സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീട് വിറ്റു; നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അഭയം തേടിയത് വയനാട്ടിലെ സ്വാമിക്ക് മുമ്പിൽ; മന്ത്രവാദത്തിനും ആഭിചാര ക്രിയയ്ക്കും ശേഷം കാഷായവേഷധാരി ഉപദേശിച്ചത് കള്ളക്കമ്മട്ടത്തിൽ നോട്ടടിക്കാൻ; കുമിളിയിലെ മാഫിയയെ പരിചയപ്പെടുത്തിയതും സ്വാമി തന്നെ; മൂന്ന് ലക്ഷം വ്യാജനോട്ടുകൾ അച്ചടിക്കുമ്പോൾ ഒരു ലക്ഷം സീരിയൽ നടിക്കും അമ്മയ്ക്കും കിട്ടി; സൂര്യാ ശശികുമാറിനേയും കുടുംബത്തേയും അതിമോഹം തകർത്തത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കള്ളനോട്ട് കേസിൽ മനയിൽകുളങ്ങര ഗവ.വനിതാ ഐടിഐയ്ക്കു സമീപം ഉഷസിൽ ഉഷ ശശിയെ ഇടുക്കി പൊലീസ് കസ്റ്റഡിയിൽ എടുത്തതു ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനു ശേഷം. മഫ്തിയിൽ വീടും പരിസരവും നോക്കി കണ്ട ശേഷമായിരുന്നു കള്ളനോട്ട് അഠിയുണ്ടെന്ന് ഉറപ്പിച്ചത്. അതിന് ശേഷമാണ ഇവരെ അറസ്റ്റ് ചെയ്തത്. സീരിയൽ നടിയായ സൂര്യ ശശികുമാർ ബംഗളൂരുവിൽ താമസിക്കുന്നതിനാൽ രമാദേവിയുും മറ്റൊരു മകളും അവിടെയായിരുന്നുവെന്നാണ് പ്രദേശവാസികൾ വിചാരിച്ചിരുന്നത്. എന്നാൽ പൊലീസ് ഇടപെടലോടെയാണ് കള്ള നോട്ട് അടിയാണെന്ന് നടന്നതെന്ന് നാട്ടുകാർതിരിച്ചറിയുന്നത്. മൂന്ന് ലക്ഷം വ്യാജനോട്ടുകൾ അച്ചടിച്ചു കൊടുക്കുമ്പോൾ ഒരു ലക്ഷം ഇവർക്ക് ഒറിജിനൽ കിട്ടണം എന്ന വ്യവസ്ഥയിലാണ് അടച്ചടിക്കൽ നടന്നുപോന്നിരുന്നത്.
കേസിൽ ആറു പേരാണ് അറസ്റ്റിലായത്. മലയാളം ചാനലുകളിലെ വിവിധ പരമ്പരകളിൽ അഭിനയിക്കുന്ന നടി കൊല്ലം മനയിൽ കുളങ്ങര വനിതാ ഐടിഐക്ക് സമീപം താമസിക്കുന്ന സൂര്യ ശശികുമാർ(36), സഹോദരി ശ്രുതി(29), അമ്മ ഉഷാ ശശിയെന്ന രമാദേവി(56) എന്നിവരുടെ അറസ്റ്റാണ് കള്ളനോട്ട് കേസിന് പുതിയ മാനങ്ങൾ നൽകിയത്. ഞായറാഴ്ച രാത്രി അണക്കര പെട്രോൾ പമ്പിന് സമീപത്ത് നിന്ന് 2.19 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടിയ കേസിലാണ് തുടർ അറസ്റ്റ്. കൊല്ലത്ത് മുളങ്കാടകത്തെ രമാദേവിയുടെ ആഡംബരവീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കുന്നതിനുള്ള സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. ഇടുക്കിയിൽ നിന്നുള്ള അന്വേഷണസംഘമാണ് കൊല്ലത്തെ വീട്ടിൽ പരിശോധന നടത്തിയത്. ആഡംബര വീട്ടിലെ മുകൾനിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അച്ചടിയുടെ വിവിധ ഘട്ടങ്ങൾ പിന്നിട്ട 57 ലക്ഷം രൂപയുടെ നോട്ടുകൾ പൊലീസ് കണ്ടെടുത്തു.
വയനാട്ടിലെ സ്വാമിയാണ് രമാദേവിയെയും മക്കളെയും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവർ താമസിക്കുന്ന കൂറ്റൻ ബംഗ്ളാവും സ്ഥലവും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ നവംബറിൽ വിറ്റപ്പോൾ രമാദേവി സ്വാമിയുടെ സഹായം തേടുകയായിരുന്നു. വീട്ടിലെത്തി സ്വാമി നടത്തിയ മന്ത്രവാദത്തിനും ആഭിചാര ക്രിയകൾക്കും ശേഷമാണ് കുറുക്ക് വഴിയിലൂടെ പണമുണ്ടാക്കാനുള്ള മാർഗം ഉപദേശിച്ചതത്രെ. തുടർന്ന് കുമിളിയിലുള്ള കള്ളനോട്ട് സംഘവുമായി രമാദേവിയെ ബന്ധപ്പെടുത്തിയതും സ്വാമിയാണ്. മുഖ്യകണ്ണിയായ സ്വാമി ഒളിവിലാണ്. അറസ്റ്റിലായ ഒന്നാംപ്രതി ഇടുക്കി മുരിക്കശേരി വാത്തിക്കുടി വെള്ളകുന്നേൽ സാം എന്നു വിളിക്കുന്ന ലിയോയെയാണ് സ്വാമി ആദ്യം രമാദേവിക്ക് പരിചയപ്പെടുത്തിയത്. സ്വാമിയുടെ വാക്കുകളിൽ വിശ്വസിച്ചായിരുന്നു ഉഷാ ശശിയുടെ മുന്നോട്ട് പോക്ക്.
മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേൽ ലിയോ, പുറ്റടി അച്ചക്കാനം കടിയൻ കുന്നേൽ രവീന്ദ്രൻ, കരുനാഗപ്പള്ളി അത്തിനാട് അമ്പിയിൽ കൃഷ്ണകുമാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഇതിൽ രണ്ട് പേർ ആറ് മാസം മുമ്പ് സമാനകേസിൽ പിടിയിലായശേഷം ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കള്ളനോട്ട് അടിക്കുന്നതിൽ ഏർപ്പെട്ടത്. കുമളി, പീരുമേട്, കട്ടപ്പന സിഐമാരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. ലിയോയും സംഘവും ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു സ്വാമിയുടെ ഇടപെടൽ.
തിങ്കൾ രാത്രിയാണു വനിതാ പൊലീസ് ഉൾപ്പെട്ട സംഘം പരിശോധനയ്ക്കായി വീട്ടിൽ കയറിയത്. ഉഷ മാത്രമാണ് ഉണ്ടായിരുന്നത്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പേപ്പറിന്റെ കെട്ടുകൾ, യന്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. രാവിലെ ഒൻപതരയോടെയാണ് ഉഷയെ ഇടുക്കി പൊലീസ് കൊണ്ടുപോയത്. ആഡംബര വീട്ടിൽനിന്നു കള്ളനോട്ട് അച്ചടിക്കാനായി ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ, പ്രിന്റർ, മഷി, റിസർവ് ബാങ്കിന്റെ വ്യാജ സീൽ തുടങ്ങിയവ പിടിച്ചെടുത്തു. ഇടുക്കിയിൽനിന്നുള്ള പ്രത്യേക അന്വേഷണ സംഘം പുലർച്ചെ മുന്നൂമണിയോടെ ആരംഭിച്ച റെയ്ഡ് ഏഴുമണിക്കൂർ നീണ്ടു നിന്നു. കഴിഞ്ഞ ആറു മാസമായി കൊല്ലത്തെ ആഡംബര വീട് കേന്ദ്രീകരിച്ചു കള്ളനോട്ടടി നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. കള്ളനോട്ട് സംഘത്തിൽപ്പെട്ട കൂടുതൽപ്പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണു സൂചന.
500 രൂപയുടെ കള്ളനോട്ട് പ്രിന്റ് ചെയ്തുകൊണ്ടിരുന്നപ്പോഴാണു പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടിച്ചത്. 57 ലക്ഷത്തിന്റെ നോട്ടാണ് അച്ചടിച്ചത്. എട്ടുമാസമായി ഇവിടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇവർ നിർമ്മിക്കുന്ന വ്യാജനോട്ടുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റില്ല. അൾട്രാ വയലറ്റ് രശ്മികളുടെ സഹായത്താൽമാത്രമേ ഇവ തിരിച്ചറിയാനാകൂ. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കഴിഞ്ഞ ദിവസം മൂന്നു പേരെ ഇടുക്കി അണക്കരയിൽനിന്നു പൊലീസ് പിടികൂടിയിരുന്നു. ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശി ലിയോ, പുറ്റടി സ്വദേശി രവീന്ദ്രൻ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇനിയും പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.
കുവൈറ്റിൽ സ്വർണക്കടയിൽ ജോലി നോക്കവേ അസ്വാഭാവിക സാഹചര്യത്തിൽ ഭർത്താവ് ശശികുമാർ മരിച്ചതിന് ശേഷം രണ്ട് പെൺമക്കളെ വളർത്തി വലുതാക്കിയ ഉഷ എന്ന രമാദേവിയെ കുറിച്ച് നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. കിട്ടാവുന്നിടത്ത് നിന്നെല്ലാം പണം കടം വാങ്ങിയുള്ള ആഡംബര ജീവിതമായിരുന്നു രമാദേവിയും മക്കളും നയിച്ചിരുന്നത്. കാരണം സാമ്പത്തികമായി തകർന്ന രമാദേവി നവംബറിലാണ് നിൽക്കക്കള്ളിയില്ലാതെ കുടുംബവീട് വിറ്റത്. വീടും സ്ഥലവും വാങ്ങിയവരുമായി കരാറുണ്ടാക്കി വാടകയ്ക്ക് അവിടെ തന്നെ താമസിച്ച ശേഷമാണ് നോട്ടടി തുടങ്ങിയത്.
ഒരു ലക്ഷം രൂപയ്ക്ക് 20,000 രൂപ വരെ പലിശ നൽകിയ ഇടപാടുകളും രമാദേവി നടത്തിയിട്ടുണ്ട്. കള്ളനോട്ടുകളായിരുന്നു പലിശപ്പണമായി നൽകിയിരുന്നത്. വായ്പയായി എടുത്ത പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ച ചില കൊള്ളപ്പലിശക്കാരെ പൂട്ടാനുള്ള വഴിയായിരുന്നു ഇത്. ഒടുവിൽ പലിശയ്ക്കെടുത്ത് പലിശ നൽകേണ്ടി വന്നപ്പോൾ 38 സെന്റിൽ 13 സെന്റ് വിറ്റു. അടുത്ത ഘട്ടത്തിൽ അവശേഷിച്ച 25 സെന്റിൽ നിന്ന് ഒൻപത് സെന്റ് വിൽക്കാൻ അയൽപക്കത്തെ ഹോമിയോ ഡോക്ടർ അരവിന്ദിൽ നിന്ന് 10 ലക്ഷം മുൻകൂർ വാങ്ങിയ ശേഷം ഭൂമി നൽകാതെ വീടും സ്ഥലവും മറ്റൊരാൾക്ക് വിറ്റു.
ഡോക്ടറിൽ നിന്ന് ഒൻപത് സെന്റിന് അഡ്വാൻസ് വാങ്ങിയ അതേവേളയിൽ മറ്റൊരാളിൽ നിന്ന് 25 സെന്റിന് അഡ്വാൻസ് വാങ്ങി പിന്നീട് വിൽക്കുകയായിരുന്നു. ഈ സംഭവത്തിൽ രമാദേവിയും ഭൂമി വാങ്ങിയവരും തമ്മിൽ സിവിൽ കേസ് നടന്നുവരികയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍