പല പെൺകുട്ടികളുടേയും ജീവിതം നശിപ്പിച്ച അയാൾ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്; അദ്ദേഹത്തിനെതിരെ എന്റെ പക്കൽ എല്ലാ തെളിവുകളുമുണ്ട്; മോദിജിയും യോഗിജിയും എന്നെ സഹായിക്കണം: മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരെ എഫ് ബി ലൈവിൽ ആരോപണം ഉന്നയിച്ച നിയമവിദ്യാർത്ഥിനിയെ നാലു ദിവസമായി കാണാനില്ല; പെൺകുട്ടിയെ കണ്ടെത്താൻ ഒന്നും ചെയ്യാതെ യുപി പൊലീസും; വാജ്പേയ് മന്ത്രിസഭയിലെ 'സ്വാമി' വീണ്ടും പീഡനക്കേസിൽ വില്ലൻ
മറുനാടൻ മലയാളി ബ്യൂറോ
ലഖ്നൗ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. ഉത്തർപ്രദേശിലെ ഷഹ്ജാൻപൂരിൽ നിന്നുള്ള നിയമവിദ്യാർത്ഥിനിയെയാണ് കാണാതായത്. സ്വാമി ചിന്മയാനന്ദ് പല പെൺകുട്ടികളുടേയും ജീവിതം നശിപ്പിച്ചെന്നും തന്നെ പീഡിപ്പിച്ചെന്നും വെളിപ്പെടുത്തിയിരുന്നു. ചിന്മയാനന്ദ് ഡയറക്ടറായ എസ്.എസ് ലോ കോളജിലെ വിദ്യാർത്ഥിയെയാണ് അപ്രത്യക്ഷമായത്.
ചിന്മയാനന്ദിനെ കുടുക്കാനുള്ള തെളിവുകൾ തന്റെ പക്കലുള്ളതിനാൽ അദ്ദേഹം തന്നെ കൊല്ലുമെന്ന് പെൺകുട്ടി വെള്ളിയാഴ്ച വീഡിയോ പോസ്റ്റു ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ലൈവിൽ വീഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെ ശനിയാഴ്ച മുതലാണ് കോളജ് ഹോസ്റ്റലിൽ നിന്നും പെൺകുട്ടിയെ കാണാതായത്. പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
' ഞാൻ ഷഹ്ജാൻപൂരിൽ നിന്നുള്ള (പേര് പരാമർശിക്കുന്നില്ല) ആളാണ്. ഞാൻ എസ്.എസ് കോളജിൽ എൽ.എൽ.എം പഠിക്കുകയാണ്. പല പെൺകുട്ടികളുടേയും ജീവിതം നശിപ്പിച്ച അയാൾ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. അദ്ദേഹത്തിനെതിരെ എന്റെ പക്കൽ എല്ലാ തെളിവുകളുമുണ്ട്. മോദിജിയും യോഗിജിയും എന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ കുടുംബത്തെ കൊല്ലുമെന്നുവരെ അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്കു മാത്രമേ അറിയൂ. മോദിജി പ്ലീസ് ഹെൽപ്പ്. അയാളൊരു സന്യാസിയാണ്. പൊലീസും ഡി.എമ്മും മറ്റെല്ലാവരും തന്റെ ഭാഗത്തുണ്ടെന്നും തന്നെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നും അയാൾ എന്നെ ഭീഷണിപ്പെടുത്തുകയാണ്. നീതിക്കുവേണ്ടിയാണ് എന്റെ അപേക്ഷ.' എന്നാണ് വീഡിയോയിൽ പെൺകുട്ടി പറയുന്നത്.
ചിന്മയാനന്ദിനെതിരെ പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയിട്ടുണ്ട്. നാലുദിവസമായി മകളെ കാണാനില്ല. ഫോൺ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ എന്തെങ്കിലും അപകടമുള്ളതായി കണക്കാക്കണമെന്ന് പെൺകുട്ടി വീട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വാമി ചിന്മയാനന്ദിനെതിരെ രേഖാമൂലം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു.
'രക്ഷാ ബന്ധൻ സമയത്താണ് അവസാനമായി അവൾ വീട്ടിലേക്കു വന്നത്. ഇടയ്ക്കിടെ എന്താണ് ഫോൺ സ്വിച്ച് ഓഫ് ആകുന്നതെന്ന് ഞാൻ അവളോട് ചോദിച്ചു. അവൾ പറഞ്ഞത് ' എന്റെ ഫോൺ കുറേസമയം ഓഫാകുകയാണെങ്കിൽ ഞാൻ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടിട്ടുണ്ടെന്ന് മനസിലാക്കണം. എന്റെ കയ്യിൽ അല്ലാതിരിക്കുന്ന സമയത്ത് മാത്രമാണ് എന്റെ ഫോൺ ഓഫാകുന്നത്.' എന്നാണ്. വലിയ പ്രശ്നത്തിലൂടെയാണ് എന്റെ മകൾ കടന്നുപോയിരുന്നത്. കൂടുതൽ ഞാൻ ചോദിച്ചിരുന്നില്ല. കോളജ് അഡ്മിനിസ്ട്രേഷൻ തന്നെ നൈനിറ്റാളിലേക്ക് അയക്കാൻ പോകുകയാണെന്ന് അവൾ എന്നോടു പറഞ്ഞിരുന്നു.' പെൺകുട്ടിയുടെ അമ്മ പറയുന്നു.
സ്വമി ചിന്മയാനന്ദ് മുമ്പും പീഡനക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ബദിയൂൻ ജില്ലക്കാരിയായ യുവതിയുടെ പരാതിയിൽ 2011 നവംബറിൽ ഷാജഹാൻപുരിലെ സദർ പൊലീസ് സ്റ്റേഷനിൽ സ്വാമിക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാളും ഗുണ്ടകളും ചേർന്ന് തന്നെ ആശ്രമത്തിൽ തടഞ്ഞുവെക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നായിരുന്നു ആ പരാതി. പിന്നീട് യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതോടെ കഴിഞ്ഞവർഷം പിൻവലിക്കുകയായിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസ് പിൻവലിച്ചത് വിവാദവുമായിരുന്നു. ഇതേത്തുടർന്ന് കേസിലെ ഇരയായ യുവതി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, യു.പി. ഗവർണർ റാം നായിക് എന്നിവർക്ക് പരാതി നൽകിയതും ചർച്ചയായി.
മുഖ്യമന്ത്രിയുടേത് തികച്ചും തെറ്റായ തീരുമാനമാണ്. തന്നെ പിന്തുണയ്ക്കുന്നതിനു പകരം, കുറ്റവാളിയെ സഹായിക്കുകയാണ്. നീതിപൂർണമായ വിചാരണപോലും ലഭിച്ചില്ല. യു.പി. ഭരണകൂടത്തിൽ തനിക്കു പ്രതീക്ഷയില്ല. അതിനാലാണ് ചീഫ് ജസ്റ്റിസുൾപ്പടെയുള്ളവർക്ക് പരാതി നൽകിയത്. കേസിൽ ഇടപെടുന്നത് യു.പി. സർക്കാർ അവസാനിപ്പിക്കണമെന്നായിരുന്നു ആ യുവതി അന്ന് ആവശ്യപ്പെട്ടത്. ഷാജഹാൻപുരിലെ പൊലീസ് സ്റ്റേഷനിൽ 2011-ലാണ് ചിന്മയാനന്ദിന്റെ പേരിൽ ബലാൽസംഗ കേസ് രജിസ്റ്റർ ചെയ്തത്. 2012-ൽ കുറ്റപത്രം സമർപ്പിച്ചു.
കേസിലെ വിചാരണ നടക്കാനിരിക്കെയാണ് ചിന്മയാനന്ദിന്റെ ആശ്രമത്തിൽ ഒരു പരിപാടി ഉദ്ഘാടനം ചെയ്തതിനുശേഷം ബലാൽസംഗ കേസ് പിൻവലിക്കാൻ നിയമവകുപ്പിന് യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയത്. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നു സ്വാമി ചിന്മയാനന്ദ്. 2011-12ൽ ചിന്മയാനന്ദിന്റെ ആശ്രമത്തിൽ ശിഷ്യയായിരുന്നു ബലാൽസംഗത്തിനിരയായ യുവതി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍