ഇരയ്ക്ക് ചൂണ്ടയിട്ടാൽ അനാഥനാണെന്നും വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നും ആദ്യ നമ്പർ; സ്നേഹിക്കാൻ ആരുമില്ലെന്ന് പറഞ്ഞുള്ള പൊട്ടിക്കരച്ചിൽ വീണില്ലെങ്കിൽ പ്ലാൻ ബിയായി ആത്മഹത്യാ ഭീഷണിയെത്തും; പൂഴിക്കടകനിൽ വീണവർക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ മൊബൈലിൽ ചിത്രികരിച്ച് കൂട്ടുകാർക്ക് കാട്ടിക്കൊടുക്കുന്നത് മൂന്നാം പദ്ധതി; ഇരകളെ മാറി മാറി പരീക്ഷിച്ച് സംതൃപ്തി തേടുന്ന വിരുതൻ; മുൻ പങ്കാളിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്; ടാർസൻ അപ്പു വൈകൃതങ്ങളുടെ ആൾരൂപം
പ്രകാശ് ചന്ദ്രശേഖർ
കുമളി: കൂടുതൽ താൽപര്യം വേറിട്ട കാമ കേളികളിൽ. പോൺസൈറ്റുകളുടെ ആരാധകൻ. പങ്കാളിയുടെ ക്ഷീണവും തളർച്ചയും വകവയ്ക്കാതെ 'ആക്രമിച്ച് , സുഖം നേടും. ഇരകളെ മാറി മാറി പരീക്ഷിച്ച് സംതൃപ്തി തേടുന്നതിലും വിരുതൻ. ഇണയെ ഒപ്പം നിർത്താനുള്ള വജ്രായുധം ആത്മഹത്യ ഭീഷിണിയും-ടാർസൻ അപ്പു സ്ത്രീകളെ തന്നിലേക്ക് ആകർഷിച്ചത് ഇത്തര തന്ത്രങ്ങളിലൂടെയാണ്.
കുമളി സ്വദേശിയായ 17 കാരിയെ കടത്തിക്കൊണ്ടുപോയി 23 ദിവസത്തോളം കാട്ടിൽ താമസിപ്പിച്ച കേസ്സിൽ അറസ്റ്റിലായ മേലുകാവ് സ്വദേശി അപ്പുക്കുട്ടൻ എന്നറിയപ്പെടുന്ന ജോർജ്ജ് ലൈംഗിക വൈകൃതത്തിന്റെ ആൾരൂപമെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. രേഖാമൂലം വിവാഹം കഴിച്ചില്ലങ്കിലും 8 മാസത്തോളം അപ്പുവിന്റെ കൂടെ താമസിക്കുകയും പിന്നീട് തുടർന്നുപോകാൻ കഴിയാത്ത അഭിപ്രായ ഭിന്നതകളെത്തുടർന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്ത പെൺകുട്ടി അടുപ്പക്കാരോട് ഇയാളെക്കുറിച്ച് വെളിപ്പെടുത്തിയത് ആരെയും അമ്പരപ്പിക്കുന്ന വസ്തുതകളാണെന്നാണ് അറിയുന്നത്.
മുട്ടം സ്വദേശിനിയായ ഈ പെൺകുട്ടി ഇപ്പോൾ ഒരുവയസ്സ് പിന്നിട്ട കുട്ടിയുടെ അമ്മയാണ്. താൻ ഗർഭണിണിയായിരിക്കെ പരിചയക്കാരിയായ മറ്റൊരു പെൺകുട്ടിയുമായി അപ്പു ബന്ധപ്പെടുന്നുണ്ടായിരുന്നെന്നും ഇത് മനസ്സിലാക്കിയാണ് താൻ ബന്ധം മതിയാക്കി സ്വന്തം വീട്ടിലേയ്ക്ക് പോന്നതെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്. കഷ്ടപ്പാടും ബുദ്ധിമുട്ടുകളും നിരത്തി മിഴിനീരൊഴുക്കി മുന്നിൽ നിന്ന അവസരത്തിലാണ് താൻ അപ്പുവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും ഇയാളുടെ സ്വഭാവ സവിശേതകൾ സാധാരണക്കാരിൽ നിന്നും ഏറെ വിഭിന്നമാണെന്ന് ഒപ്പമുള്ള ജീവിതത്തിൽ ബോദ്ധ്യപ്പെട്ടെന്നും ഇടയ്ക്ക് ഏറെ സ്നേഹവും കരുതലും പ്രകടിപ്പിച്ചിരുന്നെന്നും മറ്റുമാണ് ഇവരുടെ വെളിപ്പെടുത്തൽ.
മിസ്ഡ് കോളിലൂടെയും വാട്സാപ് സന്ദേശത്തിലൂടെയും മറ്റുമാണ് പ്രധാനമായും ഇയാൾ ഇരകകളെ വീഴ്ത്തുന്നതെന്നാണ് പുറമേ പ്രചരിച്ചിട്ടുള്ള വിവരം. പരിചയപ്പെട്ടു കഴിഞ്ഞാൽ താൻ അനാഥനാണെന്നും വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണെന്നും സ്നേഹിക്കാൻ ആരുമില്ലന്നും മറ്റും പറഞ്ഞ് പൊട്ടിക്കരഞ്ഞ് പെൺകുട്ടികളുടെ സഹതാപം പിടിച്ചുപറ്റുകയായിരുന്നു അപ്പുവിന്റെ രീതി. ഇത് വേണ്ട വണ്ണം ഏറ്റില്ലന്ന് കണ്ടാൽ അടുത്തപടി ആത്്മഹത്യ ഭീഷിണിയാണ്. അപ്പുവിന്റെ ഈ പൂഴിക്കടകനിൽ മനോധൈര്യമുള്ള പെൺകുട്ടികൾ പോലൂം അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തന്റെ ഇരകളുമൊത്തുള്ള കിടപ്പറ രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് കൂട്ടുകാരുമൊത്ത് കണ്ടാസ്വദിക്കുന്നതിലും അപ്പു താൽപരനായിരുന്നെന്ന വിവരവും പ്രചരിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 23 ദിവസത്തെ വനവാസത്തിനു ശേഷം പിടിയിലായെന്ന വാർത്തയോടെയാണ് ടാർസൻ അപ്പു ചർച്ചാ വിഷയമാകുന്നത്. ബന്ധുക്കൾ ആരും ആ പെൺകുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായില്ല. എന്തു വന്നാലും അപ്പുവിന്റെ കൂടെ ജീവിക്കണമെന്ന് ആ പെൺകുട്ടി കരഞ്ഞു നിലവിളിക്കുന്നത് കാണാമായിരുന്നു. എന്നാൽ പൊലീസിൽ നിന്ന് അപ്പുവിന്റെ മുൻകാല ജീവിതത്തെ കുറിച്ച് അറിഞ്ഞപ്പോൾ പെൺകുട്ടി നിലപാട് മാറ്റുകയായിരുന്നു. സിനിമക്കഥയെ വെല്ലുംവിധമാണ് മേലുകാവ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന് ജോർജിന്റെയും കുമളി സ്വദേശിയായ പതിനേഴുകാരിയുടെയും പ്രണയകഥ. മരം കയറ്റതൊഴിലാളിയായിരുന്നു ജോർജ്. ഏതാനും മാസം മുൻപ് ജോലിക്ക് വേണ്ടി കുമളിയിൽ എത്തിയ ജോർജ് പെൺകുട്ടിയുമായി അടുപ്പത്തിലായി. ജനുവരി ആറിന് പള്ളിയിൽ പോയ പെൺകുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കുമളി പൊലീസ് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല..
23 ദിവസത്തെ വനവാസത്തിന് ശേഷം ചൊവ്വാഴ്ച പുലർച്ചെയാണ് കമിതാക്കൾ പിടിയിലായത്. തലയിൽ ചാക്കുകെട്ടുമായി വനത്തിൽ നിന്ന് തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുംവഴി ഇരുവരും പൊലീസിന് മുൻപിൽപെട്ടു. അപ്പു നയിച്ചിരുന്നത് ടാർസന് സമാനമായ ജീവിതമെന്ന് നാട്ടുകാർ പറയുന്നു. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു. പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള അപ്പു തെങ്ങിലും കമുകിലും കയറുന്നതിൽ അതി വിദഗ്ധനാണ്. ടാർസൻ അപ്പുവെന്ന വിളിപ്പേരുപോലുമുണ്ട് അപ്പുവിനെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. 21 വയസ്സിനിടയിൽ നാലു പെൺകുട്ടികളെയാണ് അപ്പു ചതിച്ചത്. കുമളിയിലെ പെൺകുട്ടി നാലാമത്തെ ഇരയായിരുന്നു. ഇതിൽ മൂന്നുപേരും പ്രായപൂർത്തിയാകാത്തവർ ആയിരുന്നു.
ചിങ്ങവനം സ്വദേശിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ആറു മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്. അപ്പു പീഡിപ്പിച്ചെന്നും ഗർഭിണിയാണെന്നും മറ്റും കാണിച്ച് പെൺകുട്ടി ഒരുവർഷം മുൻപ് മേലുകാവ് സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. പരാതിയെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലേയ്ക്ക് എസ്ഐ ഇയാളെ വിളിപ്പിച്ചു. അപ്പു കുറ്റം സമ്മതിച്ചുവെങ്കിലും പെൺകുട്ടി പരാതിയിൽ ഉറച്ചു നിൽക്കാത്തത് രക്ഷയായി. മകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ്ഐ അകാരണമായി മർദ്ദിച്ചു എന്നാരോപിച്ച് അപ്പുവിന്റെ അമ്മ പരാതി നൽകിയതും വാർത്തയായി. ഈ യുവതിയാണ് അപ്പുവിന്റെ വൈകൃതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു പറയുന്നത്. ചിങ്ങവനം പൊലീസ് ചാർജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാർ പൊലീസ് ചാർജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും അപ്പുവിന് ജാമ്യം ലഭിച്ചിരുന്നു.
അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം ഉപയോഗിച്ചിരുന്നു. വീട്ടുകാർ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നതിനാൽ കുമളിയിലെ പെൺകുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കി. പെൺകുട്ടി തുടർ ദിവസങ്ങളിൽ പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. പോക്സോ, ബലാത്സംഗം തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകളാണ് ജോർജിന് എതിരെ ചുമത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍