കേരളത്തിൽ മാത്രം വിവിധ ജില്ലകളിലായി നടത്തിയത് നൂറിലേറെ മോഷണങ്ങൾ; ഇതുവരെ സമ്പാദിച്ചത് ഒന്നരക്കോടിയിലേറെ രൂപയുടെ സ്വത്തും ഒമ്പത് കാറുകളും; 2000ത്തിൽ 24 വർഷത്തെ തടവിന് വിധിച്ചെങ്കിലും നല്ലനടപ്പിന്റെ ആനുകൂല്യത്തിൽ എട്ടരവർഷം കഴിഞ്ഞ് പുറത്തിറങ്ങി; മരിച്ചുപോയെന്ന് വീട്ടുകാരും നാട്ടുകാരും പ്രചരിപ്പിച്ച, മൂന്നുകെട്ടിയ കാമാക്ഷിയുടെ മോഷണചരിതം ഇങ്ങനെ
കോട്ടയം: മോഷണത്തിന് പിടിയിലായപ്പോൾ വിവിധ കുറ്റകൃത്യങ്ങളിലായി രണ്ടായിരാമാണ്ടിൽ കോടതി വിധിച്ചത് 24 വർഷത്തെ തടവിന്. ജയിലിൽ മര്യാദക്കാരനായി നിന്നതോടെ നല്ലനടപ്പിന് ശിക്ഷാ ഇളവുനേടി എട്ടരക്കൊല്ലത്തിന് ശേഷം പുറത്തിറങ്ങിയ കാമാക്ഷി ബിജുവെന്ന കുറ്റവാളി പിന്നീട് തുടരെത്തുടരെ മോഷണം നടത്തി വിലസി. ഒന്നരക്കോടിയിലേറെ രൂപയുടെ സ്വത്തും ഒമ്പത് കാറുകളും സ്വന്തമാക്കി മോഷണം നടത്തി പൊലീസിനെ വെട്ടിച്ചു നടന്ന ബിജു കഴിഞ്ഞദിവസം കോട്ടയത്ത് പിടിയിലാകുമ്പോൾ ഇയാളുടെ വളർച്ച കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ പോലും അമ്പരന്നുപോയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടത്തിയത് കാമാക്ഷി നടത്തിയത് നൂറിലേറെ മോഷണങ്ങളാണ്. കാമാക്ഷി പിടിയിലായതോടെ പൊലീസിന്റെ വലിയ തലവേദനയാണ് ഇല്ലാതാകുന്നത്. ഇടുക്കി തങ്കമണി കാമാക്ഷി വലിയപറമ്പിൽ ബിജുവാണ് മോഷ്ടാക്കളുടെയും പൊലീസിന്റെയും ഇടയിൽ കാമാക്ഷിയെന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്നത്.
മോഷണ കേസുകളിൽ അന്വേഷണ സംഘങ്ങളെ കുഴക്കിയ ബിജു കോട്ടയത്ത് പിടിയിലാകുമ്പോൾ മോഷണം മുതൽ കൊണ്ടു മാത്രം ഒൻപതു കാറുകളാണ് സ്വന്തം പേരിൽ വാങ്ങിയിരുന്നത്. ആഡംബര ജീവിതം നയിച്ചിരുന്ന ബിജു പൊലീസ് സംവിധാനങ്ങളെയോ അധികാരികളെയോ തെല്ലും ഭയപ്പെട്ടിരുന്നില്ല. കോടതിക്കുള്ളിൽ പോലും വെല്ലുവിളികൾ നടത്തിയിട്ടുള്ള ചരിത്രവുമുണ്ട് ബിജുവിന്.
ഏറെക്കാലം തിരഞ്ഞെങ്കിലും കിട്ടാത്ത ബിജു ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ
കഴിഞ്ഞ മാസം ചുങ്കത്ത് അളില്ലാത്ത വീട്ടിൽ നടന്ന മോഷണമാണ് ബിജുവിനെ പിടികൂടാൻ സഹായകരമായത്. ഈ സ്ഥലത്തു നിന്നും ലഭിച്ച വിരലടയാളമാണ് ബിജുവിലേയ്ക്ക് പൊലീസ് അന്വേഷണം എത്തിച്ചത്. വിവിധ ജില്ലകളിലെ പൊലീസ് സംഘം തിരയുന്ന ബിജുവിനെ കണ്ടെത്താൻ ഡിവൈ.എസ്പി സഖറിയ മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോൺ നമ്പർ കണ്ടെത്തി. ഇതോടെയാണ് പ്രതി സേലത്തുണ്ടെന്നു ഉറപ്പിച്ചത്. തുടർന്നു തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ കേരളപൊലീസ് ബിജുവിനെ പിടികൂടുകയായിരുന്നു.
കേരളത്തിൽ മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലെ സേലം ജില്ലയിൽ അത്തൂരിനടുത്ത് ഇടയപ്പട്ടി ഭാഗത്തുള്ള കരുമാന്തുറയിലേയ്ക്കാണ് ഇയാൾ ഒളിവിൽ പോയിരുന്നത്. മോഷ്ടിച്ച ശേഷം വിൽക്കാനായി കയ്യിൽ സൂക്ഷിച്ചിരുന്ന സ്വർണ ഉരുപ്പടികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണ- അടിപിടിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ശേഷം പുറത്തിറങ്ങിയ പ്രതി നാലു വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ ഇടിച്ചിട്ട ശേഷം കാറിൽ രക്ഷപെടാൻ ശ്രമിച്ചതിനു ഇയാൾക്കെതിരെ പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാമ്പാടി, കട്ടപ്പന, വണ്ടന്മേട്, വണ്ടിപ്പെരിയാർ, ഉപ്പുതറ, മുരിക്കാശ്ശേരി എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.
26 വർഷം കോടതി തടവ് ശിക്ഷ വിധിച്ച കുറ്റവാളി
രണ്ടായിരം മുതൽ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ആയിരുന്നു കഴിഞ്ഞ ദിവസം പിടിയിലായ കാമാക്ഷി ബിജു. നിരവധി മോഷണ കേസുകളിലെ ശിക്ഷയായി കോടതി വിധിച്ചത് 26 വർഷം തടവ്. എന്നാൽ എട്ടരവർഷം കഴിഞ്ഞപ്പോൾ നല്ല നടപ്പിന്റെ ആനുകുല്യത്തിൽ ബിജു പുറത്തിറങ്ങി. വീണ്ടും മോഷണത്തിൽ സജീവമായി. ബിജുവിന്റെ പേരിൽ നിരവധി കേസുകൾ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാതിൽ പൊളിച്ച് അകത്തു കയറുന്നതാണ് കാമാക്ഷിയുടെ ശൈലി. ആൾ താമസം ഇല്ലാത്ത വീടുകളിൽ പകൽ സമയത്താണ് മോഷണം നടത്തുന്നത്. വെട്ടുക്കിളിയേപ്പോലെയാണ് കാമാക്ഷിയെന്ന് പൊലീസ് പറയുന്നു. ഒരിക്കൽ ഒരു വീട്ടിൽ കയറിയാൽ സമീപത്തെ വീടുകളിൽ തുർച്ചയായി മോഷണം നടത്തുന്നതും ഇയാളുടെ ശൈലിയാണ്. നിരവധി തവണ പിടിയിലായിട്ടുള്ള ബിജു രണ്ടു വട്ടം പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ ചരിത്രവുമുണ്ട്.
ചോദ്യം ചോദിക്കുന്ന അവസരങ്ങളിൽ വയലന്റാകുന്ന ബിജു തല ഭിത്തിയിൽ സ്വയം ഇടിച്ച് പൊട്ടിക്കുമെന്നും നാക്ക് കടിച്ച് മുറിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിനോട് ഒട്ടും തന്നെ സഹകരിക്കാത്ത ഇയാൾ ആഹാരം കഴിക്കാൻ പോലും കൂട്ടാക്കാറില്ല. പൊലീസിനെതിരെ ലോക്കപ്പ് മർദ്ദനക്കുറ്റം ആരോപിക്കാനായാണ് ഇത്തരം ചെയ്തികളെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കോടതി മുറിക്കുള്ളിൽ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ ചരിത്രവുമുണ്ട് ബിജുവിന് . ബിജുവിന്റെ മകൻ ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞ കുറ്റത്തിന് ഇപ്പോൾ ജയിലിലാണ്. അടുത്ത ദിവസം ബിജുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
കാമാക്ഷി മരിച്ചുപോയെന്ന് പ്രചരിപ്പിച്ച് വീട്ടുകാരും നാട്ടുകാരും
ഒരു മാസം മുമ്പാണ് ബിജു ചുങ്കത്തെ ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയത്. അവിടെ നിന്നും ലഭിച്ച വിരടയാളം ബിജുവിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് ഇടുക്കിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. വീട്ടുകാരോട് ഇയാളെപ്പറ്റി ചോദിച്ച പൊലീസ് സംഘത്തിന് കിട്ടിയ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. കാമാക്ഷി ബിജു മരിച്ചുപോയെന്ന് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറഞ്ഞതോടെ പൊലീസും കുഴങ്ങി. തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സേലത്തുണ്ട് ഇയാളെന്ന് വിവരം ലഭിച്ചു. ഒടുവിൽ മോബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടിയിലായി. പിടിയിലാകുമ്പോൾ ബിജുവിന്റെ മടിക്കുത്തിൽ മോഷ്ടിച്ച സ്വർണ്ണ ഉരുപ്പടികൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മറുനാടനോട് പറഞ്ഞു.
തല മൊട്ടയടിച്ച് രൂപമാറ്റം വരുത്തിയ കാമാക്ഷി സേലത്ത് ജീവിച്ചത് തമിഴനായിത്തന്നെയാണ്. തടിക്കച്ചവടക്കാരനും മുതലാളിയുമായി അവിടെ വിലസി ജീവിച്ച ബിജുവിനെ ആരും മനസ്സിലാക്കിയിരുന്നില്ല. മോഷണ മുതലുകൊണ്ട് വാഹനങ്ങൾ വാങ്ങിയിരുന്ന ബിജു സേലത്ത് വാങ്ങിയത് ഇന്നോവാ ഉൾപ്പെടെയുള്ള വാഹനങ്ങളാണ്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ബിജുവിന്റെ നിരവധി വാഹനങ്ങൾ തൊണ്ടിമുതലായി കിടപ്പുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇടുക്കി ജില്ലയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലും കാമാക്ഷി ബിജുവിന്റെ പേരിൽ കേസുകൾ നിലവിലുണ്ട്. പല കേസുകളിലും കാമാക്ഷി പിടികിട്ടാപുള്ളിയുമാണ്. ദേവികുളത്തെ ഒരു വീട്ടിൽ നിന്നും കാമാക്ഷി മോഷ്ടിച്ചത് 140 പവൻ സ്വർണ്ണമായിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ 2014ൽ കോട്ടയം പാമ്പാടിയിൽ എത്തി ഒളിച്ചു താമസിച്ചു. തുടർന്ന് കോട്ടയം ജില്ലയായി കാമാക്ഷിയുടെ മേച്ചിൽപ്പുറം. കല്യാണക്കാര്യത്തിലും ബിജു വ്യത്യസ്തനാണ്. ഇതു വരെ മൂന്ന് വിവാഹങ്ങൾ. ആദ്യ ഭാര്യ സഹതടവുകാരന്റെ ഒപ്പം ഒളിച്ചോടുകയായിരുന്നു. രണ്ടാം ഭാര്യയും പിണങ്ങിപ്പോയതോടെയാണ് ബിജു മൂന്നാമതും വിവാഹിതനായത്.
Stories you may Like
- തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി
- കാഞ്ഞങ്ങാട്ട് വലിയ സാഹസികത കാട്ടിയ മോഷ്ടാവ് ഒടുവിൽ കുടുങ്ങി
- മൊബൈൽ ഫോൺ മോഷ്ടിച്ചു, ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ; തിരികെനൽകി തടിയൂരി
- രണ്ട് ലക്ഷം രൂപയും അഞ്ചു പവൻ സ്വർണവുമായി കള്ളൻ കടന്നു
- വീട് കുത്തിതുറന്ന് മോഷ്ടാവ്; രണ്ട് കുപ്പി മദ്യവുമായി മടക്കം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്