സുഖമില്ലാത്തതിന് ലീവ് ചോദിച്ചാൽ കണ്ടിട്ട് കുഴപ്പമില്ലാ എന്ന് പറഞ്ഞു കയ്യിൽ പിടിച്ച് നെറ്റിയിൽ കയ്യമർത്തും; അശ്‌ളീല സംസാരത്തെ എതിർത്തപ്പോൾ സ്ഥലം മാറ്റം വാങ്ങി പോകാൻ ആജ്ഞ; സ്‌റ്റോക്ക് കുറച്ച് നൽകിയും വേണ്ടാത്ത സാധനം കൊണ്ടു വച്ചും കളക്ഷൻ കുറപ്പിക്കുന്ന കുബുദ്ധി; കുടുക്കാൻ സ്‌റ്റോക്ക് കുറവെന്ന കള്ളക്കഥയും; സ്‌പ്ലൈകോയിലെ മാവേലി സ്‌റ്റോറിലെ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ കൊട്ടാരക്കര ഡിപ്പോ അസിസ്റ്റന്റ് മാനേജറോ? പരാതി ഞെട്ടിക്കുന്നത്: നിഷേധിച്ച് അയൂബും
എം മനോജ് കുമാർ
തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്ന് സ്‌പ്ലൈക്കോ മാവേലി സ്റ്റോറിലെ ജൂനിയർ അസിസ്റ്റന്റ് ഇൻ ചാർജായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിവാദമാകുന്നു. അമിതമായ സ്ലീപ്പിങ് പിൽസ് കഴിച്ച് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ആയത്. മേലുദ്യോഗസ്ഥന്റെ മാനസിക-ലൈംഗിക പീഡനവും സസ്‌പെൻഷനുമായി ബന്ധപ്പെട്ടു സപ്ലൈകോ ഡിപ്പോയിൽ നടന്ന ചതിയുമാണ് യുവതിയുടെ ആത്മഹത്യാ ശ്രമത്തിനു പിന്നിൽ. സപ്ലൈകോ കൊട്ടാരക്കര ഡിപ്പോ മാനേജർ അയൂബിന്റെ മാനസിക പീഡനങ്ങളും ഇതിന്റെ ഭാഗമായി തന്നെ സർവീസ് തലത്തിൽ വന്ന വന്ന പ്രതികാര നടപടികളാണ് ആത്മഹത്യാ ശ്രമത്തിനു പിന്നിലെന്നാണ് യുവതിയുടെ കുടുംബം മറുനാടനോട് പ്രതികരിച്ചത്.
ട്രാൻസ്ഫർ ലഭിച്ചിട്ടും യുവതി കൊച്ചി ഓഫീസിൽ പോയി ജോയിൻ ചെയ്തിരുന്നില്ല. ഇത് സംബന്ധമായി യുവതി സപ്ലൈകോ അധികൃതർക്ക് അപേക്ഷയും നൽകിയിരുന്നു. ട്രാൻസ്ഫർ ലഭിച്ചതിനാൽ പോസ്റ്റിലേക്ക് വേറെ ആൾ എത്തിയിരുന്നു. പക്ഷെ യുവതി പിന്നെയും പഴയ ഓഫീസിൽ തുടർന്നു. അപേക്ഷ നൽകിയതിനാലാണ് യുവതി ഓഫീസിൽ തുടർന്നത്. പക്ഷെ കൊട്ടാരക്കര സപ്ലൈകോ ഡിവിഷനിൽ ജൂനിയർ മാനേജർ ആയ റജി ഈ ഓഫീസിൽ തന്നെ തുടരണമെങ്കിൽ തനിക്ക് താൻ പറയുന്ന രീതിയിൽ അപേക്ഷ നൽകണം എന്ന് പറഞ്ഞിരുന്നു. പക്ഷെ റെജി പറഞ്ഞ വാക്കുകൾ കടുത്തതായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴും തന്റെ നിർദ്ദേശപ്രകാരമല്ലേ എന്നാണ് റെജി ചൂണ്ടിക്കാട്ടിയത്. പക്ഷെ കടുത്ത വാക്കുകൾ ഉള്ള ഈ ലെറ്റർ സപ്ലൈകോ മുകൾ തട്ടിലേക്ക് കൈമാറപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് സസ്‌പെൻഷനും വന്നു.
സസ്‌പെൻഷൻ ലെറ്റർ യുവതിക്ക് നൽകാതെ സപ്ലൈകോ അധികൃതർ വീട്ടിലേക്ക് നേരിട്ട് വന്നു പതിക്കുകയാണ് ചെയ്തത്. ഇത് കാരണം വന്ന മാനക്കേടും സസ്‌പെൻഷന് പിന്നിലെ ചതിയും കാരണമാണ് അതേ ദിവസം രാത്രിയിൽ അമിതമായി സ്ലീപ്പിങ് പിൽസ് കഴിച്ചു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് പരാതിയിൽ തന്നെ കുടുംബം വ്യക്തമാക്കുന്നുണ്ട്. ഈ ചതി തന്നെയാണ് യുവതിയുടെ കുടുംബവും മറുനാടനോട് പറഞ്ഞത്. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. സുഖമില്ലാ ലീവ് വേണം എന്ന് പറയുമ്പോൾ കണ്ടിട്ട് കുഴപ്പമില്ലാ എന്ന് പറഞ്ഞു കയ്യിൽ പിടിക്കുക, നെറ്റിയിൽ കയ്യമർത്തുക, അശ്‌ളീല രീതിയിൽ സംസാരിക്കുക എന്നെ രീതികൾ ആണ് അയൂബിൽ നിന്നും വന്നത് എന്നാണ് കുടുംബം പറയുന്നത്. എന്റെ കൂടെ ടൂറിനു വന്നുകൂടെ, ഞാൻ മേലുദ്യോഗസ്ഥൻ അല്ലെ എന്നും ചോദിക്കും. പിന്നീട് വന്നത് നിരന്തരമായ പ്രതികാര നടപടികളും. ഇതാണ് യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ കലാശിച്ചത്-കുടുംബം പറയുന്നു. മാവേലി സ്റ്റോറിലെ പ്രശ്‌നങ്ങളും യുവതിയുടെ ആത്മഹത്യാ ശ്രമവും സപ്ലൈകോ അധികൃതർക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
യുവതിയുടെ അമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്:
എന്റെ ഭർത്താവ് സർക്കാർ സർവീസിലായിരുന്നു. ഭർത്താവ് മരണമടഞ്ഞതിനെ തുടർന്നാണ് എന്റെ മകൾക്ക് സപ്ലൈകോയിൽ ജോലി ലഭിച്ചത്. മകൾ കൊട്ടാരക്കര ഡിപ്പോയുടെ ഭാഗമായ മാവേലി സ്റ്റോറിലാണ്. മകൾ പലപ്പോഴും വിഷാദവതിയായി കാണാൻ തുടങ്ങി. പലപ്പോഴും കരയുന്നതും കണ്ടു. കൊട്ടാരക്കര ഡിപ്പോയിലെ അസിസ്റ്റന്റ് മാനേജർ അയൂബ് ഖാൻ ആവശ്യത്തിനു സാധനങ്ങൾ സ്റ്റോറിലേക്ക് നൽകുന്നില്ല. മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറുന്നു. ഒരു പെൺകുട്ടിയോട് പെരുമാറാൻ കഴിയാത്ത രീതിയിൽ പല സന്ദർഭങ്ങളിലും പെരുമാറുന്നു, ആശ്രിത നിയമനമാണ് എന്ന് പറഞ്ഞു അവഹേളിക്കുന്നു. ഇതെല്ലാമാണ് മകൾ പറഞ്ഞത്. മകളുടെ ഭർത്താവ് ട്രെയിനിംഗിനായി പോയ സമയത്ത് അയൂബ്ഖാന്റെ പെരുമാറ്റം അതിരുകടന്നു. താൻ പറയുന്ന ഔദ്യോഗികമല്ലാത്ത കാര്യങ്ങൾ സ്വയം സ്ഥലംമാറ്റം വാങ്ങി പോയില്ലെങ്കിൽ, 30 വർഷം സർവീസ് ഉള്ള കാര്യം മറക്കരുതെന്നും ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി സർവീസിൽ റെഡ് മാർക്ക് നൽകുമെന്നും പറഞ്ഞു. സ്ഥലം മാറ്റം വാങ്ങിയാൽ എങ്ങിനെ ഭർത്താവിനൊപ്പം നിൽക്കുമെന്നും തന്റെയും ചെറുമകളുടെ കാര്യങ്ങളും എങ്ങിനെ നോക്കുമെന്നും ഭീഷണിപ്പെടുത്താനും തുടങ്ങി. ഇങ്ങിനെ വന്നപ്പോഴാണ് മകൾ സ്ഥലംമാറ്റത്തിനു ശ്രമിച്ചത്. പക്ഷെ മേലുദ്യോഗസ്ഥന്റെ സ്വഭാവദൂഷ്യം കാരണം സ്ഥലം മാറ്റത്തിനു ശ്രമിക്കേണ്ട കാര്യമില്ലെന്നാണ് ഭർത്താവ് പറഞ്ഞത്. അതിനാൽ ഇവിടെ തന്നെ തുടരാൻ മകൾ തീരുമാനിച്ചു.
എന്റെ മകളുടെ ഔട്ട്ലെറ്റിൽ ഓൺലൈൻ ബില്ലിങ് വന്നതിനു ശേഷം കളക്ഷൻ കുറവാണ്. മുൻവൈരാഗ്യം ഉള്ളതിനാൽ അയൂബ് കുറഞ്ഞ സാധനങ്ങളാണ് ഔട്ട്ലെറ്റിൽ എത്തിക്കുന്നത്. എന്നിട്ട് അവഹേളിക്കുകയും ചെയ്യും. ഗോഡൗൺ സൗകര്യം കുറവുള്ള ഇവിടെ കുട്ടികൾക്കുള്ള അരി കൂടുതൽ എത്തിക്കും. അതിനാൽ മറ്റു സാധനങ്ങൾ വയ്ക്കാനുള്ള സ്ഥലം കുറവുമാണ്. എന്റെ മകൾക്ക് ആസ്തമാ രോഗം ഉള്ള കാര്യം അറിഞ്ഞു അയൂബ് മനഃപൂർവം ദ്രോഹിക്കും. ഔട്ട്ലെറ്റിൽ ഫ്യൂറിഡേഷൻ ചെയ്യിപ്പിക്കും. അതിനാൽ മകൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഡോക്ടറെ കണ്ടപ്പോൾ അഞ്ച് ദിവസം വിശ്രമത്തിന് പറഞ്ഞു. ഈ ഘട്ടത്തിൽ ജൂനിയർ മാനേജർ റജിയും ഔട്ട്ലെറ്റ് മാനേജർ വിഷ്ണുപ്രസാദും ചേർന്ന് സ്റ്റോക്ക് നോക്കി. സ്റ്റോക്കിൽ കുറവുണ്ടായിരുന്നില്ല. തുടർന്ന് അസുഖം ഭേദമായപ്പോൾ ജനുവരി നാലിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എത്തിച്ചപ്പോൾ സ്റ്റോക്ക് കുറവാണ് അസിസ്റ്റന്റ് മാനേജർ അയൂബ്ഖാൻ പറഞ്ഞു. ഔട്ട്ലെറ്റ് മാനേജർ വിഷ്ണു പ്രസാദിനെ വിളിച്ചപ്പോൾ സ്റ്റോക്കുകൾ കുറവുള്ളതായി ഇല്ലാത്ത നുണകളും അസഭ്യവും പറഞ്ഞു. ഇതേ ദിവസം തന്നെ അയൂബ്ഖാൻ ഫ്യൂറിഡേഷൻ ചെയ്യണമെന്നു ആജ്ഞാപിക്കുകയും ചെയ്തു. അസുഖം ഭേദമായ മകളെ അറിഞ്ഞുകൊണ്ട് ദ്രോഹിക്കുകയാണ് ചെയ്തത്. ചാർജ് ഹാൻഡ് ഓവർ ചെയ്തില്ലെങ്കിൽ സസ്‌പെൻഷൻ നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ആറാം തീയതി ജൂനിയർ മാനേജർ റെജിയും ഔട്ട്ലെറ്റ് മാനേജർ വിഷ്ണുവും ഔട്ട്ലെറ്റിൽ വന്നു ചാർജ് കൈമാറ്റം ചെയ്യാനുള്ള നടപടി ക്രമത്തിന്റെ പകർപ്പ് കൈപ്പറ്റിയതായി നിർബന്ധിച്ച് ഒപ്പിട്ട് മേടിച്ചു. വിശദീകരണം എഴുതി നല്കിയാൽ ഈ ഔട്ട്ലെറ്റിൽ തന്നെ തുടരാൻ കഴിയും വേറെ ഒരു നടപടിയും ഉണ്ടാവുകയുമില്ല എന്ന് പറഞ്ഞു. അവർ പറഞ്ഞ രീതിയിൽ ഉള്ള വിശദീകരണമാണ് മകൾ എഴുതി നൽകിയത്. അവരുടെ വാക്കുകൾ വിശ്വസിച്ചാണ് മകൾ അങ്ങിനെ ചെയ്തത്. ട്രാൻസഫർ ഓർഡർ റദ്ദ് ചെയ്യാനുള്ള അപേക്ഷ മകൾ സപ്ലൈകോ അധികൃതർക്ക് നൽകി. അന്ന് രാത്രി തന്നെ ജൂനിയർ മാനേജർ റജി വിളിച്ചു. ഒരു നടപടി ക്രമം സർവ് ചെയ്യാനുണ്ടെന്നും വാങ്ങിയില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് താൻ മനസിലാക്കുമെന്നും മകളോട് പറഞ്ഞു. കഴിഞ്ഞ ഒൻപതിന് റജി വീണ്ടും വിളിച്ച് ഒരു നടപടിക്രമം ഇപ്ലിമെന്റ്‌റ് ചെയ്യാനുണ്ടെന്നും മടത്തറ മാനേജർ വിഷ്ണു, ജൂനിയർ മാനേജർ റജി എന്നിവർ കുറച്ച് ആളുകളുടെ ഒപ്പം വീട്ടിൽ വന്നു സസ്‌പെൻഷൻ ഓർഡർ ഭിത്തിയിൽ പതിപ്പിക്കുകയും ഇതിന്റെ ഫോട്ടോ എടുക്കാൻ നാട്ടുകാരോടു അവശ്യപ്പെടുകയും ചെയ്തു. മകളുടെ കയ്യിൽ സസ്‌പെൻഷൻ ഓർഡർ ഇവർക്ക് നല്കാമായിരുന്നു. എന്നാൽ അവർ അത് ചെയ്യാതെ മകൾക്കും മരുമകനും മാനസിക വിഷമമുണ്ടാക്കുന്ന പ്രവർത്തിയാണ് ചെയ്തത്. അതിനു ശേഷം ജൂനിയർ മാനേജർ ആയ റെജി ഇവരെ വീണ്ടും ഔട്ട്ലെറ്റിലേക്ക് വിളിപ്പിച്ചു. എന്നിട്ട് റജിയും വിഷ്ണുപ്രസാദും മകളെ വളരെയധികം ആക്ഷേപിച്ചു. ഇതിലും വലിയ പണി മകൾക്ക് നൽകുമെന്ന് പറഞ്ഞ് മകളെ പരിഹസിച്ചു. കൊട്ടാരക്കര ഡിപ്പോയിൽ ചെന്ന് അസിസ്റ്റന്റ് മാനേജരെ കാണാൻ ആവശ്യപ്പെട്ടു.
കൊട്ടാരക്കര ഡിപ്പോയിൽ എത്തിയ മകളോട് സർവീസിൽ റെഡ് മാർക്ക് വരുത്തുന്നത് എങ്ങിനെയെന്നു മനസിലായില്ലേ എന്നാണ് അയൂബ് ഖാൻ ചോദിച്ചത്. വളരെ മോശമായ രീതിയിൽ കളിയാക്കുകയും മാനസിക പീഡനം ഏൽപ്പിക്കുകയും ചെയ്തു. വിഷമം സഹിക്കാൻ കഴിയാതെ അവൾ ആ രാത്രി മുഴുവൻ കരച്ചിലായിരുന്നു. എന്നെക്കൊണ്ട് ആവുംവിധം അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പുലർച്ചെ ഞാൻ കേട്ടത് മകൾ അത്യുച്ചത്തിൽ ശർദ്ദിക്കുന്നതാണ്. അമിതമായ രീതിയിൽ സ്ലീപ്പിങ് പില്‌സ് കഴിച്ചു ജീവനോടുക്കനാണ് അവൾ ശ്രമിച്ചത്. എന്റെ മകളുടെ ഭർത്താവ് അവളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ അവർ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാനാണ് നിർദ്ദേശം നൽകിയത്. തലനാരിഴയ്ക്കാണ് മകൾ രക്ഷപ്പെട്ടത്. മെഡിക്കൽ കോളേജിലെ മികച്ച ട്രീറ്റ്‌മെന്റ് കൊണ്ടാണ് അവൾ രക്ഷപ്പെട്ടത്. എന്റെ മകളെ സസ്‌പെൻഡ് ചെയ്യാനും റിപ്പോർട്ട് അയക്കാനുമുള്ള നടപടിക്രമങ്ങൾ നടന്നതിനു തികച്ച് ഒരു ദിവസം പോലും എടുത്തിട്ടില്ല. അതിനാൽ അയൂബിന്റെയും ജൂനിയർ മാനേജർ റജിയുടെയും താത്പര്യങ്ങൾ അങ്ങേയ്ക്ക് മനസിലാക്കാവുന്നതാണ്. സംരക്ഷിക്കേണ്ടവരിൽ നിന്ന് ഇത്തരത്തിലുള്ള പീഡനങ്ങളും മാനസിക സമ്മർദ്ദങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന എന്റെ മകൾക്ക് നീതി കിട്ടാനുള്ള നടപടികൾ സ്വീകരിക്കണം-യുവതിയുടെ അമ്മ പരാതിയിൽ ആവശ്യപ്പെടുന്നു.
കൊട്ടാരക്കര ഡിപ്പോ അസിസ്റ്റന്റ് മാനേജർ അയൂബിന്റെ പ്രതികരണം:
ജീവനക്കാരിയായ യുവതി സപ്ലൈകോ ഉത്തരവ് അനുസരിക്കാൻ കൂട്ടാക്കിയില്ല. അതിനാണ് സസ്‌പെൻഷൻ വന്നത്. ഹെഡ് ഓഫീസിലേക്ക് റിക്വസ്റ്റ് കൊടുത്ത് ട്രാൻസ്ഫർ സംഘടിപ്പിച്ചത് ജീവനക്കാരി തന്നെയാണ്. അതിനു ഇവർക്ക് വിടുതൽ നൽകി. ഞങ്ങൾ ഒരു സ്റ്റോക്ക് കണക്കെടുപ്പ് നടത്തിയിരുന്നു. ഇത് ഇവർ ചെയ്യേണ്ട കാര്യമായിരുന്നു. ഇത് അവർ ചെയ്തില്ല. ഞങ്ങൾ അടുത്ത നടപടിക്രമം നോക്കി. ചാർജ് ഹാൻഡ് ഓവർ ചെയ്യണം. അതിനുള്ള നടപടികൾ ഞങ്ങൾ എടുത്തു. ഡിസംബർ 31നു വേറെ ആൾക്ക് ചാർജ് ഹാൻഡ് ഓവർ ചെയ്ത് നൽകി. ഇവർ അഞ്ച് ദിവസത്തെ ലീവിൽ പോയി. ഭർത്താവ് ആണ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ലീവിൽ പോകുമ്പോൾ എല്ലാ കാര്യങ്ങൾ ഹാൻഡ് ഓവർ ചെയ്യണം. അത് ഒന്നും ചെയ്യാതെയാണ് ലീവിൽ പോയത്. ലീവ് കഴിഞ്ഞു ഡിപ്പോ മാനേജർ മുൻപാകെ ഹാജരാകണം. ഹാജരായില്ല.
അവർ നേരിട്ട് സർക്കാരിന്റെ മുൻപിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്തത്. എന്നിട്ട് ജനുവരി നാലിന് ഔട്ട്‌ലെറ്റിൽ കയറി. ഇവർക്ക് ഔട്ട്ലെറ്റിൽ കയറാൻ അനുവാദമില്ല. വേറെ ആൾക്ക് ചുമതലയുള്ള ഔട്ട്ലെറ്റ് ആണ്. അപ്പോൾ ചാർജുള്ള ആൾ പരാതി നൽകി. പക്ഷെ ഞങ്ങൾ എറണാകുളം റീജിയനിലേക്ക് ജീവനക്കാരിയെ റിലീവ് ചെയ്തു. ജൂനിയർ മാനേജർ ഉത്തരവ് നൽകിയെങ്കിലും ഇവർ അത് കൈപ്പറ്റിയില്ല. ഇവർ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ച കാര്യം ഞങ്ങൾ റിപ്പോർട്ട് ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏഴിന് ഇവരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവായി. ഇവർ സസ്‌പെൻഷൻ ഓർഡർ കൈപ്പറ്റാൻ തയ്യാറല്ല. അതിനാണ് ഓർഡർ വീട്ടിൽ പതിച്ചത്. ഇത് നടപടിക്രമത്തിന്റെ ഭാഗമാണ്. ഉത്തരവ് ആണ് ഞങ്ങൾ നടപ്പിലാക്കിയത്. ഗുരുതരമായ പ്രശ്‌നങ്ങളും വേറെ പ്രശ്‌നങ്ങളും ഔട്ട്ലെറ്റിലുണ്ട്. ഇതെല്ലാം നടപടിക്ക് കാരണമാണ്. അവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കടയ്ക്കൽ പൊലീസ് എന്നെ വിളിപ്പിച്ചിരുന്നു. ഞാൻ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്-അയൂബ് പ്രതികരിക്കുന്നു. അതേസമയം അയൂബിനെ വിളിച്ച് മൊഴിയെടുത്ത കാര്യം കടക്കൽ പൊലീസും മറുനാടനോട് സ്ഥിരീകരിച്ചു. കുടുംബത്തിന്റെ പരാതി അന്വേഷണ അവസ്ഥയിലാണ്. അതിനാൽ കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്. രണ്ട് തവണ മാത്രമേ ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടിയെ കണ്ടിട്ടുള്ളൂവെന്ന് ആയൂബും പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍