പുരോഹിതൻ അയച്ചു കൊടുത്തു. ഇതിന് ശേഷമാണ് പുരോഹിതന്റെ നമ്പർ ആവശ്യപ്പെട്ടത്. പരസ്പരം നമ്പർ കൊടുത്ത് വിളി തുടങ്ങി. ഇതിനിടെയാണ് ഒരു ദിവസം മറ്റൊരു നമ്പരിൽ നിന്ന് കോൾ വന്നത്. ഇതുവരെയുള്ള അശ്ലീല ചാറ്റുകൾ എല്ലാം വീഡിയോ ആക്കിയിട്ടുണ്ട്. ഇതിന് പുറമേ പുരോഹിതന്റെ നഗ്‌നവീഡിയോയും കൈയിലുണ്ട്. നാട്ടുകാർക്ക് എല്ലാം അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ 10,000 രൂപ നൽകണം. ഞെട്ടിപ്പോയ പുരോഹിതൻ അനുരഞ്ജന ചർച്ച തുടങ്ങി. ഒടുവിൽ ആറായിരം രൂപ കൊടുക്കാൻ വൈദികൻ തയാറായി.

കോട്ടയം കൂരോപ്പടയിലുള്ള ബാങ്കിന്റെ ശാഖയിൽ അക്കൗണ്ടുള്ള ഒരു വയോധികയുടെ പേരിലേക്കാണ് പണം ഇട്ടു കൊടുത്തത്. ഇത് പ്രതികളിൽ ഒരാളായ രേണുമോളുടെ മുത്തശിയുടെ നമ്പർ ആയിരുന്നു. ഇതിന് ശേഷം കുറേ ദിവസം കഴിഞ്ഞ് 2000 രൂപ കൂടി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വീഡിയോ യുട്യൂബിൽ ഇടുമെന്നായിരുന്നു ഭീഷണി. ഇതോടെ പുരോഹിതൻ എസ്‌പിക്ക് പരാതി നൽകി. തന്റെ വിവരങ്ങൾ ഒന്നും പുറത്തു പോകരുതെന്നായിരുന്നു ഡിമാന്റ്. വടശേരിക്കരയ്ക്ക് സമീപമുള്ള ഇടവകയിലാണ് പുരോഹിതൻ സേവനം അനുഷ്ഠിക്കുന്നത്. കേസിന്റെ അന്വേഷണം പെരുമ്പെട്ടി പൊലീസിന് കൈമാറി. ബാങ്ക് അക്കൗണ്ട് നമ്പരും ഫോൺ നമ്പരുമുള്ളതിനാൽ ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പാമ്പാടി എസ്‌ബിഐയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നു കണ്ടെത്തി. ഇത് രേണുവിന്റെ അമ്മൂമ്മയുടെ അക്കൗണ്ടാണെന്നു മനസ്സിലാക്കിയ പൊലീസിന് എടിഎം കൗണ്ടറിൽ നിന്നും യുവതി പണം പിൻവലിക്കുന്ന ദൃശ്യങ്ങളും ലഭിച്ചു. ബികോം ബിരുദധാരിയായ യുവതിയും തിരുവനന്തപുരം സ്വദേശിയായ യുവാവും ചാറ്റിങിലൂടെ പരിചയപ്പെട്ട ശേഷം നിരവധി പേരെ കബളിപ്പിച്ചതായാണ് വിവരം. നൂറിലധികം അശ്ലീല ഗ്രൂപ്പുകളിൽ സജീവ അംഗമാണ് പ്രതിയായ സുരേഷ് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പെയിന്റിങ് ജോലി ചെയ്തു വരികയാണ്.

തട്ടിച്ചു സമ്പാദിക്കുന്ന പണം ഇരുവരും പങ്കിട്ട് എടുക്കും. സുരേഷിന്റെ മാതാവിന്റെ അക്കൗണ്ടിലേക്കാണ് രേണു പണം നിക്ഷേപിച്ചിരുന്നത്. മൊബൈൽ ഫോണിന്റെ സകല സാങ്കേതിക വിദ്യകളും അറിയാവുന്നയാളാണ് സുരേഷെന്ന് പൊലീസ് പറഞ്ഞു. രേണുവിനെയും ഇയാൾ ട്രാപ്പ് ചെയ്യുകയായിരുന്നു. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് സംസാരം തുടങ്ങിയ ശേഷം യുവതിയുടെ നഗ്‌ന വീഡിയോ കൈവശപ്പെടുത്തിയെന്നും ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയതിനാലാണ് താൻ ബ്ലാക്ക് മെയിലിങ്ങിന് കൂട്ടു നിന്നതെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആറു പേരെയാണ് ഇതുവരെ വലയിൽ വീഴ്‌ത്തിയത്. ഇരകളെ പൊലീസ് കണ്ടെത്തിയെങ്കിലും മാനം പോകുമെന്ന് ഭയന്ന് പരാതി നൽകാൻ അവരാരും ഒരുക്കമല്ല. പ്രതികളുടെ രണ്ടു പേരുടെയും ഫോൺ നിറയെ നീലച്ചിത്രങ്ങളുടെ കൂമ്പാരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP