Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരയ്ക്ക് ചൂണ്ടയിട്ടാൽ അനാഥനാണെന്നും വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നും ആദ്യ നമ്പർ; സ്‌നേഹിക്കാൻ ആരുമില്ലെന്ന് പറഞ്ഞുള്ള പൊട്ടിക്കരച്ചിൽ വീണില്ലെങ്കിൽ പ്ലാൻ ബിയായി ആത്മഹത്യാ ഭീഷണിയെത്തും; പൂഴിക്കടകനിൽ വീണവർക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ മൊബൈലിൽ ചിത്രികരിച്ച് കൂട്ടുകാർക്ക് കാട്ടിക്കൊടുക്കുന്നത് മൂന്നാം പദ്ധതി; ഇരകളെ മാറി മാറി പരീക്ഷിച്ച് സംതൃപ്തി തേടുന്ന വിരുതൻ; മുൻ പങ്കാളിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്; ടാർസൻ അപ്പു വൈകൃതങ്ങളുടെ ആൾരൂപം

ഇരയ്ക്ക് ചൂണ്ടയിട്ടാൽ അനാഥനാണെന്നും വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നും ആദ്യ നമ്പർ; സ്‌നേഹിക്കാൻ ആരുമില്ലെന്ന് പറഞ്ഞുള്ള പൊട്ടിക്കരച്ചിൽ വീണില്ലെങ്കിൽ പ്ലാൻ ബിയായി ആത്മഹത്യാ ഭീഷണിയെത്തും; പൂഴിക്കടകനിൽ വീണവർക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ മൊബൈലിൽ ചിത്രികരിച്ച് കൂട്ടുകാർക്ക് കാട്ടിക്കൊടുക്കുന്നത് മൂന്നാം പദ്ധതി; ഇരകളെ മാറി മാറി പരീക്ഷിച്ച് സംതൃപ്തി തേടുന്ന വിരുതൻ; മുൻ പങ്കാളിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്; ടാർസൻ അപ്പു വൈകൃതങ്ങളുടെ ആൾരൂപം

പ്രകാശ് ചന്ദ്രശേഖർ

കുമളി: കൂടുതൽ താൽപര്യം വേറിട്ട കാമ കേളികളിൽ. പോൺസൈറ്റുകളുടെ ആരാധകൻ. പങ്കാളിയുടെ ക്ഷീണവും തളർച്ചയും വകവയ്ക്കാതെ 'ആക്രമിച്ച് , സുഖം നേടും. ഇരകളെ മാറി മാറി പരീക്ഷിച്ച് സംതൃപ്തി തേടുന്നതിലും വിരുതൻ. ഇണയെ ഒപ്പം നിർത്താനുള്ള വജ്രായുധം ആത്മഹത്യ ഭീഷിണിയും-ടാർസൻ അപ്പു സ്ത്രീകളെ തന്നിലേക്ക് ആകർഷിച്ചത് ഇത്തര തന്ത്രങ്ങളിലൂടെയാണ്.

കുമളി സ്വദേശിയായ 17 കാരിയെ കടത്തിക്കൊണ്ടുപോയി 23 ദിവസത്തോളം കാട്ടിൽ താമസിപ്പിച്ച കേസ്സിൽ അറസ്റ്റിലായ മേലുകാവ് സ്വദേശി അപ്പുക്കുട്ടൻ എന്നറിയപ്പെടുന്ന ജോർജ്ജ് ലൈംഗിക വൈകൃതത്തിന്റെ ആൾരൂപമെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. രേഖാമൂലം വിവാഹം കഴിച്ചില്ലങ്കിലും 8 മാസത്തോളം അപ്പുവിന്റെ കൂടെ താമസിക്കുകയും പിന്നീട് തുടർന്നുപോകാൻ കഴിയാത്ത അഭിപ്രായ ഭിന്നതകളെത്തുടർന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്ത പെൺകുട്ടി അടുപ്പക്കാരോട് ഇയാളെക്കുറിച്ച് വെളിപ്പെടുത്തിയത് ആരെയും അമ്പരപ്പിക്കുന്ന വസ്തുതകളാണെന്നാണ് അറിയുന്നത്.

മുട്ടം സ്വദേശിനിയായ ഈ പെൺകുട്ടി ഇപ്പോൾ ഒരുവയസ്സ് പിന്നിട്ട കുട്ടിയുടെ അമ്മയാണ്. താൻ ഗർഭണിണിയായിരിക്കെ പരിചയക്കാരിയായ മറ്റൊരു പെൺകുട്ടിയുമായി അപ്പു ബന്ധപ്പെടുന്നുണ്ടായിരുന്നെന്നും ഇത് മനസ്സിലാക്കിയാണ് താൻ ബന്ധം മതിയാക്കി സ്വന്തം വീട്ടിലേയ്ക്ക് പോന്നതെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്. കഷ്ടപ്പാടും ബുദ്ധിമുട്ടുകളും നിരത്തി മിഴിനീരൊഴുക്കി മുന്നിൽ നിന്ന അവസരത്തിലാണ് താൻ അപ്പുവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും ഇയാളുടെ സ്വഭാവ സവിശേതകൾ സാധാരണക്കാരിൽ നിന്നും ഏറെ വിഭിന്നമാണെന്ന് ഒപ്പമുള്ള ജീവിതത്തിൽ ബോദ്ധ്യപ്പെട്ടെന്നും ഇടയ്ക്ക് ഏറെ സ്നേഹവും കരുതലും പ്രകടിപ്പിച്ചിരുന്നെന്നും മറ്റുമാണ് ഇവരുടെ വെളിപ്പെടുത്തൽ.

മിസ്ഡ് കോളിലൂടെയും വാട്സാപ് സന്ദേശത്തിലൂടെയും മറ്റുമാണ് പ്രധാനമായും ഇയാൾ ഇരകകളെ വീഴ്‌ത്തുന്നതെന്നാണ് പുറമേ പ്രചരിച്ചിട്ടുള്ള വിവരം. പരിചയപ്പെട്ടു കഴിഞ്ഞാൽ താൻ അനാഥനാണെന്നും വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണെന്നും സ്നേഹിക്കാൻ ആരുമില്ലന്നും മറ്റും പറഞ്ഞ് പൊട്ടിക്കരഞ്ഞ് പെൺകുട്ടികളുടെ സഹതാപം പിടിച്ചുപറ്റുകയായിരുന്നു അപ്പുവിന്റെ രീതി. ഇത് വേണ്ട വണ്ണം ഏറ്റില്ലന്ന് കണ്ടാൽ അടുത്തപടി ആത്്മഹത്യ ഭീഷിണിയാണ്. അപ്പുവിന്റെ ഈ പൂഴിക്കടകനിൽ മനോധൈര്യമുള്ള പെൺകുട്ടികൾ പോലൂം അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തന്റെ ഇരകളുമൊത്തുള്ള കിടപ്പറ രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് കൂട്ടുകാരുമൊത്ത് കണ്ടാസ്വദിക്കുന്നതിലും അപ്പു താൽപരനായിരുന്നെന്ന വിവരവും പ്രചരിച്ചിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 23 ദിവസത്തെ വനവാസത്തിനു ശേഷം പിടിയിലായെന്ന വാർത്തയോടെയാണ് ടാർസൻ അപ്പു ചർച്ചാ വിഷയമാകുന്നത്. ബന്ധുക്കൾ ആരും ആ പെൺകുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായില്ല. എന്തു വന്നാലും അപ്പുവിന്റെ കൂടെ ജീവിക്കണമെന്ന് ആ പെൺകുട്ടി കരഞ്ഞു നിലവിളിക്കുന്നത് കാണാമായിരുന്നു. എന്നാൽ പൊലീസിൽ നിന്ന് അപ്പുവിന്റെ മുൻകാല ജീവിതത്തെ കുറിച്ച് അറിഞ്ഞപ്പോൾ പെൺകുട്ടി നിലപാട് മാറ്റുകയായിരുന്നു. സിനിമക്കഥയെ വെല്ലുംവിധമാണ് മേലുകാവ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന് ജോർജിന്റെയും കുമളി സ്വദേശിയായ പതിനേഴുകാരിയുടെയും പ്രണയകഥ. മരം കയറ്റതൊഴിലാളിയായിരുന്നു ജോർജ്. ഏതാനും മാസം മുൻപ് ജോലിക്ക് വേണ്ടി കുമളിയിൽ എത്തിയ ജോർജ് പെൺകുട്ടിയുമായി അടുപ്പത്തിലായി. ജനുവരി ആറിന് പള്ളിയിൽ പോയ പെൺകുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കുമളി പൊലീസ് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല..

23 ദിവസത്തെ വനവാസത്തിന് ശേഷം ചൊവ്വാഴ്ച പുലർച്ചെയാണ് കമിതാക്കൾ പിടിയിലായത്. തലയിൽ ചാക്കുകെട്ടുമായി വനത്തിൽ നിന്ന് തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുംവഴി ഇരുവരും പൊലീസിന് മുൻപിൽപെട്ടു. അപ്പു നയിച്ചിരുന്നത് ടാർസന് സമാനമായ ജീവിതമെന്ന് നാട്ടുകാർ പറയുന്നു. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു. പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള അപ്പു തെങ്ങിലും കമുകിലും കയറുന്നതിൽ അതി വിദഗ്ധനാണ്. ടാർസൻ അപ്പുവെന്ന വിളിപ്പേരുപോലുമുണ്ട് അപ്പുവിനെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. 21 വയസ്സിനിടയിൽ നാലു പെൺകുട്ടികളെയാണ് അപ്പു ചതിച്ചത്. കുമളിയിലെ പെൺകുട്ടി നാലാമത്തെ ഇരയായിരുന്നു. ഇതിൽ മൂന്നുപേരും പ്രായപൂർത്തിയാകാത്തവർ ആയിരുന്നു.

ചിങ്ങവനം സ്വദേശിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ആറു മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്. അപ്പു പീഡിപ്പിച്ചെന്നും ഗർഭിണിയാണെന്നും മറ്റും കാണിച്ച് പെൺകുട്ടി ഒരുവർഷം മുൻപ് മേലുകാവ് സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. പരാതിയെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലേയ്ക്ക് എസ്‌ഐ ഇയാളെ വിളിപ്പിച്ചു. അപ്പു കുറ്റം സമ്മതിച്ചുവെങ്കിലും പെൺകുട്ടി പരാതിയിൽ ഉറച്ചു നിൽക്കാത്തത് രക്ഷയായി. മകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ്ഐ അകാരണമായി മർദ്ദിച്ചു എന്നാരോപിച്ച് അപ്പുവിന്റെ അമ്മ പരാതി നൽകിയതും വാർത്തയായി. ഈ യുവതിയാണ് അപ്പുവിന്റെ വൈകൃതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു പറയുന്നത്. ചിങ്ങവനം പൊലീസ് ചാർജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാർ പൊലീസ് ചാർജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും അപ്പുവിന് ജാമ്യം ലഭിച്ചിരുന്നു.

അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം ഉപയോഗിച്ചിരുന്നു. വീട്ടുകാർ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നതിനാൽ കുമളിയിലെ പെൺകുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കി. പെൺകുട്ടി തുടർ ദിവസങ്ങളിൽ പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. പോക്സോ, ബലാത്സംഗം തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകളാണ് ജോർജിന് എതിരെ ചുമത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP