ഐസിസിന് വേണ്ടി 'ബ്രയിൻ വാഷ്' നടത്തിയത് റിസ്വാൻ; മെറിനെ മതം മാറ്റിയത് താൻ തന്നെയെന്ന് ഖുറേഷി സമ്മതിച്ചു; സക്കീർ നായിക്കിന്റെ അനുയായികൾക്ക് കേരളത്തിൽ ഉറച്ച ബന്ധങ്ങൾ; മുംബൈയിൽ അറസ്റ്റിലായ രണ്ടാമൻ മലയാളിയെന്ന് സൂചന; ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ സംശയ നിഴലിൽ നിർത്തി അന്വേഷണം
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഐസിസ് റിക്രൂട്ട്മെന്റ് കേസ് അന്വേഷണം സക്കീർ നായിക്കിലേക്ക് എത്താൻ സാധ്യത. സക്കീർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് തീവ്രവാദ പ്രവർത്തനവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനയാണ് മലയാളിയായ മെറിന്റെ മതം മാറ്റക്കേസ് എന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നിലപാട്. കേസിൽ അറസ്റ്റിലായ ആർഷി ഖുറേഷിക്ക് മതം മാറ്റത്തിൽ ബന്ധമുണ്ടെന്ന് കേരളാ പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. അതിനിടെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ റിസ്വാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. മതപരിവർത്തനത്തിനും ഐസിസ് റിക്രൂട്ട്മെന്റും നടത്തിയ പ്രധാനിയാണ് റിസ്വാൻ ഖാൻ എന്നാണ് സൂചന. ഇയാൾ മലയാളിയാണെന്നും റിപ്പോർട്ടുകളുണ്ട്. മുംബൈയിലെ കല്ല്യാണിൽ നിന്നാണ് റിസ്വാനെ പിടികൂടിയത്. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ മൂന്ന് പേർ കൂടി പൊലീസ് നിരീക്ഷണത്തിലാണ്.
ഖുറേഷിയെ ചോദ്യം ചെയ്തതിൽ നിന്നാണ് റിസ്വാൻ ഖാനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. മെറിനേയും ഭർത്താവിനേയും മതം മാറ്റിയത് താനാണെന്ന് ഖുറേഷി സമ്മതിച്ചിട്ടുണ്ട്. മെറിന്റെ സഹോദരനെ മതം മാറ്റാൻ ശ്രമിച്ചതും പൊലീസിനോട് ശരിവച്ചു. ഇതിനിടെയാണ് തീവ്രവാദികളുമായി നേരിട്ട് ബന്ധമുള്ള റിസ്വാനെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത്. ആളുകളെ ആകർഷിക്കുന്ന തരത്തിൽ ബ്രയിൻവാഷ് ചെയ്തിരുന്നത് റിസ്വാനാണെന്നാണ് സൂചന. മലയാളികളെ ഐസിസിനോട്് അടുപ്പിക്കാൻ കരുക്കൾ നീക്കിയ റിസ്വാൻ മതം മാറ്റാൻ കൂടുതൽ യുവാക്കളെ ആകർഷിച്ച് ഖുറേഷിയുടെ അടുത്ത് എത്തിച്ചുവെന്നാണ് സൂചന. ഖുറേഷിക്കും റിസ്വാനും സമീർ നായിക്കുമായി അടുത്ത ബന്ധമുണ്ടെന്നാണ് മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന്റെ വിലയിരുത്തൽ. അതിനിടെ ആരോപണങ്ങൾ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിഷേധിക്കുകയും ചെയ്തു.
ഖുറേഷിക്ക് ഇസ്ലാമിക് റിസർച്ച ഫൗണ്ടേഷനമായി യാതൊരു ബന്ധവുമില്ല. ഓഫീസിലെ ഫ്രണ്ട് ഓഫീസ് സ്റ്റാഫ് മാത്രമായിരുന്നു. ആളുകളെ സ്വീകരിക്കാൻ മാത്രമായിരുന്നു ഫൗണ്ടേഷൻ ചുമതല നൽകിയത്. ഇതിനപ്പുറം മതപരിവർത്തനത്തിന് ആരും ഖുറേഷിയെ ചുമതലപ്പെടുത്തിയില്ലെന്ന് സമീർ നായിക്കിന്റെ സ്ഥാപനം വിശദീകരിക്കുന്നത്. ഇതിനിടെയാണ് കൂടുതൽ ആളുകളെ പൊലീസും ദേശീയ അന്വേഷണ ഏജൻസിയും നിരീക്ഷണത്തിലേക്ക് കൊണ്ടു വരുന്നത്. റിസ്വാന്റെ അറസ്റ്റോടെ സമീർ നായിക്കിന്റെ സ്ഥാപനത്തിലെ തീവ്രവാദ പ്രവർത്തനത്തിന് തെളിവ് ലഭിച്ചതായും അഭിപ്രായം ഉയരുകയാണ്. സ്ഥാപനവുമായി സഹകരിച്ചിരുന്നതും നിലവിലുള്ളതുമായി എല്ലാ ജീവനക്കാരുടേയും വിവരങ്ങൾ എൻഐഎ ശേഖരിക്കുന്നുണ്ട്. ഇവരിൽ പലർക്കും തീവ്രവാദ ബന്ധമുണ്ടെന്നാണ് സംശയം.
മതപരിവർത്തനത്തിൽ അർഷി ഖുറേഷിയുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞ ഇയാൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്നും സംശയിക്കുന്നു. മതപഠനത്തിനും മത പരിവർത്തനത്തിനും നേതൃത്വം നൽകിയിട്ടുള്ള ഖുറേഷി ഇന്റലിജൻസ് വൃത്തങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതെങ്ങനെയെന്നും പരിശോധിക്കുന്നു. മുംബൈ കേന്ദ്രീ കരിച്ചു പ്രവർത്തിക്കുന്ന ഖുറേഷി ഇവിടം വിട്ടു പലയിടങ്ങളിലും സഞ്ചരിച്ചിരുന്നതായും തങ്ങിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഖുറേഷിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനുയായികളും സഹായികളുമുണ്ട്.
കർണാടക വഴി മംഗലാപുരത്തും തുടർന്നു കാസർഗോട്ടും ഖുറേഷിയും അനുയായികളും എത്തിയിരിക്കാമെന്നു കരുതുന്നു. ഈ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ചില മത പഠന കേന്ദ്രങ്ങളെയും എൻഐഎ നിരീക്ഷിക്കുന്നു. ഖുറേഷി എത്തിയതായി സംശയിക്കുന്നില്ലെങ്കിലും കൊച്ചിയിലും കോഴിക്കോടും ഖുറേഷിയുമായി ബന്ധമുള്ളവരുണ്ടെന്നുള്ളതിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇന്റലിജൻസും എൻഐഎയും അന്വേഷണം തുടരുകയാണ്. ഈ ഗ്രൂപ്പിലെ പ്രധാനിയാണ് റിസ്വാൻ ഖാനെന്നാണ് സൂചന. ഇയാൾ മലയാളിയാണെന്ന സൂചനകൾ പൊലീസ് സ്ഥിരീകരിക്കുന്നില്ല.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനും നിർബന്ധിച്ച് മതംമാറ്റുന്നതിനും ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേരള പൊലീസ് ഇയാളെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. സാക്കീർ നായിക്കിന്റെ അടുത്ത അനുയായിയായി രഹസ്യപ്രവർത്തനങ്ങളായിരുന്നു ഖുറേഷിയുടെ ശൈലി. മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ അദ്ധ്യാപകനും മുഖ്യ ചുമതലക്കാരനുമാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഇവിടത്തെ ലൈബ്രറിയിൽ വച്ചാണ് അന്യമതസ്ഥരെ ബോധവൽക്കരിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്യുന്നത്. മറ്റു മതങ്ങളേയും മതഗ്രന്ഥങ്ങളേയും താരതമ്യം ചെയ്ത് ഖുറാനാണ് യഥാർത്ഥ ദൈവസൃഷ്ടിയെന്നും ഇയാൾ പ്രബോധനം നടത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഐഎസിൽ ചേർന്നുവെന്ന് സംശയിക്കുന്ന തമ്മനം സ്വദേശിനി മെറിൻ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മെറിന്റെ സഹോദരൻ എബിൻ ജേക്കബ് പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലക്കാട്ടുനിന്നു കാണാതായ മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭർത്താവ് പാലക്കാട് സ്വദേശി യഹിയ, മുംബൈയിലെ മതപണ്ഡിതൻ ഖുറേഷി എന്നിവർക്കെതിരെയാണ് എബിൻ ജേക്കബ് പരാതി നൽകിയത്.
ഖുറേഷി വിവാദ മതപ്രചാരകൻ ഡോ.സക്കീർ നായിക്കിന്റെ അരുമശിഷ്യനാണെന്ന് പൊലീസ് ഉറച്ച് വിശ്വസിക്കുകയാണ്. മുംബൈയ്ക്കടുത്ത് നവീമുംബയിലെ വസതിയിൽ നിന്ന് കൊച്ചി പൊലീസും മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡും ചേർന്നാണ് വ്യാഴാഴ്ച രാത്രി ഇയാളെ അറസ്റ്റു ചെയ്തത്. സക്കീറിന്റെ ഭീകരബന്ധം പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് അനുയായി അറസ്റ്റിലായത്. ഇത് സക്കീറിനെയും പ്രതിക്കൂട്ടിലാക്കി. 45 കാരനായ ഇയാളാണ് മറിയത്തെ മതംമാറ്റിയതും ഐഎസിൽ ചേർത്തതും. 2009ൽ സക്കീർ മുംബയിൽ വലിയ മതസമ്മേളനം വിളിച്ചിരുന്നു. അന്നും ആർഷിയായിരുന്നു പബഌക് റിലേഷൻസ് മാനേജർ. ഈ സാഹചര്യത്തിൽ കേസിൽ സക്കീർ നായിക്കിനെ പ്രതിചേർക്കാനുള്ള സാധ്യതയും കേരളാ പൊലീസ് തേടുന്നുണ്ട്. എന്നാൽ മതിയായ തെളിവുകൾ കണ്ടെത്തിയാലേ സക്കീർ നായിക്കിനെ പ്രതിചേർക്കൂവെന്നാണ് സൂചന.
Stories you may Like
- അമ്പലക്കടവിന്റെ നിർദ്ദേശം തിരിഞ്ഞു കൊത്തി; സാക്കിർ നായിക്കിനും സമാനമായ അവസ്ഥ
- 'ഇതാണെന്റ നമ്പർ, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം'
- കടം കൊടുത്ത പണം തിരികെ ചോദിച്ചു; സഹപ്രവർത്തകയെ കുത്തിക്കൊന്നു
- കേരളാ സ്റ്റോറിയെ അനുകൂലിക്കുന്ന ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം വൈറൽ
- ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍