നടന്നത് സന്യാസിയെ പച്ചയോടെ കത്തിക്കാനുള്ള ശ്രമമെന്ന് നിസംശയം പറഞ്ഞത് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ; ആർഎസ്എസ് കൊലയാളികളെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ചത് സംഭവസ്ഥലത്ത് പാഞ്ഞെത്തിയ മുഖ്യമന്ത്രി; വധശ്രമവും അഗ്നിക്കിരയാക്കലും നടന്നത് അനേകം സിസിടിവി ക്യാമറകൾ ഉള്ള ആശ്രമത്തിലും; എന്നിട്ടുമെന്തേ ഒരു മാസം കഴിഞ്ഞിട്ടും ആക്രമികളെ പിടിക്കാൻ പിണറായിയുടെ പൊലീസ് കഴിയാത്തത്? സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചവരെ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് സർക്കാർ ഉത്തരം പറയുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനുനേരേ അക്രമം അറിഞ്ഞതോടെ ഓടിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാമിക്ക് സമാശ്വാസവുമായി എല്ലാ മന്ത്രിമാരും ഓടിയെത്തി. അമിത് ഷായുടെ കേരള സന്ദർശനത്തിന്റെ അന്ന് രാവിലെയുണ്ടായ കുണ്ടമൺകടവിലെ ആശ്രമം കത്തിക്കൽ എല്ലാ അർത്ഥത്തിലും ചർച്ചയായി. ശബരിമലയിൽ ഇടത് പുരോഗമനവാദ നിലപാട് എടുത്തിന്റെ പ്രതികാരമാണ് ആക്രമണമെന്ന് സ്വാമിയും പറഞ്ഞു. സാളഗ്രാം ആശ്രത്തിലെ തീ കത്തിക്കൽ സ്വാമിയെ പച്ചയ്ക്ക് കത്തിച്ചു കൊല്ലാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ട് ഒരു മാസം പൂർത്തിയാകുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒക്ടോബർ 27ന് പുലർച്ചെ മൂന്നോടെയാണ് തിരുവനന്തപുരം തിരുമല കുണ്ടമൺഭാഗം ദേവീ നഗറിൽ സ്ഥിതിചെയ്യുന്ന സാളഗ്രാമം ആശ്രമത്തിന് നേരേ ആക്രമണമുണ്ടായത്. ആശ്രമത്തിൽ കടന്നു കയറിയ അക്രമികൾ രണ്ടുകാറുകളും ഒരു സ്കൂട്ടറുമാണ് തീയിട്ട് നശിപ്പിച്ചത്. സമീപത്ത് ഒരു സ്കൂൾ ബസ് കിടന്നിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ആശ്രമത്തിന് മുന്നിൽ ആക്രമികൾ റീത്ത് വയ്ക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നിൽ ബിജെപിയും സംഘപരിവാറും രാഹുൽ ഈശ്വറും പന്തളം രാജകുടുംബവുമായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ ആക്ഷേപം. ഇത് തുറന്നു പറയുകയും ചെയ്തു. അപ്പോൾ തന്നെ പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചു. ആ സംഘത്തിന് ഒരു തുമ്പും കിട്ടിയില്ലെന്നതാണ് വസ്തുത.
സ്വാമിക്ക് നേരേ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് നേരത്തെതന്നെ റിപ്പോർട്ട് നൽകിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ റിപ്പോർട്ട് മുൻ നിർത്തി ആശ്രമത്തിനു സമീപം പൊലീസ് പിക്കറ്റ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിനെയാണു ചുമതലപ്പെടുത്തിയിരുന്നത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ആശ്രമത്തിലെത്തിലുള്ള അന്വേഷണം എങ്ങുമെത്തിയുമില്ല. അന്വേഷണം ഊർജിതമാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും ഒക്ടോബർ 25ന് പൊലീസ് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. ആരും ആശ്രമത്തിന് തീവയ്ക്കാൻ സംശയാസ്പദമായെത്തിയിതിന് തെളിവും കിട്ടിയില്ല.
സാളഗ്രാമം ആശ്രമം ഹോം സ്റ്റേ രജിസ്ട്രേഷനുള്ള ഇടമാണ്. അതുകൊണ്ട് തന്നെ ഇവിടെ സിസിടിവി അടക്കമുള്ള നിരീക്ഷണ സംവിധാനമെല്ലാം ഉണ്ടായിരുന്നു. എന്നാൽ ആശ്രമം കത്തിക്കുമ്പോൾ ഈ സിസിടിവികളെല്ലാം ഓഫാക്കിയിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സിസിടിവിക്ക് തൊട്ടു താഴെ നടന്ന തീ കത്തിക്കൽ ക്യാമറയിൽ പതിഞ്ഞതുമില്ല. ഇടിമിന്നലിൽ കേടായ സിസിടിവികൾ പ്രവർത്തന രഹിതമാണെന്ന വാദം സ്വാമി ഉയർത്തിയതോടെ അന്വേഷണവും അവസാനിച്ചു. പരിസര വാസികളുടെ മൊഴിയും സ്വാമിക്ക് എതിരായിരുന്നു. അതിനാൽ അതിൽ പിടിച്ചു കയറാനും കഴിഞ്ഞില്ല.
ഇതോടെ സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസിൽ സിനിമ ശൈലിയിൽ പ്രതിയെ കണ്ടെത്തുന്നത് സാധ്യമല്ലെന്ന് പൊലീസ് പ്രഖ്യാപിച്ചു. സാഹചര്യതെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സമയമെടുത്തേ അന്വേഷണം പൂർത്തിയാക്കാവുകയൊള്ളൂ എന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷ്ണർ പി.പ്രകാശ്. ലഭിച്ച തെളിവുകൾ പരിശോധിച്ചു കൊണ്ടിരിക്കെയാണെന്നാണ് പൊലീസ് ന്യായം. സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രിമിച്ച കേസിലെ പ്രതികളെ കണ്ടത്താനാകാത്തതിൽ പൊലീസും സർക്കാരും പ്രതികൂട്ടിൽ നിൽക്കെയാണ് ഒന്നും പറയാനില്ലാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നത്. ഇരുട്ടിൽ നടന്ന കുറ്റകൃത്യത്തിന് നേരിട്ടുള്ള തെളിവുകളില്ല. സാഹചര്യ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇതെല്ലാം പരസ്പരം പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ഓരോ തെളിവുകളും മാധ്യമങ്ങളുമായി പങ്കുവെയ്ക്കാനാവില്ലെന്നും സിറ്റി പൊലീസ് കമ്മീഷ്ണർ പറയുന്നു.
സി.സി.ടി.വി ക്യാമറകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചിട്ടും തെളിവുകൾ കിട്ടാതിരുന്നതോടെ സമീപവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.സംഘപരിവാർ സംഘടനകളാണ് ആക്രമണം നടത്തിയതെന്നാണ് സന്ദീപാനന്ദ ഗിരി ആരോപിച്ചിരിക്കുന്നത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചത് പെട്രോളൊഴിച്ചാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലേതുൾപ്പെടെ വിവിധ സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അക്രമത്തിനുപയോഗിച്ചത് പെട്രോളാണെന്ന് ഫോറൻസിക് വിദഗ്ദ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പമ്പുകളിലേക്ക് അന്വേഷണം നീണ്ടത്. ഇതും ഫലം കണ്ടില്ല.
മറ്റ് സ്ഫോടക വസ്തുക്കളുടെ സാന്നിദ്ധ്യമൊന്നും സ്ഥലത്തുനിന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരോ സംശയിക്കത്തക്ക സാഹചര്യങ്ങളുള്ളവരോ ഇന്ധനം വാങ്ങിയിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്താനായിരുന്നു ഇത്. ഇതും ഫലം കണ്ടില്ല. കഴിഞ്ഞ രണ്ട് ദിവസം നീണ്ട അന്വേഷണത്തിലും സമീപത്തെ സി.സി.ടി.വി ദ്യശ്യങ്ങളിൽനിന്നോ നാട്ടുകാരുടെ മൊഴികളിൽ നിന്നോ യാതൊരു സൂചനയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.ആശ്രമത്തിൽ നിന്ന് രണ്ടര കിലോമീറ്റർ വരെയുള്ള റോഡുകളിലും വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സി.സി.ടി.വി ദ്യശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസ് തീരുമാനം. ഈ ഭാഗത്തെ ടവറുകളുടെ പരിധിയിൽ വന്ന മൊബൈൽ സന്ദേശങ്ങളും ഫോൺകാളുകളും പരിശോധിച്ചു. പ്രധാന റോഡിൽ നിന്ന് ആശ്രമത്തിലേക്കുള്ള വഴിയിലെ സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചുവെങ്കിലും സൂചന ലഭിച്ചില്ല. ആശ്രമവുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
25പേരെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. ആശ്രമത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനെയും മകനെയും ഇതുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതിനാൽ വിട്ടയച്ചിരുന്നു.ശനിയാഴ്ച പുലർച്ചെ 2.30 നായിരുന്നു കുണ്ടമൺകടവിലെ സാളഗ്രാമം ആശ്രമത്തിലെ രണ്ടു കാറുകളും ഒരു സ്കൂട്ടറും കത്തിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍